തമിഴിലെ മെഗാഹിറ്റ് ചിത്രത്തിന് അന്തർദേശീയ തലത്തിലിലും അംഗീകാരം; മെർസലിന് മികച്ച വിദേശ ചിത്രത്തിനുള്ള യു കെ യുടെ ദേശീയ ചലച്ചിത്ര പുരസ്‌കാരം
തമിഴിലെ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ മെഗാഹിറ്റായ മെർസലിന് അന്തർദേശീയ തലത്തിൽ പുരസ്‌കാരം. മികച്ച വിദേശ ചിത്രത്തിനുള്ള യു കെ യുടെ ദേശീയ ചലച്ചിത്ര പുരസ്‌കാരമാണ് ദളപതി വിജയിയുടെ ചിത്രത്തിന് ലഭിച്ചത്.
ആദ്യമായാണ് ഒരു ഇന്ത്യൻ ചിത്രത്തിന് ഈ അവാർഡ് ലഭിക്കുന്നത്. ഫ്രാൻസിൽ നിന്നുള്ള ഹാപ്പി എൻഡ്, റഷ്യയിൽ നിന്നുള്ള ലവ് ലെസ്, ജർമനിയിൽ നിന്നുള്ള ഇൻ ദ ഫേഡ്, സ്വീഡന്റെ ദ സ്‌ക്വയർ, സൗത്താഫ്രിക്കയിൽ നിന്നുള്ള വായ, ലെബനൻ ചിത്രമായ ദ ഇൻസൾട്ട്, ചിലി ചിത്രം എ ഫെന്റാസ്റ്റിക് വുമൺ എന്നീ ചിത്രങ്ങളാണ് മെർസലുമായി മത്സരച്ചിത്.
ആറ്റ്ലി സംവിധാനം ചെയ്ത വിജയ് ചിത്രം മെർസൽ വൻ വിവാദങ്ങൾ പിന്തുടർന്ന ചിത്രമായിരുന്നു. 200 കോടിയിലധികം രൂപയാണ് മെർസൽ നേടിയത്. ഇന്ത്യ ഒട്ടാകെ 2500ഓളം സ്‌ക്രീനുകളിലാണ് മെർസൽ എത്തിയത്. ലോകമെമ്പാടുമുള്ള 3300 സ്‌ക്രീനിൽ മെർസൽ റിലീസ് ചെയ്തു. 31.3 കോടിയാണ് ചിത്രം ഇന്ത്യയിൽ നിന്ന് ആകെ ആദ്യദിനം വാരിക്കൂട്ടിയിരിക്കുന്നത്.ചെന്നൈയിൽ നിന്ന് മാത്രം 1.52 കോടിയാണ് ആദ്യദിനം ചിത്രത്തിന് ലഭിച്ചത് . 1.21 കോടിയായിരുന്നു വിവേകത്തിനേയും കബാലി 1.12 കോടി കബാലിയേയുമാണ് ചിത്രം മറി കടന്നത്.
ഡോ മാരൻ, മജിഷ്യൻ വെട്രി, ദളപതി എന്നീ മൂന്ന് വേഷങ്ങളിലാണ് വിജയ് എത്തിയത്. സാമന്ത, നിത്യാമേനോൻ, കാജോൾ അഗർവാൾ എന്നിവരാണ് നായികമാരായി എത്തിയത്. എ ആർ റഹ്മാൻ സംഗീതം നിർവഹിക്കുന്ന സിനിമയുടെ തിരക്കഥയെഴുതിയത് ബാഹുബലിയുടെ തിരക്കഥാകൃത്തായ കെ വി വിജയേന്ദ്രപ്രസാദായിരുന്നു. ജി കെ വിഷ്ണുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എസ് ജെ സൂര്യ വില്ലനാകുന്ന ചിത്രത്തിൽ വടി വേലു, കോവൈ സരള എന്നിവർ മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.
https://www.facebook.com/Malayalivartha