Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം പോളിംഗ് ബൂത്തിലേക്ക്; 75 മണ്ഡലങ്ങളിൽ സിപിഎം, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ


പാലക്കാട് നിറയുന്ന പുഞ്ചിരി; രാഹുൽ മാങ്കൂട്ടത്തിലിന്റെ 'SMILE' പദ്ധതിയിലെ മൂന്നാമത്തെ വീടും യാഥാർത്ഥ്യമായി...


പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതികള്‍.. പോലീസ് തന്ത്രപരമായി ബസ്സുകള്‍ കുറുകെയിട്ട് റോഡ് ബ്ലോക്ക് ചെയ്തതോടെ പ്രതികള്‍ക്ക് വഴിമുട്ടി..ടെ മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സംഘം സ്ഥലം വളഞ്ഞു..


മദ്യമില്ല, പുകവലിയില്ല; ലഹരി ചോര മാത്രം! കൊല്ലത്തെ വിറപ്പിച്ച ആ 'സൈക്കോ' ഗുണ്ടയുടെ അന്ത്യം! നിലവിളിച്ചിട്ടും വിട്ടില്ല; അലുവ അതുൽ വധത്തിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു...


മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതകം..ഇരട്ടസഹോദരിയെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.. കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്..

പ്രതിഷേധം, പ്രചോദനം; യു.എസ് ഓപ്പണിന്‍ കിരീടം നേടിയ ഒസാക്കയും തോല്‍വിയിലും നിരാശയില്ലാത്ത അസരാങ്കയും; കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരെ ടൂര്‍ണമെന്റിന്‍ ഉടനീളം പ്രതിഷേധം രേഖപ്പെടുത്തി നവോമി ഒസാക്കി; അമ്മമാരുടെ കരുത്ത് കാട്ടിയ അസരാങ്ക

13 SEPTEMBER 2020 01:01 PM IST
മലയാളി വാര്‍ത്ത

ഇത്തവണത്തെ യു.എസ് ഓപ്പണിനെ വ്യത്യസ്തമാക്കിയത് ഒസാക്കയുടെ പ്രതിഷേധവും അസരാങ്കയുടെ പോരാട്ട വിര്യവും തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ ചാമ്പ്യനായത് ജാപ്പനീസ് താരം നവോമി ഒസാക്കയാണ്. കരിയറിലെ മൂന്നാമത്തെ ഗ്രാന്‍ഡ്സ്ലാമാണ് ഒസാക്ക യുഎസ് ഓപ്പണിലൂടെ സ്വന്തമാക്കിയത്. ഒസാക്കയുടെ രണ്ടാം യുഎസ് ഓപ്പണ്‍ കിരീടം കൂടിയാണിത്. ഫൈനലില്‍ ബെലാറൂസിന്റെ വിക്ടോറിയ അസാരെങ്കയെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് ഒസാക്ക തോല്‍പ്പിച്ചത്. വംശീയവെറിയാല്‍ കൊല്ലപ്പെട്ടവര്‍ക്കുവേണ്ടി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന പ്രത്യേക മാസ്‌കുമായാണ് ടൂര്‍ണമെന്റിലുടനീളം ഒസാക്ക എത്തിയത്. ബ്രിയോണ ടെയ്‌ലര്‍, എലിജ മക്ലെയ്ന്‍, ട്രൈവോണ്‍ മാര്‍ട്ടിന്‍, അഹമദ് ആര്‍ബറി, ജോര്‍ജ് ഫ്‌ളോയ്ഡ്, തമിര്‍ റെയ്‌സ് എന്നിവരുടെ പേരുകള്‍ എഴുതിച്ചേര്‍ത്ത മാസ്‌കുകള്‍ മത്സരത്തിനിടെ ഒസാക്ക ധരിച്ചിരുന്നു. ഒസാക്കയുടെ പ്രതിഷേധങ്ങള്‍ നേരത്തെ തന്നെ ശ്രദ്ധനേടിയിരുന്നു.

