മുത്തശ്ശിയുടെ പൊന്നോമന ഭക്ഷണ പ്രിയനായപ്പോൾ കൂട്ടുകാർ കളിയാക്കി...അമിതവണ്ണം കുറയ്ക്കാനായി കളിക്കളത്തിലിറങ്ങി.... വർഷങ്ങൾക്ക് ശേഷം ഇന്ത്യന്‍ ആര്‍മിയിലെ ഈ യുവ സുബേദാര്‍ തിരുത്തി കുറിച്ചത് ഒളിമ്പിക്സിലെ ചരിത്രം
ഇന്ത്യൻ ഒളിമ്പിക് ചരിത്രത്തിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ഇരുപത്തി മൂന്നുകാരനായ നീരജ് ചോപ്ര. നൂറിലേറെ വർഷങ്ങളായി ഇന്ത്യ ഒളിമ്പിക് വേദിയിൽ സാന്നിധ്യം അറിയിക്കുന്നുണ്ടെങ്കിലും അത്ലറ്റിക്സിൽ സ്വർണ്ണം കരസ്ഥമാക്കുക എന്ന ഓരോ ഭാരതീയന്റെയും സ്വപ്നംസാക്ഷാത്കരിച്ചിരിക്കുകയാണ് ഈ ഹരിയാനക്കാരൻ. നൂറ്റി മുപ്പത് കോടി ജനങ്ങളുടെ സ്വപ്നം നിറവേറ്റിയ ആ ഇരുപത്തിമൂന്നുകാരന്റെ ഒളിമ്പിക് യാത്ര ഇങ്ങനെ.
1997ലെ ക്രിസ്മസ് രാവിലാണു ഹരിയാനയിലെ പാനിപ്പട്ടിലെ കാന്ദ്ര ഗ്രാമത്തില്‍ കര്‍ഷക ദമ്ബതികളായ സതീഷ് കുമാറിന്റെയും സരോജ് ദേവിയുടെയും മകനായി നീരജ് ചോപ്ര ജനിച്ചത്. കുഞ്ഞുന്നാളില്‍ ഫ്രഷ് ക്രീമിനോടും വെണ്ണയോടും റൊട്ടിയോടുമെല്ലാം ഏറെ പ്രിയമുണ്ടായിരുന്ന പേരക്കുട്ടിക്കു മുത്തശ്ശി പതിവായി ഇത്തരം ഭക്ഷണങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുമായിരുന്നു. അങ്ങനെ അവന് പൊണ്ണത്തടിയനായി.
11 -ാം വയസില്‍ 80 കിലോയായിരുന്നു തൂക്കം. അമിതവണ്ണം കുറയ്ക്കാനായി അമ്മാവനാണ് അവനെ നിര്‍ബന്ധിച്ചു പാനിപ്പട്ടിലെ സ്റ്റേഡിയത്തിലേക്കു കൊണ്ടുപോയതും സ്പോര്‍ട്സിലേക്കു തിരിച്ചുവിട്ടതും. ഇവിടെ പരിശീലനം നടത്തിക്കൊണ്ടിരുന്ന ഹരിയാനയുടെ ദേശീയതാരമായ ജയ്വീറിന്റെ (ജയ് ചൗധരി ) ത്രോകളാണു ജാവലിനിലേക്ക് ആകര്‍ഷിച്ചത്. പിന്നീടു നടന്നതെല്ലാം ചരിത്രം.
2014ല്‍ ആദ്യമായി 7000 രൂപയ്ക്കു സ്വന്തമായി ഒരു ജാവലിന്‍ വാങ്ങിയ ഈ യുവപ്രതിഭ 2016-ല്‍ പോളണ്ടില്‍ നടന്ന അണ്ടര്‍ -20 ലോക ചാമ്ബ്യന്‍ഷിപ്പില്‍ 86.48 മീറ്റര്‍ എറിഞ്ഞ് ജൂണിയര്‍ ലോക റിക്കാര്‍ഡോടെ സ്വര്‍ണം നേടി. 2018 ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലും, 88.06 മീറ്റര്‍ എറിഞ്ഞ് ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം കരസ്ഥമാക്കി.
ഇന്നു ഭാരതജനത മുഴുവന്‍ ടോക്കിയോയിലെ ജാവലിന്‍ പിറ്റിലേക്കു കണ്ണുംനട്ട് പ്രാര്‍ഥിച്ചതോടെ, ഇന്ത്യന്‍ ആര്‍മിയിലെ ഈ യുവ സുബേദാര്‍ രാജ്യത്തിനായി ഒരു സ്വര്‍ണം വിരിയിക്കുകയും ചെയ്തു. അത്‌ലറ്റിക്‌സില്‍ ഇന്ത്യക്കാരനു സ്വര്‍ണമെന്ന ചരിത്ര നേട്ടമാണ് പിറന്നത്. ഒളിമ്ബിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റ് എന്ന അപൂര്‍വമായ നേട്ടമാണ് നീരജ് സ്വന്തമാക്കിയത്. ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടില്‍ ആദ്യ ശ്രമത്തില്‍ തന്നെ 87.03 മീറ്റര്‍ ദൂരത്തില്‍ ജാവലിന്‍ പായിച്ച് നീരജ് മത്സരത്തില്‍ ആധിപത്യം ഉറപ്പിച്ചിരുന്നു.
രണ്ടാം ശ്രമത്തില്‍ 87. 58 മീറ്റര്‍ ആണ് നീരജ് സ്വന്തമാക്കിയത്. 12 താരങ്ങളാണ് ഫൈനലില്‍ മത്സരിച്ചത്. അത്‌ലറ്റിക്‌സില്‍ ഇന്ത്യ 1900-ല്‍ മെഡല്‍ നേടിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയ്ക്ക് വേണ്ടി അന്ന് മത്സരിച്ചത് ഒരു ബ്രിട്ടീഷ് താരമാണ്. നോര്‍മന്‍ പ്രിച്ചാര്‍ഡ്. ഇതില്‍ എട്ടുപേര്‍ അവസാന റൗണ്ടിലേക്ക് കടന്നു. ഓരോ താരത്തിനും ആറ് അവസരങ്ങള്‍ വീതമാണ് ലഭിച്ചത്. ആദ്യ ശ്രമത്തില്‍ തന്നെ നീരജ് ഫൈനല്‍ ടിക്കറ്റെടുത്തിരുന്നു.
രണ്ട് ഗ്രൂപ്പുകളിലായി യോഗ്യതാ റൗണ്ടില്‍ മത്സരിച്ച 32 താരങ്ങളില്‍ ഏറ്റവും മികച്ച ദൂരവും എ ഗ്രൂപ്പില്‍നിന്ന് ഒന്നാം സ്ഥാനക്കാരനായി യോഗ്യത നേടിയ നീരജിന്റേതായിരുന്നു.
https://www.facebook.com/Malayalivartha