Widgets Magazine
26
Oct / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാധാരണ കുടുംബത്തിൽ ജനിച്ച് പിന്നീട് കോടീശ്വരനായി മാറിയ മുരാരി ബാബു; പൊലീസ് ജോലി ഉപേക്ഷിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരനായി; പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിൽ ക്ലർക്കായി സ്ഥിര നിയമനം: പഴയ തറവാടിരുന്ന സ്ഥലത്ത് 2019ൽ ഒന്നര വർഷം കൊണ്ട് കോടികൾ ചെലവിട്ട് വീട് നിർമ്മാണം നടന്നപ്പോൾ ശബരിമലയിൽ സ്വർണക്കൊള്ള നടന്നതും ഈ കാലഘട്ടത്തിൽ...


‘മോൻതാ’ ചുഴലിക്കാറ്റായി മാറുന്നതോടെ കേരളത്തിൽ 29 വരെ ശക്തമായ മഴയ്ക്ക് സാധ്യത..ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്ചയാണ് ന്യൂനമർദം രൂപപ്പെട്ടത്..


ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തികൂടിയ ന്യൂനമര്‍ദം ആയി; ഞായറാഴ്ചയോടെ 'മന്‍ ത' രൂപപ്പെടും...


അവതാരകന്‍ രാജേഷ് കേശവിന്റെ ആരോഗ്യ നില..രാജേഷ് കണ്ണു തുറന്നോ എന്ന് ചോദിക്കുന്നവരോട് അതെ എന്നാണ് ഉത്തരം എങ്കിലും.. പലവിധ തെറാപ്പികള്‍ ഇനിയും ചെയ്താൽ മാത്രമേ ശെരിയാവു..


ആരാണ് SIT പിടികൂടിയ മുരാരി ബാബു ? സ്വർണക്കൊള്ളയിൽ മുരാരി ബാബുവിന്റെ റോളെന്താണ് ? സ്വർണം ചെമ്പാക്കുന്ന വിദ്യ കണ്ടുപിടിച്ച മഹാനാണ്...ദൈവത്തെ പോലും കൊള്ളയിടച്ച് പുട്ടടിച്ചു നടക്കുന്ന ആളുകൾ..

ചരിത്രമുറങ്ങുന്ന ബേക്കല്‍

06 AUGUST 2016 05:49 PM IST
മലയാളി വാര്‍ത്ത

300 ലേറെ വര്‍ഷത്തെ പഴക്കമുണ്ട് ബേക്കല്‍ കോട്ടക്ക് . 1645നും 1660നും ഇടയില്‍ ശിവപ്പ നായ്ക്ക് നിര്‍മിച്ചതാണ് ബേക്കല്‍ കോട്ട എന്ന് കരുതപ്പെടുന്നു. കടലിലേയ്ക്കിറങ്ങി കിടക്കുന്ന കോട്ടയും നയനമോഹനമായ കടല്‍തീരവും, അതിമനോഹരമായ പ്രകൃതിയും സന്ദര്‍ശകരെ വളരെ ഏറെ ആകര്‍ഷിക്കുന്നു.ഒമ്പതു പുഴകളുടെ നാടായ കാസര്‍കോട് ഇവിടെ ചരിത്ര പ്രാധാന്യത്തോടെ തല ഉയര്‍ത്തി നില്‍ക്കുന്നു.കടലില്‍ നിന്നും പണിതുയര്‍ത്തിയിരിക്കുന്നതെന്ന് തോന്നിപ്പിക്കുന്ന ബേക്കല്‍ കോട്ടയില്‍ നിന്ന് സമുദ്രത്തിന്റെ ഏതാണ്ട് മൂന്ന് ഭാഗങ്ങളും സുന്ദരമായി കാണാം. ഏകദേശം 40 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ബേക്കല്‍ കോട്ട കേരളത്തിലെ ഏറ്റവും വലിയ കോട്ടകളിലൊന്നാണ്.


കോട്ടയുടെ സമീപം ടിപ്പു സുല്‍ത്താന്‍ നിര്‍മിച്ച മുസ്‌ലിം പള്ളിയും പ്രവേശ കവാടത്തില്‍ ഒരു ആഞ്ജനേയ ക്ഷേത്രവുമുണ്ട്. മേല്‍ക്കൂരയോ, അകത്തളങ്ങളോ, സിംഹാസനമോ ഒന്നുമില്ലാത്ത കോട്ട യുദ്ധപരമായ ആവശ്യത്തിനു വേണ്ടി മാത്രമാണ് നിര്‍മിച്ചിരിക്കുന്നത്.നിരീക്ഷണ ഗോപുരവും ആയുധപ്പുരയും ഒട്ടേറെ തുരങ്കങ്ങളും കോട്ടക്കകത്തുണ്ട്. കോട്ടയ്ക്കു ചുറ്റുമുള്ള ഭിത്തിയോട് ചേര്‍ന്ന് അകത്തു തന്നെ നടപ്പാത കെട്ടിയിട്ടുണ്ട്. അവിടെ നിന്നും പുറത്തേക്ക് നോക്കുമ്പോള്‍, മട്ടുപ്പാവില്‍ നിന്നും പുറത്തേക്ക് നോക്കുന്ന പ്രതീതിയുളവായിരുന്നു. സൈനികര്‍ക്ക് ഉലാത്തിക്കൊണ്ട് പുറത്തുള്ള ശത്രുവിനെ നിരീക്ഷിക്കാന്‍ വേണ്ടിയാവണം ആ പാത കെട്ടിയുണ്ടാക്കിയത്.


മറ്റേതൊരു കോട്ടയേയും പോലെ ബേക്കല്‍ കോട്ടയ്ക്കും പറയാനുണ്ട് ഒരുപാടു നൂറ്റാണ്ടുകളുടെ ചരിത്രം, പല രാജാക്കന്മാരുടെയും അവരുടെ യുദ്ധങ്ങളുടെയും കഥ. ചരിത്ര പുസ്തകത്തില്‍ എ.ഡി 1650ല്‍ കര്‍ണ്ണാടകയിലെ ബെഡ്‌നോര്‍ രാജവംശത്തിലെ ശിവപ്പ നായിക് ആണ് ബേക്കല്‍ നിര്‍മ്മിച്ചത് എന്നാണ് പറയുന്നത്. പ്രാദേശികര്‍ക്കിടയില്‍ ഇക്കേരി നായിക് എന്നും ഈ രാജാവ് അറിയപ്പെടുന്നു. എന്നാല്‍, അതിനും മുമ്പേ ബേക്കല്‍ നിലനിന്നിരുന്നു എന്ന് കേരള ചരിത്രം പ്രതിപാദിക്കുന്ന ചില ഗ്രന്ഥങ്ങളില്‍ പറയുന്നുമുണ്ട്. ബേക്കല്‍ അടങ്ങുന്ന വടക്കന്‍ കേരളം ചിറയ്ക്കല്‍ രാജവംശത്തിന്റ അധീശത്വത്തിലായിരുന്നു. മലബാറിന്റെ പ്രധാന വാണിജ്യ കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു അക്കാലത്ത് ബേക്കല്‍. കൊട്ടാരങ്ങള്‍ക്ക് കോട്ട സംരക്ഷണം തീര്‍ക്കുന്ന കാലമായിരുന്നതിനാല്‍ അന്നേ ഈ കോട്ടയുണ്ടായിരിക്കാം എന്നാണ് കരുതുന്നത്. ചിറയ്ക്കല്‍ വംശത്തിലെ മൂന്നാം പിന്തുടര്‍ച്ചക്കാര്‍ വെക്കോലത്ത് കോട്ടയുടെ ഭരണാധികാരികളായിരുന്നു. ഈ വെക്കോലത്താണ് ഇന്നത്തെ ബേക്കല്‍ എന്നും ചില ചരിത്രകാരന്മാര്‍ പറയുന്നു.

ശിവപ്പ നായിക് ഭരണം പിടിച്ചെടുത്തപ്പോള്‍ ഇപ്പോള്‍ കാണുന്ന രീതിയിലേക്ക് കോട്ട പുതുക്കി പണിതതാവാം എന്നാണ് അവരുടെ നിഗമനം. പിന്നീട് ഇവരുടെ കയ്യില്‍ നിന്ന് രാജ്യത്തോടൊപ്പം കോട്ടയും മൈസൂര്‍ രാജാക്കന്മാരുടെ കയ്യിലായി. ഇന്ത്യയിലെ മറ്റു കോട്ടകളെ പോലെ ബേക്കല്‍ ഒരു കൊട്ടാരമോ ഭരണാസിരാ കേന്ദ്രമോ ആയിരുന്നില്ല. ഇത് പടയൊരുക്കത്തിനായി മാത്രമുള്ള കോട്ടയായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. ഓരോ കോട്ടയിലും വ്യത്യസ്ത അകലങ്ങളില്‍ കിളിവാതില്‍ പോലുള്ള ദ്വാരങ്ങള്‍ ശത്രുക്കളെ നേരിടാനായി നിര്‍മ്മിച്ചതാണ്. മലബാര്‍ പിടിച്ചടക്കാന്‍ പടയൊരുക്കം തുടങ്ങിയപ്പോള്‍ ടിപ്പുസുല്‍ത്താന്റെ പ്രധാന സേനാകേന്ദ്രങ്ങളില്‍ ഒന്നായി ബേക്കല്‍ കോട്ട. ടിപ്പുവിന്റെ മരണത്തോടെ കോട്ട ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടേതായി. സേനാകേന്ദ്രം എന്നതില്‍ നിന്ന് ഭരണസിരാകേന്ദ്രമായി ബേക്കല്‍ മാറിയത് ഈ കാലഘട്ടത്തിലാണ്.


കോട്ടയ്ക്കുള്ളില്ലെല്ലായിടവും ഉദ്യാനങ്ങളും പുല്‍ത്തകിടികളും യുദ്ധാന്തരീക്ഷത്തെ തെല്ലൊന്നു കുറക്കുന്നുണ്ട്.കേന്ദ്ര ആര്‍ക്കിയോളജി ഡിപാര്‍ട്‌മെന്റാണ് കോട്ട സംരക്ഷിക്കുന്നത്.
ബേക്കല്‍ കോട്ടയുടെ തെക്ക് വശത്താണ് ആകര്‍ഷകമായി ഒരുക്കിയിരിക്കുന്ന ബേക്കല്‍ ബീച്ച് പാര്‍ക്ക്. കോട്ടയില്‍ നിന്നും നേരെ അറബിക്കടലിലേക്കിറങ്ങിച്ചെല്ലാം.പണ്ട് കുറ്റം ചെയ്യുന്നവരെ ഈ വഴിയിലൂടെ കൊണ്ടുപോയി കടലില്‍ തള്ളി കൊല്ലാറുണ്ടായിരുന്നു' എന്നാണ് പറയുന്നത്.


പണ്ടുകാലത്തെ ആയുധപ്പുരയായിരുന്നുവെന്ന് പറയപ്പെടുന്ന കെട്ടിടത്തിന്റെ അടുത്ത ചോരക്കുളം ഉണ്ടായിരുന്നത്രെ. ടിപ്പു കോട്ട പിടിച്ചടക്കിയപ്പോള്‍ മുമ്പ് ഭരിച്ചിരുന്ന ഭരണാധികാരിയുടെ സുന്ദരിമാരായ രാജ്ഞിമാരും സൈന്യാധിപന്മാരുടെ പത്‌നിമാരും മാനം പണയം വയ്ക്കാന്‍ തയ്യാറാകാതെ തങ്ങളുടെ ജീവന്‍ കളഞ്ഞ കായലോ കുളമോ ആണ് ചോരക്കുളം എന്ന് പറയുന്നു. പിന്നീട് അത് മൂടികളഞ്ഞു.
രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചര വരെയാണ് ബേക്കല്‍ കോട്ടയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കാഞ്ഞങ്ങാട് ടൗണില്‍ നിന്നും 12 കിലോമീറ്ററും കാസര്‍കോട് ടൗണില്‍ നിന്ന് 16 കിലോമീറ്ററുമാണ് ബേക്കല്‍ കോട്ടയിലേക്കുള്ള ദൂരം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണത്തിന് വേണ്ടി ആറ് മാസം പ്രായമായ കുഞ്ഞിനെ 1.8 ലക്ഷം രൂപയ്ക്ക് വിറ്റു  (4 hours ago)

കോതമംഗലത്തെ സ്വകാര്യ ബസിനെതിരെ ഇതുവരേയും നടപടിയെടുത്തിട്ടില്ല; ഗതാഗത മന്ത്രിയുടെ നിര്‍ദേശം കാറ്റില്‍പ്പറത്തി ഉദ്യോഗസ്ഥര്‍  (4 hours ago)

മന്ത്രിസഭയെ മുഖ്യമന്ത്രി കബളിപ്പിച്ചെന്ന് വി ഡി സതീശന്‍  (5 hours ago)

പഠിക്കാത്തതിന് ശകാരിച്ച അമ്മയെ 14 കാരന്‍ കൊലപ്പെടുത്തി  (5 hours ago)

വിദ്യാഭ്യാസ മേഖലയിലെ വര്‍ഗീയവത്ക്കരണത്തിന് എതിരെ ഉറച്ച നിലപാട് സ്വീകരിക്കുമെന്ന് എം എ ബേബി  (5 hours ago)

അടിമാലി ദേശീയപാതയില്‍ മണ്ണിടിച്ചില്‍; കുടുംബം മണ്ണിനടിയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്  (5 hours ago)

കോട്ടയത്ത് ട്രെയിനിടിച്ച് വയോധികന്‍ മരിച്ചു  (5 hours ago)

ഐടിഐ കഴിഞ്ഞവര്‍ക്ക് തൊഴില്‍ ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (6 hours ago)

ജി സുധാകരനെതിരായ സൈബര്‍ ആക്രമണത്തില്‍ കേസെടുത്ത് പോലിസ്  (6 hours ago)

പുല്ലൂരാംപാറിലെ കായികതാരം ദേവനന്ദ വി ബിജുവിന് പൊതുവിദ്യാഭ്യാസ വകുപ്പ് വീട് നിര്‍മ്മിച്ച് നല്‍കും  (6 hours ago)

ബോളിവുഡ് നടന്‍ സതീഷ് ഷാ അന്തരിച്ചു  (6 hours ago)

ചായക്കടയില്‍ ഇരുന്ന ആളുടെ 75 ലക്ഷം രൂപ അഞ്ചംഗസംഘം തട്ടിയെടുത്തു  (6 hours ago)

പാലക്കാട്ടെ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി അജിത്തും കുടുംബവും  (6 hours ago)

കൈവെള്ളയില്‍ കുറിപ്പെഴുതി ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍  (7 hours ago)

ബിഗ് ബോസിനെ കുറിച്ച് ആലപ്പി അഷ്‌റഫിന്റെ വാക്കുകള്‍  (9 hours ago)

Malayali Vartha Recommends