Widgets Magazine
18
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ട് പാകിസ്ഥാന്‍ ഭീകര ഗ്രൂപ്പുകള്‍ ? റാവല്‍പിണ്ടി സൈനിക ആസ്ഥാനത്ത് അസിം മുനീറും ജെയ്‌ഷെ ഭീകരരും തമ്മില്‍ രഹസ്യ ചര്‍ച്ച; ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ രാജ്യത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചു


തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ഒരു മുഴം മുന്നേയെറിഞ്ഞ് മൂന്നാം പരാതിക്കാരി !! അവസാന മിനിറ്റിലെ തിരിച്ചടിയിലും കുലുങ്ങാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ ; കോടതി മുറിയ്ക്കുള്ളില്‍ നടന്ന ആ നാടകീയ നീക്കങ്ങളെല്ലാം പുറത്ത്....സംഭവിച്ചത് ഇതാണ് ?


കൊടിയിറക്കം.... 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ ഇന്ന് കൊടിയിറങ്ങും... സമാപന സമ്മേളനം വൈകിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും, മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ് മുഖ്യാതിഥി


സങ്കടമടക്കാനാവാതെ നിലവിളിച്ച്.... നെയ്യാറ്റിൻകരയിൽ ഒരു വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു


ശബരിമലസ്വർണക്കൊള്ളക്കേസ്.... അതിനിർണായക ഫോറൻസിക് പരിശോധനാ റിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതി എസ്.ഐ.ടിക്ക് കൈമാറി, നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും, ദേവസ്വം ബെഞ്ച് പരിഗണിച്ച ശേഷമാവും തുടർനടപടികളുണ്ടാവുക

ലോകത്തിലെ ഏറ്റവും മികച്ച 10 ഗോള്‍ കീപ്പര്‍ മാര്‍

30 APRIL 2020 02:43 PM IST
മലയാളി വാര്‍ത്ത

1. ലെവ് യാഷിന്‍ (സോവിയറ്റ് റഷ്യ 1954--67)

ഗോള്‍ പോസ്റ്റിന് മുന്നിലെ ബ്ലാക്ക് സ്പൈഡറായിരുന്നു സോവിയറ്റ് റഷ്യയുടെ ഇതിഹാസം ലെവ് യാഷിന്‍. മികച്ച ഫുട്ബാളര്‍ക്കുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ ഏക ഗോള്‍കീപ്പര്‍. സോവിയറ്റ് റഷ്യക്കും ഡൈനാമോ മോസ്‌കോയിലുമായാണ് 20 വര്‍ഷം നീണ്ട കരിയര്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍, രണ്ട് ടീമുകളിലൂടെ മാത്രം യാഷിന്‍ ലോകം കീഴടക്കിയ ഗോളിയായി. 70 ആണ്ട് കടന്നിട്ടും ഗോളിമാരിലെ സൂപ്പര്‍ ഗോളിയായി അദ്ദേഹം തുടരുന്നു. ഇനിയുള്ള തലമുറക്കും അദ്ദേഹം റോള്‍മോഡലായിരിക്കുമെന്ന് പറഞ്ഞത് മറ്റൊരു സൂപ്പര്‍ ഗോളി ഗോര്‍ഡന്‍ ബാങ്ക്സ്.

2. ഗോര്‍ഡന്‍ ബാങ്ക്സ് (ഇംഗ്ലണ്ട് 1963--72)

ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഗോളിയായിരുന്നു ബാങ്ക്സ്. 1966മുതല്‍ '71 വരെ ആറു വര്‍ഷം ഫിഫയുടെ ഏറ്റവും മികച്ച ഗോളിയായി വാണു. 1970 ലോകകപ്പില്‍ ബ്രസീലിനെതിരായ മത്സരത്തില്‍ പെലെയുടെ ഗോള്‍ശ്രമം സേവ് ചെയ്ത പ്രകടനം ഇന്നും കണ്ണഞ്ചിപ്പിക്കുന്ന ഓര്‍മ. 1966 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ജേതാക്കളാക്കുന്നതിലും നിര്‍ണായകമായി.

