ദലൈലാമയുമായി കൂടിക്കാഴ്ച നടതുന്നതിന് ലോക നേതാക്കൾക്ക് ചൈനയുടെ വിലക്ക്
ദലൈലാമയുമായി കൂടിക്കാഴ്ച നടത്തരുതെന്ന് ലോക നേതാക്കളോട് ചൈന. ദലൈലാമയെ കാണുന്നത് കടുത്ത അപരാധമാണെന്ന് ചൈന. തിബറ്റിനെ ചൈനയില്‍ നിന്ന് വേര്‍പെടുത്താന്‍ ശ്രമിക്കുന്ന വിഘടനവാദിയാണ് ദലൈലാമ. ഏതെങ്കിലും ലോക നേതാക്കള്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുന്നതോ അദ്ദേഹത്തിന് സ്വീകരണം നല്‍കുകയോ ചെയ്യുന്നത് തെറ്റാണ്. ബീജിംഗുമായി നയതന്ത്രബന്ധം തുടരാന്‍ ആഗ്രഹിക്കുന്ന എല്ലാ വിദേശരാജ്യങ്ങളും തിബറ്റിനെ ചൈനയുടെ ഭാഗമായി അംഗീകരിക്കണമെന്നും ചൈന പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ചൈനയിലെ ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുനൈറ്റഡ് ഫ്രണ്ട് വര്‍ക്കേഴ്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സഹ്ങ് യിജിയോങ് ആണ് ചൈനീസ് നിലപാട് വ്യക്തമാക്കിയത്. ദലൈലാമയെ മതനേതാവായി ചിത്രീകരിച്ചു കൊണ്ട് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താന്‍ ഏതെങ്കിലും ലോകരാഷ്ട്രം ശ്രമിച്ചാല്‍ അത് അംഗീകരിക്കില്ല. 1959ല്‍ മറ്റൊരു രാജ്യത്തേക്ക് രക്ഷപെട്ട ദലൈലാമ അവിടിരുന്നു സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. തിബറ്റിനെ ചൈനയില്‍ നിന്ന് വേര്‍പെടുത്താനുള്ള ശ്രമമാണ് ദലൈമാമ രൂപീകരിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെന്നും യിജിയോങ് പറഞ്ഞു.
1959 മുതല്‍ ഇന്ത്യയില്‍ അഭയം തേടിയിരിക്കുന്ന ദലൈലാമയെക്കുറിച്ച് ഇന്ത്യയുടെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം. ദലൈമാമയെ രാഷ്ട്രീയ ആത്മീയ നേതാവായി കാണുന്നുവെന്ന വാദം അംഗീകരിക്കാനാകില്ല. അദ്ദേഹത്തെ കാണുന്ന നേതാക്കള്‍ രാഷ്ട്രീയമുള്ളവരാണെന്നും ചൈന കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha