Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..

മനുഷ്യരൂപം പൂണ്ട് നാഗങ്ങളെത്തുന്ന ഒരു ക്ഷേത്രം; മാതൃ-പുത്രസ്‌നേഹത്തിന്റെ ഉത്തമോദാഹരണമായ ഗരുഡനെ പൂജിക്കുന്ന കേരളത്തിലെ ഒരേ ഒരു ക്ഷേത്രമാണിത്!

12 DECEMBER 2017 03:18 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...

ഒഡീഷയിലെ പുരിയിൽ വ്യാഴാഴ്ച നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു മരണം.... നിരവധി പേർക്ക് പരുക്ക്

വറുതിയുടെ നാളുകളെ മറികടക്കാൻ പ്രാർത്ഥനകളിലൂടെ... ഭക്തിയുടേയും, തീര്‍ത്ഥാടനത്തിന്റേയും പുണ്യമാസം ഇന്ന് ആരംഭം...  ഇനി ക്ഷേത്രങ്ങളിലും വീടുകളിലും രാമായണപാരായണത്തിന്റെ നാളുകൾ....

അമ്മയെ ഒരുപാട് സ്‌നേഹിച്ച ഒരു മകന്‍. ഹിന്ദുപുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന പക്ഷിശ്രേഷ്ഠനായ ഗരുഡനെ ഇങ്ങനെ വിശേഷിപ്പിച്ചാലും തെറ്റില്ല. അമ്മയെ പ്രാണനു തുല്യം സ്‌നേഹിച്ചതുകൊണ്ടാവുമല്ലോ ശാപം തീര്‍ത്ത് അമ്മയെ ദാസ്യത്തില്‍ നിന്ന് മോചിപ്പിക്കുവാന്‍ അമൃത് തേടി ഗരുഡന്‍ യാത്രയായത്. പവിത്രമായ ആ ആത്മബന്ധത്തെ ആഴത്തിലറിയാന്‍ ഐതിഹ്യങ്ങളെ കൂട്ടുപിടിക്കാം.

ഒരേസമയം വാക്കു പാലിക്കുകയും തന്റെ അമ്മയെ ചതിയിലൂടെ ദാസ്യപ്രവൃത്തിചെയ്യിപ്പിച്ച നാഗങ്ങള്‍ക്ക് ശിക്ഷകൊടുക്കുകയും ചെയ്ത ഗരുഡന്‍, മാതൃ-പുത്രസ്‌നേഹത്തിന്റെ ഉത്തമോദാഹരണമാണ്. അമ്മയ്ക്കുവേണ്ടി എന്തുത്യാഗവും സഹിക്കാന്‍ തയാറായ ഈ പക്ഷിശ്രേഷ്ഠന് കേരളത്തില്‍ ഒരു ക്ഷേത്രമുണ്ട്.

ഗരുഡനെ പൂജിക്കുന്ന കേരളത്തിലെ ഒരേ ഒരു ക്ഷേത്രമാണ് മലപ്പുറം ജില്ലയിലെ തിരൂരിലുള്ള ആലത്തിയൂര്‍ വെള്ളാമശ്ശേരി ഗരുഡന്‍കാവ്. ഗരുഡനെ ദൈവമായി സങ്കല്‍പിച്ച് പൂജചെയ്യുന്ന ക്ഷേത്രങ്ങള്‍ അപൂര്‍വമാണ്.സര്‍പ്പങ്ങളുടെ അന്തകനായ ഗരുഡഭഗവാന്റെ അനുഗ്രഹമുണ്ടങ്കില്‍ സര്‍പ്പദോഷങ്ങളില്‍നിന്നും സര്‍പ്പഭയങ്ങളില്‍നിന്നും മോചനം നേടാനാകുമെന്നാണ് വിശ്വാസം.

മലപ്പുറം ജില്ലയിലെ തിരൂരില്‍ നിന്നും ചമ്രവട്ടത്തേക്കു പോകുന്ന റോഡിലാണ് ഈ ക്ഷേത്രമുള്ളത്. ക്ഷേത്രഗോപുരം കടന്നുള്ളിലേക്കു പോകുമ്പോള്‍ ശ്രീകോവിലില്‍ കൂര്‍മാവതാര രൂപത്തിലുള്ള ഭഗവാന്‍ മഹാവിഷ്ണുവിനെ കാണാം. മഹാവിഷ്ണുവിനെ പ്രദിക്ഷിണം വച്ചു പിന്നിലേക്കു ചെല്ലുമ്പോള്‍ ഭഗവാന്റെ വാഹനമായ ഗരുഡ പ്രതിഷ്ഠയും കാണാം.

ഞാറാഴ്ചയാണ് പ്രധാന ദിവസം.മറ്റൊരു പ്രത്യേകത മണ്ഡലകാലത്തെ ഞായറാഴ്ചകള്‍ അത്യന്തം പ്രധാനമാണ് എന്നുള്ളതാണ്. മണ്ഡലകാലത്തു നാഗങ്ങള്‍ മനുഷ്യ രൂപം ധരിച്ചു ക്ഷേത്രത്തില്‍ എത്തുമെന്നും ഗരുഡ പ്രീതിക്കായി ഭഗവാനെ വണങ്ങി മടങ്ങുമെന്നുമാണ് ഐതിഹ്യം. മൂന്ന് ഞായറാഴ്ചകള്‍ മുടങ്ങാതെ ശുദ്ധവൃത്തിയോടെ ക്ഷേത്രദര്‍ശനം നടത്തി ഗരുഡനെ ഭജിച്ചാല്‍ ഒരു കൊല്ലത്തെ ദര്‍ശനഫലം ലഭിക്കുമെന്നാണ് വിശ്വാസം. ഗരുഡനെ പ്രീതിപ്പെടുത്തിയാല്‍ സര്‍പ്പ ദോഷങ്ങളില്‍നിന്നും മോചനം ലഭിക്കുമെന്നും അതു കൊണ്ടു സര്‍പ്പ ദോഷങ്ങള്‍ക്കു ഇവിടെ വഴിപാടുകള്‍ നടത്തുന്നുണ്ട്. കൂടാതെ ത്വക്ക് രോഗങ്ങള്‍ക്കും,വായ്പുണ്ണ്,ചൊറി,ചിരങ്,ശിശു രോഗങ്ങള്‍,പാണ്ട് എന്നിവയ്ക്കും ഇവിടെ പ്രത്യേകം വഴിപാടുകള്‍ നടത്താറുണ്ട്.

കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും സര്‍പ്പദോഷപരിഹാരത്തിനായി ധാരാളം ഭക്തര്‍ ഈ ക്ഷേത്രത്തില്‍ എത്താറുണ്ട് .പക്ഷി രാജനായ ഗരുഡനെ പ്രസാദിപ്പിക്കുന്നതിലൂടെ പക്ഷിപീഡകള്‍ക്കും ശമനം ലഭിക്കും. പക്ഷി പീഡഒഴിവാക്കാനും ഇവിടെ പ്രത്യേകം വഴിപാടുകളുണ്ട്. പക്ഷികള്‍ മൂലമുണ്ടാകുന്ന കൃഷി നാശങ്ങള്‍ക്കു പരിഹാരം കാണാന്‍ ധാരാളം ഭക്തര്‍ ഇവിടെ എത്തുന്നുണ്ട്. കഠിനമായ സര്‍പ്പദോഷങ്ങള്‍ അനുഭവിക്കുന്നവര്‍ സര്‍പ്പത്തെ ജീവനോടെ പിടിച്ചു മണ്‍കുടത്തിലാക്കി ഈ ക്ഷേത്ര പരിസരത്തു കൊണ്ടു വിടാറുണ്ട്.

ഉഗ്രവിഷമുള്ള പാമ്പുകള്‍ പോലും ക്ഷേത്രപൂജാരി ഗരുഡപഞ്ചാക്ഷരി മന്ത്രം ഉരുവിട്ടു തീര്‍ത്ഥജലം തളിക്കുന്നതോടു കൂടി വേഗത്തില്‍ ഇഴഞ്ഞ് തെക്കോട്ടു പോകുന്നു. പിന്നീട് ഒരിക്കലും അവയെ ആരും കാണുകയില്ലെന്നും അവയെല്ലാം ഗരുഡന് ഭക്ഷണമാകുന്നു എന്നതാണ് ഐതിഹ്യം. നാളിതുവരെ ഒരിക്കല്‍ പോലും ക്ഷേത്രപരിസരത്തു പാമ്പുകളെ കാണുകയോ ആര്‍ക്കെങ്കിലും വിഷം തീണ്ടിയതോ ആയി കേട്ടുകേള്‍വിപോലുമില്ലെന്നും പറയപ്പെടുന്നു. മഞ്ഞ പായസം ആണ് ഇവിടുത്തെ പ്രധാന നിവേദ്യം. ഗരുഡ പഞ്ചാക്ഷരി എണ്ണയും ഇവിടുത്തെ പ്രത്യേകതയാണ്.