3. ഡിനോ സോഫ് (ഇറ്റലി 1968--83)
1982ല്‍ ഇറ്റലി ലോകകിരീടമണിയുമേ്ബാള്‍ നായകവേഷത്തില്‍ ഡിനോ സോഫായിരുന്നു. അന്ന് പ്രായം 40 വയസ്സ്. ലോകകപ്പ് നേടിയ ഏറ്റവും പ്രായം കൂടിയ താരം. പക്ഷേ, അതൊന്നും സോഫിന്റെ പ്രകടനത്തെ ബാധിച്ചില്ല. 112 മത്സരങ്ങളില്‍ ഇറ്റലിയുടെ വലകാത്തു. യുവന്റസിനൊപ്പം ആറ് സീരി 'എ' കിരീടങ്ങളും.

4. ജിയാന്‍ ലൂയിജി ബുഫണ്‍ (ഇറ്റലി 1997--2018)
21ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോളി. ക്ലബിലും ദേശീയ ടീമിലുമായി 25 വര്‍ഷമായി തുടരുന്ന കരിയര്‍. 2018 ല്‍ ദേശീയ ടീമില്‍ നിന്നിറങ്ങി. 176 മത്സരങ്ങളില്‍ ഇറ്റലിക്കായി കളിച്ച് റെക്കോഡ് കുറിച്ചു. സീരി 'എ'യില്‍ ഗോള്‍വഴങ്ങാതെ കൂടുതല്‍ സമയം വലകാത്ത ഗോളി (974 മിനിറ്റ്) എന്ന റെക്കോഡും.

5. മാനുവല്‍ നോയര്‍ (ജര്‍മനി 2009-)
ഗോള്‍കീപ്പിങ്ങിലെ വിപ്ലവകാരി. ഗോളി തന്നെ അറ്റാക്കറുടെ റോളിലേക്ക് മാറുന്ന 'സ്വീപ്പര്‍ കീപ്പര്‍' ശൈലികൊണ്ട് വിസ്മയിപ്പിച്ച താരം. 2013, 2014, 2015, 2016 വര്‍ഷങ്ങളില്‍ ലോകത്തെ മികച്ച ഗോളിയായി. ഇന്നും ബയേണ്‍ മ്യൂണികിന്റെയും ജര്‍മനിയുടെയും ഒന്നാം നമ്ബര്‍ ഗോളി. 2014ലോകകപ്പ് കിരീട നേട്ടം.

6. പീറ്റര്‍ ഷ്മൈകല്‍ (ഡെന്മാര്‍ക് 1987-2001)

ഡെന്മാര്‍ക്കിനായി 129മത്സരങ്ങളില്‍ വലകാത്തെങ്കിലും ഇംഗ്ലണ്ടിലും പോര്‍ചുഗലിലും ചാമ്ബ്യന്‍ക്ലബുകളുടെ താരമായാണ് ഷ്മൈകല്‍ താരമായത്. 1999 യുനൈറ്റഡ് ട്രിപ്ള്‍ കിരീടമണിഞ്ഞപ്പോള്‍ നായക വേഷത്തില്‍ ഡെന്മാര്‍കുകാരനായിരുന്നു.

7. സെപ്പ് മെയര്‍ (വെസ്റ്റ് ജര്‍മനി 1966-79)

1974ല്‍ ബെക്കന്‍ബോവറുടെ പടിഞ്ഞാറന്‍ ജര്‍മനി ലോകകപ്പ് നേടുമേ്ബാള്‍ വലകാത്തത് മെയറായിരുന്നു. ക്ലബ് കരിയര്‍ ബയേണ്‍ മ്യൂണികിനൊപ്പം (18 വര്‍ഷം, 536 മത്സരം). മൂന്ന് യൂറോപ്യന്‍ കിരീടവും നാല് ബുണ്ടസ് ലിഗയും.

