Widgets Magazine
11
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഷ്ട്രപതി ദ്രൗപദി മുർമു രണ്ടു ദിവസത്തെ സന്ദർശനത്തിനായി മണിപ്പൂരിൽ... കനത്ത സുരക്ഷ ഏർപ്പെടുത്തി, പോളോ പ്രദർശന മത്സരം കാണാൻ രാഷ്ട്രപതി ചരിത്രപ്രസിദ്ധമായ മാപാൽ കാങ്ജീബുങ്ങ് സന്ദർശിക്കും


സങ്കടക്കാഴ്ചയായി... ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകന്‍ കുഴഞ്ഞു വീണു , ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും.... വോട്ടെടുപ്പ് രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണിവരെ...


ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടർന്ന് ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴി എസ്‌ഐടി ഇന്ന് രേഖപ്പെടുത്തിയില്ല: ഇന്ത്യയ്ക്ക് പുറത്ത് വ്യവസായം നടത്തുന്ന ആളാണ് വിവരം നല്‍കിയതെന്ന് ചെന്നിത്തല; മൊഴി മറ്റൊരു ദിവസം രേഖപ്പെടുത്തും...


19കാരിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍: മദ്യലഹരിയില്‍ ചിത്രപ്രിയയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുഹൃത്ത് അലന്റെ സമ്മതമൊഴി

ലോകത്തിലെ ഏറ്റവും മികച്ച 10 ഗോള്‍ കീപ്പര്‍ മാര്‍

30 APRIL 2020 02:43 PM IST
മലയാളി വാര്‍ത്ത

1. ലെവ് യാഷിന്‍ (സോവിയറ്റ് റഷ്യ 1954--67)

ഗോള്‍ പോസ്റ്റിന് മുന്നിലെ ബ്ലാക്ക് സ്പൈഡറായിരുന്നു സോവിയറ്റ് റഷ്യയുടെ ഇതിഹാസം ലെവ് യാഷിന്‍. മികച്ച ഫുട്ബാളര്‍ക്കുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ ഏക ഗോള്‍കീപ്പര്‍. സോവിയറ്റ് റഷ്യക്കും ഡൈനാമോ മോസ്‌കോയിലുമായാണ് 20 വര്‍ഷം നീണ്ട കരിയര്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍, രണ്ട് ടീമുകളിലൂടെ മാത്രം യാഷിന്‍ ലോകം കീഴടക്കിയ ഗോളിയായി. 70 ആണ്ട് കടന്നിട്ടും ഗോളിമാരിലെ സൂപ്പര്‍ ഗോളിയായി അദ്ദേഹം തുടരുന്നു. ഇനിയുള്ള തലമുറക്കും അദ്ദേഹം റോള്‍മോഡലായിരിക്കുമെന്ന് പറഞ്ഞത് മറ്റൊരു സൂപ്പര്‍ ഗോളി ഗോര്‍ഡന്‍ ബാങ്ക്സ്.

2. ഗോര്‍ഡന്‍ ബാങ്ക്സ് (ഇംഗ്ലണ്ട് 1963--72)

ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഗോളിയായിരുന്നു ബാങ്ക്സ്. 1966മുതല്‍ '71 വരെ ആറു വര്‍ഷം ഫിഫയുടെ ഏറ്റവും മികച്ച ഗോളിയായി വാണു. 1970 ലോകകപ്പില്‍ ബ്രസീലിനെതിരായ മത്സരത്തില്‍ പെലെയുടെ ഗോള്‍ശ്രമം സേവ് ചെയ്ത പ്രകടനം ഇന്നും കണ്ണഞ്ചിപ്പിക്കുന്ന ഓര്‍മ. 1966 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ജേതാക്കളാക്കുന്നതിലും നിര്‍ണായകമായി.

3. ഡിനോ സോഫ് (ഇറ്റലി 1968--83)
1982ല്‍ ഇറ്റലി ലോകകിരീടമണിയുമേ്ബാള്‍ നായകവേഷത്തില്‍ ഡിനോ സോഫായിരുന്നു. അന്ന് പ്രായം 40 വയസ്സ്. ലോകകപ്പ് നേടിയ ഏറ്റവും പ്രായം കൂടിയ താരം. പക്ഷേ, അതൊന്നും സോഫിന്റെ പ്രകടനത്തെ ബാധിച്ചില്ല. 112 മത്സരങ്ങളില്‍ ഇറ്റലിയുടെ വലകാത്തു. യുവന്റസിനൊപ്പം ആറ് സീരി 'എ' കിരീടങ്ങളും.

4. ജിയാന്‍ ലൂയിജി ബുഫണ്‍ (ഇറ്റലി 1997--2018)
21ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോളി. ക്ലബിലും ദേശീയ ടീമിലുമായി 25 വര്‍ഷമായി തുടരുന്ന കരിയര്‍. 2018 ല്‍ ദേശീയ ടീമില്‍ നിന്നിറങ്ങി. 176 മത്സരങ്ങളില്‍ ഇറ്റലിക്കായി കളിച്ച് റെക്കോഡ് കുറിച്ചു. സീരി 'എ'യില്‍ ഗോള്‍വഴങ്ങാതെ കൂടുതല്‍ സമയം വലകാത്ത ഗോളി (974 മിനിറ്റ്) എന്ന റെക്കോഡും.

5. മാനുവല്‍ നോയര്‍ (ജര്‍മനി 2009-)
ഗോള്‍കീപ്പിങ്ങിലെ വിപ്ലവകാരി. ഗോളി തന്നെ അറ്റാക്കറുടെ റോളിലേക്ക് മാറുന്ന 'സ്വീപ്പര്‍ കീപ്പര്‍' ശൈലികൊണ്ട് വിസ്മയിപ്പിച്ച താരം. 2013, 2014, 2015, 2016 വര്‍ഷങ്ങളില്‍ ലോകത്തെ മികച്ച ഗോളിയായി. ഇന്നും ബയേണ്‍ മ്യൂണികിന്റെയും ജര്‍മനിയുടെയും ഒന്നാം നമ്ബര്‍ ഗോളി. 2014ലോകകപ്പ് കിരീട നേട്ടം.

6. പീറ്റര്‍ ഷ്മൈകല്‍ (ഡെന്മാര്‍ക് 1987-2001)

ഡെന്മാര്‍ക്കിനായി 129മത്സരങ്ങളില്‍ വലകാത്തെങ്കിലും ഇംഗ്ലണ്ടിലും പോര്‍ചുഗലിലും ചാമ്ബ്യന്‍ക്ലബുകളുടെ താരമായാണ് ഷ്മൈകല്‍ താരമായത്. 1999 യുനൈറ്റഡ് ട്രിപ്ള്‍ കിരീടമണിഞ്ഞപ്പോള്‍ നായക വേഷത്തില്‍ ഡെന്മാര്‍കുകാരനായിരുന്നു.

7. സെപ്പ് മെയര്‍ (വെസ്റ്റ് ജര്‍മനി 1966-79)

1974ല്‍ ബെക്കന്‍ബോവറുടെ പടിഞ്ഞാറന്‍ ജര്‍മനി ലോകകപ്പ് നേടുമേ്ബാള്‍ വലകാത്തത് മെയറായിരുന്നു. ക്ലബ് കരിയര്‍ ബയേണ്‍ മ്യൂണികിനൊപ്പം (18 വര്‍ഷം, 536 മത്സരം). മൂന്ന് യൂറോപ്യന്‍ കിരീടവും നാല് ബുണ്ടസ് ലിഗയും.

8. ഐകര്‍ കസീയസ് (സ്പെയിന്‍ 2000-16)

കഴിഞ്ഞ പതിറ്റാണ്ടിലെ മികച്ച ഫുട്ബാളര്‍. 2008-12 കാലത്ത് സ്പെയിനിനെ ചാമ്ബ്യന്‍ ക്ലബാക്കിയത് കസീയസിന്റെ നായകവേഷവും കാവല്‍ മിടുക്കുമായിരുന്നു. റയല്‍ മഡ്രിഡിനൊപ്പം അഞ്ച് ലാ ലിഗി, മൂന്ന് ചാമ്ബ്യന്‍സ് ലീഗ് കിരീടങ്ങള്‍.


9. എഡ്വിന്‍ വാന്‍ഡര്‍സര്‍ (നെതര്‍ലന്‍ഡ്സ് 1995-2008)

കാലയളവില്‍ യൂറോപ്പിലെ ഏറ്റവും മികച്ച ഗോള്‍കീപ്പറായിരുന്നു വാന്‍ഡര്‍സര്‍. ഡച്ച് ഫുട്ബാളിന്റെ ഐക്കണ്‍. അയാക്സിലും (ഒമ്ബത് വര്‍ഷം, 226 കളി) പിന്നീട്, യുവന്റസ്, ഫുള്‍ഹാം, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വരെ നീണ്ട കരിയര്‍.

10. പീറ്റര്‍ ഷില്‍ട്ടന്‍ (ഇംഗ്ലണ്ട് 1970-90)

ക്ലബിലും ദേശീയ ടീമിലുമായി 30 വര്‍ഷം കൊണ്ട് കളിച്ചത് 1390 മത്സരങ്ങള്‍. ഒരു താരത്തിന്റെ ഏറ്റവും കൂടുതല്‍ കളി എന്ന റെക്കോഡ് ഷില്‍ട്ടനാണ്. 11 ക്ലബുകള്‍ നീണ്ട കരിയറും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗാർഡ് ഓഫ് ഓണർ നൽകി രാഷ്ട്രപതിയെ സ്വീകരിക്കും... ഇംഫാലിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി  (5 minutes ago)

അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു  (16 minutes ago)

സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കമാണ്  (37 minutes ago)

തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പ്  (49 minutes ago)

ഇന്ത്യ വിരൽ ഞൊടിച്ചു! ഖലിസ്ഥാൻ തീവ്രവാദികളുടെ കട്ടയും പടവും മടക്കി യു കെ പണി ആശാൻ തന്നിരിക്കും.. ഇന്ത്യക്കിട്ട് പണിഞ്ഞിട്ട് സുഖിക്കാമെന്ന് ഒരുത്തനും കരുതണ്ട  (9 hours ago)

തൊട്ടാൽ പാകിസ്ഥാൻ ചാരം ഇന്ത്യൻ ആയുധപ്പുരയിൽ വജ്രായുധത്തിന്റെ കരുത്ത് ആ വമ്പൻ ഒരുങ്ങി  (9 hours ago)

ഉറക്കത്തിനിടെ നവജാത ശിശുവിന് ദാരുണാന്ത്യം: ശ്വാസം മുട്ടിയതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍  (9 hours ago)

നടിയെ ആക്രമിച്ച കേസില്‍ വിധിയുടെ ഉള്ളടക്കം ചോര്‍ന്നെന്ന ആരോപണത്തില്‍ പ്രതികരിച്ച് അഭിഭാഷക അസോസിയേഷന്‍  (9 hours ago)

അമ്പമ്പോ !!എന്തൊരു തിരക്ക് !! നാട്ടിലേയ്ക്ക് പണമയയ്ക്കാൻ ഇത് ബെസ്ററ് ടൈം .... ഇരട്ടി ലാഭമെന്ന് പ്രവാസികൾ  (9 hours ago)

മലയാളികളെ ഞങ്ങൾക്ക് വേണ്ട !! UAE പ്രൊഫഷണലുകൾക്ക് തിരിച്ചടി !! ചെറുകിട സ്ഥാപനങ്ങൾ പൂട്ടി നാടുവിടാനൊരുങ്ങി പ്രവാസികൾ  (9 hours ago)

2026 ഓടെ യുഎഇയിൽ 'പഞ്ചസാര അളവ് നോക്കി' നികുതി!! പ്ലാസ്റ്റിക്കിന് പൂർണ നിരോധനം വാറ്റ് നിയമങ്ങൾ ലളിതമാക്കുന്നു  (9 hours ago)

മന്ത്രിമാർ പോര ...മുഖ്യമന്ത്രി എത്തീരിക്കണം...!കട്ടായം പറഞ്ഞ് ഗവർണർ..!മന്ത്രിമാരെ രാജ്ഭവനിൽ നിന്ന് ഇറക്കിവിട്ടു  (9 hours ago)

ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ 8 അംഗ സംഘം  (11 hours ago)

ഒന്‍പത് വയസുകാരിയോട് ലൈംഗികതിക്രമം നടത്തിയ 41 കാരന് ശിക്ഷ വിധിച്ച് കോടതി  (11 hours ago)

ഇന്‍ഡിഗോ പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി  (11 hours ago)

Malayali Vartha Recommends