Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിതാവിന് നഷ്ടക്കണക്കുകള്‍ നല്‍കിയ കൃഷി പയസ്സിനു നല്‍കിയത് ഏക്കറിന് 52,000 രൂപ അറ്റാദായം, 35 ഏക്കറില്‍ നാലു വര്‍ഷമായി കൃഷി ചെയ്യുന്ന ചെറുപ്പക്കാരന്‍!

27 MAY 2019 10:30 AM IST
മലയാളി വാര്‍ത്ത

17 വര്‍ഷം മുമ്പ് കൃഷിയിലെ നഷ്ടക്കണക്കുകള്‍ താങ്ങാവുന്നതിനപ്പുറമായപ്പോള്‍ ആലപ്പുഴ മങ്കൊമ്പ് ഇടയാടിയില്‍ ഇ.ജെ. കുര്യാക്കോസ് പാടം പാട്ടക്കാരെ ഏല്‍പിച്ചതാണ്്. നെല്‍കര്‍ഷകനായിരുന്നെങ്കിലും മക്കളാരും നെല്‍കൃഷി ചെയ്യരുതെന്ന് നിര്‍ബന്ധമുള്ളയാളായിരുന്നു പയസിന്റെ പിതാവ് കുര്യാക്കോസ്.

നെല്‍കൃഷിയോടുള്ള സ്‌നേഹംകൊണ്ട്  ആ പാടമൊക്കെ ഏറ്റെടുത്ത്  ഇപ്പോള്‍ മകന്‍ പയസ് കൃഷി തുടങ്ങി. പിതൃസഹോദരന്മാരുള്‍പ്പെടെയുള്ളവരുെട 35 ഏക്കറോളം പാടത്ത് നാലു വര്‍ഷമായി കൃഷി ചെയ്യുന്ന പയസിന് ഒരു കാര്യം ഉറപ്പിച്ചു പറയാനാവും- ഇനി മറ്റൊരു മേഖലയിലേക്കുമില്ല. മുഴുവന്‍ സമയ നെല്‍കര്‍ഷകനായി തുടരുമെന്നു മാത്രമല്ല, കുറച്ചുകൂടി സ്ഥലം കണ്ടെത്തി കൃഷി വ്യാപിപ്പിക്കുകയും ചെയ്യും.

പിതാവിന്റെ കൂടെ നടന്ന് കൃഷി പഠിക്കാന്‍ കഴിഞ്ഞില്ല. സ്വയം പാടത്തിറങ്ങിയപ്പോള്‍ ഉപദേശങ്ങളും നല്‍കിയില്ല. സ്വയം ചെയ്തു പഠിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സഹകര്‍ഷകരും പരിചയക്കാരുമൊക്കെ തുടക്കത്തില്‍ വഴികാട്ടികളായി. രണ്ടാം വര്‍ഷം മുതല്‍ പയസ് സ്വന്തം ആശയങ്ങള്‍ ഓരോന്നായി നടപ്പാക്കി തുടങ്ങി. രാസകീടനാശിനികളുടെ പ്രയോഗം ഉപേക്ഷിക്കുക, ഞാറുകള്‍ തമ്മിലുള്ള അകലം കുറയ്ക്കുക എന്നിങ്ങനെ. പരിഹാസവും വിമര്‍ശനവുമൊക്കെ ഉണ്ടായെങ്കിലും കാര്യങ്ങള്‍ ക്രമേണ പയസിന്റെ വഴിക്കു വന്നു.

ഇക്കഴിഞ്ഞ പുഞ്ചക്കൃഷി മികച്ച വിളവാണ് നല്‍കിയത്. ആകെ 35 ഏക്കറില്‍നിന്ന് ആയിരം ക്വിന്റല്‍ നെല്ല് സര്‍ക്കാരിനു നല്‍കി. വിലയായി 26.5 ലക്ഷം രൂപ കിട്ടി. ഒരു ഏക്കറില്‍നിന്നു ശരാശരി 75,000 രൂപ മൊത്തവരുമാനം കിട്ടിയപ്പോള്‍ കൃഷിച്ചെലവായി വേണ്ടിവന്നത് 23,000 രൂപ മാത്രം. അതായത് ഏക്കറിന് 52,000 രൂപ അറ്റാദായം.

അസാധാരണമായ വലിയ വിളവ് കിട്ടുകയും ഉല്‍പാദനച്ചെലവ് പരമാവധി കുറയ്ക്കുകയും ചെയ്തതുകൊണ്ടാണ് ഈ നേട്ടം. എന്നാല്‍ ഏക്കറിന് 22 ക്വിന്റല്‍ നെല്ലു കിട്ടിയാല്‍പോലും ഉല്‍പാദനച്ചെലവ് 25,000 രൂപയില്‍ താഴെയായി ചുരുക്കുന്നവര്‍ക്ക് മുപ്പതിനായിരം രൂപ ലാഭം പ്രതീക്ഷിക്കാമെന്നു പയസ് ചൂണ്ടിക്കാട്ടുന്നു.

അതേസമയം പാട്ടത്തുക വര്‍ധിക്കുന്നത് നെല്ലിന്റെ ആദായസാധ്യത കുറയ്ക്കും. കൂടുതല്‍ വിസ്തൃതിയില്‍ കൃഷി ചെയ്യുന്നതുകൊണ്ടു മാത്രമാണ് തനിക്ക് മുഴുവന്‍സമയ കൃഷിക്കാരനായി തുടരാന്‍ കഴിയുന്നതെന്നു പയസ് പറഞ്ഞു. വിഷരഹിതകൃഷിപോലുള്ള ആശയങ്ങള്‍ നടപ്പാക്കാന്‍ സാധിച്ചത് ഒറ്റ ബ്ലോക്കായി വിതയ്ക്കാന്‍ സാധിക്കുന്നതുകൊണ്ടാണ്. അനാവശ്യമായ ചെലവുകള്‍ ഒഴിവാക്കുന്നതിനു കൂടിയാണ് മരുന്നുതളി വേണ്ടെന്നുവച്ചത്. എങ്കിലും കാര്യമായ കീടശല്യം ഉണ്ടായില്ലെന്നതാണ് ശ്രദ്ധേയം. അനാവശ്യമായ കീടനാശിനി പ്രയോഗം ഒഴിവാക്കുന്നതുവഴി പ്രകൃതി മാത്രമല്ല സ്വന്തം കീശയും സംരക്ഷിക്കപ്പെടും- പയസ് പറഞ്ഞു. ഫോണ്‍: 9946323709

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (3 minutes ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (14 minutes ago)

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (36 minutes ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (40 minutes ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (49 minutes ago)

ജയിലിൽ വിഎസ് അനുസ്മരണം; ആരോപണം നിഷേധിച്ച് ജയിൽ അധികൃതർ  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനും പൊലീസിനും നോട്ടീസയച്ച് ഹൈക്കോടതി  (1 hour ago)

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ  (1 hour ago)

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (2 hours ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (2 hours ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (4 hours ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (5 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (5 hours ago)

Malayali Vartha Recommends