Widgets Magazine
06
Jun / 2023
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാണക്കേടായി റിയാസ് സഖാവേ ....വെറും മിസ്റ്റർ മരുമകനായല്ലോ...മന്ത്രി പി എ മുഹമ്മദ് റിയാസ് നടത്തിയ പ്രതിച്ഛായ പരാമർശം മന്ത്രി റിയാസിന് തിരിച്ചടിയായി.... മുഖ്യമന്ത്രിക്കെതിരായ ആക്രമണം പ്രതിരോധിക്കാൻ മന്ത്രിമാർക്ക് ബാധ്യതയുണ്ട്...എം എം മണി പോലും ഇപ്പോൾ ഏറെക്കുറെ നിശബ്ദനാണ്...


മോർച്ചറിയ്ക്ക് പുറത്ത് അച്ഛന്റെ ജീവനറ്റ ശരീരം കണ്ട് പൊട്ടിക്കരഞ്ഞ് രാഹുൽ മോൻ: അച്ഛൻ മകൻ ബന്ധത്തേക്കാൾ ഉപരി ഇരുവരും നല്ല സുഹൃത്തുക്കൾ:- കൈക്കുഞ്ഞായിരുന്ന രാഹുലിനെ ഉറക്കിക്കിടത്തി പരിപാടികൾ ചെയ്തു നടന്ന സുധിയ്ക്ക് അഞ്ചാം വയസിൽ കര്‍ട്ടന്‍ പിടിച്ച് സഹായിച്ച മകൻ... കണ്ണുകളെ ഈറനണിയിപ്പിക്കുന്ന രംഗങ്ങൾ....


ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള സമരം; വനിതാ താരം സാക്ഷി മാലിക് സമരത്തിൽനിന്ന് പിൻമാറി....ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഒരുമണിക്കൂർ ചർച്ച...റെയിൽവേയിൽ ജോലിയിൽ തിരികെ പ്രവേശിച്ചു... ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് കുടുങ്ങുമോ ?


സവാദ് ബസിൽ സഞ്ചരിച്ചത് ആറ് മിനിറ്റ്: മൂന്ന് മിനിറ്റ് വീഡിയോയിലും: ടൈറ്റ് ജീൻസും, അടിവസ്ത്രമായി ബർമുഡയും ധരിച്ചിരുന്ന സവാദ് എങ്ങനെ നഗ്നതാ പ്രദർശനം നടത്തും? ഞാൻ ധരിക്കുന്നതും, ജീൻസാണ്! എങ്ങനെ ശ്രമിച്ചിട്ടും എനിക്ക് ഈ പറഞ്ഞതുപോലെ ചെയ്യാൻ കഴിഞ്ഞിട്ടില്ല- മെൻസ് അസോസിയേഷൻ പ്രസിഡൻ്റ് വട്ടിയൂർക്കാവ് അജിത് കുമാർ പറയുന്നു...


ഭാര്യയുമായി ഉണ്ടായിരുന്നത് തീവ്ര അടുപ്പം! വിയോഗ വാർത്ത അറിഞ്ഞ രേണുവിന്റെ ദയനീയ അവസ്ഥ കണ്ടുനിൽക്കാനാകാതെ സഹപ്രവർത്തകർ | ദുരന്തമെത്തിയത് ഇങ്ങനെ....

പ്ലം, പിയര്‍, പീച്ച്, ബ്ലൂബെറി, കിവി, ആപ്രികോട്ട്...ഇവയെ ഒക്കെ സ്വദേശിയാക്കി മാറ്റി, മൂന്നാറിനപ്പുറം വട്ടവടയിലെ 6500 അടി ഉയരത്തിലുള്ള തരിശുഭൂമിയില്‍!

22 JULY 2019 12:42 PM IST
മലയാളി വാര്‍ത്ത

More Stories...

കാര്‍ഷിക മേഖലയുടെ സമഗ്രവികസനത്തിന് ബജറ്റില്‍ 971.71 കോടി...ഇതില്‍ 156.30 കോടി രൂപ കേന്ദ്രസഹായം പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി...

പോത്ത് വളർത്തുന്നവർക്ക് ഇത് ഹാപ്പി ന്യൂ ഇയർ..!കൂട്ടത്തിൽ കേരളത്തിൽ പോത്തിനെ വളർത്തുന്നവർക്ക് കോളടിച്ചു, വമ്പൻ ലാഭത്തിനുള്ള അവസരം വന്ന വഴി ഇങ്ങനെ..

കൃഷി ചെലവ് കുറക്കാം അതിനൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ, കർഷകർക്ക് ഇസ്രായേലിൽ പോയി കൃഷി പഠിക്കാന്‍ സുവർണാവസരമൊരുക്കി സംസ്ഥാന കൃഷി വകുപ്പ്, പഠനയാത്രയ്ക്ക് താൽപ്പര്യമുള്ളവർ ഉടൻ അപേക്ഷിക്കൂ...!!

കൈ നിറയെ പണം നേടി തരുന്ന ഹെലിക്കോണിയ പൂക്കൃഷി

കൃഷിയിടങ്ങളിലിറങ്ങി വിളവ് നശിപ്പിക്കുന്ന കുരങ്ങന്‍മാരെ തുരത്താന്‍ ജൈവ പ്രതിരോധ ലായനി, ചെലവ് വെറും 350 രൂപ!

കേരളത്തിലെ പ്രഥമ പ്ലം - പിയര്‍ തോട്ടമെന്ന് ഒരുപക്ഷേ വിശേഷിപ്പിക്കാവുന്ന 'കണ്ണിക്കാട്ട് ഫ്രൂട്ട്‌സ് ഗാര്‍ഡന്‍' മൂവാറ്റുപുഴ കല്ലൂര്‍ക്കാട് സ്വദേശി ജോഷി ജെ. കണ്ണിക്കാട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ്. മൂന്നാറിനപ്പുറം വട്ടവടയിലെ പതിനഞ്ചേക്കറിലാണ് മലയാളത്തിന്റെ മധുരം നിറച്ച പ്ലം, പിയര്‍ പഴങ്ങള്‍ വിളയുന്നത്.

ആദ്യം നട്ട 800 വീതം പ്ലം, പിയര്‍ മരങ്ങളില്‍നിന്നു മികച്ച രീതിയില്‍ വരുമാനം കിട്ടിത്തുടങ്ങിയത് ഈ വര്‍ഷമാണ്. കഴിഞ്ഞ വര്‍ഷം കായ്കളുണ്ടായെങ്കിലും പ്രളയക്കെടുതി മൂലം വിളവെടുക്കാനായിരുന്നില്ല. നാലു വര്‍ഷമായി മുടങ്ങാതെ പൂവിടുന്ന ഈ മരങ്ങളില്‍ നിന്ന് ഇപ്പോള്‍ ലക്ഷങ്ങളാണ് വരുമാനം. 15 വര്‍ഷം മുമ്പ് ഇവ നട്ടുവളര്‍ത്താന്‍ ധൈര്യം കാണിച്ചതിനും പൂവിടാനായി പത്തു വര്‍ഷത്തിലേറെ കാത്തിരിയ്ക്കുകയും ചെയ്തതിന്റെ പ്രതിഫലം.

വട്ടവടയില്‍ സ്ഥലം വാങ്ങിയപ്പോള്‍ പ്രത്യേക ലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ല. സമുദ്രനിരപ്പില്‍ നിന്ന് 6500 അടി ഉയരത്തിലുള്ള തരിശുഭൂമിയില്‍ എന്തു കൃഷി ചെയ്യാന്‍? റബറും വാഴയും കപ്പയും തെങ്ങുമൊന്നും ഇവിടെ വാഴില്ല. വട്ടവടയിലെ തനതു വിളകളായ കാബേജ്, കോളിഫ്‌ലവര്‍, കാരറ്റ്, ബീറ്റ്‌റൂട്ട്, ഉരുളക്കിഴങ്ങ് എന്നിവ പോലും ഒന്നര കിലോമീറ്റര്‍ 'ഓഫ് റോഡിങ്' നടത്തിയെത്തേണ്ട, ഒറ്റപ്പെട്ട കൃഷിയിടത്തില്‍ പ്രായോഗികമായിരുന്നില്ല. നിരാശനാകാതെ, പ്രാര്‍ഥനാ പൂര്‍വമുള്ള അന്വേഷണം ജോഷിയെ എത്തിച്ചത് കൊടൈക്കനാലിലെ ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ച് സ്റ്റേഷനില്‍. അവിടത്തെ ഗവേഷകര്‍ പ്ലമ്മിന്റെയും പിയറിന്റെയും കൃഷിസാധ്യത ചൂണ്ടിക്കാട്ടുക മാത്രമല്ല, വേണ്ട സാങ്കേതിക ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തു.

സമശീതോഷ്ണമേഖലയില്‍ കൃഷി ചെയ്യുന്ന ഫലവൃക്ഷങ്ങളാണ് പ്ലമ്മും പിയറും. വര്‍ഷത്തില്‍ നിശ്ചിത ദിവസങ്ങളെങ്കിലും അതിശൈത്യത്തിലൂടെ കടന്നുപോയാല്‍ മാത്രമെ അവയില്‍ കായ്കളുണ്ടാവൂ. പ്ലമ്മും പിയറും കൃഷി ചെയ്യാന്‍ യോജ്യമായ മണ്ണ് തേടിപ്പിടിക്കുകയായിരുന്നില്ല ജോഷി. ശരാശരി താപനില പരമാവധി 15 ഡിഗ്രിയും ശൈത്യകാലത്ത് പൂജ്യത്തിനു താഴെയുമെത്തുന്ന കൃഷിയിടത്തിലേക്കു യോജിച്ച വിളകളായി അവയെ കണ്ടെത്തുകയായിരുന്നു.

ഈ വര്‍ഷം ഇതുവരെ 3500 കിലോ പ്ലം വിപണിയിലെത്തിച്ചുകഴിഞ്ഞു. കിലോയ്ക്ക് 75-80 രൂപ നിരക്കില്‍ മൊത്തവ്യാപാരിക്കു നല്‍കുകയാണ് ചെയ്യുന്നത്. പഴക്കടകളില്‍നിന്നു നാം വാങ്ങാറുള്ള പ്ലമ്മിനെക്കാള്‍ മധുരമുള്ളതാണ് പോളാര്‍ ഹില്‍സിലെ പ്ലം.

പഴങ്ങള്‍ തരംതിരിച്ചും വൃത്തിയാക്കിയുമാണ് നല്‍കുന്നത്. ജോഷിയോടൊപ്പം അമ്മ ആനീസ്, ഭാര്യ ആന്‍സി, മകന്‍ ആന്‍ജോ, മരുമകള്‍ മരിയ എന്നിവര്‍ ചേര്‍ന്നാണ് തരം തിരിക്കല്‍ നടത്തുക. ഇങ്ങനെ നല്‍കുന്നതുമൂലം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്ലമ്മിനെക്കാള്‍ വ്യാപാരികളുടെ മതിപ്പ് നേടാന്‍ സാധിക്കുന്നുണ്ട്. പിയര്‍ പാകമാകാത്തതിനാല്‍ ഈ വര്‍ഷത്തെ വിളവെടുപ്പ് ആരംഭിച്ചിട്ടില്ല. പ്ലമ്മിനു തുല്യം ഉല്‍പാദനം പിയറിനും കിട്ടുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ വര്‍ഷത്തെ പ്രളയകാലത്ത് വിളവെടുപ്പ് മുടങ്ങിയതിനാല്‍ വരുമാനം നഷ്ടമായ ജോഷി ഇത്തവണ വിളവെടുപ്പിന്റെ മേല്‍നോട്ടവുമായി സദാ തോട്ടത്തിലുണ്ട്. വാരാന്ത്യത്തില്‍ മാത്രമാണ് വീട്ടിലേക്കു മടക്കം. അഞ്ചു വര്‍ഷത്തിനു ശേഷം പൂര്‍ണ ഉല്‍പാദനത്തിലെത്തുമ്പോള്‍ ഒരു മരത്തില്‍നിന്ന് 200 കിലോ പ്ലം വരെ പ്രതീക്ഷിക്കാമെന്നാണ് കൃഷിവിദഗ്ധര്‍ പറഞ്ഞിരിക്കുന്നത്. അതായത് ഒരു മരത്തില്‍ നിന്നുമാത്രം 15,000-ത്തോളമുണ്ടാകും വരുമാനം. രണ്ടായിരം മരങ്ങള്‍ പൂര്‍ണതോതില്‍ ഉല്‍പാദനമെത്തുമ്പോള്‍ എന്തു വരുമാനം കിട്ടുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതിന്റെ പകുതി കിട്ടിയാലും ജോഷി സംതൃപ്തനാണ്.

വര്‍ഷത്തിലൊരു വളപ്രയോഗവും ഒരു കമ്പുകോതലുമാണ് പ്ലം, പിയര്‍ മരങ്ങള്‍ക്കുവേണ്ട പ്രധാന പരിചരണം. നന ആദ്യവര്‍ഷം മാത്രം മതി, അതും മിതമായ തോതില്‍. വരള്‍ച്ചയും ശക്തമായ കാറ്റുമൊക്കെ ചെറുത്തുവളരുന്ന ഫലവൃക്ഷമാണിത്. കോഴി, കാട എന്നിവയുടെ കാഷ്ഠവും മറ്റുമാണ് വളമായി നല്‍കുന്നത്. തുലാവര്‍ഷകാലത്തിനു തൊട്ടുമുമ്പ് ഒരു മരത്തിന് അഞ്ചു കിലോ വീതം ജൈവവളം നല്‍കും.

പ്ലമ്മും പിയറും പൂവിടുന്നത് ഡിസംബറിലാണ്. അതിനു മുന്നോടിയായി നവംബറില്‍ കമ്പുകോതല്‍ നടത്തണം. തിങ്ങിനില്‍ക്കുന്ന ഇടക്കമ്പുകളും ചെറുകമ്പുകളുമാണ് പ്രധാനമായും വെട്ടിനീക്കുക. വേണ്ടത്ര വായുസഞ്ചാരം ഉറപ്പാക്കുകയാണ് ലക്ഷ്യം. അമിതമായി ഉയരം വയ്ക്കാതിരിക്കാനും ശ്രദ്ധിക്കും. തൊട്ടുപിന്നാലെ ഇലകള്‍ കൊഴിച്ച് ശീതനിദ്ര പ്രാപിക്കുന്ന മരങ്ങളില്‍ വൈകാതെ പൂക്കള്‍ നിറയും. മഞ്ഞുവീണ നഗ്‌നമേനിയില്‍ പൂമൂടി നില്‍ക്കുന്ന പ്ലംമരങ്ങള്‍ വേറിട്ട കാഴ്ചതന്നെയെന്നു ജോഷി പറയുന്നു. വൈകാതെ കായ് നിറയുന്ന പ്ലം മരങ്ങള്‍ മേയ് അവസാനം വിളവെടുപ്പിനു പാകമാകുന്നു.

ഈ തോട്ടത്തിലെ സവിശേഷ കാലാവസ്ഥയും ഇവിടെ വിളയുന്ന പഴങ്ങളും ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന സുഹൃത്തുക്കളുെടയും ബന്ധുക്കളുടെയും കുടുംബങ്ങള്‍ക്കായി 'പോളാര്‍ ഹില്‍സ് സ്റ്റേ' എന്ന പേരില്‍ മികച്ച താമസസൗകര്യവും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.

വിശിഷ്ടമായ പഴങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന തോട്ടം ജോഷിയുടെ ഡ്രീം പ്രോജക്ടിന്റെ ആദ്യ ഭാഗം മാത്രം. അടുത്ത ഘട്ടത്തില്‍ സ്‌ട്രോബെറി, ബ്ലാക് ബെറി, ലിച്ചി, അവക്കാഡോ തുടങ്ങിയ പഴങ്ങള്‍ക്കു കൂടി തോട്ടത്തില്‍ ഇടം കണ്ടെത്തണം. ഇവിടുത്തെ പഴങ്ങള്‍ ഉപയോഗിച്ചുള്ള വൈന്‍, ജാം, സിറപ്പ്, അച്ചാര്‍, കെച്ചപ്പ് എന്നിവ പോളാര്‍ഹില്‍സിലെ സന്ദര്‍ശകരുടെ ബാക്പാക്കുകളില്‍ മലയിറങ്ങണം.

അഥവാ നഗരങ്ങളുെട മനം കവരുന്ന ഈ ഉല്‍പന്നങ്ങളുടെ ഉറവിടം തേടി സന്ദര്‍ശകര്‍ മല കയറിയെത്തണം - സ്വപ്നത്തിന്റെ രണ്ടാം ഭാഗം കൂടി പൂര്‍ത്തിയാക്കാനുള്ള അനുഗ്രഹമാണ് ജോഷിയുെട ഇപ്പോഴത്തെ പ്രാര്‍ഥന. ഫോണ്‍: 9446740741

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിന്‍ ദുരന്തത്തില്‍ മരിച്ച ബംഗാള്‍ സ്വദേശികളുടെ ബന്ധുക്കള്‍ക്ക് സഹായം പ്രഖ്യാപിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി  (6 hours ago)

കൊല്ലം സുധിയെ കുറിച്ച് പറയാന്‍ വാക്കുകള്‍ ഏറെയാണ്.... ജീവിതത്തിലെ പ്രതിസന്ധികളിലും കാണികളെ ചിരിപ്പിച്ച കലാകാരന്‍  (7 hours ago)

