Widgets Magazine
03
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്... ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കന്നി കീരീടം നേടിയത്


തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തുടക്കം..48 വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെ കെ. മുരളീധരന്‍ പ്രഖ്യാപിച്ചു... 51 സീറ്റാണ് ലക്ഷ്യമെന്ന് കെ മുരളീധരന്‍..


റഷ്യ- യുക്രൈന്‍ യുദ്ധത്തിന് ഇനി നിര്‍ണായക ദിവസങ്ങള്‍.. ശക്തികേന്ദ്രങ്ങളിലൊന്നായ പൊക്രോവ്‌സ്‌കോയെ പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈന്യം..റഷ്യന്‍ ടാങ്കുകളും, ഡ്രോണുകളും മേഖലയില്‍ നീക്കം ശക്തമാക്കിയിട്ടുണ്ട്..


കരൂർ ദുരന്തത്തിൽ കൂടുതൽ ഉത്തരവാദിത്തം ആർക്കെന്ന് ചിന്തിക്കണം..തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ‌.. നടൻ അജിത്തിന്റെ പ്രസ്താവനയോടാണ് ഉദയനിധി സ്റ്റാലിന്റെ പ്രതികരണം..


തുലാവർഷം ശമിച്ചതോടെ കാലാവസ്ഥയിൽ ഏറ്റക്കുറച്ചിലുകൾ..വരും ദിവസങ്ങളിലൊന്നും മഴ മുന്നറിയിപ്പുകളില്ല... തുലാമഴ ശമിച്ചതോടെ നിലവിൽ ഉച്ചതിരിഞ്ഞും നല്ല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്..

പ്ലം, പിയര്‍, പീച്ച്, ബ്ലൂബെറി, കിവി, ആപ്രികോട്ട്...ഇവയെ ഒക്കെ സ്വദേശിയാക്കി മാറ്റി, മൂന്നാറിനപ്പുറം വട്ടവടയിലെ 6500 അടി ഉയരത്തിലുള്ള തരിശുഭൂമിയില്‍!

22 JULY 2019 12:42 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ പ്രഥമ പ്ലം - പിയര്‍ തോട്ടമെന്ന് ഒരുപക്ഷേ വിശേഷിപ്പിക്കാവുന്ന 'കണ്ണിക്കാട്ട് ഫ്രൂട്ട്‌സ് ഗാര്‍ഡന്‍' മൂവാറ്റുപുഴ കല്ലൂര്‍ക്കാട് സ്വദേശി ജോഷി ജെ. കണ്ണിക്കാട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ്. മൂന്നാറിനപ്പുറം വട്ടവടയിലെ പതിനഞ്ചേക്കറിലാണ് മലയാളത്തിന്റെ മധുരം നിറച്ച പ്ലം, പിയര്‍ പഴങ്ങള്‍ വിളയുന്നത്.

ആദ്യം നട്ട 800 വീതം പ്ലം, പിയര്‍ മരങ്ങളില്‍നിന്നു മികച്ച രീതിയില്‍ വരുമാനം കിട്ടിത്തുടങ്ങിയത് ഈ വര്‍ഷമാണ്. കഴിഞ്ഞ വര്‍ഷം കായ്കളുണ്ടായെങ്കിലും പ്രളയക്കെടുതി മൂലം വിളവെടുക്കാനായിരുന്നില്ല. നാലു വര്‍ഷമായി മുടങ്ങാതെ പൂവിടുന്ന ഈ മരങ്ങളില്‍ നിന്ന് ഇപ്പോള്‍ ലക്ഷങ്ങളാണ് വരുമാനം. 15 വര്‍ഷം മുമ്പ് ഇവ നട്ടുവളര്‍ത്താന്‍ ധൈര്യം കാണിച്ചതിനും പൂവിടാനായി പത്തു വര്‍ഷത്തിലേറെ കാത്തിരിയ്ക്കുകയും ചെയ്തതിന്റെ പ്രതിഫലം.

വട്ടവടയില്‍ സ്ഥലം വാങ്ങിയപ്പോള്‍ പ്രത്യേക ലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ല. സമുദ്രനിരപ്പില്‍ നിന്ന് 6500 അടി ഉയരത്തിലുള്ള തരിശുഭൂമിയില്‍ എന്തു കൃഷി ചെയ്യാന്‍? റബറും വാഴയും കപ്പയും തെങ്ങുമൊന്നും ഇവിടെ വാഴില്ല. വട്ടവടയിലെ തനതു വിളകളായ കാബേജ്, കോളിഫ്‌ലവര്‍, കാരറ്റ്, ബീറ്റ്‌റൂട്ട്, ഉരുളക്കിഴങ്ങ് എന്നിവ പോലും ഒന്നര കിലോമീറ്റര്‍ 'ഓഫ് റോഡിങ്' നടത്തിയെത്തേണ്ട, ഒറ്റപ്പെട്ട കൃഷിയിടത്തില്‍ പ്രായോഗികമായിരുന്നില്ല. നിരാശനാകാതെ, പ്രാര്‍ഥനാ പൂര്‍വമുള്ള അന്വേഷണം ജോഷിയെ എത്തിച്ചത് കൊടൈക്കനാലിലെ ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ച് സ്റ്റേഷനില്‍. അവിടത്തെ ഗവേഷകര്‍ പ്ലമ്മിന്റെയും പിയറിന്റെയും കൃഷിസാധ്യത ചൂണ്ടിക്കാട്ടുക മാത്രമല്ല, വേണ്ട സാങ്കേതിക ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തു.

സമശീതോഷ്ണമേഖലയില്‍ കൃഷി ചെയ്യുന്ന ഫലവൃക്ഷങ്ങളാണ് പ്ലമ്മും പിയറും. വര്‍ഷത്തില്‍ നിശ്ചിത ദിവസങ്ങളെങ്കിലും അതിശൈത്യത്തിലൂടെ കടന്നുപോയാല്‍ മാത്രമെ അവയില്‍ കായ്കളുണ്ടാവൂ. പ്ലമ്മും പിയറും കൃഷി ചെയ്യാന്‍ യോജ്യമായ മണ്ണ് തേടിപ്പിടിക്കുകയായിരുന്നില്ല ജോഷി. ശരാശരി താപനില പരമാവധി 15 ഡിഗ്രിയും ശൈത്യകാലത്ത് പൂജ്യത്തിനു താഴെയുമെത്തുന്ന കൃഷിയിടത്തിലേക്കു യോജിച്ച വിളകളായി അവയെ കണ്ടെത്തുകയായിരുന്നു.

ഈ വര്‍ഷം ഇതുവരെ 3500 കിലോ പ്ലം വിപണിയിലെത്തിച്ചുകഴിഞ്ഞു. കിലോയ്ക്ക് 75-80 രൂപ നിരക്കില്‍ മൊത്തവ്യാപാരിക്കു നല്‍കുകയാണ് ചെയ്യുന്നത്. പഴക്കടകളില്‍നിന്നു നാം വാങ്ങാറുള്ള പ്ലമ്മിനെക്കാള്‍ മധുരമുള്ളതാണ് പോളാര്‍ ഹില്‍സിലെ പ്ലം.

പഴങ്ങള്‍ തരംതിരിച്ചും വൃത്തിയാക്കിയുമാണ് നല്‍കുന്നത്. ജോഷിയോടൊപ്പം അമ്മ ആനീസ്, ഭാര്യ ആന്‍സി, മകന്‍ ആന്‍ജോ, മരുമകള്‍ മരിയ എന്നിവര്‍ ചേര്‍ന്നാണ് തരം തിരിക്കല്‍ നടത്തുക. ഇങ്ങനെ നല്‍കുന്നതുമൂലം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്ലമ്മിനെക്കാള്‍ വ്യാപാരികളുടെ മതിപ്പ് നേടാന്‍ സാധിക്കുന്നുണ്ട്. പിയര്‍ പാകമാകാത്തതിനാല്‍ ഈ വര്‍ഷത്തെ വിളവെടുപ്പ് ആരംഭിച്ചിട്ടില്ല. പ്ലമ്മിനു തുല്യം ഉല്‍പാദനം പിയറിനും കിട്ടുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ വര്‍ഷത്തെ പ്രളയകാലത്ത് വിളവെടുപ്പ് മുടങ്ങിയതിനാല്‍ വരുമാനം നഷ്ടമായ ജോഷി ഇത്തവണ വിളവെടുപ്പിന്റെ മേല്‍നോട്ടവുമായി സദാ തോട്ടത്തിലുണ്ട്. വാരാന്ത്യത്തില്‍ മാത്രമാണ് വീട്ടിലേക്കു മടക്കം. അഞ്ചു വര്‍ഷത്തിനു ശേഷം പൂര്‍ണ ഉല്‍പാദനത്തിലെത്തുമ്പോള്‍ ഒരു മരത്തില്‍നിന്ന് 200 കിലോ പ്ലം വരെ പ്രതീക്ഷിക്കാമെന്നാണ് കൃഷിവിദഗ്ധര്‍ പറഞ്ഞിരിക്കുന്നത്. അതായത് ഒരു മരത്തില്‍ നിന്നുമാത്രം 15,000-ത്തോളമുണ്ടാകും വരുമാനം. രണ്ടായിരം മരങ്ങള്‍ പൂര്‍ണതോതില്‍ ഉല്‍പാദനമെത്തുമ്പോള്‍ എന്തു വരുമാനം കിട്ടുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതിന്റെ പകുതി കിട്ടിയാലും ജോഷി സംതൃപ്തനാണ്.

വര്‍ഷത്തിലൊരു വളപ്രയോഗവും ഒരു കമ്പുകോതലുമാണ് പ്ലം, പിയര്‍ മരങ്ങള്‍ക്കുവേണ്ട പ്രധാന പരിചരണം. നന ആദ്യവര്‍ഷം മാത്രം മതി, അതും മിതമായ തോതില്‍. വരള്‍ച്ചയും ശക്തമായ കാറ്റുമൊക്കെ ചെറുത്തുവളരുന്ന ഫലവൃക്ഷമാണിത്. കോഴി, കാട എന്നിവയുടെ കാഷ്ഠവും മറ്റുമാണ് വളമായി നല്‍കുന്നത്. തുലാവര്‍ഷകാലത്തിനു തൊട്ടുമുമ്പ് ഒരു മരത്തിന് അഞ്ചു കിലോ വീതം ജൈവവളം നല്‍കും.

പ്ലമ്മും പിയറും പൂവിടുന്നത് ഡിസംബറിലാണ്. അതിനു മുന്നോടിയായി നവംബറില്‍ കമ്പുകോതല്‍ നടത്തണം. തിങ്ങിനില്‍ക്കുന്ന ഇടക്കമ്പുകളും ചെറുകമ്പുകളുമാണ് പ്രധാനമായും വെട്ടിനീക്കുക. വേണ്ടത്ര വായുസഞ്ചാരം ഉറപ്പാക്കുകയാണ് ലക്ഷ്യം. അമിതമായി ഉയരം വയ്ക്കാതിരിക്കാനും ശ്രദ്ധിക്കും. തൊട്ടുപിന്നാലെ ഇലകള്‍ കൊഴിച്ച് ശീതനിദ്ര പ്രാപിക്കുന്ന മരങ്ങളില്‍ വൈകാതെ പൂക്കള്‍ നിറയും. മഞ്ഞുവീണ നഗ്‌നമേനിയില്‍ പൂമൂടി നില്‍ക്കുന്ന പ്ലംമരങ്ങള്‍ വേറിട്ട കാഴ്ചതന്നെയെന്നു ജോഷി പറയുന്നു. വൈകാതെ കായ് നിറയുന്ന പ്ലം മരങ്ങള്‍ മേയ് അവസാനം വിളവെടുപ്പിനു പാകമാകുന്നു.

ഈ തോട്ടത്തിലെ സവിശേഷ കാലാവസ്ഥയും ഇവിടെ വിളയുന്ന പഴങ്ങളും ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന സുഹൃത്തുക്കളുെടയും ബന്ധുക്കളുടെയും കുടുംബങ്ങള്‍ക്കായി 'പോളാര്‍ ഹില്‍സ് സ്റ്റേ' എന്ന പേരില്‍ മികച്ച താമസസൗകര്യവും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.

