റബാഡയ്ക്ക് അനുകൂലമായ ഐസിസിയുടെ വിധി; വിമർശനവുമായി ഓസ്‌ട്രേലിയൻ നായകൻ
റബാഡയ്‌ക്കെതിരെയുള്ള വിലക്ക് ഐസിസി നീക്കിയതിനെതിരെ ഓസ്‌ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത്. രണ്ടാം ടെസ്റ്റിനിടെ സ്റ്റീവ് സ്മിത്തുമായി കൂട്ടിയിടിച്ചതിനാണ് റബാഡയ്ക്ക് വിലക്കേർപ്പെടുത്തിയത്. എന്നാല്‍ വിലക്കിനെതിരെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയ അപ്പീല്‍ പരിശോധിച്ച ഐസിസി അച്ചടക്കസമിതി നടപടി പിന്‍വലിക്കാന്‍ ഉത്തരവിടുകയായിരുന്നു.
ഐസിസിയുടെ തീരുമാനത്തെ കടുത്ത ഭാഷയിലാണ് സ്മിത്ത് വിമർശിച്ചത്.കളിക്കാര്‍ തമ്മിലുള്ള കയ്യേറ്റങ്ങള്‍ മായ്ച്ചുകളയുന്ന അപകടകരമായ ഒരു സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളത്. ഇതുപോലെ മുന്നോട്ട് പോകാനാണെങ്കില്‍ ഐസിസി ചില മാനദണ്ഡങ്ങള്‍ വെച്ചതെന്തിനാണെന്നും സ്മിത്ത് ചോദിച്ചു. ഹിയറിംഗിനു സംഭവത്തിൽ ഇരയായ തന്നെ വിളിക്കാത്തത് അത്ഭുതപ്പെടുത്തിയെന്നും സ്മിത്ത് പറഞ്ഞു.
വിലക്ക് പിൻവലിച്ചതോടെ ന്യൂലാന്‍ഡ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് റബാഡയുടെ സേവനം ലഭിക്കും. എന്നാൽ റബാഡയെ പൂര്‍ണ്ണമായും കുറ്റവിമുക്തനാക്കിയിട്ടില്ല. ലെവല്‍ 2 പ്രകാരം കുറ്റക്കാരനല്ലെന്ന് മാത്രമാണ് ഐസിസി കണ്ടെത്തിയത്. 75 ശതമാനം മാച്ച് ഫീസ് പിഴയും മൂന്ന് ഡീമെറിറ്റ് പോയിന്റ് എന്ന ശിക്ഷാനടപടിയെ 1 ഡീമെറിറ്റ് പോയിന്റും 25 ശതമാനം പിഴയുമായി ചുരുക്കുകയായിരുന്നു.
ഇതോടെ റബാഡയുടെ ആകെ ഡീമെറിറ്റ് പോയിന്റ് ഏഴ് പോയിന്റായി ചുരുങ്ങി. രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിലക്ക് നേരിടുവാന്‍ വേണ്ടത് 8 ഡീമെറിറ്റ് പോയിന്റുകളാണെന്നത് റബാഡയ്ക്ക് കാര്യങ്ങള്‍ അനുകൂലമായി മാറുവാന്‍ സഹായിച്ചു.
https://www.facebook.com/Malayalivartha