ഒഡീഷ്യയിലെ ട്രെയിന്‍ അപകടം... അപകടത്തില്‍ കാണാതായ തന്റെ പത്തു വയസുകാരന്‍ മകനെയും സ്വന്തം സഹോദരനെയും തേടി ആശുപത്രികള്‍ കയറിയിറങ്ങുകയാണ് ഒരു അമ്മ  (7 hours ago)

സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങി... രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെയുള്ള സമയത്ത് 28,891 നിയമലംഘനങ്ങളാണ് ക്യാമറ റെക്കോഡ് ചെയ്തത്  (8 hours ago)

പരിസ്ഥിതി വൈവിധ്യവുമായി ഭീമന്‍ ക്യാന്‍വാസ്... ആറ് മണിക്കൂര്‍ കൊണ്ട് നാല്‍പത് ചിത്രകാരന്മാര്‍ ക്യാന്‍വാസിലൊരുക്കിയത് നാല്പത് ചിത്രങ്ങള്‍  (8 hours ago)

സന്ദീപ് പെരുങ്കള്ളന്‍ ഡോ.വന്ദനയെ കൊന്ന് പ്രതികാരം തീര്‍ത്തു. പോലീസിന് ആശ്വാസം.  (8 hours ago)

അരിക്കൊമ്പനെ കൊല്ലുമോ? കോടതി പറയട്ടെന്ന് മന്ത്രി ലൈവുമില്ല, ഫോട്ടോഷൂട്ടുമില്ല കേരളം എന്താ ഇങ്ങനെ ?  (8 hours ago)

വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍... ഇത്തവണ പാര്‍ട്ടികള്‍ മുള്‍മുനയില്‍ നില്‍ക്കാനാണ് സാധ്യത  (8 hours ago)

ഒഡീഷ ട്രെയ്ന്‍ ദുരന്തത്തില്‍ കേന്ദ്രത്തിന് നേരെ തിരിഞ്ഞ് പ്രതിപക്ഷം;കവച് പദ്ധതി കാണാനാണോ,ആളെക്കൊല്ലി സര്‍ക്കാരെന്ന് രൂക്ഷ വിമര്‍ശനം,കിട്ടിയ അവസരം പ്രയോഗിച്ച് പ്രതിപക്ഷം,മോദി സര്‍ക്കാരിനെതിരെ വിരല്‍ ചൂ  (8 hours ago)

കരയിച്ച ജീവിതം കണ്ണീരണിയിച്ച് യാത്രയും കൊല്ലം സുധി ചിരിപ്പിക്കാനായി ജീവിതം മാറ്റിവെച്ചു.  (8 hours ago)

മോര്‍ച്ചറികളില്‍ സിസിടിവി വെക്കാന്‍ കര്‍ണാടക സര്‍ക്കാരിന്റെ പാച്ചില്‍;മോര്‍ച്ചറികളില്‍ സ്ത്രീകളുടെ ശരീരം ലൈംഗികമായ് ഉപയോഗിക്കുന്നു,കര്‍ണാടക ഹൈക്കോടതി പൊട്ടിത്തെറിച്ചു ഉടന്‍ സിസിടിവി വെയ്ക്കുമെന്ന് സര്  (9 hours ago)

പോലീസ് തൊണ്ടപ്പൊട്ടി പറഞ്ഞിട്ടും കേട്ടില്ല.  (9 hours ago)

എന്തിനിങ്ങനെ ആ മിണ്ടാപ്രാണിയെ ഉപദ്രവിക്കുന്നു;അരിക്കൊമ്പന്‍ എന്നെ വിഷമിപ്പിക്കൂ ഇനിയെങ്കിലും ഒന്ന് നിര്‍ത്തു,അവനെ അവനിഷ്ടമുള്ള ഇടത്തിനു പകരം നമ്മള്‍ക്ക് ഇഷ്ടമുള്ളിടത്തു കൊണ്ടാക്കുന്നു,മനുഷ്യന്‍ മനുഷ്യ  (9 hours ago)

പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനു 83 വര്‍ഷം തടവുശിക്ഷ  (9 hours ago)

കര്‍ണാടക പോയാല്‍ തെലങ്കാന പിടിക്കും;അമിത് ഷായും ടിഡിപിയുമായുള്ള കൂടിക്കാഴ്ച വെറുതെ അല്ല,ദക്ഷിണേന്ത്യയില്‍ താമര തണ്ട് ഒടിക്കുക ഡികെ നീക്കം,പിടിച്ചുകയറാന്‍ പഴുതുണ്ടാക്കി ബിജെപി,കളിയാകെ മാറുന്നു ഇനി ഷായു  (9 hours ago)

Malayali Vartha Recommends