വിശിഷ്ടമായ പഴങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന തോട്ടം ജോഷിയുടെ ഡ്രീം പ്രോജക്ടിന്റെ ആദ്യ ഭാഗം മാത്രം. അടുത്ത ഘട്ടത്തില്‍ സ്‌ട്രോബെറി, ബ്ലാക് ബെറി, ലിച്ചി, അവക്കാഡോ തുടങ്ങിയ പഴങ്ങള്‍ക്കു കൂടി തോട്ടത്തില്‍ ഇടം കണ്ടെത്തണം. ഇവിടുത്തെ പഴങ്ങള്‍ ഉപയോഗിച്ചുള്ള വൈന്‍, ജാം, സിറപ്പ്, അച്ചാര്‍, കെച്ചപ്പ് എന്നിവ പോളാര്‍ഹില്‍സിലെ സന്ദര്‍ശകരുടെ ബാക്പാക്കുകളില്‍ മലയിറങ്ങണം.

അഥവാ നഗരങ്ങളുെട മനം കവരുന്ന ഈ ഉല്‍പന്നങ്ങളുടെ ഉറവിടം തേടി സന്ദര്‍ശകര്‍ മല കയറിയെത്തണം - സ്വപ്നത്തിന്റെ രണ്ടാം ഭാഗം കൂടി പൂര്‍ത്തിയാക്കാനുള്ള അനുഗ്രഹമാണ് ജോഷിയുെട ഇപ്പോഴത്തെ പ്രാര്‍ഥന. ഫോണ്‍: 9446740741

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

74.34 കോടി രൂപ കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന്‌ അനുവദിച്ചതായി ധനകാര്യ മന്ത്രി  (4 minutes ago)

കേന്ദ്രസർക്കാർ ശ്രദ്ധ കാണിക്കുന്നില്ലെന്ന് മന്ത്രി വി ശിവൻകുട്ടി...  (16 minutes ago)

നിലവിലെ പ്രസിഡന്റ് പിഎസ് പ്രശാന്ത് തുടരും...  (27 minutes ago)

ഇടുക്കി, വയനാട് എന്നിവയ്ക്ക് പുറമേ പത്തനംതിട്ട, തിരുവനന്തപുരം, പാലക്കാട് ജില്ലകളിലെ മലയോര മേഖലകളിലും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസിൽ താഴെയായി...  (42 minutes ago)

ഏമാന്മാർ പെട്ടു പൊരിച്ച് അടക്കി കോടതി ഷാഫി പറഞ്ഞത് അച്ചട്ടായി ഇന്നലെ ഹൈക്കോടതിയിൽ  (51 minutes ago)

ശബരിമല കൊള്ള : പിണറായിയുടെ വിശ്വസ്തൻ അറസ്റ്റിലേക്ക്? യുവതികളെ കയറ്റിയ മഹാൻ...  (55 minutes ago)

എന്‍ വാസുവിനെ ഉരുട്ടി SIT ഒറ്റിയത് സുരേഷ്...! വാസുവിന്റെ അറസ്റ്റ് ഉടൻ ഉണ്ണിയെ എനിക്ക് അറിയാം സാറെ  (1 hour ago)

ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് 51കോടി  (1 hour ago)

രണ്ടാം ദിവസവും നഷ്ടം  (1 hour ago)

ട്രെയിനിൽ നിന്നും വീണ ശ്രീക്കുട്ടിയുടെ CT SCAN കണ്ട് ഞെട്ടി ഡോക്ടർ..! വെന്റിലേറ്ററിൽ നിന്നും മാറ്റി  (1 hour ago)

..പവന് 120 രൂപയുടെ വർദ്ധനവ്  (1 hour ago)

വർക്കലയിലെ സംഭവം പൊലീസിന് രൂക്ഷ വിമർശനം..  (1 hour ago)

കര്‍ണാടകയില്‍ നിന്നുള്ള മൂന്ന് ഫാര്‍മസി വിദ്യാര്‍ഥികള്‍  (1 hour ago)

മസാറെ ഷരീഫ് നഗരത്തിലുണ്ടായ ഭൂകമ്പത്തില്‍ നൂറ്റന്‍പതോളം പേര്‍ക്ക്  (2 hours ago)

കാട്ടുകൊമ്പനെ ജനവാസ മേഖലയിൽ നിന്ന് നീക്കാൻ പ്രത്യേക ദൗത്യവുമായി ...  (2 hours ago)

Malayali Vartha Recommends