കാവ്യയേക്കാള്‍ അഭിനയം പഠിച്ചത് അമ്മ ശ്യാമള; ദിലീപിനെ വളച്ചെടുക്കാൻ പ്രയോഗിച്ച കുതന്ത്രം തിരിഞ്ഞു കൊത്തുമ്പോൾ...
മലയാളികളുടെ സ്വന്തം അയൽവീട്ടിലെ കുട്ടിയായിരുന്നു കാവ്യ മാധവന്‍. ചിരിയും കളിയുമായി എത്തിയ ആ പാവാടക്കാരി കുസൃതിപ്പെണ്ണ് നമ്മളില്‍ ഒരാളായാണ് വളര്‍ന്നത്. കാവ്യയുടെ ആ നിഷ്‌കളങ്കമായ ചിരിയും സംസാരവും ശാലീനതയുമെല്ലാം നമ്മളെ കാവ്യയുടെ ആരാധകരാക്കി. എഴുപത്തിയഞ്ചോളം സിനിമകള്‍, സംസ്ഥാന അവാര്‍ഡ് ഉള്‍പ്പെടെയുള്ള നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ കാവ്യാ മാധവനെ ഈ നിലയിലാക്കാൻ ശ്യാമള ചേച്ചിയുടെ കഷ്ടപാടുകൾ ചില്ലറയായിരുന്നില്ല.
വെറും ഒരു സാധാരണ പെൺകുട്ടി ആയിരുന്ന കാവ്യയേ അങ്ങ് നീലേശ്വരം മുതൽ അമ്മ ശ്യാമള കൈപിടിച്ചു നടത്തി. അമ്മയായിരുന്നു കാവ്യയുടെ ജീവിതം അന്നും ഇന്നും മാറ്റിമറിച്ചിരുന്നത്. നൃത്ത അദ്ധ്യാപനം അമ്മ ശ്യാമള തന്നെ ചെയ്തു, മകളേ കുട്ടിക്കാലം മുതൽ ബസും ഓട്ടോയും ട്രയിനും എല്ലാം കയറ്റി പല വേദികളിൽ കൊണ്ടുപോയി. സമ്മാനങ്ങൾ മൽസരിച്ച് ജയിച്ചും, “അമ്മയുടെ പവറിൽ” വാങ്ങിച്ചും കൊടുത്തു.
ശ്യാമള ചേച്ചിക്ക് മകളേ ഈ നിലയിൽ ആക്കിയതിൽ അന്നും ഇന്നും നല്ല കരുത്തു തന്നെ. കുടുംബം ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ട്. ഉണ്ണാതെ ഉറങ്ങാതെ കടം വാങ്ങിച്ചും, വിശന്നും മകളെ നൃത്ത വേദികളിൽ എത്തിച്ചു. നീലേശ്വരം ജി എൽ പി. സ്കൂളിലാണ് കാവ്യ മാധവൻ പഠിച്ചത്. ഇതിന് ശേഷം രാജാസ് ഹൈസ്കൂളിൽ. ശ്യാമള ടീച്ചറുടെ ശിക്ഷണത്തിൽ നൃത്ത പഠനം തുടങ്ങി. സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി കാസർഗോഡ് ജില്ലയിലെ കലാതിലകമായിരുന്നു കാവ്യ.കാവ്യ മാധവന്റെ അച്ഛൻ പി മാധവനും അമ്മ ശ്യാമളയ്ക്കും ഇപ്പോഴും നീലേശ്വരത്ത് വീടുണ്ട്. കാസർഗോഡ് പോലെ ഒരു ജില്ലയിൽ നിന്നും കാവ്യ സിനിമാ താരമായതിന് പിന്നിൽ അച്ഛൻ മാധവന്റെയും അമ്മ ശ്യാമളയുടെയും കഷ്ടപ്പാടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
പിന്നീട് ജീവിതത്തിലെയും നായകനായ ദിലീപാണ് കാവ്യയുടെ ആദ്യത്തെ നായകൻ. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ് കാവ്യ മാധവൻ ആദ്യമായി നായികയായി വേഷമിട്ടത്. കാവ്യക്ക് മേൽ പതിയുന്ന ദിലീപിന്റെ കണ്ണുകൾ അന്നേ അമ്മ ശ്യാമള വായിച്ചെടുത്തിരുന്നു. 2009 ഫെബ്രുവരി 5നാണ് കാവ്യ ആദ്യം വിവാഹിതയായത്. നാഷനൽ ബാങ്ക് ഓഫ് കുവൈറ്റിൽ സാങ്കേതിക ഉപദേഷ്ടാവായ നിഷാൽചന്ദ്രയായിരുന്നു വരൻ. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലായിരുന്നു വിവാഹം. രണ്ടു വർഷങ്ങൾക്കു ശേഷം 2011 മേയ് മാസത്തിൽ ഈ വിവാഹബന്ധം വേർപെടുത്തി.
ഇതിന് പിന്നിലെ കാര്യങ്ങൾ കണ്ടുപിടിച്ചതും ശ്യാമളയുടെ മികവ് തന്നെ. മകൾക്ക് ഉണ്ടായ വീഴ്ച്ചകൾ വെറും ചതി എന്നും പീഢനം എന്നും പറഞ്ഞ് കുറ്റപെടുത്താൻ അവർ മെനകട്ടില്ല. മറിച്ച് കാവ്യയുടെ ജീവിതത്തിൽ കടന്നു വന്ന ആ നായകനേ കീഴടക്കാൻ തന്നെ ശ്യാമള പദ്ധതികൾ ഇട്ടു. മകൾ അറിയാതെ ശ്യാമളക്ക് അന്ന് വേണേൽ മകളുടെ ജീവിത നായകനേ ഒരു നല്ല പീഢന കേസിൽ പോലും കുടുക്കാമായിരുന്നു. എന്നാൽ ആ അമ്മ അയാളെ മകൾക്കായി കീഴടക്കി കൂടെ നിർത്താനായിരുന്നു ലക്ഷ്യമിട്ടത്. ആ താര രാജാവിന്റെ കണകറ്റ സ്വത്തും, വൻ സാമ്രാജ്യവും ശ്യാമള സ്വപ്നം കണ്ട്. ജീവിതത്തിൽ ശ്യാമള നടത്തിയതെല്ലാം വിജയിച്ചു.
അതുപോലെ ദിലീപ്- മഞ്ജു ബന്ധത്തേ തകർക്കുവാനും കഴിഞ്ഞു. മകൾ പോലും അറിയാതെ അവരുടെ ദൃശ്യങ്ങൾ മഞ്ജുവിന്റെ പക്കൽ യുവ നടിയിലൂടെ എത്തിച്ച് മഞ്ജുവിനേ ഓടിച്ച് പമ്പ കടത്തുകയായിരുന്നു ശരിക്കും. അഞ്ചാം വയസ്സില്‍ സിനിമയില്‍ എത്തിയതാണ് കാവ്യ മാധവന്‍. പൂക്കാലം വരവായി എന്ന കമല്‍ ചിത്രത്തില്‍ തുടങ്ങി, നവാഗതനായ ഖായിസ് മിലന്‍ സംവിധാനം ചെയ്ത ആകാശവാണി വരെ 25 വര്‍ഷങ്ങള്‍ കൊണ്ട് 73 ഓളം ചിത്രങ്ങളിലാണ് കാവ്യ അഭിനയിച്ചത്.2016 നവംമ്പർ 25ന് മലയാള സിനിമാ നടനായ ദിലീപിനെ വിവാഹം ചെയ്തു.
അതും ശ്യാമള ചേച്ചി പ്ലാൻ ചെയ്ത പ്രകാരം വൻ വിജയമായി നടന്നു. ഇപ്പോൾ യുവ നടിയേ ക്രൂരമായി പീഢിപ്പിച്ച കേസിൽ മകളും, മരുമകനും, ശ്യമള ചേച്ചിയും കുരുങ്ങുകയാണ്. ശ്യാമളക്ക് അടി തെറ്റിയത് ഇപ്പോൾ മാത്രം. കരകയറാൻ ആകുന്നില്ല. എത്ര ശ്രമിച്ചിട്ടും. മകളേ വിവാഹം കഴിപ്പിച്ച് കുടുംബം ഒന്നാകെ കേസിൽ പെട്ടു. മരുമകൻ ജയിലിലും..
https://www.facebook.com/Malayalivartha