രണ്ടാമത്തെ കുട്ടി ജനിച്ചതോടെ ഭർത്താവ് ഒഴിവാക്കാൻ നോക്കി; പിന്നാലെ നിരവധി യുവാക്കളുമായി കിടക്ക പങ്കിടലും : കാമുകന്മാരുമായുള്ള രാത്രിയിൽ മകൾ തടസമായപ്പോൾ കൊലപാതകത്തിന് സൗമ്യക്ക് വേണ്ടിവന്നത് രണ്ട് പാക്കറ്റ് എലിവിഷം , പിണറായി കൂട്ടക്കൊലയിൽ നല്ലപിള്ള ചമഞ്ഞ ലേഡി സീരിയൽ കില്ലർ സൗമ്യയെ കുറിച്ച് സഹോദരിയുടെ വെളിപ്പെടുത്തൽ പുറത്ത്...
പിണറായിയിലെ കൂട്ടക്കൊലയില്‍ സൗമ്യയില്‍ സംശയം തോന്നിയില്ലെന്ന് സഹോദരി. വിഷം കഴിച്ചവര്‍ ആശുപത്രിയിലായപ്പോള്‍ സൗമ്യ നിരപരാധിയായി അഭിനയിച്ചു. ആശുപത്രിയിലെ ദൃശ്യങ്ങള്‍ വാട്‌സാപ്പ് വഴി അയച്ചെന്നും സഹോദരി പറഞ്ഞു. പിതാവിന് വിദഗ്ധ ചികിത്സ നല്‍കാന്‍ തടസ്സം നിന്നപ്പോഴും സംശയം തോന്നിയില്ലെന്നും സഹോദരി പറഞ്ഞു. കേസില്‍ അറസ്റ്റിലായ സൗമ്യയെ നാലുദിവസംപൊലീസ് കസ്റ്റഡിയില്‍ വിട്ടു. തലശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടാണ് സൗമ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
സൗമ്യയുടെ മാതാപിതാക്കളായ കുഞ്ഞിക്കണ്ണന്‍, കമല എന്നിവരും സൗമ്യയുടെ രണ്ടാമത്തെ മകളും കഴിഞ്ഞ നാലുമാസത്തിനിടെ ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. ഭക്ഷണത്തില്‍ വിഷം നല്‍കി മൂവരെയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍ സൗമ്യ സമ്മതിച്ചിരുന്നു. അലുമിനിയം ഫോസ്‌ഫൈഡ് കലര്‍ത്തിയ ഭക്ഷണം നല്‍കിയാണ് മൂവരെയും സൗമ്യ കൊലപ്പെടുത്തിയത്.
പിണറായിയിലെ കശുവണ്ടി ഫാക്ടറിയില്‍ ജോലി ചെയ്യുമ്പോള്‍ കൊല്ലം സ്വദേശിയായ ചെറുപ്പകാരനുമായി സൗമ്യ പ്രണയത്തില്‍ ആയി. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങി. എന്നാല്‍ സൗമ്യയ്ക്ക് രണ്ടാമത്തെ കുട്ടി ജനിച്ചതിന് പിന്നാലെ അയാള്‍ സൗമ്യയെ ഒഴിവാക്കി. തുടര്‍ന്ന് അനേകം യുവാക്കളുമായി സൗമ്യ അവിഹിത ബന്ധം തുടര്‍ന്നുവെന്ന കാര്യവും ഇപ്പോൾ പുറത്തുവരുന്നുണ്ട്. ഇത്തരത്തില്‍ നിരവധി പേരുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നെന്നും ലൈംഗീകമായി ബന്ധപ്പെട്ടിരുന്നെന്നും സൗമ്യ പോലീസിനോട് പറഞ്ഞിരുന്നു.
ഒരിക്കല്‍ രണ്ട് യുവാക്കളുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മൂത്തമകള്‍ കണ്ടു. കുട്ടി അത് തന്‍റെ അമ്മയോട് പറയുകയും ചെയ്തു. തുടര്‍ന്ന് അമ്മ സൗമ്യയുമായി ഇതേ ചൊല്ലി വഴക്കിട്ടു. നാട്ടിലേയും അയല്‍പക്കത്തേയും പലരുമായും അവര്‍ തന്നെ കുറിച്ച് മോശം പറഞ്ഞു. ഇതിലുള്ള പകയായിരുന്നു അമ്മയെ കൊലപ്പെടുത്താന്‍ തിരുമാനിച്ചത്.
രണ്ട് പായ്ക്കറ്റ് എലിവിഷമാണ് കൊലപാതകത്തിനായി ഉപയോഗിച്ചത്. ഇതില്‍ ഒന്ന് പരിചയക്കാരനായ യുവാക്കളില്‍ ഒരാള്‍ ജൈവക്കുഴിയില്‍ കളഞ്ഞു. മകള്‍ക്ക് ചോറിനൊപ്പം പൊരിച്ച മീനില്‍ പൊതിഞ്ഞാണ് വിഷം നല്‍കിയത്. ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴി തന്നെ മകള്‍ മരിച്ചു. എന്നാല്‍ ആര്‍ക്കും സംശയം തോന്നിയില്ല.മരണങ്ങളില്‍ കൂടുതല്‍ വിശ്വാസ്യത വരുത്താനായാണ് അമോണിയം കുടിവെള്ളത്തില്‍ കലര്‍ന്നിട്ടുണ്ടെന്ന കള്ളകഥ പ്രചരിപ്പിച്ചതെന്നും സൗമ്യ പോലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha