നിലവാരമില്ലാത്ത സാധനങ്ങള്‍ വില്‍ക്കുന്നവർക്ക് മുട്ടൻ പണി ! ; പ്രോഡക്‌ട് സേഫ്റ്റി നിയമലംഘകർക്ക് ലക്ഷങ്ങളുടെ പിഴയും ജയിൽവാസവും
യുഎഇയിൽ പുതിയ പ്രോഡക്‌ട് സേഫ്റ്റി നിയമം ലംഘിക്കുന്നവർക്ക് കനത്ത ശിക്ഷ നല്കാൻ തീരുമാനമായതായി റിപ്പോർട്ടുകൾ. ഫെഡറല്‍ നേഷന്‍ കൗണ്‍സിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.
നിയമലംഘകര്‍ക്ക് 500,000 ദിര്‍ഹം പിഴയും തടവ് ശിക്ഷയും നൽകാനാണ് തീരുമാനം. രാജ്യത്തിന്റെ സന്തുലിതാവസ്ഥയും, പ്രകൃതിയും, സുരക്ഷയും സംരക്ഷിക്കാനായിയാണ് പുതിയ നിയമം നടപ്പിലാക്കിയിരിക്കുന്നതെന്നു ഫെഡറല്‍ നേഷന്‍ കൗണ്‍സില്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
പ്രോഡക്‌ട് സേഫ്റ്റി നിയമപ്രകാരം ഓരോ സാധനങ്ങളിലും അതിന്റെ നിലവാരം സംബന്ധിച്ചുള്ള വിവരങ്ങൾ നൽകിയിരിക്കണം. വിൽപ്പനക്കാരൻ പറഞ്ഞിട്ടാകരുത് ഉപഭോക്താവ് സാധനങ്ങളുടെ നിലവാരത്തെക്കുറിച്ചറിയേണ്ടത്. നിലവാരമില്ലാത്ത സാധനങ്ങള്‍ വില്‍ക്കുകയോ മാര്‍ക്കെറ്റില്‍ നിന്ന് പിന്‍വലിക്കാതിരിക്കുകയോ ചെയ്യുന്നവര്‍ക്ക് കനത്ത ഷികാശയാണ് സർക്കാർ നടപ്പിലാക്കിയിരിയ്ക്കുന്നത്.
യുഎഇ യിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്കും ഈ നിയമം ബാധകമാണ്. എന്നാൽ ചില മരുന്നുകളും വാക്സിനുകളും ഈ നിയമത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha