സ്ത്രീകള്‍ മുഖം മറയ്ക്കുന്ന വസ്ത്രരീതിയെ നിരോധിച്ചതിനെതിരെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ വിമർശനം
സ്ത്രീകള്‍ മുഖം മറയ്ക്കുന്ന വസ്ത്രരീതിയായ നിഖാബ് നിരോധിച്ച് കാനഡയിലെ ക്യുബക് സംസ്ഥാന സര്‍ക്കാര്‍ നിയമം പാസാക്കിയതിനെ വിമർശിച്ചുക്കൊണ്ട് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്ത്. സ്ത്രീകൾ എന്ത് ധരിയ്ക്കണം എന്ത് ധരിയ്ക്കണ്ട എന്ന് തീരുമാനിക്കുന്നത് സർക്കാരല്ലെന്നാണ് ജസ്റ്റിൻ ട്രൂഡോ പറയുന്നത്.
സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കുമെതിരാണ് ഇത്തരം നിയമങ്ങളെന്ന് ട്രൂഡോ പറഞ്ഞു. ഫെഡറല്‍ സര്‍ക്കാര്‍ എന്ന നിലയില്‍ നിയമത്തിന്‍റെ സാധുത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മുഖം മറയ്ക്കുന്നത് നിരോധിക്കുന്നത് ജനങ്ങളുടെ സുരക്ഷയ്ക്കായാണ് എന്നാണ് ക്യുബക് സര്‍ക്കാരിന്‍റെ വാദം. സ്കൂളുകള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങി പൊതുസ്ഥാപനങ്ങളില്‍ നിഖാബ് നിരോധിച്ചാണ് ക്യുബക് സര്‍ക്കാര്‍ നിയമം പാസ്സാക്കിയത്.
നിയമത്തിനെതിരെ പ്രതിഷേധം ശക്തമാണ്. മുസ്ലിം സ്ത്രീകളെയാണ് നിയമം ലക്ഷ്യമിടുന്നതെന്ന് ഇതിനകം വിമര്‍ശനങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം മോണ്ട്രിയലില്‍ ഒരു സംഘം ആളുകള്‍ മുഖം മറച്ച് പ്രതിഷേധ പ്രകടനം നടതുകയും ചെയ്തു.
https://www.facebook.com/Malayalivartha