Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നലെ വോട്ടെടുപ്പ് നടന്ന മൂന്ന് തദ്ദേശ വാർഡുകളിലെ വോട്ടെണ്ണൽ ഇന്ന് നടക്കും.... രാവിലെ 10 മണിയോടെ ഫലം അറിയാൻ കഴിയും.... തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണായകം


ഈ കേസിൽ ക്രൈം നിലനിൽക്കില്ല, രാഹുലിന് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം: അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്‌ കിട്ടാതെ എങ്ങനെ ജാമ്യാപേക്ഷ പരിഗണിക്കും എന്ന് മജിസ്‌ട്രേറ്റ്; മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു...


ഐടി ജീവനക്കാരി ഷര്‍മിള മരിച്ച സംഭവം..ക്രൂരമായ കൊലപാതകമാണെന്ന് പൊലീസ്..ലൈംഗിക പീഡനശ്രമം എതിര്‍ത്തതിനെ തുടര്‍ന്ന് അയല്‍വാസിയായ കര്‍ണാല്‍ എന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തിയത്..


പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ മതിയായ രേഖകളില്ലാതെ 21 കുട്ടികളെ കണ്ടെത്തി...സംഘത്തിൽ 10 മുതൽ 16 വയസ്സ് വരെയുള്ള ആൺകുട്ടികളാണുള്ളത്...


പശ്ചിമേഷ്യ ആളിക്കത്തുന്നു.., ഇതിനകം 500 ലധികം പേർ കൊല്ലപ്പെടുകയും സംഘർഷങ്ങൾ രൂക്ഷമാവുകയും ചെയ്തു..രാജ്യത്തെ ആക്രമിച്ചാൽ യുഎസ് സൈനികരെയും ഇസ്രായേലിനെയും ലക്ഷ്യം വയ്ക്കുമെന്ന് ഇറാൻ..

‘ചേട്ടൻ എൻ്റെ കൂടെ വന്നോളൂ’ എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. എന്നെ പരിഹസിക്കുന്നതായാണ് ആദ്യം തോന്നിയത്. എന്നാൽ സഞ്ജു ആത്മാർത്ഥമായാണ് അത് പറഞ്ഞത്. ‘ചേട്ടന് ഞങ്ങളുടെ കൂടെ വരാൻ കഴിയില്ല?’ വളരെ നിഷ്കളങ്കമായി സഞ്ജു വീണ്ടും ചോദിച്ചു...' വൈറലായി മാധ്യമപ്രവർത്തകന്റെ വാക്കുകൾ

30 JULY 2022 03:34 PM IST
മലയാളി വാര്‍ത്ത

കായിക ലോകത്ത് ഏറെ ആരാധകർ ഉള്ള താരമാണ് സഞ്ജു വി. സാംസൺ. മൈതാനത്തിന് അകത്തും പുറത്തും ബാറ്റുകൊണ്ട് മാത്രമല്ലാതെ, നിഷ്കളങ്കമായ പെരുമാറ്റം കൊണ്ടും ആരാധക മനസ് കീഴടക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യൻ ടീമിലെ സ്ഥിരം സാന്നിധ്യമല്ലെങ്കിലും അദ്ദേഹത്തിൻ്റെ ആരാധക വൃന്ദം ഏവരെയും അത്ഭുതപ്പെടുത്തുന്നതാകുന്നു.


എന്നാൽ ഇപ്പോഴിതാ സഞ്ജുവിന്റെ വിനയത്തെയും നിഷ്‌കളങ്കമായ പെരുമാറ്റത്തെയുമെല്ലാം വാനോളം പുകഴ്ത്തികൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായ വിമല്‍ കുമാര്‍. നിലവില്‍ ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി അദ്ദേഹം വിന്‍ഡീസിലാണ് ഉള്ളത്. അവിടെ വച്ച് സഞ്ജുവുമായി സംസാരിച്ചപ്പോവുള്ള അനുഭവത്തെക്കുറിച്ചാണ് വിമല്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.


വിമല്‍ കുമാര്റിൻ്റെ വാക്കുകൾ:

ഇന്ത്യൻ താരങ്ങൾ സൂപ്പർസ്റ്റാറുകൾ ആണെന്നും, അഹങ്കാരികളുമാണെന്ന് പൊതുവിൽ ഒരു ധാരണയുണ്ട്. ‘ഹലോ’ പറയാൻ മടിക്കുന്ന താരങ്ങൾക്കിടയിൽ വ്യത്യസ്തനായ ഒരാളെ ഞാൻ കണ്ടുമുട്ടി. ആ തരാം എന്നോട് കാണിച്ച സ്നേഹം എങ്ങനെ പറഞ്ഞറിയിക്കണമെന്ന് അറിയില്ല.. അവൻ്റെ പേര് സഞ്ജു സാംസൺ എന്നാണ്. വെസ്റ്റിൻഡീസ് പരമ്പര നടക്കുന്ന സ്ഥലത്തിന് കിലോമീറ്റർ അകലെയുള്ള മറ്റൊരു സ്റ്റേഡിയത്തിൽ ഞാൻ നിൽക്കുകയായിരുന്നു. സഞ്ജുവും അവിടെയുണ്ടായിരുന്നു. പരിശീലനം കഴിഞ്ഞ് കയറുന്ന സമയം ഞാൻ അദ്ദേഹത്തെ കണ്ടു സംസാരിച്ചു.

ആദ്യ മത്സരം നടക്കുന്ന സ്റ്റേഡിയം ഇവിടെ നിന്നും വളരെ അകലെയാണല്ലോ എന്ന് ഞാൻ അദ്ദേഹത്തോട് ഞാൻ പറഞ്ഞു. ഒരുമണിക്കൂറിൽ കൂടുതൽ യാത്ര ചെയ്യണമെന്നും, അവിടെ എത്താൻ ബുദ്ധിമുട്ടുകൾ ഉണ്ടെന്നും അറിയിച്ചു. ‘ചേട്ടൻ എൻ്റെ കൂടെ വന്നോളൂ’ എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. എന്നെ പരിഹസിക്കുന്നതായാണ് ആദ്യം തോന്നിയത്. എന്നാൽ സഞ്ജു ആത്മാർത്ഥമായാണ് അത് പറഞ്ഞത്. ‘ചേട്ടന് ഞങ്ങളുടെ കൂടെ വരാൻ കഴിയില്ല?’ വളരെ നിഷ്കളങ്കമായി സഞ്ജു വീണ്ടും ചോദിച്ചു. ബിസിസിഐ ചട്ട പ്രകാരം മാധ്യമ പ്രവർത്തകർ അവരുടെ വാഹനങ്ങളിൽ കയറാൻ പാടില്ലെന്ന് ഞാൻ മറുപടി നൽകി..

ഞാൻ ഇന്ത്യയിൽ നിന്നാണോ വരുന്നത് അതോ ഇവിടെയാണോ കഴിയുന്നതെന്ന് സഞ്ജു ചോദിച്ചു. ഇന്ത്യയുടെ വെസ്റ്റിൻഡീസ് പരമ്പര റിപ്പോർട്ട് ചെയ്യാൻ വന്ന മാധ്യമ പ്രവർത്തകനാണ് ഞാനെന്ന് സഞ്ജുവിനോട് പറഞ്ഞു. മൂന്നു വർഷം മുൻപ് സഞ്ജുവുമായി ഒരു ഇൻറർവ്യൂ നടത്തിയിട്ടുണ്ടെന്നും എന്നെ മനസ്സിലായോ എന്നും ഞാൻ ചോദിച്ചു. ‘ഇല്ല ചേട്ടാ ഓർമയില്ല’ വളരെ സത്യസന്ധമായി സഞ്ജു മറുപടി നൽകി. തങ്ങൾ ഒരുപാട് അഭിമുഖങ്ങൾ നൽകുന്നതാണെന്നും എന്നെ ഓർമ്മിക്കാൻ ഇടയില്ലെന്നും ഞാൻ പറഞ്ഞു.

ചേട്ടൻ വരുന്നെങ്കിൽ ഞാൻ എൻറെ സീറ്റിൽ കൂടെ കൊണ്ടുപോകാം എന്ന് സഞ്ജു വീണ്ടും നിർബന്ധിച്ചു. രാഹുൽ ദ്രാവിഡോ, രോഹിത് ശർമയോ അല്ലെങ്കിൽ മറ്റേത് താരം ആവശ്യപ്പെട്ടാലും ജേണലിസ്റ്റുകൾക്ക് ബിസിസിഐയുടെ വാഹനത്തിൽ കയറാൻ പാടില്ലെന്ന് ഞാൻ വീണ്ടും അറിയിച്ചു. “ചേട്ടാ നമ്മൾ ഇന്ത്യക്കാരാണ്. ഞാൻ ഇത്രയെങ്കിലും ചെയ്യണ്ടേ?” സഞ്ജു എന്നോട് പറഞ്ഞു. സഞ്ജുവിൻ്റെ വാക്കുകൾ കേട്ടപ്പോൾ അവനിൽ ഒരു ലീഡറെയാണ് ഞാൻ കണ്ടത്. രോഹിത് ശർമ്മ, ശിഖർ ധവാൻ എന്നിവരിലുള്ള അതേ ലീഡർഷിപ്പ് ക്വാളിറ്റി സഞ്ജുവിലും ദർശിച്ചു..

