കൊച്ചി വൈപ്പിനില്‍ മനുഷ്യ മനഃസാക്ഷിയെ നടുക്കുന്ന ക്രൂരത ; മനസിന്റെ താളം തെറ്റിയ അമ്മയ്ക്കും 14വയസുള്ള മകൾക്കും അയൽവാസികളായ സ്ത്രീകളുടെ ക്രൂര മർദ്ദനവും, കാല്‍വെള്ളയില്‍ ചട്ടുകം പഴുപ്പിച്ച് പൊള്ളിക്കൽ മുറകളും: നോക്കുകുത്തിയായി പ്രതികരണ ശേഷി നഷ്ടപ്പെട്ട നാട്ടുകാർ
എറണാകുളം വൈപ്പിനില്‍ മാനസിക വൈകല്യമുള്ള വീട്ടമ്മക്കും പതിനാല്കാരിയായ മകള്‍ക്കും അയല്‍ വാസികളുടെ ക്രൂര മർദ്ദനം. നാല് സ്ത്രീകള്‍ ചേർന്ന് വീട്ടമ്മയെ അടിക്കുകയും കാല്‍വെള്ളയില്‍ ചട്ടുകം പഴുപ്പിച്ച് പൊള്ളിക്കുകയും ചെയതു. നാട്ടുകാർ നോക്കിനില്‍ക്കെയാണ് കൊടും ക്രൂരത.
വൈപ്പിന്‍ പള്ളിപ്പുറം സ്വദേശിനിയായ വീട്ടമ്മയെയാണ് നാല് പേരടങ്ങുന്ന വീട്ടമ്മമാരുടെ സംഘം അതിക്രൂരമായി ആക്രമിച്ചത്. വീടിനുള്ളില്‍ കയറി അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും പുറത്തേക്ക് വലിച്ചിഴക്കുകയുമായിരുന്നു. മർദ്ദനം തുടരുന്നതിനിടെ കൂടെയുണ്ടായിരുന്ന വീട്ടമ്മ ചട്ടുകം പഴുപ്പിച്ച് കാല്‍വെള്ളയില്‍ വെച്ചു.
മനോവൈകല്യമുള്ള വീട്ടമ്മ അയല്‍വാസികളെ ഉപദ്രവിക്കുമായിരുന്നെന്നും അതിനുള്ള വൈരാഗ്യമാണ് അതിക്രമത്തിന് കാരണമെന്നുമാണ് നാട്ടുകാർ പറയുന്നത്. വീട്ടമ്മയെ കുറിച്ചുള്ള പരാതി മുമ്പും പോലീസ് സ്റ്റേഷനിലറിയിച്ചപ്പോള്‍ അവരെ സ്റ്റേഷനിലെത്തിച്ചാല്‍ മറ്റ് നടപടികള്‍ സ്വീകരിക്കാമെന്ന് പോലീസ് അറിയിച്ചതായും നാട്ടുകാർ പറയുന്നു. എന്നാല്‍ തന്റെ ഭാര്യ നിരപരാധിയാണെന്നും പ്രകോപനമൊന്നുമില്ലാതെയാണ് അയല്‍ക്കാർ അതിക്രമം കാട്ടിയതെന്നും വീട്ടമ്മയുടെ ഭർത്താവ് പറയുന്നു.
https://www.facebook.com/Malayalivartha