ഇനി ഐതിഹ്യകഥ എന്തായിരുന്നെന്ന് പറയാം.

വീരന്മാരായ പുത്രന്മാരുണ്ടാവാന്‍ പത്‌നിമാരായ കദ്രുവിനും വിനതയ്ക്കും കശ്യപന്‍ വരംകൊടുക്കുന്നതോടെയാണ് ആ കഥ തുടങ്ങുന്നത്. എങ്ങനെയുള്ള സന്താനങ്ങളെയാണ് ആവശ്യം എന്ന ഭര്‍ത്താവിന്റെ ചോദ്യത്തിന് ആയിരം നാഗങ്ങള്‍ മക്കളായി പിറക്കണമെന്ന് കദ്രു ആവശ്യപ്പെട്ടു. എന്നാല്‍ കദ്രുവിന്റെ പുത്രന്മാരേക്കാള്‍ ശക്തരായ രണ്ട് മക്കള്‍ വേണമെന്നാണ് വിനത ആഗ്രഹിച്ചത്. കാലം ചെന്നപ്പോള്‍ കദ്രുവിന്റെ മുട്ടകള്‍ വിരിഞ്ഞ് ആയിരം നാഗങ്ങള്‍ പിറന്നു. എന്നാല്‍ കാത്തിരുന്നിട്ടും തന്റെ കുഞ്ഞുങ്ങള്‍ ജനിക്കാതിരുന്നതില്‍ അക്ഷമപൂണ്ട് വിനത രണ്ടുമുട്ടകളിലൊന്ന് പൊട്ടിക്കുന്നു. അതില്‍ നിന്ന് പൂര്‍ണ്ണവളര്‍ച്ചയെത്താത്ത അരുണന്‍ പുറത്തു വന്നു. വളര്‍ച്ച പൂര്‍ത്തിയാക്കാന്‍ സമ്മതിക്കാത്ത അമ്മയെ അരുണന്‍ ശപിക്കുന്നു. കദ്രുവിന്റെ ദാസിയായി മാറാന്‍ ഇടവരട്ടെയെന്നായിരുന്നു ആ ശാപം.

തന്റെ തെറ്റുമനസിലാക്കി ശാപമോക്ഷത്തിനായി കേണ വിനതയോട് അഞ്ഞൂറു വര്‍ഷങ്ങള്‍ക്ക് ശേഷം വിനതയ്ക്ക് ഒരു പുത്രന്‍ കൂടി പിറക്കുമെന്നും ആ മകന്‍ അമ്മയ്ക്ക് ശാപമോക്ഷത്തിനുള്ള വഴിതുറക്കുമെന്നും അരുണന്‍ പറഞ്ഞു. പലാഴിമഥനസമയത്താണ് അരുണന്റെ ശാപം ഫലിച്ചത്. പാലാഴി മഥനത്തില്‍ ദേവേന്ദ്രനു ലഭിച്ച ഉച്ചൈശ്രവസ് എന്ന കുതിരയുടെ വാലിന്റെ നിറത്തിനെച്ചൊല്ലി കദ്രുവും വിനതയും തമ്മില്‍ തര്‍ക്കമുണ്ടായി. കുതിരയുടെ വാല്‍ കറുത്തതാണെന്ന് കദ്രുവും വെളുത്തതാണെന്ന് വിനതയും വാദിച്ചു. പന്തയത്തില്‍ തോല്‍ക്കുന്നവര്‍ ജയിക്കുന്നയാളിന്റെ ദാസിയാവുമെന്ന് നിബന്ധനയും വെച്ചു. പന്തയത്തില്‍ തോല്‍ക്കുമെന്നുറപ്പായ കദ്രു ഒരു ചതിപ്രയോഗിച്ചു. കദ്രുവിന്റെ നിര്‍ദേശമനുസരിച്ച് നാഗങ്ങള്‍ കുതിരയുടെ വാലില്‍ പറ്റിച്ചേര്‍ന്നു കിടക്കുകയും കാഴ്ചയില്‍ വാല്‍ കറുത്തതാണെന്നു തോന്നിക്കുകയും ചെയ്തു. പന്തയത്തില്‍ തോറ്റ വിനത അങ്ങനെ കദ്രുവിന്റെ ദാസിയായി.

