താന്‍ ദിലീപിന്റെ വലംകൈയല്ല; അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് റിമി
നടി ആക്രമിക്കപ്പെട്ട സംഭവം അറിഞ്ഞ ഉടന്‍ കാവ്യയെ ഫോണില്‍ വിളിച്ചിരുന്നു. സുഹൃത്തെന്ന നിലയില്‍ വിവരം അന്വേഷിക്കാന്‍ മാത്രമായിരുന്നു അത്. ദിലീപും കാവ്യയുമായി ഉള്ളത് സൗഹൃദം മാത്രമാണ്. ഞാൻ ദിലീപിന്റെ വലംകൈയല്ല. സാമ്പത്തിക കുറ്റകൃത്യങ്ങളോ ഹവാല ഇടപാടോ തനിക്കെതിരെ ആരും ഉന്നയിച്ചിട്ടില്ല. നികുതി അടയ്ക്കാത്ത പ്രശ്‌നങ്ങളുണ്ടാകാം. അത് മാത്രമേ കാണൂ. അല്ലാത്തതെല്ലാം വെറും കെട്ടുകഥകളാണ്.
ഇത്തരം വിഷയമൊന്നും പൊലീസ് തന്നോട് തിരിക്കയിട്ടില്ല. 2010ലും 2017ലും താരങ്ങൾ യുഎസിൽ നടത്തിയ പരിപാടിയിൽ താനും ഉണ്ടായിരുന്നു. അതേക്കുറിച്ചും ഷോയിൽ ആരൊക്കെയുണ്ടായിരുന്നുവെന്നും തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് ചോദിച്ചത്. തനിക്ക് ദിലീപുമായി ബിസിനസ് പാർട്ട്ണർഷിപ്പുകളില്ല. ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടുമില്ലെന്നും റിമി കൂട്ടിച്ചേർത്തു. സാമ്പത്തിക ഇടപാടുണ്ടെങ്കിൽ ആദായനികുതി വകുപ്പ് കണ്ടെത്തിയേനെ. രണ്ടു കൊല്ലം മുമ്പ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതിനെത്തുടർന്ന് കുറച്ചു നികുതി അടയ്‌ക്കേണ്ടി വന്നു. അതേയുണ്ടായിട്ടുള്ളൂ. അല്ലാതെ തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം വരികയോ മറ്റോ ചെയ്തിട്ടില്ല.
സംഭവം നടന്ന ദിവസം കാവ്യയെ വിളിച്ചത് തീർത്തും സ്വാഭാവികം മാത്രം. ഇരയ്ക്ക് മെസേജും അയച്ചു. അത്രമാത്രം. അതിന് അപ്പുറത്തേക്ക് ഒന്നുമില്ല. എല്ലാവരോടും ചോദിക്കുന്നതു പോലെ തന്നോടും ചോദിച്ചു. ഈ കേസിൽ തനിക്ക് ബന്ധമില്ലെന്ന് പൊലീസ് വിശദീകരിച്ചിട്ടുണ്ട്. തന്നെ ചോദ്യം ചെയ്തെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ സത്യവിരുദ്ധമായ വാര്‍ത്തകള്‍ പ്രച്ചരിച്ചെന്നറിഞ്ഞതോടെ അന്വേഷണ ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ചിരുന്നു.
എന്നാല്‍ ഇത് പോലീസ് നല്‍കിയ വാര്‍ത്ത അല്ലെന്നായിരുന്നു വിശദീകരണം. നടി ആക്രമിക്കപ്പെട്ട സംഭവവുമായി റിമിക്ക് ബന്ധമുണ്ടെന്നു തങ്ങള്‍ ആരോടും പറഞ്ഞിട്ടില്ലെന്നും പോലീസ് അറിയിച്ചതായി റിമി ടോമി പറഞ്ഞു. സംഭവത്തില്‍ റിമി ടോമിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഫോണിലായിരുന്നു മൊഴിയെടുത്തത്. നടി ആക്രമിക്കപ്പെട്ട സംഭവങ്ങള്‍ക്ക് ശേഷം കാവ്യാ മാധവനെ ആദ്യം ബന്ധപ്പെട്ടവരില്‍ ഒരാള്‍ റിമി ടോമി ആയിരുന്നു.
https://www.facebook.com/Malayalivartha