Widgets Magazine
03
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മറ്റുള്ളവരുമായി സംസാരിക്കാന്‍ കഴിയുന്നില്ല; ദുരന്തത്തിന് ശേഷം ജോലി ചെയ്യാനോ വാഹനം ഓടിക്കാനോ കഴിഞ്ഞിട്ടില്ല: ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് ഞാന്‍: പക്ഷേ, ശാരീരികമായും മാനസികമായും ഏറെ കഷ്ടപ്പെടുകയാണ്- വിശ്വാസ് കുമാര്‍...


വലിയ പ്രതീക്ഷയോടെയാണ് അവര്‍ മുബൈയിൽ നിന്ന് കേരളത്തിലെത്തിയത്...സംഭവം വളരെ ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.. ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കുറവ് വരരുതെന്നും മന്ത്രി..


55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു: മമ്മൂട്ടി മികച്ച നടൻ: മികച്ച നടി,ഷംല ഹംസ: ജനപ്രീതി ചിത്രം- പ്രേമലു: ഗാനരചയിതാവ്- വേടൻ...


ദളിത് വിദ്യാർത്ഥിയുടെ പാന്റിനുള്ളിൽ തേളിനെ ഇട്ട് അദ്ധ്യാപകർ...ഭയന്ന് വിറച്ച് കുരുന്നുകൾ..ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു..വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു..


തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇത്തവണ നടക്കാന്‍ പോകുന്നത് ശക്തമായ ത്രികോണ മത്സരം..ഒരുമുഴം മുമ്പെ പോരാട്ട കാഹളം മുഴക്കിയ കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മും ബിജെപിയും..

പ്ലം, പിയര്‍, പീച്ച്, ബ്ലൂബെറി, കിവി, ആപ്രികോട്ട്...ഇവയെ ഒക്കെ സ്വദേശിയാക്കി മാറ്റി, മൂന്നാറിനപ്പുറം വട്ടവടയിലെ 6500 അടി ഉയരത്തിലുള്ള തരിശുഭൂമിയില്‍!

22 JULY 2019 12:42 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ പ്രഥമ പ്ലം - പിയര്‍ തോട്ടമെന്ന് ഒരുപക്ഷേ വിശേഷിപ്പിക്കാവുന്ന 'കണ്ണിക്കാട്ട് ഫ്രൂട്ട്‌സ് ഗാര്‍ഡന്‍' മൂവാറ്റുപുഴ കല്ലൂര്‍ക്കാട് സ്വദേശി ജോഷി ജെ. കണ്ണിക്കാട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ്. മൂന്നാറിനപ്പുറം വട്ടവടയിലെ പതിനഞ്ചേക്കറിലാണ് മലയാളത്തിന്റെ മധുരം നിറച്ച പ്ലം, പിയര്‍ പഴങ്ങള്‍ വിളയുന്നത്.

ആദ്യം നട്ട 800 വീതം പ്ലം, പിയര്‍ മരങ്ങളില്‍നിന്നു മികച്ച രീതിയില്‍ വരുമാനം കിട്ടിത്തുടങ്ങിയത് ഈ വര്‍ഷമാണ്. കഴിഞ്ഞ വര്‍ഷം കായ്കളുണ്ടായെങ്കിലും പ്രളയക്കെടുതി മൂലം വിളവെടുക്കാനായിരുന്നില്ല. നാലു വര്‍ഷമായി മുടങ്ങാതെ പൂവിടുന്ന ഈ മരങ്ങളില്‍ നിന്ന് ഇപ്പോള്‍ ലക്ഷങ്ങളാണ് വരുമാനം. 15 വര്‍ഷം മുമ്പ് ഇവ നട്ടുവളര്‍ത്താന്‍ ധൈര്യം കാണിച്ചതിനും പൂവിടാനായി പത്തു വര്‍ഷത്തിലേറെ കാത്തിരിയ്ക്കുകയും ചെയ്തതിന്റെ പ്രതിഫലം.

വട്ടവടയില്‍ സ്ഥലം വാങ്ങിയപ്പോള്‍ പ്രത്യേക ലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ല. സമുദ്രനിരപ്പില്‍ നിന്ന് 6500 അടി ഉയരത്തിലുള്ള തരിശുഭൂമിയില്‍ എന്തു കൃഷി ചെയ്യാന്‍? റബറും വാഴയും കപ്പയും തെങ്ങുമൊന്നും ഇവിടെ വാഴില്ല. വട്ടവടയിലെ തനതു വിളകളായ കാബേജ്, കോളിഫ്‌ലവര്‍, കാരറ്റ്, ബീറ്റ്‌റൂട്ട്, ഉരുളക്കിഴങ്ങ് എന്നിവ പോലും ഒന്നര കിലോമീറ്റര്‍ 'ഓഫ് റോഡിങ്' നടത്തിയെത്തേണ്ട, ഒറ്റപ്പെട്ട കൃഷിയിടത്തില്‍ പ്രായോഗികമായിരുന്നില്ല. നിരാശനാകാതെ, പ്രാര്‍ഥനാ പൂര്‍വമുള്ള അന്വേഷണം ജോഷിയെ എത്തിച്ചത് കൊടൈക്കനാലിലെ ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ച് സ്റ്റേഷനില്‍. അവിടത്തെ ഗവേഷകര്‍ പ്ലമ്മിന്റെയും പിയറിന്റെയും കൃഷിസാധ്യത ചൂണ്ടിക്കാട്ടുക മാത്രമല്ല, വേണ്ട സാങ്കേതിക ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തു.

സമശീതോഷ്ണമേഖലയില്‍ കൃഷി ചെയ്യുന്ന ഫലവൃക്ഷങ്ങളാണ് പ്ലമ്മും പിയറും. വര്‍ഷത്തില്‍ നിശ്ചിത ദിവസങ്ങളെങ്കിലും അതിശൈത്യത്തിലൂടെ കടന്നുപോയാല്‍ മാത്രമെ അവയില്‍ കായ്കളുണ്ടാവൂ. പ്ലമ്മും പിയറും കൃഷി ചെയ്യാന്‍ യോജ്യമായ മണ്ണ് തേടിപ്പിടിക്കുകയായിരുന്നില്ല ജോഷി. ശരാശരി താപനില പരമാവധി 15 ഡിഗ്രിയും ശൈത്യകാലത്ത് പൂജ്യത്തിനു താഴെയുമെത്തുന്ന കൃഷിയിടത്തിലേക്കു യോജിച്ച വിളകളായി അവയെ കണ്ടെത്തുകയായിരുന്നു.

ഈ വര്‍ഷം ഇതുവരെ 3500 കിലോ പ്ലം വിപണിയിലെത്തിച്ചുകഴിഞ്ഞു. കിലോയ്ക്ക് 75-80 രൂപ നിരക്കില്‍ മൊത്തവ്യാപാരിക്കു നല്‍കുകയാണ് ചെയ്യുന്നത്. പഴക്കടകളില്‍നിന്നു നാം വാങ്ങാറുള്ള പ്ലമ്മിനെക്കാള്‍ മധുരമുള്ളതാണ് പോളാര്‍ ഹില്‍സിലെ പ്ലം.

പഴങ്ങള്‍ തരംതിരിച്ചും വൃത്തിയാക്കിയുമാണ് നല്‍കുന്നത്. ജോഷിയോടൊപ്പം അമ്മ ആനീസ്, ഭാര്യ ആന്‍സി, മകന്‍ ആന്‍ജോ, മരുമകള്‍ മരിയ എന്നിവര്‍ ചേര്‍ന്നാണ് തരം തിരിക്കല്‍ നടത്തുക. ഇങ്ങനെ നല്‍കുന്നതുമൂലം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്ലമ്മിനെക്കാള്‍ വ്യാപാരികളുടെ മതിപ്പ് നേടാന്‍ സാധിക്കുന്നുണ്ട്. പിയര്‍ പാകമാകാത്തതിനാല്‍ ഈ വര്‍ഷത്തെ വിളവെടുപ്പ് ആരംഭിച്ചിട്ടില്ല. പ്ലമ്മിനു തുല്യം ഉല്‍പാദനം പിയറിനും കിട്ടുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ വര്‍ഷത്തെ പ്രളയകാലത്ത് വിളവെടുപ്പ് മുടങ്ങിയതിനാല്‍ വരുമാനം നഷ്ടമായ ജോഷി ഇത്തവണ വിളവെടുപ്പിന്റെ മേല്‍നോട്ടവുമായി സദാ തോട്ടത്തിലുണ്ട്. വാരാന്ത്യത്തില്‍ മാത്രമാണ് വീട്ടിലേക്കു മടക്കം. അഞ്ചു വര്‍ഷത്തിനു ശേഷം പൂര്‍ണ ഉല്‍പാദനത്തിലെത്തുമ്പോള്‍ ഒരു മരത്തില്‍നിന്ന് 200 കിലോ പ്ലം വരെ പ്രതീക്ഷിക്കാമെന്നാണ് കൃഷിവിദഗ്ധര്‍ പറഞ്ഞിരിക്കുന്നത്. അതായത് ഒരു മരത്തില്‍ നിന്നുമാത്രം 15,000-ത്തോളമുണ്ടാകും വരുമാനം. രണ്ടായിരം മരങ്ങള്‍ പൂര്‍ണതോതില്‍ ഉല്‍പാദനമെത്തുമ്പോള്‍ എന്തു വരുമാനം കിട്ടുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതിന്റെ പകുതി കിട്ടിയാലും ജോഷി സംതൃപ്തനാണ്.