ഒരു നേതാവിന് വേണ്ടുന്ന കരുതലും സ്നേഹവും അവനിൽ ഉണ്ട്. ക്രിക്കറ്റിൽ വലിയ വലിയ താരങ്ങൾ ഉണ്ടാവുകയും, പിന്നീട് അവരെ വേഗം മറക്കുകയും ചെയ്യുന്നത് പതിവാണ്. സഞ്ജു എന്ന ക്രിക്കറ്റ് താരത്തെ മറന്നാലും, യഥാർത്ഥ മനുഷ്യൻ എന്ന രീതിയിൽ ഓർമിക്കപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്. വരുന്ന സീരിയസുകളിൽ മികച്ച പ്രകടനം നടത്താൻ സഞ്ജുവിന് കഴിയട്ടെ.. ഒപ്പം ഒരു ദിവസം ഇന്ത്യയുടെ ക്യാപ്റ്റനായി മാറട്ടെയെന്നും പ്രാർത്ഥിക്കുന്നു. ഈ ഓർമ എന്നും എനിക്കൊപ്പമുണ്ടാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണായകം  (6 minutes ago)

കരമനയിലെ 14 കാരി വീടുവിട്ടിറങ്ങിയത് ടൂര്‍ പോകാന്‍ സമ്മതിക്കാത്തതിനെന്ന് പൊലീസ്  (6 hours ago)

വീട് നിര്‍മ്മാണത്തിനായി ഭൂമി കുഴിച്ചപ്പോള്‍ കിട്ടിയ ചെമ്പ് പാത്രം തുറന്നു നോക്കിയപ്പോള്‍ വീട്ടുകാര്‍ ഞെട്ടി  (6 hours ago)

പൊലീസില്‍ ചേരണമെന്ന ഭാര്യയുടെ ആഗ്രഹത്തിന് കൂട്ടുനിന്നു: ഭര്‍ത്താവിന്റെ പരമ്പരാഗത വേഷവിധാനം മാറ്റാത്തതിനാല്‍ ഡിവോഴ്‌സ് നോട്ടിസ് നല്‍കി ഭാര്യ  (6 hours ago)

ലവ് യൂ ടു മൂണ്‍ ആന്‍ഡ് ബാക്ക് ; പരാതിക്കാരി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിലെ വരികള്‍ പ്രിന്റ് ചെയ്ത കപ്പ് പിടിച്ച് മുഖ്യമന്ത്രി  (7 hours ago)

മാനന്തവാടി ഗവ. മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവില്‍ കേസെടുത്ത് പൊലീസ്  (7 hours ago)

ടിവികെ അധ്യക്ഷനും നടനുമായ വിജയ് നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല  (7 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ നാളെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം  (7 hours ago)

നാട്ടുകാര്‍ നോക്കിനില്‍ക്കെ നടുറോഡില്‍ വയോധികയെ വെട്ടികൊലപ്പെടുത്തി  (7 hours ago)

കെ എസ് ആര്‍ ടി സിയുടെ ബഡ്ജറ്റ് ടൂറിസം യാത്രകള്‍ പുതിയ പരിഷ്‌കാരത്തില്‍ വരുമാനം കോടികള്‍  (8 hours ago)

വീട്ടിലെത്തിയ പുലിയെ പിടികൂടി വീട്ടമ്മ  (8 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെ അന്വേഷണസംഘം ഏഴു ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും  (8 hours ago)

അണ്ടര്‍ 19 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹമത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 20 റണ്‍സിന്‍റെ തോല്‍വി  (8 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ രാഹുൽ ഈശ്വർ രംഗത്ത്  (8 hours ago)

മുന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിനെ ദില്ലി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (9 hours ago)

Malayali Vartha Recommends