നീണ്ടമുടിയുമായി മറ്റു പെണ്‍കുട്ടികളെ പോലെ നടക്കാന്‍ അവള്‍ക്കും ആഗ്രഹമുണ്ട്; പത്തു വര്‍ഷമായി; ഒരു ആണ്‍കുട്ടിയായി ജീവിക്കുകയാണവള്‍; 'ബച്ചാ പോഷി' യുടെ ഇരയായി
ചേച്ചിമാരും അനുജത്തിയും ഉള്‍പ്പെടെ മറ്റ് അഞ്ചു സഹോദരിമാരുള്ള അഫ്ഗാനിസ്ഥാന്‍കാരിയാണ് സതാര. എന്നാല്‍ പത്തു വര്‍ഷമായി സിതാര ആണ്‍കുട്ടിയായിട്ടാണ് ജീവിക്കുന്നത്. ആണ്‍തരിയില്ലാത്ത അവളുടെ മാതാപിതാക്കള്‍ അവളെ 'മകനെ' പോലെ കരുതാന്‍ നിര്‍ബ്ബന്ധിതമായിരിക്കുകയാണ്.
പരമ്പരാചാരമായ 'ബച്ചാ പോഷി' യുടെ ഇരയാണ് സിതാര. ആണ്‍കുട്ടിയെ പോലെ ജീവിക്കാന്‍ വിധിക്കപ്പെട്ട പെണ്‍കുട്ടിയാണ് ഇവള്‍. ആണ്‍കുട്ടിയെ പോലെ വേഷമിട്ട് നടക്കുക മാത്രമല്ല. ഗോത്രാധിപത്യമുള്ള രാജ്യത്ത് സഹോദരിമാരെയും മാതാപിതാക്കളെയും സംരക്ഷിക്കുകയെന്നതും, അവരെ പോറ്റി പുലര്‍ത്താന്‍ പിതാവിനെ സഹായിക്കുക തുടങ്ങി ഒരു മകന്‍ കുടുംബത്തിന് വേണ്ടി എന്തൊക്കെ ചെയ്യുമായിരുന്നോ ആ ജോലികളെല്ലാം ആണ്‍വേഷം കെട്ടിയ ഈ പെണ്‍കുട്ടിയും നിര്‍വ്വഹിക്കുന്നതാണ് ആചാരം. തന്റെ നസ്സിലെ സ്വപ്നങ്ങളും പ്രതീക്ഷകളും മാറ്റി വെച്ച് പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതം മുഴുവന്‍ ആണ്‍വേഷത്തില്‍ ജീവിക്കാനാണ് സിതാരയുടെ വിധി. അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ പ്രവിശ്യയായ നംഗര്‍ഹറിലെ ഓലമേഞ്ഞ മണ്‍വീട്ടിലാണ് 18 കാരി മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ജീവിക്കുന്നത്.
ചിലപ്പോള്‍ മുറിച്ച തന്റെ തവിട്ടു കലര്‍ന്ന മുടി വലിയ തലക്കെട്ട് കൊണ്ടു മറയ്ക്കും. ശബ്ദം കനപ്പിച്ച് ഒരു യഥാര്‍ത്ഥ പുരുഷനെപ്പോലെയാകു അവള്‍ സംസാരിക്കുക. ആഴ്ചയില്‍ ആറു ദിവസവും കട്ടക്കളത്തില്‍ പിതാവിനൊപ്പം സിത്താരയും ജോലിക്കു പോകും കുടുംബത്തെ പോറ്റാനായി കട്ടമുതലാളിയോട് കടം വാങ്ങിയ തുക മടക്കിക്കൊടുക്കാനുളള തത്രപ്പാടിലാണ് സിതാര. പിതാവ് തന്നെ മൂത്ത മകനെപോലെയാണ് കാണുന്നത്. ചിലപ്പോള്‍ അദ്ദേഹത്തിന്റെ അന്തിമോപചാരം താന്‍ ചെയ്യാണമായിരിക്കും ചിലപ്പോള്‍ പെണ്‍കുട്ടിയായതിനാല്‍ അനുവദിക്കില്ലായിരിക്കാമെന്നും സിതാര പറയുന്നു.
ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളേക്കാള്‍ പ്രാധാന്യം നല്‍കുന്ന യാഥാസ്ഥിതികരായ അഫ്ഗാനിസ്ഥാന്‍ സമൂഹത്തിനിടിയില്‍ ബച്ചാപോഷിന് ദീര്‍ഘകാലത്തെ ചരിത്രമുണ്ട്. സാധാരണഗതിയില്‍ ആണ്‍കുട്ടികളില്ലാത്ത കുടുംബങ്ങള്‍ തങ്ങളുടെ പെണ്‍മക്കളില്‍ ഒരാളെ മറ്റുള്ളവരുടെ സുരക്ഷയ്ക്കും മറ്റുമായി ആണ്‍കുട്ടിയായി ഉപയോഗിക്കപ്പെടുന്ന സംവിധാനമാണ് അത്. അതേസമയം പെണ്‍കുട്ടികളെ രണ്ടാം തരക്കാരായി പരിഗണിക്കുന്ന ഒരു രാജ്യത്ത് പെണ്‍കുട്ടികള്‍ ആണ്‍കുട്ടികള്‍ക്ക് കിട്ടുന്നത് പോലെയുള്ള സ്വാതന്ത്ര്യം ആഘോഷിക്കാറുണ്ട്.
എന്നിരുന്നാലും ബച്ചാപോഷിലെ ആചാരവും ആണ്‍കുട്ടികളെ പോലെയുള്ള വേഷം കെട്ടലും മാസമുറ ആരംഭിക്കുന്നതോടെ മിക്ക സ്ത്രീകളും നിര്‍ത്താറുണ്ട്. എന്നാല്‍ ഇതൊന്നും സിതാരയെ ബാധിച്ചിട്ടില്ല. പുരുഷനായി നടക്കുന്നതിനാലാണ് കട്ടക്കളത്തില്‍ തനിക്ക് കാര്യമായ ശല്യം ഉണ്ടാകാത്തതെന്നും ഇവര്‍ വിശ്വസിക്കുന്നു. മറ്റ് നാലു സഹോദരിമാര്‍ക്ക് പിന്നാലെ എട്ടു വയസ്സു മുതല്‍ ഇവര്‍ കട്ടക്കളത്തില്‍ ജോലി ചെയ്യുകയാണ്. സ്‌കൂളിലും പോയിട്ടില്ല. സഹോദരിമാര്‍ വിവാഹിതരാണെങ്കിലും എല്ലാവരും വീട്ടില്‍ തന്നെയുണ്ട്. ദിവസം 500 കട്ടകളുണ്ടാക്കി 160 അഫ്ഗാനിസ് കൂലിവാങ്ങും. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ് ജോലി.
കടുത്ത ചൂടിലും വെയലിലും പണിയെടുത്ത് സിത്താരയുടെ കൈകള്‍ ദൃഡമാകുകയും തവിട്ടു നിറം വ്യാപിക്കുകയും ചെയ്തു. താന്‍ ചെയ്യുന്ന ജോലി ഒരിക്കലും നാണക്കേടല്ലെന്നും ഇവര്‍ പറയുന്നു. മാസമൂറ വന്ന ശേഷം പലരും ഫാക്ടറി ജോലി നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതല്ലാതെ മറ്റെന്തു ചെയ്യും എന്നാണ് ഇവര്‍ ചോദിക്കുന്നത്. ദൈവം തങ്ങള്‍ക്ക് ഒരു മകനെ തരാത്ത സാഹചര്യത്തില്‍ വേറെ പോംവഴിയില്ലെന്ന് പിതാവ് നൂറും പറയുന്നു. മാതാവിന്റെ പ്രമേഹരോഗവുമായി ബന്ധപ്പെട്ട് കട്ട മുതലാളിയില്‍ നിന്നും 25,000 അഫ്ഗാനിസ് കടം വാങ്ങിയിരുന്നു. അതിപ്പോള്‍ പണിതു വീട്ടുകയാണ്. കുടുംബം പോറ്റാനും കടം വീട്ടാനുമുള്ള ചുമതല ഇപ്പോള്‍ തങ്ങളുടെ തോളിലാണെന്നും പിതാവ് പറയുന്നു. അതേസമയം ഇത്തരം ബച്ചാപോഷൊക്കെ അഫ്ഗാനിസ്ഥാനിലെ ചില സ്ഥലങ്ങളില്‍ മാത്രമേ ഇപ്പോഴുള്ളെന്നാണ് അഫ്ഗാനിസ്ഥാനിലെ ചരിത്ര ഗവേഷകര്‍ പറയുന്നത്. ഈ ജോലികള്‍ സിതാര അവസാനിപ്പിക്കുമായിരുന്നു. എന്നാല്‍ താന്‍ നേരിട്ട പ്രതിസന്ധികള്‍ 13 വയസ്സുള്ള അനുജത്തിക്ക് വേണ്ടിയാണ് സിതാരയെ ഈ ജോലി ചെയ്യുന്നത്.
https://www.facebook.com/Malayalivartha