കോടികളുടെ സൗഭാഗ്യം കൈവന്നിട്ടും നിർധനരായവർക്കായി ജീവിതമർപ്പിച്ച് ദമ്പതികൾ; രണ്ടു പതിറ്റാണ്ടോളം വരുന്ന സേവനകൾക്കൊടുവിൽ ആശുപത്രി ജീവനക്കാരി ഓർമ്മയായി
ബ്രിട്ടൺ: 1980 കളിൽ പതിനായിരം പൗണ്ടിന് വാങ്ങിയ കൗണ്‍സില്‍ ഹൗസിലാണ് ദമ്പതികളായ ബാര്‍ബറയും ഭര്‍ത്താവ് റേയും താമസിച്ചിരുന്നത്. ആഴ്ചയില്‍ അഞ്ച് ദിവസം ഇരുവരും ദേശീയ ലോട്ടറിയില്‍ ഒരു കൈനോക്കും. ഒടുവില്‍ 2000 ജനുവരി 22 ന് ആ ഭാഗ്യം ഇവരെ തേടിയെത്തി.
ഷെഫീല്‍ഡുകാരി ബാര്‍ബറ റാഗിന് 7.6 മില്ല്യണ്‍ പൗണ്ട് (ഇന്ത്യൻ രൂപ 69,41,19,270) ലോട്ടറിയടിച്ചു. എന്നാൽ തങ്ങൾക്ക് കൈവന്ന സൗഭാഗ്യത്തില്‍ 6 മില്ല്യണ്‍ പൗണ്ടും മറ്റുള്ളവര്‍ക്കായി ചെലവാക്കുകയാണ് അവര്‍ ചെയ്തത്. ഇത്രയൊക്കെ നല്ല കാര്യങ്ങള്‍ ചെയ്ത ബാര്‍ബറ തന്റെ 77 മത്തെ വയസ്സില്‍ സെപ്‌സിസ് ബാധിച്ച് മരണത്തിന് കീഴടങ്ങി.
ബ്രിട്ടനില്‍ ചാരിറ്റിക്കായി ഇത്രയും തുക നീക്കിവെച്ച മറ്റൊരു ലോട്ടറി ജേതാവ് കാണില്ല. അതുകൊണ്ട് മരണപ്പെട്ടപ്പോള്‍ ബാര്‍ബറയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ നിരവധിപേരെത്തി. തങ്ങൾക്കു ലഭിച്ച തുകയില്‍ നല്ലൊരു ഭാഗവും മറ്റുള്ളവര്‍ക്കായി ചെലവാക്കാന്‍ ഇവര്‍ ആഴ്ചകള്‍ക്കുള്ളില്‍ തീരുമാനമെടുക്കുകയായിരുന്നു. ആയിരക്കണക്കിന് പേര്‍ക്കാണ് ഇവരുടെ ദയാവായ്പിന്റെ ഗുണം ലഭിച്ചത്. കോടികള്‍ പൊടിച്ച് ലാവിഷായി ജീവിക്കാമായിരുന്നിട്ടും ദമ്പതികള്‍ നയിച്ചത് സാധാരണ ജീവിതമായിരുന്നു.
രണ്ട് ദശകകാലം കൊണ്ടാണ് ലോട്ടറിയിലെ നല്ലൊരു ഭാഗവും ഇവര്‍ ദാനം ചെയ്തത്. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും പണം നല്‍കിയതിന് പുറമെ 17 വിവിധ ചാരിറ്റികള്‍ക്കും, സ്വന്തം പട്ടണമായ ഷെഫീല്‍ഡിലെ ആശുപത്രികള്‍ക്കും സഹായങ്ങള്‍ നല്‍കി. ഭാര്യ മരിച്ചതിന്റെ ദുഃഖത്തില്‍ വികാരനിര്‍ഭരമായ സന്ദേശമാണ് റേ നല്‍കിയത്.
ആശുപത്രിക്ക് എംആര്‍ഐ സ്‌കാനര്‍ വാങ്ങി നല്‍കിയ ബാര്‍ബറയെ സ്തനാര്‍ബുദം ബുദ്ധിമുട്ടിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ഷെഫീല്‍ഡ് നോര്‍ത്തേണ്‍ ജനറല്‍ ആശുപത്രിയില്‍ ഗോള്‍ സ്‌റ്റോണുകള്‍ നീക്കം ചെയ്യാനെത്തിയ അവര്‍ പിന്നീട് മരണപ്പെട്ടാണ് തിരികെ എത്തുന്നത്.
https://www.facebook.com/Malayalivartha