Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

മനുഷ്യരൂപം പൂണ്ട് നാഗങ്ങളെത്തുന്ന ഒരു ക്ഷേത്രം; മാതൃ-പുത്രസ്‌നേഹത്തിന്റെ ഉത്തമോദാഹരണമായ ഗരുഡനെ പൂജിക്കുന്ന കേരളത്തിലെ ഒരേ ഒരു ക്ഷേത്രമാണിത്!

12 DECEMBER 2017 03:18 PM IST
മലയാളി വാര്‍ത്ത

More Stories...

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് മുതിർന്ന പൗരർക്കുള്ള പട്ടികയിൽ ഇനി മുതൽ 70 വയസ്സ് കഴിഞ്ഞവർ മാത്രം.....

​ഗുരുവായൂർ ഉത്സവം... നാളെ മുതൽ ഗുരുവായൂരപ്പൻ വിശേഷ സ്വർണക്കോലത്തിൽ എഴുന്നള്ളും....

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും....സ്വര്‍ണ ധ്വജത്തില്‍ സപ്തവര്‍ണ്ണക്കൊടി ഉയരുന്നതോടെ ഗുരുപവനപുരി ഉത്സവ ലഹരിയിലാകും

സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ വ്രതാരംഭം... വ്രതാനുഷ്ഠാനങ്ങളുടേയും പ്രാര്‍ത്ഥനകളുടേയും നിറവിൽ വിശ്വാസികൾ... മസ്ജിദുകളിൽ പ്രത്യേക പ്രാർഥനകളും വിവിധയിടങ്ങളിൽ ഇഫ്താർ വിരുന്നുകളും നടക്കും

 ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ 'കുംഭഭരണി' ഈ മാസം 23 ന്... കെട്ടുകാഴ്ച ഒരുക്കുന്ന ജോലികള്‍ 13 കരകളിലും ആചാരപരമായി ഇന്ന് ആരംഭിക്കും

അമ്മയെ ഒരുപാട് സ്‌നേഹിച്ച ഒരു മകന്‍. ഹിന്ദുപുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന പക്ഷിശ്രേഷ്ഠനായ ഗരുഡനെ ഇങ്ങനെ വിശേഷിപ്പിച്ചാലും തെറ്റില്ല. അമ്മയെ പ്രാണനു തുല്യം സ്‌നേഹിച്ചതുകൊണ്ടാവുമല്ലോ ശാപം തീര്‍ത്ത് അമ്മയെ ദാസ്യത്തില്‍ നിന്ന് മോചിപ്പിക്കുവാന്‍ അമൃത് തേടി ഗരുഡന്‍ യാത്രയായത്. പവിത്രമായ ആ ആത്മബന്ധത്തെ ആഴത്തിലറിയാന്‍ ഐതിഹ്യങ്ങളെ കൂട്ടുപിടിക്കാം.

ഒരേസമയം വാക്കു പാലിക്കുകയും തന്റെ അമ്മയെ ചതിയിലൂടെ ദാസ്യപ്രവൃത്തിചെയ്യിപ്പിച്ച നാഗങ്ങള്‍ക്ക് ശിക്ഷകൊടുക്കുകയും ചെയ്ത ഗരുഡന്‍, മാതൃ-പുത്രസ്‌നേഹത്തിന്റെ ഉത്തമോദാഹരണമാണ്. അമ്മയ്ക്കുവേണ്ടി എന്തുത്യാഗവും സഹിക്കാന്‍ തയാറായ ഈ പക്ഷിശ്രേഷ്ഠന് കേരളത്തില്‍ ഒരു ക്ഷേത്രമുണ്ട്.

ഗരുഡനെ പൂജിക്കുന്ന കേരളത്തിലെ ഒരേ ഒരു ക്ഷേത്രമാണ് മലപ്പുറം ജില്ലയിലെ തിരൂരിലുള്ള ആലത്തിയൂര്‍ വെള്ളാമശ്ശേരി ഗരുഡന്‍കാവ്. ഗരുഡനെ ദൈവമായി സങ്കല്‍പിച്ച് പൂജചെയ്യുന്ന ക്ഷേത്രങ്ങള്‍ അപൂര്‍വമാണ്.സര്‍പ്പങ്ങളുടെ അന്തകനായ ഗരുഡഭഗവാന്റെ അനുഗ്രഹമുണ്ടങ്കില്‍ സര്‍പ്പദോഷങ്ങളില്‍നിന്നും സര്‍പ്പഭയങ്ങളില്‍നിന്നും മോചനം നേടാനാകുമെന്നാണ് വിശ്വാസം.

