Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പ്രതിഷേധം, പ്രചോദനം; യു.എസ് ഓപ്പണിന്‍ കിരീടം നേടിയ ഒസാക്കയും തോല്‍വിയിലും നിരാശയില്ലാത്ത അസരാങ്കയും; കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരെ ടൂര്‍ണമെന്റിന്‍ ഉടനീളം പ്രതിഷേധം രേഖപ്പെടുത്തി നവോമി ഒസാക്കി; അമ്മമാരുടെ കരുത്ത് കാട്ടിയ അസരാങ്ക

13 SEPTEMBER 2020 01:01 PM IST
മലയാളി വാര്‍ത്ത

ഇത്തവണത്തെ യു.എസ് ഓപ്പണിനെ വ്യത്യസ്തമാക്കിയത് ഒസാക്കയുടെ പ്രതിഷേധവും അസരാങ്കയുടെ പോരാട്ട വിര്യവും തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ ചാമ്പ്യനായത് ജാപ്പനീസ് താരം നവോമി ഒസാക്കയാണ്. കരിയറിലെ മൂന്നാമത്തെ ഗ്രാന്‍ഡ്സ്ലാമാണ് ഒസാക്ക യുഎസ് ഓപ്പണിലൂടെ സ്വന്തമാക്കിയത്. ഒസാക്കയുടെ രണ്ടാം യുഎസ് ഓപ്പണ്‍ കിരീടം കൂടിയാണിത്. ഫൈനലില്‍ ബെലാറൂസിന്റെ വിക്ടോറിയ അസാരെങ്കയെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് ഒസാക്ക തോല്‍പ്പിച്ചത്. വംശീയവെറിയാല്‍ കൊല്ലപ്പെട്ടവര്‍ക്കുവേണ്ടി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന പ്രത്യേക മാസ്‌കുമായാണ് ടൂര്‍ണമെന്റിലുടനീളം ഒസാക്ക എത്തിയത്. ബ്രിയോണ ടെയ്‌ലര്‍, എലിജ മക്ലെയ്ന്‍, ട്രൈവോണ്‍ മാര്‍ട്ടിന്‍, അഹമദ് ആര്‍ബറി, ജോര്‍ജ് ഫ്‌ളോയ്ഡ്, തമിര്‍ റെയ്‌സ് എന്നിവരുടെ പേരുകള്‍ എഴുതിച്ചേര്‍ത്ത മാസ്‌കുകള്‍ മത്സരത്തിനിടെ ഒസാക്ക ധരിച്ചിരുന്നു. ഒസാക്കയുടെ പ്രതിഷേധങ്ങള്‍ നേരത്തെ തന്നെ ശ്രദ്ധനേടിയിരുന്നു.

ഓരോ റൗണ്ടിലും ഓരോ മാസ്‌കുമായി എത്തുന്ന ഒസാക്ക കറുത്തവര്‍ഗക്കാര്‍ക്ക് തുല്യനീതിക്ക് വേണ്ടിയുള്ള പോര് ഇവിടേയും തുടരുന്നു. യുഎസ് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ ബ്രെയോന ടെയ്‌ലറിന്റെ പേരെഴുതിയ മാസ്‌ക് ആണ് ഒസാക്ക അണിഞ്ഞത്. മാര്‍ച്ച് 13ന് ലൂസ്വില്ലയിലെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് ടെയ്‌ലറെ പൊലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട ഒരു പൊലീസ് ഉദ്യോഗസ്ഥനെ പുറത്താക്കി. മറ്റ് രണ്ട് പേരുടെ വകുപ്പ് മാറ്റുക മാത്രമാണുണ്ടായത്. മൂന്ന് പേര്‍ക്കെതിരേയും ക്രിമിനല്‍ കേസ് എടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല.

രണ്ടാം റൗണ്ടില്‍ ഇലിജാ മക്‌ക്ലെയ്‌നിന്റെ പേര് എഴുതിയ ജേഴ്‌സി അണിഞ്ഞാണ് ഒസാക്ക എത്തിയത്. മക്‌ക്ലെയ്ന്‍(23) കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കൊളാറാഡോയിലെ പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. മൂന്നാം റൗണ്ടില്‍ അഹ്മൗദ് ആര്‍ബെറിക്ക് നേരിട്ട അനീതി ലോകത്തിന്റെ മുന്‍പിലേക്ക് എത്തിച്ചാണ് ഒസാക്ക എത്തിയത്. ഫെബ്രുവരിയില്‍ ജോര്‍ജിയയില്‍ വെച്ച് വെള്ളക്കാരന്‍ ആര്‍ബെറിയെ വെടിവെച്ച് കൊല്ലുകയായിരുന്നു. നാലാം റൗണ്ടില്‍ 2012ല്‍ കൊല്ലപ്പെട്ട കറുത്തവര്‍ഗക്കാരനായ കൗമാര താരം മാര്‍ട്ടിന്റെ മുഖമാണ് ഒസാക്ക ലോകത്തിന് മുന്‍പിലേക്ക് വെച്ചത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോകത്താകമാനം പ്രതിഷേധം അലയടിക്കുന്നതിന് ഇടയാക്കിയ ഫ്‌ളോയിഡിന്റെ മരണമാണ് ഒസാക്ക തന്റെ മാസ്‌കിലൂടെ ഓര്‍മിപ്പിച്ചത്.

ഇനി ഒസാക്കയുടെ ഫൈനല്‍ എതിരാളിയായ വിക്ടോറിയ അസാരെങ്കയെ കുറച്ച് പറയാം. അമ്മയായശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയ അസാരെങ്ക ഉജ്വലമായ പ്രകടനമാണ് ടൂര്‍ണമെന്റിലുടനീളം കാഴ്ചവെച്ചത്. സെമിയില്‍ സെറീന വില്യംസിനെ പരാജയപ്പെടുത്തിയിരുന്നതിനാല്‍ ഫൈനലില്‍ അസാരെങ്കയ്ക്ക് സാധ്യത ഏറെയായിരുന്നു. ഫൈനല്‍ തോല്‍വിയും അസാരെങ്ക നിരാശ പ്രകടിപ്പിച്ചില്ല. തോല്‍വിയില്‍ നിരാശയില്ലെങ്കിലും ഇത് വേദനാജനകമാണെന്ന് താരം പറഞ്ഞു. ദീര്‍ഘകാലമായി ഇതേക്കുറിച്ച് ഞാന്‍ ചിന്തിക്കാറുണ്ടെന്നും രണ്ടുതവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയ അസാരെങ്ക പറഞ്ഞു. ഏഴു വര്‍ഷത്തിനുശേഷമാണ് താരം ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനലിന് ഇറങ്ങുന്നത്. വരാനിരിക്കുന്ന ഫ്രഞ്ച് ഓപ്പണിലും കളിക്കുമെന്ന് അസാരെങ്ക ഉറപ്പു നല്‍കി. എതിരാളി കടുപ്പമായിരുന്നെന്ന് ഒസാക്ക മത്സരശേഷം പറഞ്ഞത്. നിങ്ങള്‍ക്കൊപ്പം ഇനിയും ഫൈനല്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍, നിങ്ങളെന്നെ ഏറെ പ്രചോദിപ്പിക്കുന്നു. എന്റെ കുട്ടിക്കാലം മുതല്‍ നിങ്ങളുടെ മത്സരം ഞാന്‍ കാണുന്നുണ്ട്. ഇപ്പോള്‍ നിങ്ങള്‍ക്കൊപ്പം ഫൈനല്‍ മത്സരം കളിക്കാന്‍ അവസരം ലഭിച്ചു. ഏറെ കാര്യങ്ങള്‍ നിങ്ങളില്‍ നിന്നും പഠിക്കാന്‍ എനിക്ക് കഴിഞ്ഞെന്നും ഒസാക്ക മത്സരവിജയ്തതിനുശേഷം അസാരെങ്കയോട് പറഞ്ഞത്. ഇത് അസരങ്കയുടെ പോരാട്ട വിര്യത്തിന് തെളിവാണ്. 31കാരിയായ അസറെങ്ക ആദ്യ സെറ്റില്‍ വെറും 26 മിനിറ്റിനുള്ളില്‍ ഒസാക്കയെ കീഴടക്കി. പതിമൂന്നോളം പിഴവുകള്‍ ഒസാക്ക ആദ്യ സെറ്റില്‍ വരുത്തി. രണ്ടാം സെറ്റില്‍ അസറെങ്ക 20 ത്തിന് മുന്നില്‍ നില്‍ക്കവെയാണ് ഒസാക്ക തിരിച്ചുവരവ് നടത്തിയത്. ഒസാക്ക 16, 63, 63 എന്ന സ്‌കോറിനാണ് എതിരാളിയെ പരാജയപ്പെടുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (4 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (4 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (5 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (5 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (5 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (5 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (8 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (8 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (8 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (9 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (9 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (9 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (10 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (10 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (10 hours ago)

Malayali Vartha Recommends