അഭയാർത്ഥികളെക്കൊണ്ട് പൊറുതിമുട്ടി അമേരിക്ക. 60,000 ഹെയ്‌ത്തി അഭയാർത്ഥികൾ ഉടൻ രാജ്യം വിടണമെന്ന് ട്രംപ്
വാഷിങ്ടൺ: ഒൻപതു രാഷ്ട്രങ്ങളിലുണ്ടായ പ്രകൃതി ദുരന്തത്തിൽ ഉൾപ്പെട്ട് അമേരിക്കയിൽ അഭയം നൽകിയിട്ടുള്ളവരുടെ എണ്ണം 435,000 കഴിഞ്ഞതോടെ കർശന നടപടികളുമായി ഭരണകൂടം. 2010 ൽ കരീബിയൻ ഐലന്റിനെ നടുക്കിയ ഭൂചലനത്തെ തുടർന്ന് ഹെയ്ത്തിയിൽ നിന്നും അഭയാർത്ഥികളോട് യൂ എസ് വിട്ടു പോകണമെന്ന് ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടു.ഹെയ്ത്തിയിൽ നിന്നും എത്തിയ 60,000 അഭയാർത്ഥികൾക്ക് താൽക്കാലിക റസിഡൻസി പെർമിറ്റ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയാണ് ഇതുവരെ അമേരിക്കയിൽ താമസിപ്പിച്ചത്.
ഇപ്പോൾ ഹെയ്ത്തിയിലെ സ്ഥിതി ഗതികൾ വളരെ മെച്ചപ്പെട്ടിട്ടുണ്ടെന്നും അതുകൊണ്ട് കഴിഞ്ഞ തവണ നീട്ടിക്കിട്ടിയ കാലാവധി 2019 ൽ അവസാനിക്കുന്നതിനു മുൻപു മടങ്ങി പോകുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കണമെന്നും ഹോംലാന്റ് സെക്യൂരിറ്റി നിർദ്ദേശം നൽകി.
പാശ്ചാത്യ ലോകത്തെ ഏറ്റവും ദരിദ്ര രാജ്യമാണ് ഹെയ്‌ത്തി.2015 ലെ കണക്കനുസരിച്ചു 670,000 ഹെയ്‌ത്തി ആളുകളാണ് യൂ എസ് ലുള്ളത്.
എന്നാൽ യുഎസ് കോൺഗ്രസ് അംഗങ്ങൾ 18 മാസത്തേക്കു കൂടി കാലാവധി നീട്ടി കൊടുക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ഹെയ്തിയൻ പ്രസിഡന്റും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മേയ് മാസം കാലാവധി അവസാനിപ്പിച്ചവർക്കും സാധാരണ അനുവദിക്കുന്ന 18 മാസത്തിനു പകരം ആറ് മാസത്തേക്കാണ് കാലാവധി നീട്ടി കൊടുത്തിട്ടുള്ളത്.
https://www.facebook.com/Malayalivartha