വര്‍ഷത്തിലൊരു വളപ്രയോഗവും ഒരു കമ്പുകോതലുമാണ് പ്ലം, പിയര്‍ മരങ്ങള്‍ക്കുവേണ്ട പ്രധാന പരിചരണം. നന ആദ്യവര്‍ഷം മാത്രം മതി, അതും മിതമായ തോതില്‍. വരള്‍ച്ചയും ശക്തമായ കാറ്റുമൊക്കെ ചെറുത്തുവളരുന്ന ഫലവൃക്ഷമാണിത്. കോഴി, കാട എന്നിവയുടെ കാഷ്ഠവും മറ്റുമാണ് വളമായി നല്‍കുന്നത്. തുലാവര്‍ഷകാലത്തിനു തൊട്ടുമുമ്പ് ഒരു മരത്തിന് അഞ്ചു കിലോ വീതം ജൈവവളം നല്‍കും.

പ്ലമ്മും പിയറും പൂവിടുന്നത് ഡിസംബറിലാണ്. അതിനു മുന്നോടിയായി നവംബറില്‍ കമ്പുകോതല്‍ നടത്തണം. തിങ്ങിനില്‍ക്കുന്ന ഇടക്കമ്പുകളും ചെറുകമ്പുകളുമാണ് പ്രധാനമായും വെട്ടിനീക്കുക. വേണ്ടത്ര വായുസഞ്ചാരം ഉറപ്പാക്കുകയാണ് ലക്ഷ്യം. അമിതമായി ഉയരം വയ്ക്കാതിരിക്കാനും ശ്രദ്ധിക്കും. തൊട്ടുപിന്നാലെ ഇലകള്‍ കൊഴിച്ച് ശീതനിദ്ര പ്രാപിക്കുന്ന മരങ്ങളില്‍ വൈകാതെ പൂക്കള്‍ നിറയും. മഞ്ഞുവീണ നഗ്‌നമേനിയില്‍ പൂമൂടി നില്‍ക്കുന്ന പ്ലംമരങ്ങള്‍ വേറിട്ട കാഴ്ചതന്നെയെന്നു ജോഷി പറയുന്നു. വൈകാതെ കായ് നിറയുന്ന പ്ലം മരങ്ങള്‍ മേയ് അവസാനം വിളവെടുപ്പിനു പാകമാകുന്നു.

ഈ തോട്ടത്തിലെ സവിശേഷ കാലാവസ്ഥയും ഇവിടെ വിളയുന്ന പഴങ്ങളും ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന സുഹൃത്തുക്കളുെടയും ബന്ധുക്കളുടെയും കുടുംബങ്ങള്‍ക്കായി 'പോളാര്‍ ഹില്‍സ് സ്റ്റേ' എന്ന പേരില്‍ മികച്ച താമസസൗകര്യവും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.

വിശിഷ്ടമായ പഴങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന തോട്ടം ജോഷിയുടെ ഡ്രീം പ്രോജക്ടിന്റെ ആദ്യ ഭാഗം മാത്രം. അടുത്ത ഘട്ടത്തില്‍ സ്‌ട്രോബെറി, ബ്ലാക് ബെറി, ലിച്ചി, അവക്കാഡോ തുടങ്ങിയ പഴങ്ങള്‍ക്കു കൂടി തോട്ടത്തില്‍ ഇടം കണ്ടെത്തണം. ഇവിടുത്തെ പഴങ്ങള്‍ ഉപയോഗിച്ചുള്ള വൈന്‍, ജാം, സിറപ്പ്, അച്ചാര്‍, കെച്ചപ്പ് എന്നിവ പോളാര്‍ഹില്‍സിലെ സന്ദര്‍ശകരുടെ ബാക്പാക്കുകളില്‍ മലയിറങ്ങണം.

