വിവാഹ വേഷത്തിൽ നിന്ന വരനെ അറസ്റ്റ് ചെയ്യാൻ ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെയുള്ള സെലിബ്രിട്ടികള്‍ നിറഞ്ഞു നിന്ന വേദിയിലേയ്ക്ക് പോലീസ് എത്തി; നടൻ മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്റെ വിവാഹം മുടങ്ങി
വിവാഹവേദിയില്‍ പൊലീസെത്തിയതിനെ തുടര്‍ന്ന് ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്റെ വിവാഹം മുടങ്ങി. മിഥുന്‍ ചക്രവര്‍ത്തിയുടെ മകനും നടനുമായ മഹാക്ഷയ്‌യുടെ വിവാഹമാണ് മുടങ്ങിയത്. മിഥുന്റെ ഭാര്യ യോഗിത ബാലിക്കും മകനും നടനുമായ മഹാക്ഷയ്ക്കും എതിരേ ഒരു യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലൈംഗിക പീഡനക്കേസ് എടുത്തിരുന്നു. തുടര്‍ന്നാണ് പോലീസ് കതിര്‍മണ്ഡപത്തില്‍ എത്തിയത്.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ഗര്‍ഭിണിയായപ്പോള്‍ അലസിപ്പിക്കാനുള്ള മരുന്ന് നല്‍കി മുങ്ങിയെന്നുമാണ് മഹാക്ഷയ്‌ക്കെതിരേയുള്ള കേസ്. മാത്രമല്ല മകനുമായുള്ള ബന്ധം തുടര്‍ന്നാല്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ബാലി ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. . പോലീസ് എത്തിയതോടെ വിവാഹം വേണ്ടെന്ന് വച്ച് വധുവിനെയും കൂട്ടി വീട്ടുകാര്‍ മടങ്ങി. ശനിയാഴ്ചയാണ് മഹാക്ഷയെത്തേടി പൊലീസ് എത്തിയത്. ഊട്ടിയിലെ ആഡംബര ഹോട്ടലില്‍ വിച്ചായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെയുള്ള സെലിബ്രിട്ടികള്‍ നിറഞ്ഞു നില്‍ക്കുന്ന വേദിയിലേക്കായിരുന്നു പോലീസ് എത്തിയത്.
ബോംബെ ഹൈക്കോതിയാണ് മഹാക്ഷയ് യുടേയും യോഗിതാബാലിയുടെയും ജാമ്യ ഹര്‍ജി തള്ളിയത്. തുടര്‍ന്ന് ഇരുവരും ഡല്‍ഹി കോടതിയില്‍ നിന്നും ജാമ്യം നേടിയിരുന്നു. എന്നാല്‍ ഇതിനിടയിലാണ് പോലീസ് കല്യാണപ്പന്തലില്‍ എത്തിയത്. മഹാക്ഷയും യുവതിയും തമ്മില്‍ 2015 മുതല്‍ പ്രണയത്തിലായിരുന്നു. വിവാഹവാഗ്ദാനം നല്‍കി നാല് വര്‍ഷത്തോളം തന്നെ മഹാക്ഷയ് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. ഗര്‍ഭിണിയായപ്പോള്‍ അത് അലസിപ്പോകാന്‍ മരുന്നു കഴിപ്പിച്ചെന്നും പരാതിയിലുണ്ട്.
മകനുമായി ബന്ധം തുടര്‍ന്നാല്‍ വിവരം അറിയുമെന്ന് യോഗിതാബാലി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് തനിക്ക് മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് മാറേണ്ടി വന്നിരിക്കുകയാണെന്നും യുവതി പറഞ്ഞു. ജൂലൈ ഏഴിനായിരുന്നു മഹാക്ഷേയ്‌യും മദാലസാ ശര്‍മ്മ എന്ന ഭോജ്പൂരി നടിയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്.
https://www.facebook.com/Malayalivartha