രണ്ടാമത്തെ മകന്റെ പിറവിക്കുവേണ്ടിയുള്ള കാത്തിരിപ്പായിരുന്നു പിന്നെ വിനതയുടെ ജീവിതം. കാത്തിരിപ്പിനൊടുവില്‍ വിനതയുടെ രണ്ടാമത്തെ പുത്രനായി ഗരുഡന്‍ ജനിച്ചു. അമ്മയില്‍ നിന്നു പഴയകഥകള്‍ മനസിലാക്കിയ ഗരുഡന്‍ അമ്മയെ ദാസ്യത്തില്‍ നിന്നു മോചിപ്പിക്കാനുള്ള ഉപായം തേടി നാഗങ്ങളുടെയടുത്തെത്തി. ദേവലോകത്തു നിന്ന് അമൃതെത്തിച്ചാല്‍ അമ്മയെ ദാസ്യത്തില്‍ നിന്നു മോചിപ്പിക്കാമെന്ന് നാഗങ്ങള്‍ ഉറപ്പുനല്‍കി. തന്റെ ലക്ഷ്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഗരുഡന്‍ കശ്യപനോടും വിനതയോടും അനുഗ്രഹം വാങ്ങി അമൃത് തേടി പുറപ്പെട്ടു.

ദേവന്മാരെ പരാജയപ്പെടുത്തി ഗരുഡന്‍ അമൃത് സ്വന്തമാക്കി. ഗരുഡന്റെ മാതൃസ്‌നേഹവും സാമര്‍ത്ഥ്യവും കണ്ടു സംപ്രീതനായ വിഷ്ണുദേവന്‍ ഗരുഡന് വരം നല്‍കാന്‍ തയാറായി. വിഷ്ണുഭഗവാന്റെ വാഹനമാകാനുള്ള അവസരവും അമൃത് ഭക്ഷിക്കാതെ തന്നെ അമരനാവണമെന്നും ഗരുഡന്‍ മഹാവിഷ്ണുവിനോട് ആവശ്യപ്പെട്ടു. ഇതിനിടെ അമൃതകുഭം കൈക്കലാക്കാന്‍ ദേവേന്ദ്രന്‍ ഗരുഡനോട് ഏറ്റുമുട്ടുകയും അതു ഫലിക്കാതെ വന്നപ്പോള്‍ അമൃതകുഭം തിരികെചോദിക്കുകയും ചെയ്തു. എന്നാല്‍ നാഗങ്ങളെ ഭക്ഷണമാക്കാനുള്ള കഴിവു നല്‍കിയാല്‍ അമൃതകുഭം തിരികെ നല്‍കാമെന്ന് ഗരുഡന്‍ പറയുകയും ദേവേന്ദ്രന്‍ അതു സമ്മതിക്കുകയും ചെയ്തു.

എന്തായാലും അമ്മയ്ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ അമൃതകുഭം നാഗങ്ങളുടെ കൈയ്യിലേല്‍പിക്കുമെന്നും അവര്‍ ദേഹശുദ്ധിവരുത്താന്‍ തയാറെടുക്കുന്ന സമയംനോക്കി അമൃതകുഭം കൈവശപ്പെടുത്തിക്കൊള്ളണമെന്നും ഗരുഡന്‍ ദേവേന്ദ്രനോട് പറഞ്ഞു. ദര്‍ഭപുല്ലിന്റെ പുറത്ത് അമൃതകുംഭം വെച്ച് നാഗങ്ങള്‍ ദേഹശുദ്ധിവരുത്താന്‍ പോയ തക്കംനോക്കി ദേവേന്ദ്രന്‍ അമൃതകുംഭം കൈക്കലാക്കി. നാഗങ്ങള്‍ തിരിച്ചെത്തിയപ്പോള്‍ ദര്‍ഭപുല്ലിനു മുകളില്‍ അമൃതകുഭം കാണാതെവരുകയും അമൃതിനുവേണ്ടി അവ ദര്‍ഭപുല്ലില്‍ നക്കാന്‍ ശ്രമിച്ചപ്പോള്‍ നാഗങ്ങളുടെ നാവ് രണ്ടായി പിളര്‍ന്നു പോയെന്നുമാണ് കഥ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (41 minutes ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (59 minutes ago)

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (1 hour ago)

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (7 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (8 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (9 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (9 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (9 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (10 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (10 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (10 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (10 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (10 hours ago)

Malayali Vartha Recommends