അഥവാ നഗരങ്ങളുെട മനം കവരുന്ന ഈ ഉല്‍പന്നങ്ങളുടെ ഉറവിടം തേടി സന്ദര്‍ശകര്‍ മല കയറിയെത്തണം - സ്വപ്നത്തിന്റെ രണ്ടാം ഭാഗം കൂടി പൂര്‍ത്തിയാക്കാനുള്ള അനുഗ്രഹമാണ് ജോഷിയുെട ഇപ്പോഴത്തെ പ്രാര്‍ഥന. ഫോണ്‍: 9446740741

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റാപ്പര്‍ വേടന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് വരുത്തി കോടതി: വിദേശ ഷോകളില്‍ പങ്കെടുക്കാന്‍ റാപ്പര്‍ വേടന് ഹൈക്കോടതി അനുമതി നല്‍കി  (4 minutes ago)

ഏകാരോഗ്യം പരിപാടി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു; ഏകാരോഗ്യത്തിന് എല്ലാ ജില്ലകളിലും കമ്മ്യൂണിറ്റി വോളണ്ടിയര്‍മാര്‍; സാമൂഹ്യാധിഷ്ഠിത രോഗ നിരീക്ഷണ സംവിധാനം വിശദമായ മാര്‍ഗരേഖ പുറത്തിറക്കി  (16 minutes ago)

എംഎല്‍എയെ വീട്ടില്‍ കയറി ആക്രമിച്ച യുവാവ് അറസ്റ്റില്‍  (23 minutes ago)

വലിയ ദുരന്തത്തില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടെങ്കിലും അതോടെ എന്റെ ജീവിതം ദുരിതത്തിലായി  (1 hour ago)

നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതി ‘നോർക്ക കെയർ’ നിലവിൽവന്നു...  (1 hour ago)

ജര്‍മ്മനിയിലെ പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവലില്‍ മലയാളി സംഗീത പ്രതിഭകള്‍ക്ക് ക്ഷണം: വഴികാട്ടിയായത് ഗൊയ്ഥെ സെന്‍ട്രം...  (1 hour ago)

പാകിസ്ഥാന്‍ രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നുവെന്ന് ആരോപിച്ച് ട്രംപ്  (1 hour ago)

കേരളത്തിന്‍റെ സ്ത്രീ സൗഹൃദ ടൂറിസം സംരംഭം ഒരു ആഗോള മാതൃക: ശ്രീലങ്കന്‍ ടൂറിസം വിദഗ്ധ...  (1 hour ago)

മനുഷ്യരുടെ ബ്രെയിന്‍ മാപ്പിംഗ് ഐഐടിഎം പുറത്തിറക്കും: ചികിത്സാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായകം: ആര്‍ജിസിബി ആതിഥേയത്വം വഹിച്ച ഐഎഎന്‍ സമ്മേളനം സമാപിച്ചു...  (1 hour ago)

ഏകാരോഗ്യം പരിപാടി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു: ഏകാരോഗ്യത്തിന് എല്ലാ ജില്ലകളിലും കമ്മ്യൂണിറ്റി വോളണ്ടിയര്‍മാര്‍; സാമൂഹ്യാധിഷ്ഠിത രോഗ നിരീക്ഷണ സംവിധാനം വിശദമായ മാര്‍ഗരേഖ പുറത്തിറക്കി...  (1 hour ago)

മറ്റുള്ളവരുമായി സംസാരിക്കാന്‍ കഴിയുന്നില്ല; ദുരന്തത്തിന് ശേഷം ജോലി ചെയ്യാനോ വാഹനം ഓടിക്കാനോ കഴിഞ്ഞിട്ടില്ല: ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് ഞാന്‍: പക്ഷേ, ശാരീരികമായ  (2 hours ago)

സ്ഥാപനങ്ങള്‍ കൃത്യമായ ഡാറ്റ സൂക്ഷിക്കുന്നത് അഴിമതി കുറയ്ക്കാന്‍ സഹായിക്കും: ഹര്‍ഷിത അട്ടല്ലൂരി: ആര്‍ജിസിബി വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണ പ്രഭാഷണം സംഘടിപ്പിച്ചു...  (2 hours ago)

വയനാടിന്റെ സ്വർണ്ണഖനന ചരിത്രം; ‘തരിയോട്’ ഇനി പ്രൈം വീഡിയോയിലും കാണാം...  (2 hours ago)

കെഎസ്ആര്‍ടിസി ബസിലെ പിടിച്ചുപറിക്കാര്‍ക്ക് തടവുശിക്ഷ  (2 hours ago)

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് Next gen Kerala Think feat 2026 വെബ്സൈറ്റ് പ്രകാശനം നിർവഹിച്ചു...  (2 hours ago)

Malayali Vartha Recommends