Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

നൂറുമേനി വിളയിക്കാം ഹൈടെക്കിലൂടെ

03 NOVEMBER 2012 01:42 AM IST
മലയാളി വാര്‍ത്ത.
പരാധീനതകള്‍ മാത്രം ഉയര്‍ന്നു കേള്‍ക്കുന്ന ഒരു മേഖലയായി പരിണമിച്ചിരിക്കുന്നു നമ്മുടെ കാര്‍ഷികരംഗം. തുടരെത്തുടരെ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളുടെ കയത്തില്‍ കര്‍ഷക ലക്ഷങ്ങള്‍ സ്വയം ശപിക്കുന്നു. എന്നിരിക്കിലും പ്രതീക്ഷയുടെ തിരിനാളങ്ങള്‍ അങ്ങിങ്ങായി മിന്നിത്തിളങ്ങുന്നതും കണ്ടില്ലെന്നു നടിക്കാനാവില്ല. നഷ്‌ടങ്ങള്‍ മാത്രം തളിരിടുന്നു എന്ന ആക്ഷേപം വ്യാപകമായിരിക്കുന്ന കൃഷിയിടത്തില്‍ നിന്നും ലാഭത്തിന്റെ കതിര്‍കറ്റകള്‍ കൊയ്‌തെടുക്കുന്നവരും നിരവധിയാണ്‌. ഇവരില്‍ എ.സി. റൂമിലിരുന്നുള്ള വൈറ്റ്‌ കോളര്‍ ജോലി ഉപേക്ഷിച്ചെത്തിയവരുണ്ട്‌. എന്‍ജിനീയര്‍മാരുണ്ട്‌. മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ ലക്ഷങ്ങള്‍ മാസശമ്പളം എണ്ണിവാങ്ങിച്ചുകൊണ്ടിരുന്നവര്‍ ഉണ്ട്‌. ആ സുഖസൗകര്യങ്ങളുടെ ശീതളച്ഛായയില്‍ നിന്നു പച്ച മണ്ണിലേക്കു കാല്‍ചവുട്ടിയിറങ്ങിയവര്‍.  എന്താണിവരുടെ വിജയരഹസ്യം? പഠനം, ആസൂത്രണം, നടപ്പാക്കല്‍. പഠനത്തില്‍ വ്യത്യസ്‌ത കൃഷിരീതികള്‍, വിപണിസാധ്യത തുടങ്ങിയവ ഉള്‍പ്പെടും. ആസൂത്രണത്തില്‍ സാമ്പത്തികവശം, അതിന്റെ ഫലപ്രദമായ വിനിയോഗവും തിരിച്ചുപിടിക്കലും ആണുള്ളത്‌. തികഞ്ഞ മാനേജ്‌മെണ്ട്‌ വൈദഗ്‌ധ്യത്തോടെ കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുക. ഹൈടെക്‌ കൃഷിരീതികള്‍ അനുവര്‍ത്തിക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണു കാര്‍ഷികമേഖലയിലെ പ്രതിസന്ധിയും ഒപ്പം ഒരു കൂട്ടം കര്‍ഷകരുടെ മുന്നേറ്റങ്ങളും വിരല്‍ചൂണ്ടുന്നത്‌. പരമ്പരാഗത കൃഷിരീതികളെ പാടേ അവഗണിക്കണമെന്നല്ല. മറിച്ച്‌ അതിന്റെ ഗുണവശങ്ങള്‍ സ്വാംശീകരിക്കുകയും അതോടൊപ്പം ഉത്‌പാദനക്ഷമത കൂടുതല്‍ പ്രദാനം ചെയ്യുന്ന നവീനരീതികള്‍ പരീക്ഷിക്കുകയും വേണം. അത്തരത്തില്‍ ഏറെ വിജയപ്രദമെന്ന ഖ്യാതി നേടിക്കഴിഞ്ഞിരിക്കുന്ന ഒരു കാര്‍ഷികസമ്പ്രദായമാണു ഗ്രീന്‍ഹൗസ്‌ ഫാമിംഗ്‌ (ഹരിതഗ്രുഹകൃഷി).
വളരെ ശാസ്‌ത്രീയവും ഉത്‌പാദനക്ഷമത കൂടിയതുമായ ഈ കൃഷിരീതിയുടെ പ്രോത്സാഹനാര്‍ത്ഥം മുതല്‍മുടക്കിന്റെ 75 ശതമാനം വരെ സര്‍ക്കാര്‍ സബ്‌സിഡി പോലും നല്‌കിവരുന്നു. രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കേണ്ടതേയില്ല എന്നതാണിന്റെ മേന്മ. ഉത്‌പാദനക്ഷമത സാധാരണകൃഷിയെക്കാള്‍ എട്ടു മുതല്‍ പത്ത്‌ ഇരട്ടിവരെയും. വരുമാനത്തിലും സ്വാഭാവികമായും ആ വ്യത്യാസം ഉണ്ട്‌. ടെറസിന്റെ മുകളിലെ ചെറിയ വിസ്‌തൃതിയില്‍ സ്ഥാപിച്ചിരിക്കുന്ന നൂറുകണക്കിനു ഗ്രീന്‍ഹൗസ്‌ ഫാം യൂണിറ്റുകള്‍ ഇന്നു സംസ്ഥാനത്തുണ്ട്‌. ഇത്തരത്തിലുള്ള വലിയ വലിയ പദ്ധതികളും, പ്രചാരവേഗത അല്‌പം കുറവാണെങ്കിലും പൊന്തിവരുന്നുണ്ട്‌. ഭക്ഷ്യവസ്‌തുക്കള്‍, അതില്‍ തന്നെ പച്ചക്കറിയാണ്‌ ഈ കൃഷിരീതിയിലൂടെ എണ്‍പതുശതമാനവും ഉത്‌പാദിപ്പിക്കപ്പെടുന്നത്‌.  സൂര്യനില്‍ നിന്നു പ്രധാനമായും മൂന്നുതരം പ്രകാശകിരണങ്ങളാണു പുറപ്പെട്ടുവരുന്നത്‌. അള്‍ട്രാവയലറ്റ്‌ കിരണങ്ങള്‍, ഇന്‍ഫ്രാറെഡ്‌ കിരണങ്ങള്‍, സാധാരണ പ്രകാശകിരണങ്ങള്‍. ഇതില്‍ ആദ്യത്തെ രണ്ടുതരം കിരണങ്ങള്‍ മനുഷ്യനും സസ്യജാലങ്ങള്‍ക്കും ഹാനികരമാണ്‌. ഗ്രീന്‍ഹൗസ്‌ ഫാമിംഗില്‍ ഹാനികരമായ സൂര്യകിരണങ്ങളെ തടയുകയും സാധാരണ പ്രകാശകിരണങ്ങളെ മാത്രം ഉള്ളിലേക്കു കടത്തിവിടുകയുമാണു ചെയ്യുന്നത്‌.  സാധാരണ കൃഷിയാകുമ്പോള്‍ മുകള്‍ഭാഗത്തുള്ള ഏതാനും ഇലകള്‍ക്കു മാത്രമാണു സൂര്യപ്രകാശം ലഭ്യമാകുന്നത്‌. എന്നാല്‍, ഗ്രീന്‍ഹൗസ്‌ ഫാമുകളില്‍ മുകള്‍ഭാഗത്തുള്ള ആവരണത്തില്‍ തട്ടി പ്രകാശകിരണങ്ങള്‍ ചിതറുന്നതിനാല്‍ ചെടികളുടെ താഴെഭാഗത്തുള്ള ഇലകള്‍ക്കും ഒരേ അളവില്‍ സൂര്യപ്രകാശം ലഭിക്കും. പ്രകാശസംശ്ലേഷണപ്രക്രിയ ത്വരിതപ്പെടുന്നതിന്‌ ഇതു കാരണമാകും. ഗ്രീന്‍ഹൗസുകളിലേക്കു കീടങ്ങള്‍ക്കൊന്നും പ്രവേശിക്കാന്‍ കഴിയാത്തതും മറ്റൊരു നേട്ടമാണ്‌. ജൈവകൃഷിക്കു ഗ്രീന്‍ഹൗസുകളാണ്‌ ഏറ്റവും അഭികാമ്യം.  ഇത്തരത്തില്‍ ഏറെ സവിശേഷതകള്‍ ഉള്ള കൃഷിരീതികള്‍ അവലംബിക്കുക വഴി കര്‍ഷകര്‍ക്കു കൃഷിച്ചെലവു കുറയ്‌ക്കാനും മികച്ച വിളവു നേടുവാനും കഴിയും. 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (8 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (8 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (8 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (9 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (9 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (9 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (10 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (10 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (10 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (10 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (11 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (11 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (12 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (12 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (12 hours ago)

Malayali Vartha Recommends