സൗദിയിൽ വിവിധ ഭാഗങ്ങളിലായി ഇതിനകം നടന്നത് 23,338 റെയ്‌ഡുകൾ
സൗദിയിൽ നിയമലംഘകര്‍ക്കായി റെയ്ഡ് വ്യാപകമാകുന്നു. നിയമലംഘകര്‍ ഇല്ലാത്ത രാജ്യം എന്ന കാമ്പയിന്റെ ഭാഗമായാണ് റെയ്ഡ്. നവംബർ പതിനഞ്ചിനാണ് നിയമലംഘകര്‍ക്കായി ഇങ്ങനെയൊരു റൈഡ് ആരംഭിച്ചത്.
പരിശോധനയിൽ താമസ തൊഴില്‍ നിയമലംഘകരായ 2894 പേരെ അറസ്റ്റ് ചെയ്തു. തൊഴില്‍ വകുപ്പിന് കീഴില്‍ മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതിനകം 23,338 പരിശോധനകള്‍ നടന്നതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. മക്ക പ്രവിശ്യയില്‍ മാത്രം 4466റെയ്ഡുകള്‍ നടന്നു. ഇതില്‍ 856 നിയമലംഘകര്‍ പിടിയിലായി.
റിയാദ് പ്രവിശ്യയില്‍ നടന്ന 4308 പരിശോധനകളില്‍ 629 നിയമലംഘകരും കിഴക്കന്‍ പ്രവിശ്യയില്‍ 6123 പരിശോധനകളില്‍ 537 പേരും പിടിയിലായി. നിയമലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ അത് ഓണ്‍ലൈന്‍ വഴിയോ 19911 ടോള്‍ ഫ്രീ നമ്പര്‍ വഴിയോ അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാണിജ്യ നിക്ഷേപ മന്ത്രാലയം നടത്തിയ 7021 പരിശോധനകളില്‍ 798 നിയമലംഘനങ്ങള്‍ കണ്ടെത്തി. പ്രധാനമായും സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പരിശോധന.
വ്യാപാര നിയമങ്ങള്‍ പാലിക്കാതിരിക്കല്‍, നിയമവിരുദ്ധമായി വിദേശികളെ ജോലിക്ക് വെക്കല്‍ തുടങ്ങിയവയാണ് പ്രധാനമായും കണ്ടെത്തിയ നിയമലംഘനങ്ങള്‍. വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ഇതുവരെ നടത്തിയ പരിശോധനയില്‍ ഒന്നര ലക്ഷത്തിലേറെ നിയമലംഘകര്‍ പിടിയിലായി. ഇതില്‍ തൊണ്ണൂറായിരത്തോളം പേര്‍ ഇഖാമ നിയമലംഘനത്തിനും നാല്‍പതിനായിരത്തോളം പേര്‍ തൊഴില്‍ നിയമലംഘനത്തിനുമാണ് പിടിയിലായത്. നിയമലംഘകര്‍ക്ക് സഹായം നല്‍കിയ സ്വദേശികള്‍ ഉള്‍പ്പെടെ നൂറുക്കണക്കിനു ആളുകളെയും അറസ്റ്റ് ചെയ്തു.
നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ തൊഴിലാളികളുടെ താമസ സ്ഥലങ്ങളും പരിശോധിക്കാന്‍ നഗര ഗ്രാമകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊഴില്‍ മന്ത്രാലയം, വാണിജ്യ നിക്ഷേപ മന്ത്രാലയം, പാസ്‌പോര്‍ട്ട് വിഭാഗം, സുരക്ഷാ വിഭാഗം, നഗര ഗ്രാമകാര്യ വകുപ്പ് തുടങ്ങിയവയാണ് നിയമലംഘകര്‍ക്കായി റൈഡ് നടത്തുന്നത്.
https://www.facebook.com/Malayalivartha