മലപ്പുറം ജില്ലയിലെ തിരൂരില്‍ നിന്നും ചമ്രവട്ടത്തേക്കു പോകുന്ന റോഡിലാണ് ഈ ക്ഷേത്രമുള്ളത്. ക്ഷേത്രഗോപുരം കടന്നുള്ളിലേക്കു പോകുമ്പോള്‍ ശ്രീകോവിലില്‍ കൂര്‍മാവതാര രൂപത്തിലുള്ള ഭഗവാന്‍ മഹാവിഷ്ണുവിനെ കാണാം. മഹാവിഷ്ണുവിനെ പ്രദിക്ഷിണം വച്ചു പിന്നിലേക്കു ചെല്ലുമ്പോള്‍ ഭഗവാന്റെ വാഹനമായ ഗരുഡ പ്രതിഷ്ഠയും കാണാം.

ഞാറാഴ്ചയാണ് പ്രധാന ദിവസം.മറ്റൊരു പ്രത്യേകത മണ്ഡലകാലത്തെ ഞായറാഴ്ചകള്‍ അത്യന്തം പ്രധാനമാണ് എന്നുള്ളതാണ്. മണ്ഡലകാലത്തു നാഗങ്ങള്‍ മനുഷ്യ രൂപം ധരിച്ചു ക്ഷേത്രത്തില്‍ എത്തുമെന്നും ഗരുഡ പ്രീതിക്കായി ഭഗവാനെ വണങ്ങി മടങ്ങുമെന്നുമാണ് ഐതിഹ്യം. മൂന്ന് ഞായറാഴ്ചകള്‍ മുടങ്ങാതെ ശുദ്ധവൃത്തിയോടെ ക്ഷേത്രദര്‍ശനം നടത്തി ഗരുഡനെ ഭജിച്ചാല്‍ ഒരു കൊല്ലത്തെ ദര്‍ശനഫലം ലഭിക്കുമെന്നാണ് വിശ്വാസം. ഗരുഡനെ പ്രീതിപ്പെടുത്തിയാല്‍ സര്‍പ്പ ദോഷങ്ങളില്‍നിന്നും മോചനം ലഭിക്കുമെന്നും അതു കൊണ്ടു സര്‍പ്പ ദോഷങ്ങള്‍ക്കു ഇവിടെ വഴിപാടുകള്‍ നടത്തുന്നുണ്ട്. കൂടാതെ ത്വക്ക് രോഗങ്ങള്‍ക്കും,വായ്പുണ്ണ്,ചൊറി,ചിരങ്,ശിശു രോഗങ്ങള്‍,പാണ്ട് എന്നിവയ്ക്കും ഇവിടെ പ്രത്യേകം വഴിപാടുകള്‍ നടത്താറുണ്ട്.

കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും സര്‍പ്പദോഷപരിഹാരത്തിനായി ധാരാളം ഭക്തര്‍ ഈ ക്ഷേത്രത്തില്‍ എത്താറുണ്ട് .പക്ഷി രാജനായ ഗരുഡനെ പ്രസാദിപ്പിക്കുന്നതിലൂടെ പക്ഷിപീഡകള്‍ക്കും ശമനം ലഭിക്കും. പക്ഷി പീഡഒഴിവാക്കാനും ഇവിടെ പ്രത്യേകം വഴിപാടുകളുണ്ട്. പക്ഷികള്‍ മൂലമുണ്ടാകുന്ന കൃഷി നാശങ്ങള്‍ക്കു പരിഹാരം കാണാന്‍ ധാരാളം ഭക്തര്‍ ഇവിടെ എത്തുന്നുണ്ട്. കഠിനമായ സര്‍പ്പദോഷങ്ങള്‍ അനുഭവിക്കുന്നവര്‍ സര്‍പ്പത്തെ ജീവനോടെ പിടിച്ചു മണ്‍കുടത്തിലാക്കി ഈ ക്ഷേത്ര പരിസരത്തു കൊണ്ടു വിടാറുണ്ട്.

ഉഗ്രവിഷമുള്ള പാമ്പുകള്‍ പോലും ക്ഷേത്രപൂജാരി ഗരുഡപഞ്ചാക്ഷരി മന്ത്രം ഉരുവിട്ടു തീര്‍ത്ഥജലം തളിക്കുന്നതോടു കൂടി വേഗത്തില്‍ ഇഴഞ്ഞ് തെക്കോട്ടു പോകുന്നു. പിന്നീട് ഒരിക്കലും അവയെ ആരും കാണുകയില്ലെന്നും അവയെല്ലാം ഗരുഡന് ഭക്ഷണമാകുന്നു എന്നതാണ് ഐതിഹ്യം. നാളിതുവരെ ഒരിക്കല്‍ പോലും ക്ഷേത്രപരിസരത്തു പാമ്പുകളെ കാണുകയോ ആര്‍ക്കെങ്കിലും വിഷം തീണ്ടിയതോ ആയി കേട്ടുകേള്‍വിപോലുമില്ലെന്നും പറയപ്പെടുന്നു. മഞ്ഞ പായസം ആണ് ഇവിടുത്തെ പ്രധാന നിവേദ്യം. ഗരുഡ പഞ്ചാക്ഷരി എണ്ണയും ഇവിടുത്തെ പ്രത്യേകതയാണ്.

ഇനി ഐതിഹ്യകഥ എന്തായിരുന്നെന്ന് പറയാം.

വീരന്മാരായ പുത്രന്മാരുണ്ടാവാന്‍ പത്‌നിമാരായ കദ്രുവിനും വിനതയ്ക്കും കശ്യപന്‍ വരംകൊടുക്കുന്നതോടെയാണ് ആ കഥ തുടങ്ങുന്നത്. എങ്ങനെയുള്ള സന്താനങ്ങളെയാണ് ആവശ്യം എന്ന ഭര്‍ത്താവിന്റെ ചോദ്യത്തിന് ആയിരം നാഗങ്ങള്‍ മക്കളായി പിറക്കണമെന്ന് കദ്രു ആവശ്യപ്പെട്ടു. എന്നാല്‍ കദ്രുവിന്റെ പുത്രന്മാരേക്കാള്‍ ശക്തരായ രണ്ട് മക്കള്‍ വേണമെന്നാണ് വിനത ആഗ്രഹിച്ചത്. കാലം ചെന്നപ്പോള്‍ കദ്രുവിന്റെ മുട്ടകള്‍ വിരിഞ്ഞ് ആയിരം നാഗങ്ങള്‍ പിറന്നു. എന്നാല്‍ കാത്തിരുന്നിട്ടും തന്റെ കുഞ്ഞുങ്ങള്‍ ജനിക്കാതിരുന്നതില്‍ അക്ഷമപൂണ്ട് വിനത രണ്ടുമുട്ടകളിലൊന്ന് പൊട്ടിക്കുന്നു. അതില്‍ നിന്ന് പൂര്‍ണ്ണവളര്‍ച്ചയെത്താത്ത അരുണന്‍ പുറത്തു വന്നു. വളര്‍ച്ച പൂര്‍ത്തിയാക്കാന്‍ സമ്മതിക്കാത്ത അമ്മയെ അരുണന്‍ ശപിക്കുന്നു. കദ്രുവിന്റെ ദാസിയായി മാറാന്‍ ഇടവരട്ടെയെന്നായിരുന്നു ആ ശാപം.

തന്റെ തെറ്റുമനസിലാക്കി ശാപമോക്ഷത്തിനായി കേണ വിനതയോട് അഞ്ഞൂറു വര്‍ഷങ്ങള്‍ക്ക് ശേഷം വിനതയ്ക്ക് ഒരു പുത്രന്‍ കൂടി പിറക്കുമെന്നും ആ മകന്‍ അമ്മയ്ക്ക് ശാപമോക്ഷത്തിനുള്ള വഴിതുറക്കുമെന്നും അരുണന്‍ പറഞ്ഞു. പലാഴിമഥനസമയത്താണ് അരുണന്റെ ശാപം ഫലിച്ചത്. പാലാഴി മഥനത്തില്‍ ദേവേന്ദ്രനു ലഭിച്ച ഉച്ചൈശ്രവസ് എന്ന കുതിരയുടെ വാലിന്റെ നിറത്തിനെച്ചൊല്ലി കദ്രുവും വിനതയും തമ്മില്‍ തര്‍ക്കമുണ്ടായി. കുതിരയുടെ വാല്‍ കറുത്തതാണെന്ന് കദ്രുവും വെളുത്തതാണെന്ന് വിനതയും വാദിച്ചു. പന്തയത്തില്‍ തോല്‍ക്കുന്നവര്‍ ജയിക്കുന്നയാളിന്റെ ദാസിയാവുമെന്ന് നിബന്ധനയും വെച്ചു. പന്തയത്തില്‍ തോല്‍ക്കുമെന്നുറപ്പായ കദ്രു ഒരു ചതിപ്രയോഗിച്ചു. കദ്രുവിന്റെ നിര്‍ദേശമനുസരിച്ച് നാഗങ്ങള്‍ കുതിരയുടെ വാലില്‍ പറ്റിച്ചേര്‍ന്നു കിടക്കുകയും കാഴ്ചയില്‍ വാല്‍ കറുത്തതാണെന്നു തോന്നിക്കുകയും ചെയ്തു. പന്തയത്തില്‍ തോറ്റ വിനത അങ്ങനെ കദ്രുവിന്റെ ദാസിയായി.

രണ്ടാമത്തെ മകന്റെ പിറവിക്കുവേണ്ടിയുള്ള കാത്തിരിപ്പായിരുന്നു പിന്നെ വിനതയുടെ ജീവിതം. കാത്തിരിപ്പിനൊടുവില്‍ വിനതയുടെ രണ്ടാമത്തെ പുത്രനായി ഗരുഡന്‍ ജനിച്ചു. അമ്മയില്‍ നിന്നു പഴയകഥകള്‍ മനസിലാക്കിയ ഗരുഡന്‍ അമ്മയെ ദാസ്യത്തില്‍ നിന്നു മോചിപ്പിക്കാനുള്ള ഉപായം തേടി നാഗങ്ങളുടെയടുത്തെത്തി. ദേവലോകത്തു നിന്ന് അമൃതെത്തിച്ചാല്‍ അമ്മയെ ദാസ്യത്തില്‍ നിന്നു മോചിപ്പിക്കാമെന്ന് നാഗങ്ങള്‍ ഉറപ്പുനല്‍കി. തന്റെ ലക്ഷ്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഗരുഡന്‍ കശ്യപനോടും വിനതയോടും അനുഗ്രഹം വാങ്ങി അമൃത് തേടി പുറപ്പെട്ടു.

ദേവന്മാരെ പരാജയപ്പെടുത്തി ഗരുഡന്‍ അമൃത് സ്വന്തമാക്കി. ഗരുഡന്റെ മാതൃസ്‌നേഹവും സാമര്‍ത്ഥ്യവും കണ്ടു സംപ്രീതനായ വിഷ്ണുദേവന്‍ ഗരുഡന് വരം നല്‍കാന്‍ തയാറായി. വിഷ്ണുഭഗവാന്റെ വാഹനമാകാനുള്ള അവസരവും അമൃത് ഭക്ഷിക്കാതെ തന്നെ അമരനാവണമെന്നും ഗരുഡന്‍ മഹാവിഷ്ണുവിനോട് ആവശ്യപ്പെട്ടു. ഇതിനിടെ അമൃതകുഭം കൈക്കലാക്കാന്‍ ദേവേന്ദ്രന്‍ ഗരുഡനോട് ഏറ്റുമുട്ടുകയും അതു ഫലിക്കാതെ വന്നപ്പോള്‍ അമൃതകുഭം തിരികെചോദിക്കുകയും ചെയ്തു. എന്നാല്‍ നാഗങ്ങളെ ഭക്ഷണമാക്കാനുള്ള കഴിവു നല്‍കിയാല്‍ അമൃതകുഭം തിരികെ നല്‍കാമെന്ന് ഗരുഡന്‍ പറയുകയും ദേവേന്ദ്രന്‍ അതു സമ്മതിക്കുകയും ചെയ്തു.

എന്തായാലും അമ്മയ്ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ അമൃതകുഭം നാഗങ്ങളുടെ കൈയ്യിലേല്‍പിക്കുമെന്നും അവര്‍ ദേഹശുദ്ധിവരുത്താന്‍ തയാറെടുക്കുന്ന സമയംനോക്കി അമൃതകുഭം കൈവശപ്പെടുത്തിക്കൊള്ളണമെന്നും ഗരുഡന്‍ ദേവേന്ദ്രനോട് പറഞ്ഞു. ദര്‍ഭപുല്ലിന്റെ പുറത്ത് അമൃതകുംഭം വെച്ച് നാഗങ്ങള്‍ ദേഹശുദ്ധിവരുത്താന്‍ പോയ തക്കംനോക്കി ദേവേന്ദ്രന്‍ അമൃതകുംഭം കൈക്കലാക്കി. നാഗങ്ങള്‍ തിരിച്ചെത്തിയപ്പോള്‍ ദര്‍ഭപുല്ലിനു മുകളില്‍ അമൃതകുഭം കാണാതെവരുകയും അമൃതിനുവേണ്ടി അവ ദര്‍ഭപുല്ലില്‍ നക്കാന്‍ ശ്രമിച്ചപ്പോള്‍ നാഗങ്ങളുടെ നാവ് രണ്ടായി പിളര്‍ന്നു പോയെന്നുമാണ് കഥ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends