Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

നൂറുമേനി വിളയിക്കാം ഹൈടെക്കിലൂടെ

03 NOVEMBER 2012 01:42 AM IST
മലയാളി വാര്‍ത്ത.
പരാധീനതകള്‍ മാത്രം ഉയര്‍ന്നു കേള്‍ക്കുന്ന ഒരു മേഖലയായി പരിണമിച്ചിരിക്കുന്നു നമ്മുടെ കാര്‍ഷികരംഗം. തുടരെത്തുടരെ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളുടെ കയത്തില്‍ കര്‍ഷക ലക്ഷങ്ങള്‍ സ്വയം ശപിക്കുന്നു. എന്നിരിക്കിലും പ്രതീക്ഷയുടെ തിരിനാളങ്ങള്‍ അങ്ങിങ്ങായി മിന്നിത്തിളങ്ങുന്നതും കണ്ടില്ലെന്നു നടിക്കാനാവില്ല. നഷ്‌ടങ്ങള്‍ മാത്രം തളിരിടുന്നു എന്ന ആക്ഷേപം വ്യാപകമായിരിക്കുന്ന കൃഷിയിടത്തില്‍ നിന്നും ലാഭത്തിന്റെ കതിര്‍കറ്റകള്‍ കൊയ്‌തെടുക്കുന്നവരും നിരവധിയാണ്‌. ഇവരില്‍ എ.സി. റൂമിലിരുന്നുള്ള വൈറ്റ്‌ കോളര്‍ ജോലി ഉപേക്ഷിച്ചെത്തിയവരുണ്ട്‌. എന്‍ജിനീയര്‍മാരുണ്ട്‌. മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ ലക്ഷങ്ങള്‍ മാസശമ്പളം എണ്ണിവാങ്ങിച്ചുകൊണ്ടിരുന്നവര്‍ ഉണ്ട്‌. ആ സുഖസൗകര്യങ്ങളുടെ ശീതളച്ഛായയില്‍ നിന്നു പച്ച മണ്ണിലേക്കു കാല്‍ചവുട്ടിയിറങ്ങിയവര്‍.  എന്താണിവരുടെ വിജയരഹസ്യം? പഠനം, ആസൂത്രണം, നടപ്പാക്കല്‍. പഠനത്തില്‍ വ്യത്യസ്‌ത കൃഷിരീതികള്‍, വിപണിസാധ്യത തുടങ്ങിയവ ഉള്‍പ്പെടും. ആസൂത്രണത്തില്‍ സാമ്പത്തികവശം, അതിന്റെ ഫലപ്രദമായ വിനിയോഗവും തിരിച്ചുപിടിക്കലും ആണുള്ളത്‌. തികഞ്ഞ മാനേജ്‌മെണ്ട്‌ വൈദഗ്‌ധ്യത്തോടെ കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുക. ഹൈടെക്‌ കൃഷിരീതികള്‍ അനുവര്‍ത്തിക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണു കാര്‍ഷികമേഖലയിലെ പ്രതിസന്ധിയും ഒപ്പം ഒരു കൂട്ടം കര്‍ഷകരുടെ മുന്നേറ്റങ്ങളും വിരല്‍ചൂണ്ടുന്നത്‌. പരമ്പരാഗത കൃഷിരീതികളെ പാടേ അവഗണിക്കണമെന്നല്ല. മറിച്ച്‌ അതിന്റെ ഗുണവശങ്ങള്‍ സ്വാംശീകരിക്കുകയും അതോടൊപ്പം ഉത്‌പാദനക്ഷമത കൂടുതല്‍ പ്രദാനം ചെയ്യുന്ന നവീനരീതികള്‍ പരീക്ഷിക്കുകയും വേണം. അത്തരത്തില്‍ ഏറെ വിജയപ്രദമെന്ന ഖ്യാതി നേടിക്കഴിഞ്ഞിരിക്കുന്ന ഒരു കാര്‍ഷികസമ്പ്രദായമാണു ഗ്രീന്‍ഹൗസ്‌ ഫാമിംഗ്‌ (ഹരിതഗ്രുഹകൃഷി).
വളരെ ശാസ്‌ത്രീയവും ഉത്‌പാദനക്ഷമത കൂടിയതുമായ ഈ കൃഷിരീതിയുടെ പ്രോത്സാഹനാര്‍ത്ഥം മുതല്‍മുടക്കിന്റെ 75 ശതമാനം വരെ സര്‍ക്കാര്‍ സബ്‌സിഡി പോലും നല്‌കിവരുന്നു. രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കേണ്ടതേയില്ല എന്നതാണിന്റെ മേന്മ. ഉത്‌പാദനക്ഷമത സാധാരണകൃഷിയെക്കാള്‍ എട്ടു മുതല്‍ പത്ത്‌ ഇരട്ടിവരെയും. വരുമാനത്തിലും സ്വാഭാവികമായും ആ വ്യത്യാസം ഉണ്ട്‌. ടെറസിന്റെ മുകളിലെ ചെറിയ വിസ്‌തൃതിയില്‍ സ്ഥാപിച്ചിരിക്കുന്ന നൂറുകണക്കിനു ഗ്രീന്‍ഹൗസ്‌ ഫാം യൂണിറ്റുകള്‍ ഇന്നു സംസ്ഥാനത്തുണ്ട്‌. ഇത്തരത്തിലുള്ള വലിയ വലിയ പദ്ധതികളും, പ്രചാരവേഗത അല്‌പം കുറവാണെങ്കിലും പൊന്തിവരുന്നുണ്ട്‌. ഭക്ഷ്യവസ്‌തുക്കള്‍, അതില്‍ തന്നെ പച്ചക്കറിയാണ്‌ ഈ കൃഷിരീതിയിലൂടെ എണ്‍പതുശതമാനവും ഉത്‌പാദിപ്പിക്കപ്പെടുന്നത്‌.  