ദോഹയിലെ ട്രാഫിക് പിഴകള്‍ വർധിച്ചതായി പ്രചരണം; സാമൂഹ്യ മാധ്യമങ്ങളിലെ വൈറൽ വാർത്തയ്ക്ക് വിശദീകരണവുമായി അധികൃതർ രംഗത്ത്
ദോഹയിലെ ട്രാഫിക് പിഴകള്‍ വർധിച്ചതായി സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് അധികൃതര്‍. നിലവിലുള്ള പിഴകളില്‍ ഇതുവരെയും ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നു ട്രാഫിക് വകുപ്പ് മീഡിയ വിഭാഗം ഉപമേധാവി മേജര്‍ ജാബിര്‍ ഉദൈബ വ്യക്തമാക്കി.
ട്രാഫിക്കുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും ഔദ്യോഗിക മാധ്യമങ്ങള്‍ വഴിയാണ് പുറത്തുവിടുന്നതാണ് പതിവ്. ആഭ്യന്തര മന്ത്രാലയത്തിന്റെയും ട്രാഫിക് വകുപ്പിന്റെയും ഔദ്യോഗിക പേജുകളിലൂടെ ഇത്തരം കാര്യങ്ങള്‍ അറിയിക്കുക.
എന്നാൽ ട്വിറ്റര്‍, ഫേസ് ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നീ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രാഫിക് വകുപ്പിന് ഔദ്യോഗിക പേജുകൾ ഉണ്ട് താനും. ഏത് പുതിയ വിവരങ്ങളും ആദ്യമായി ഔദ്യോഗിക സംവിധാനങ്ങള്‍ വഴി മാത്രമാണ് പുറത്ത് വിടുക. പൊതുജനങ്ങളെ തെറ്റദ്ധരിപ്പിക്കാന്‍ ഇടയുള്ളത് കൊണ്ട് ഇക്കാര്യത്തില്‍ കൃത്യമായ സൂക്ഷ്മതയാണ് പുലര്ത്താറുള്ളതെന്നും ട്രാഫിക് മീഡിയ വിഭാഗം ഉപമേധാവി വ്യക്തമാക്കി.
സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്ന വാർത്ത ഇങ്ങനെ...
പതിനൊന്ന് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ മുന്‍സീറ്റില്‍ ഇരുന്നാല്‍ ഈടാക്കിയിരുന്ന പിഴ അഞ്ഞൂറായിരുന്നത് രണ്ടായിരം ആക്കിയതായും വാഹനം ഓടിക്കുമ്പോൾ മൊബൈല്‍ ഉപയോഗിക്കുന്നതിന് എണ്ണൂറ് റിയാലും ഉച്ചത്തില്‍ മ്യൂസിക് ഉപയോഗിച്ചാല്‍ അയ്യായിരം റിയാല്‍ (ഇങ്ങനെയൊരു പിഴ നിലവിലില്ല) ഒടുക്കേണ്ടി വരുമെന്ന തരത്തിലാണ് വാര്‍ത്തകളാണ് പ്രചരിപ്പിക്കപ്പെട്ടത്.
തികച്ചും അടിസ്ഥാന രഹിതമായ ഈ വാര്‍ത്തക്ക് ട്രാഫിക് വകുപ്പിെന്റ ഔദ്യോഗിക ലോഗോ ഉപയോഗി ച്ചത് വലിയ തെറ്റിദ്ധാരണക്ക് കാരണമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ട്രാഫിക് വിഭാഗം വിശദീകരണവുമായി രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha