Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിതാവിന് നഷ്ടക്കണക്കുകള്‍ നല്‍കിയ കൃഷി പയസ്സിനു നല്‍കിയത് ഏക്കറിന് 52,000 രൂപ അറ്റാദായം, 35 ഏക്കറില്‍ നാലു വര്‍ഷമായി കൃഷി ചെയ്യുന്ന ചെറുപ്പക്കാരന്‍!

27 MAY 2019 10:30 AM IST
മലയാളി വാര്‍ത്ത

17 വര്‍ഷം മുമ്പ് കൃഷിയിലെ നഷ്ടക്കണക്കുകള്‍ താങ്ങാവുന്നതിനപ്പുറമായപ്പോള്‍ ആലപ്പുഴ മങ്കൊമ്പ് ഇടയാടിയില്‍ ഇ.ജെ. കുര്യാക്കോസ് പാടം പാട്ടക്കാരെ ഏല്‍പിച്ചതാണ്്. നെല്‍കര്‍ഷകനായിരുന്നെങ്കിലും മക്കളാരും നെല്‍കൃഷി ചെയ്യരുതെന്ന് നിര്‍ബന്ധമുള്ളയാളായിരുന്നു പയസിന്റെ പിതാവ് കുര്യാക്കോസ്.

നെല്‍കൃഷിയോടുള്ള സ്‌നേഹംകൊണ്ട്  ആ പാടമൊക്കെ ഏറ്റെടുത്ത്  ഇപ്പോള്‍ മകന്‍ പയസ് കൃഷി തുടങ്ങി. പിതൃസഹോദരന്മാരുള്‍പ്പെടെയുള്ളവരുെട 35 ഏക്കറോളം പാടത്ത് നാലു വര്‍ഷമായി കൃഷി ചെയ്യുന്ന പയസിന് ഒരു കാര്യം ഉറപ്പിച്ചു പറയാനാവും- ഇനി മറ്റൊരു മേഖലയിലേക്കുമില്ല. മുഴുവന്‍ സമയ നെല്‍കര്‍ഷകനായി തുടരുമെന്നു മാത്രമല്ല, കുറച്ചുകൂടി സ്ഥലം കണ്ടെത്തി കൃഷി വ്യാപിപ്പിക്കുകയും ചെയ്യും.

പിതാവിന്റെ കൂടെ നടന്ന് കൃഷി പഠിക്കാന്‍ കഴിഞ്ഞില്ല. സ്വയം പാടത്തിറങ്ങിയപ്പോള്‍ ഉപദേശങ്ങളും നല്‍കിയില്ല. സ്വയം ചെയ്തു പഠിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സഹകര്‍ഷകരും പരിചയക്കാരുമൊക്കെ തുടക്കത്തില്‍ വഴികാട്ടികളായി. രണ്ടാം വര്‍ഷം മുതല്‍ പയസ് സ്വന്തം ആശയങ്ങള്‍ ഓരോന്നായി നടപ്പാക്കി തുടങ്ങി. രാസകീടനാശിനികളുടെ പ്രയോഗം ഉപേക്ഷിക്കുക, ഞാറുകള്‍ തമ്മിലുള്ള അകലം കുറയ്ക്കുക എന്നിങ്ങനെ. പരിഹാസവും വിമര്‍ശനവുമൊക്കെ ഉണ്ടായെങ്കിലും കാര്യങ്ങള്‍ ക്രമേണ പയസിന്റെ വഴിക്കു വന്നു.

ഇക്കഴിഞ്ഞ പുഞ്ചക്കൃഷി മികച്ച വിളവാണ് നല്‍കിയത്. ആകെ 35 ഏക്കറില്‍നിന്ന് ആയിരം ക്വിന്റല്‍ നെല്ല് സര്‍ക്കാരിനു നല്‍കി. വിലയായി 26.5 ലക്ഷം രൂപ കിട്ടി. ഒരു ഏക്കറില്‍നിന്നു ശരാശരി 75,000 രൂപ മൊത്തവരുമാനം കിട്ടിയപ്പോള്‍ കൃഷിച്ചെലവായി വേണ്ടിവന്നത് 23,000 രൂപ മാത്രം. അതായത് ഏക്കറിന് 52,000 രൂപ അറ്റാദായം.

അസാധാരണമായ വലിയ വിളവ് കിട്ടുകയും ഉല്‍പാദനച്ചെലവ് പരമാവധി കുറയ്ക്കുകയും ചെയ്തതുകൊണ്ടാണ് ഈ നേട്ടം. എന്നാല്‍ ഏക്കറിന് 22 ക്വിന്റല്‍ നെല്ലു കിട്ടിയാല്‍പോലും ഉല്‍പാദനച്ചെലവ് 25,000 രൂപയില്‍ താഴെയായി ചുരുക്കുന്നവര്‍ക്ക് മുപ്പതിനായിരം രൂപ ലാഭം പ്രതീക്ഷിക്കാമെന്നു പയസ് ചൂണ്ടിക്കാട്ടുന്നു.

അതേസമയം പാട്ടത്തുക വര്‍ധിക്കുന്നത് നെല്ലിന്റെ ആദായസാധ്യത കുറയ്ക്കും. കൂടുതല്‍ വിസ്തൃതിയില്‍ കൃഷി ചെയ്യുന്നതുകൊണ്ടു മാത്രമാണ് തനിക്ക് മുഴുവന്‍സമയ കൃഷിക്കാരനായി തുടരാന്‍ കഴിയുന്നതെന്നു പയസ് പറഞ്ഞു. വിഷരഹിതകൃഷിപോലുള്ള ആശയങ്ങള്‍ നടപ്പാക്കാന്‍ സാധിച്ചത് ഒറ്റ ബ്ലോക്കായി വിതയ്ക്കാന്‍ സാധിക്കുന്നതുകൊണ്ടാണ്. അനാവശ്യമായ ചെലവുകള്‍ ഒഴിവാക്കുന്നതിനു കൂടിയാണ് മരുന്നുതളി വേണ്ടെന്നുവച്ചത്. എങ്കിലും കാര്യമായ കീടശല്യം ഉണ്ടായില്ലെന്നതാണ് ശ്രദ്ധേയം. അനാവശ്യമായ കീടനാശിനി പ്രയോഗം ഒഴിവാക്കുന്നതുവഴി പ്രകൃതി മാത്രമല്ല സ്വന്തം കീശയും സംരക്ഷിക്കപ്പെടും- പയസ് പറഞ്ഞു. ഫോണ്‍: 9946323709

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (3 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (4 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (4 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (5 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (7 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (8 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (8 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (8 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (8 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (9 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (9 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (9 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (9 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (9 hours ago)

Malayali Vartha Recommends