ഗർഭിണിയായ ഉറ്റ കൂട്ടുകാരിയെ കൊലപ്പെടുത്തി വയറു കീറി ഗർഭസ്ഥശിശുവിനെ കവർന്ന യുവതിക്ക് 40 വർഷം തടവ്
ന്യുയോർക്ക് ∙ ബാല്യകാല സുഹൃത്തായിരുന്ന യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഉദരത്തിൽ വളർന്നിരുന്ന കുഞ്ഞിനെ പുറത്തെടുത്ത യുവതിയെ 40 വർഷത്തെ തടവിന് കോടതി വിധിച്ചു.
നവംബർ 2015 ലായിരുന്ന സംഭവം.ആഷ്‌ലി വേഡ് (24) എന്ന യുവതി വിവാഹ ചടങ്ങിൽ പങ്കെടുക്കുവാൻ പോകുന്ന വഴിയിൽ സുഹൃത്തായ ഏജലിക്കായുടെ വീട്ടിൽ കയറി. ഏജലിക്കാ എട്ടുമാസം ഗർഭിണിയായിരുന്നു.
ഒരു സർജന്റെ കൃത്യതയോടെ വയര് പിളർന്നു കൂട്ടിയെ പുറത്തെടുക്കുമ്പോൾ വേഡിന്റെ കൈ വിറച്ചില്ല. ഒടുവിൽ വേഡിന്റെ ബോയ്‌ഫ്രണ്ട് എയ്ഞ്ചൽ പ്രൈലൗ തന്റെ കാമുകി ചോരയൊലിപ്പിക്കുന്ന കുട്ടിയുമായി നടക്കുന്നത് കണ്ടു പോലീസിനെ വിളിച്ചു. പോലീസെത്തിയപ്പോൾ റൂമിലും സ്റൈർകേസിനടിയിലും ചോര തളം കെട്ടി കിടക്കുന്നതു കണ്ടു.ടോയ്‌ലറ്റിലേക്കുള്ള വഴിയിൽ കത്തിയും പ്ലാസെന്റയും, അതിനപ്പുറം ചോരയിൽ കുളിച്ചു ഏജലിക്കായുടെ ശരീരം.
യാതൊരു പ്രകോപനവുമില്ലാതെ വേഡ് ഏജലിക്കായുടെ കഴുത്തറുത്തു. തുടർന്ന് ഉദരത്തിൽ വളർന്നിരുന്ന കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു. കുട്ടിയെ പിന്നീട് അടിയന്തിര ശൂശ്രൂഷകൾ നൽകി രക്ഷിച്ചു. മാനസിക രോഗത്തിനു അടിമയായിരുന്ന ആഷ്‌ലി വേഡന്ന അറ്റോർണിയുടെ വാദം കോടതി അംഗീകരിച്ചില്ല.
https://www.facebook.com/Malayalivartha