Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിതാവിന് നഷ്ടക്കണക്കുകള്‍ നല്‍കിയ കൃഷി പയസ്സിനു നല്‍കിയത് ഏക്കറിന് 52,000 രൂപ അറ്റാദായം, 35 ഏക്കറില്‍ നാലു വര്‍ഷമായി കൃഷി ചെയ്യുന്ന ചെറുപ്പക്കാരന്‍!

27 MAY 2019 10:30 AM IST
മലയാളി വാര്‍ത്ത

17 വര്‍ഷം മുമ്പ് കൃഷിയിലെ നഷ്ടക്കണക്കുകള്‍ താങ്ങാവുന്നതിനപ്പുറമായപ്പോള്‍ ആലപ്പുഴ മങ്കൊമ്പ് ഇടയാടിയില്‍ ഇ.ജെ. കുര്യാക്കോസ് പാടം പാട്ടക്കാരെ ഏല്‍പിച്ചതാണ്്. നെല്‍കര്‍ഷകനായിരുന്നെങ്കിലും മക്കളാരും നെല്‍കൃഷി ചെയ്യരുതെന്ന് നിര്‍ബന്ധമുള്ളയാളായിരുന്നു പയസിന്റെ പിതാവ് കുര്യാക്കോസ്.

നെല്‍കൃഷിയോടുള്ള സ്‌നേഹംകൊണ്ട്  ആ പാടമൊക്കെ ഏറ്റെടുത്ത്  ഇപ്പോള്‍ മകന്‍ പയസ് കൃഷി തുടങ്ങി. പിതൃസഹോദരന്മാരുള്‍പ്പെടെയുള്ളവരുെട 35 ഏക്കറോളം പാടത്ത് നാലു വര്‍ഷമായി കൃഷി ചെയ്യുന്ന പയസിന് ഒരു കാര്യം ഉറപ്പിച്ചു പറയാനാവും- ഇനി മറ്റൊരു മേഖലയിലേക്കുമില്ല. മുഴുവന്‍ സമയ നെല്‍കര്‍ഷകനായി തുടരുമെന്നു മാത്രമല്ല, കുറച്ചുകൂടി സ്ഥലം കണ്ടെത്തി കൃഷി വ്യാപിപ്പിക്കുകയും ചെയ്യും.

പിതാവിന്റെ കൂടെ നടന്ന് കൃഷി പഠിക്കാന്‍ കഴിഞ്ഞില്ല. സ്വയം പാടത്തിറങ്ങിയപ്പോള്‍ ഉപദേശങ്ങളും നല്‍കിയില്ല. സ്വയം ചെയ്തു പഠിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സഹകര്‍ഷകരും പരിചയക്കാരുമൊക്കെ തുടക്കത്തില്‍ വഴികാട്ടികളായി. രണ്ടാം വര്‍ഷം മുതല്‍ പയസ് സ്വന്തം ആശയങ്ങള്‍ ഓരോന്നായി നടപ്പാക്കി തുടങ്ങി. രാസകീടനാശിനികളുടെ പ്രയോഗം ഉപേക്ഷിക്കുക, ഞാറുകള്‍ തമ്മിലുള്ള അകലം കുറയ്ക്കുക എന്നിങ്ങനെ. പരിഹാസവും വിമര്‍ശനവുമൊക്കെ ഉണ്ടായെങ്കിലും കാര്യങ്ങള്‍ ക്രമേണ പയസിന്റെ വഴിക്കു വന്നു.

ഇക്കഴിഞ്ഞ പുഞ്ചക്കൃഷി മികച്ച വിളവാണ് നല്‍കിയത്. ആകെ 35 ഏക്കറില്‍നിന്ന് ആയിരം ക്വിന്റല്‍ നെല്ല് സര്‍ക്കാരിനു നല്‍കി. വിലയായി 26.5 ലക്ഷം രൂപ കിട്ടി. ഒരു ഏക്കറില്‍നിന്നു ശരാശരി 75,000 രൂപ മൊത്തവരുമാനം കിട്ടിയപ്പോള്‍ കൃഷിച്ചെലവായി വേണ്ടിവന്നത് 23,000 രൂപ മാത്രം. അതായത് ഏക്കറിന് 52,000 രൂപ അറ്റാദായം.

അസാധാരണമായ വലിയ വിളവ് കിട്ടുകയും ഉല്‍പാദനച്ചെലവ് പരമാവധി കുറയ്ക്കുകയും ചെയ്തതുകൊണ്ടാണ് ഈ നേട്ടം. എന്നാല്‍ ഏക്കറിന് 22 ക്വിന്റല്‍ നെല്ലു കിട്ടിയാല്‍പോലും ഉല്‍പാദനച്ചെലവ് 25,000 രൂപയില്‍ താഴെയായി ചുരുക്കുന്നവര്‍ക്ക് മുപ്പതിനായിരം രൂപ ലാഭം പ്രതീക്ഷിക്കാമെന്നു പയസ് ചൂണ്ടിക്കാട്ടുന്നു.