സൂര്യനില്‍ നിന്നു പ്രധാനമായും മൂന്നുതരം പ്രകാശകിരണങ്ങളാണു പുറപ്പെട്ടുവരുന്നത്‌. അള്‍ട്രാവയലറ്റ്‌ കിരണങ്ങള്‍, ഇന്‍ഫ്രാറെഡ്‌ കിരണങ്ങള്‍, സാധാരണ പ്രകാശകിരണങ്ങള്‍. ഇതില്‍ ആദ്യത്തെ രണ്ടുതരം കിരണങ്ങള്‍ മനുഷ്യനും സസ്യജാലങ്ങള്‍ക്കും ഹാനികരമാണ്‌. ഗ്രീന്‍ഹൗസ്‌ ഫാമിംഗില്‍ ഹാനികരമായ സൂര്യകിരണങ്ങളെ തടയുകയും സാധാരണ പ്രകാശകിരണങ്ങളെ മാത്രം ഉള്ളിലേക്കു കടത്തിവിടുകയുമാണു ചെയ്യുന്നത്‌.  സാധാരണ കൃഷിയാകുമ്പോള്‍ മുകള്‍ഭാഗത്തുള്ള ഏതാനും ഇലകള്‍ക്കു മാത്രമാണു സൂര്യപ്രകാശം ലഭ്യമാകുന്നത്‌. എന്നാല്‍, ഗ്രീന്‍ഹൗസ്‌ ഫാമുകളില്‍ മുകള്‍ഭാഗത്തുള്ള ആവരണത്തില്‍ തട്ടി പ്രകാശകിരണങ്ങള്‍ ചിതറുന്നതിനാല്‍ ചെടികളുടെ താഴെഭാഗത്തുള്ള ഇലകള്‍ക്കും ഒരേ അളവില്‍ സൂര്യപ്രകാശം ലഭിക്കും. പ്രകാശസംശ്ലേഷണപ്രക്രിയ ത്വരിതപ്പെടുന്നതിന്‌ ഇതു കാരണമാകും. ഗ്രീന്‍ഹൗസുകളിലേക്കു കീടങ്ങള്‍ക്കൊന്നും പ്രവേശിക്കാന്‍ കഴിയാത്തതും മറ്റൊരു നേട്ടമാണ്‌. ജൈവകൃഷിക്കു ഗ്രീന്‍ഹൗസുകളാണ്‌ ഏറ്റവും അഭികാമ്യം.  ഇത്തരത്തില്‍ ഏറെ സവിശേഷതകള്‍ ഉള്ള കൃഷിരീതികള്‍ അവലംബിക്കുക വഴി കര്‍ഷകര്‍ക്കു കൃഷിച്ചെലവു കുറയ്‌ക്കാനും മികച്ച വിളവു നേടുവാനും കഴിയും. 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (3 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (3 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (4 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (4 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (5 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (5 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (5 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (5 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (5 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (6 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (7 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (7 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (7 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (7 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (8 hours ago)

Malayali Vartha Recommends