ഓരോ റൗണ്ടിലും ഓരോ മാസ്‌കുമായി എത്തുന്ന ഒസാക്ക കറുത്തവര്‍ഗക്കാര്‍ക്ക് തുല്യനീതിക്ക് വേണ്ടിയുള്ള പോര് ഇവിടേയും തുടരുന്നു. യുഎസ് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ ബ്രെയോന ടെയ്‌ലറിന്റെ പേരെഴുതിയ മാസ്‌ക് ആണ് ഒസാക്ക അണിഞ്ഞത്. മാര്‍ച്ച് 13ന് ലൂസ്വില്ലയിലെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് ടെയ്‌ലറെ പൊലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട ഒരു പൊലീസ് ഉദ്യോഗസ്ഥനെ പുറത്താക്കി. മറ്റ് രണ്ട് പേരുടെ വകുപ്പ് മാറ്റുക മാത്രമാണുണ്ടായത്. മൂന്ന് പേര്‍ക്കെതിരേയും ക്രിമിനല്‍ കേസ് എടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല.

രണ്ടാം റൗണ്ടില്‍ ഇലിജാ മക്‌ക്ലെയ്‌നിന്റെ പേര് എഴുതിയ ജേഴ്‌സി അണിഞ്ഞാണ് ഒസാക്ക എത്തിയത്. മക്‌ക്ലെയ്ന്‍(23) കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കൊളാറാഡോയിലെ പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. മൂന്നാം റൗണ്ടില്‍ അഹ്മൗദ് ആര്‍ബെറിക്ക് നേരിട്ട അനീതി ലോകത്തിന്റെ മുന്‍പിലേക്ക് എത്തിച്ചാണ് ഒസാക്ക എത്തിയത്. ഫെബ്രുവരിയില്‍ ജോര്‍ജിയയില്‍ വെച്ച് വെള്ളക്കാരന്‍ ആര്‍ബെറിയെ വെടിവെച്ച് കൊല്ലുകയായിരുന്നു. നാലാം റൗണ്ടില്‍ 2012ല്‍ കൊല്ലപ്പെട്ട കറുത്തവര്‍ഗക്കാരനായ കൗമാര താരം മാര്‍ട്ടിന്റെ മുഖമാണ് ഒസാക്ക ലോകത്തിന് മുന്‍പിലേക്ക് വെച്ചത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോകത്താകമാനം പ്രതിഷേധം അലയടിക്കുന്നതിന് ഇടയാക്കിയ ഫ്‌ളോയിഡിന്റെ മരണമാണ് ഒസാക്ക തന്റെ മാസ്‌കിലൂടെ ഓര്‍മിപ്പിച്ചത്.

ഇനി ഒസാക്കയുടെ ഫൈനല്‍ എതിരാളിയായ വിക്ടോറിയ അസാരെങ്കയെ കുറച്ച് പറയാം. അമ്മയായശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയ അസാരെങ്ക ഉജ്വലമായ പ്രകടനമാണ് ടൂര്‍ണമെന്റിലുടനീളം കാഴ്ചവെച്ചത്. സെമിയില്‍ സെറീന വില്യംസിനെ പരാജയപ്പെടുത്തിയിരുന്നതിനാല്‍ ഫൈനലില്‍ അസാരെങ്കയ്ക്ക് സാധ്യത ഏറെയായിരുന്നു. ഫൈനല്‍ തോല്‍വിയും അസാരെങ്ക നിരാശ പ്രകടിപ്പിച്ചില്ല. തോല്‍വിയില്‍ നിരാശയില്ലെങ്കിലും ഇത് വേദനാജനകമാണെന്ന് താരം പറഞ്ഞു. ദീര്‍ഘകാലമായി ഇതേക്കുറിച്ച് ഞാന്‍ ചിന്തിക്കാറുണ്ടെന്നും രണ്ടുതവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയ അസാരെങ്ക പറഞ്ഞു. ഏഴു വര്‍ഷത്തിനുശേഷമാണ് താരം ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനലിന് ഇറങ്ങുന്നത്. വരാനിരിക്കുന്ന ഫ്രഞ്ച് ഓപ്പണിലും കളിക്കുമെന്ന് അസാരെങ്ക ഉറപ്പു നല്‍കി. എതിരാളി കടുപ്പമായിരുന്നെന്ന് ഒസാക്ക മത്സരശേഷം പറഞ്ഞത്. നിങ്ങള്‍ക്കൊപ്പം ഇനിയും ഫൈനല്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍, നിങ്ങളെന്നെ ഏറെ പ്രചോദിപ്പിക്കുന്നു. എന്റെ കുട്ടിക്കാലം മുതല്‍ നിങ്ങളുടെ മത്സരം ഞാന്‍ കാണുന്നുണ്ട്. ഇപ്പോള്‍ നിങ്ങള്‍ക്കൊപ്പം ഫൈനല്‍ മത്സരം കളിക്കാന്‍ അവസരം ലഭിച്ചു. ഏറെ കാര്യങ്ങള്‍ നിങ്ങളില്‍ നിന്നും പഠിക്കാന്‍ എനിക്ക് കഴിഞ്ഞെന്നും ഒസാക്ക മത്സരവിജയ്തതിനുശേഷം അസാരെങ്കയോട് പറഞ്ഞത്. ഇത് അസരങ്കയുടെ പോരാട്ട വിര്യത്തിന് തെളിവാണ്. 31കാരിയായ അസറെങ്ക ആദ്യ സെറ്റില്‍ വെറും 26 മിനിറ്റിനുള്ളില്‍ ഒസാക്കയെ കീഴടക്കി. പതിമൂന്നോളം പിഴവുകള്‍ ഒസാക്ക ആദ്യ സെറ്റില്‍ വരുത്തി. രണ്ടാം സെറ്റില്‍ അസറെങ്ക 20 ത്തിന് മുന്നില്‍ നില്‍ക്കവെയാണ് ഒസാക്ക തിരിച്ചുവരവ് നടത്തിയത്. ഒസാക്ക 16, 63, 63 എന്ന സ്‌കോറിനാണ് എതിരാളിയെ പരാജയപ്പെടുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുമായി അവിഹിതബന്ധം ആരോപിച്ച് നടുറോഡില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

ധ്യാനും വിഷ്ണുവും ഒന്നിക്കുന്ന 'ഭീഷ്മര്‍' മാര്‍ച്ച് 20ന് തിയറ്ററുകളില്‍ എത്തും  (2 hours ago)

ബോളിവുഡ് താരങ്ങള്‍ അധോലോകത്തിന്റെ സമ്മര്‍ദം അനുഭവിച്ചിരുന്നതായി ഫറാ ഖാന്‍  (2 hours ago)

കരൂര്‍ ദുരന്തത്തില്‍ വിജയ്‌യെ സിബിഐ ചോദ്യംചെയ്യുന്നത് ഏഴുമണിക്കൂര്‍ നീണ്ടു  (2 hours ago)

ദുര്‍ഭരണം അവസാനിക്കാന്‍ 26 ദിവസം മാത്രമെയുള്ളൂ എന്ന് വി.ഡി.സതീശന്‍  (2 hours ago)

എന്‍സിപി സ്ഥാനാര്‍ഥികളില്‍ തീരുമാനമായില്ല  (3 hours ago)

എംഎസ്എഫ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ജി.സുധാകരൻ...  (3 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കോണ്‍ഗ്രസില്‍ നിന്ന് നാല് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ സാദ്ധ്യത  (3 hours ago)

ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്  (3 hours ago)

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും  (3 hours ago)

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്  (3 hours ago)

പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുത്; വിശദീകരണവുമായി ടിവികെ  (3 hours ago)

ട്രെയിനിലെ കോച്ചിനുള്ളിൽ നിന്നുള്ള ഒരു തല്ലാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്  (3 hours ago)

വിജയ്‍യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി...സിബിഐ ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു..  (3 hours ago)

Malayali Vartha Recommends