അതേസമയം പാട്ടത്തുക വര്‍ധിക്കുന്നത് നെല്ലിന്റെ ആദായസാധ്യത കുറയ്ക്കും. കൂടുതല്‍ വിസ്തൃതിയില്‍ കൃഷി ചെയ്യുന്നതുകൊണ്ടു മാത്രമാണ് തനിക്ക് മുഴുവന്‍സമയ കൃഷിക്കാരനായി തുടരാന്‍ കഴിയുന്നതെന്നു പയസ് പറഞ്ഞു. വിഷരഹിതകൃഷിപോലുള്ള ആശയങ്ങള്‍ നടപ്പാക്കാന്‍ സാധിച്ചത് ഒറ്റ ബ്ലോക്കായി വിതയ്ക്കാന്‍ സാധിക്കുന്നതുകൊണ്ടാണ്. അനാവശ്യമായ ചെലവുകള്‍ ഒഴിവാക്കുന്നതിനു കൂടിയാണ് മരുന്നുതളി വേണ്ടെന്നുവച്ചത്. എങ്കിലും കാര്യമായ കീടശല്യം ഉണ്ടായില്ലെന്നതാണ് ശ്രദ്ധേയം. അനാവശ്യമായ കീടനാശിനി പ്രയോഗം ഒഴിവാക്കുന്നതുവഴി പ്രകൃതി മാത്രമല്ല സ്വന്തം കീശയും സംരക്ഷിക്കപ്പെടും- പയസ് പറഞ്ഞു. ഫോണ്‍: 9946323709

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത്കടുത്ത വൈദ്യുതി പ്രതിസന്ധി.... ഉയർന്ന നിരക്ക് നൽകി നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്ന് അടിയന്തരമായി വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ചേക്കും  (13 minutes ago)

പിണറായിയല്ല രമേശ് ചെന്നിത്തല  (22 minutes ago)

മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസ്... അഗസ്റ്റിൻ സഹോദരങ്ങൾക്ക് കനത്ത തിരിച്ചടി... ഹർജി ഹൈക്കോടതി തള്ളി    (27 minutes ago)

PA Muhammed-Riyas- കുരുക്കായി കൂടുതല്‍ തെളിവുകള്‍  (39 minutes ago)

നിയമനം നടക്കാത്ത പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യം വീണ്ടും സംസ്ഥാന മന്ത്രിസഭയുടെ പരിഗണനയിലേക്ക്....  (50 minutes ago)

എമ്മി അവാർഡ്സിൽ ചരിത്ര നേട്ടം സ്വന്തമാക്കി നടൻ മാത്യു റിസ്... അമേരിക്കൻ ടെലിവിഷൻ രം​ഗത്തെ ഏറ്റവും മികച്ച സംഭവാനകൾക്കുള്ള എമ്മി പ്രൈം ടൈം പുരസ്കങ്ങൾ പ്രഖ്യാപിച്ചു...  (1 hour ago)

ദേശീയപാതയിൽ നിർത്തിയിട്ട ലോറി വീണ്ടും അപകടത്തിനിടയാക്കി...  (1 hour ago)

ഏഷ്യൻ ഗെയിംസ്‌ കയാക്കിങ്ങിൽ മലയാളി താരങ്ങളായ പ്രോഹിത്‌ ബറോയിയും സി എസ്‌ പ്രസന്നകുമാറും മത്സരിക്കും  (1 hour ago)

108 ആംബുലൻസ് ജീവനക്കാർ നടത്താനിരുന്ന സമരം പിൻവലിച്ചു.... സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർക്ക് 4500 രൂപ ബോണസായി അനുവദിക്കും  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്...  (1 hour ago)

വിപണിയിൽ കുരുമുളക് ഏറ്റവും ഉയർന്നവിലയിൽ ...  (2 hours ago)

വീടിനുള്ളിൽ റഫറിജറേറ്റർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം... രണ്ടു പേർക്ക് ​ഗുരുതര പരുക്ക്  (2 hours ago)

ഡൽഹിയിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും നടത്തിയ ഉഭയകക്ഷി ചർച്ചയ്ക്ക് പിന്നാലെ, ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെയും തന്ത്രപരമായ  (2 hours ago)

മകളെ വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ടു വരാൻ പോകവേ അപകടം.... വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരണത്തിന് കീഴടങ്ങി  (2 hours ago)

സംസ്ഥാനത്ത് കടുത്ത വൈദ്യുതി ലഭ്യതക്കുറവ്... ഇന്നും നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത  (3 hours ago)

Malayali Vartha Recommends