സൽമാൻ രാജാവിന്റെ കൊട്ടാരം ലക്ഷ്യമാക്കി ഹൂതി വിമതരുടെ മിസൈൽ ആക്രമണം; ലക്ഷ്യത്തിലെത്തുന്നതിന് നിമിഷങ്ങള്‍ക്ക് മുൻപ് തകർത്തെറിഞ്ഞ് വ്യോമസേന
റിയാദ്: സൗദി രാജാവ് സല്‍മാന്റെ വസതി സ്ഥിതി ചെയ്യുന്ന റിയാദ് ലക്ഷ്യമാക്കി എത്തിയ മിസൈല്‍ സൗദി വ്യോമസേന തകര്‍ത്തു. ലക്ഷ്യത്തിലെത്തുന്നതിന് നിമിഷങ്ങള്‍ക്ക് മുൻപാണ് മിസൈല്‍ വ്യോമസേന തകർത്തെറിഞ്ഞത്.
യെമന്‍ അതിര്‍ത്തിയില്‍ നിന്നും ഹൂതി വിമതരാണ് മിസൈല്‍ ആക്രമണം നടത്തിയത്. രാത്രിയില്‍ 10.50 നാണ് മിസൈല്‍ ആക്രമണം നടന്നത്. സംഭവത്തില്‍ നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിയാദില്‍ പതിക്കുന്നതിന് മുൻപ് തന്നെ വ്യോമസേന മിസൈലുകള്‍ തകര്‍ത്തു.
യെമനില്‍ നിന്നു ഹൂതി സേന തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ തെക്കന്‍ നഗരമായ ജിസാനിനു മുകളില്‍ വച്ചു സൗദി വ്യോമസേന തകര്‍ത്തിരുന്നു. മിസൈലിന്റെ അവശിഷ്ടങ്ങള്‍ ജിസാന്റെ പരിസരങ്ങളിലെ ജനവാസകേന്ദ്രങ്ങളില്‍ പതിച്ചെങ്കിലും അപകടം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. തുറമുഖം ലക്ഷ്യമിട്ടായിരുന്നു അന്ന് നടത്തിയ ആക്രമണമെന്നു ഹൂതി സേന അറിയിച്ചു.
https://www.facebook.com/Malayalivartha