8. ഐകര്‍ കസീയസ് (സ്പെയിന്‍ 2000-16)

കഴിഞ്ഞ പതിറ്റാണ്ടിലെ മികച്ച ഫുട്ബാളര്‍. 2008-12 കാലത്ത് സ്പെയിനിനെ ചാമ്ബ്യന്‍ ക്ലബാക്കിയത് കസീയസിന്റെ നായകവേഷവും കാവല്‍ മിടുക്കുമായിരുന്നു. റയല്‍ മഡ്രിഡിനൊപ്പം അഞ്ച് ലാ ലിഗി, മൂന്ന് ചാമ്ബ്യന്‍സ് ലീഗ് കിരീടങ്ങള്‍.


9. എഡ്വിന്‍ വാന്‍ഡര്‍സര്‍ (നെതര്‍ലന്‍ഡ്സ് 1995-2008)

കാലയളവില്‍ യൂറോപ്പിലെ ഏറ്റവും മികച്ച ഗോള്‍കീപ്പറായിരുന്നു വാന്‍ഡര്‍സര്‍. ഡച്ച് ഫുട്ബാളിന്റെ ഐക്കണ്‍. അയാക്സിലും (ഒമ്ബത് വര്‍ഷം, 226 കളി) പിന്നീട്, യുവന്റസ്, ഫുള്‍ഹാം, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വരെ നീണ്ട കരിയര്‍.

10. പീറ്റര്‍ ഷില്‍ട്ടന്‍ (ഇംഗ്ലണ്ട് 1970-90)

ക്ലബിലും ദേശീയ ടീമിലുമായി 30 വര്‍ഷം കൊണ്ട് കളിച്ചത് 1390 മത്സരങ്ങള്‍. ഒരു താരത്തിന്റെ ഏറ്റവും കൂടുതല്‍ കളി എന്ന റെക്കോഡ് ഷില്‍ട്ടനാണ്. 11 ക്ലബുകള്‍ നീണ്ട കരിയറും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റാവല്‍പിണ്ടി സൈനിക ആസ്ഥാനത്ത് അസിം മുനീറും ജെയ്‌ഷെ ഭീകരരും തമ്മില്‍ രഹസ്യ ചര്‍ച്ച? ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ രാജ്യത്ത് ...  (29 minutes ago)

നാടിനെ ഭിതിയിലാഴ്ത്തിയ പുലി കുടുങ്ങി  (36 minutes ago)

അവസാന മിനിറ്റിലെ തിരിച്ചടിയിലും കുലുങ്ങാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ ; കോടതി മുറിയ്ക്കുള്ളില്‍ നടന്ന ആ നാടകീയ നീക്കങ്ങളെല്ലാം പുറത്ത്...  (40 minutes ago)

 രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് റയല്‍ കുതിപ്പ് തുടര്‍ന്നത്....  (1 hour ago)

പെൺകുട്ടിയുടെ കരളിൽ രക്തസ്രാവം...  (1 hour ago)

ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (1 hour ago)

നാലാം ജയവുമായി 8 പോയിന്റോടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു  (1 hour ago)

ഒരേ വേദിയില്‍ റെയില്‍വേയും ബിജെപിയും സംഘടിപ്പിക്കുന്ന രണ്ടു പരിപാടികളില്‍  (1 hour ago)

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം  (2 hours ago)

വായു മലിനീകരണം രൂക്ഷം.  (2 hours ago)

ജല്ലിക്കെട്ട് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.  (2 hours ago)

 ഇത്തവണയും ജയം ഇന്ത്യക്കൊപ്പം  (3 hours ago)

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ചചെയ്യുന്ന സിപിഎം കേന്ദ്രകമ്മിറ്റി ഇന്ന് സമാപിക്കും...  (3 hours ago)

നാളെ വൈകിട്ട് 6ന് ശേഷം ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടില്ല  (3 hours ago)

പത്ത് ദിവസം നീളുന്ന ആർട്ടിമിസ് 2 ദൗത്യത്തിലൂടെ നാല് പേരാണ് ചന്ദ്രനെ ചുറ്റി തിരിച്ചുവരിക  (3 hours ago)

Malayali Vartha Recommends