Widgets Magazine
21
Jan / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവ്; ഹൃദയ വാൽവിൽ രണ്ട് ബ്ലോക്കുകൾ :നെയ്യാറ്റിൻകര ഗോപന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്; അസുഖങ്ങൾ മരണ കാരണമായോ..?


കേരളം ഉറ്റുനോക്കിയ വിധി:- കേരളത്തിലെ കുറ്റവാളികളുടെ ചരിത്രത്തിൽ പുതു റെക്കോർഡ് സൃഷ്ടിച്ച് ഗ്രീഷ്മ


വധശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതിയുടെ അംഗീകാരത്തോടെ; പൊന്നുമോന് നീതി ലഭിച്ചു: നീതിമാനായ ജഡ്‌ജിക്ക് ഒരായിരം നന്ദി- ഷാരോണിന്റെ 'അമ്മ'


ഗ്രീഷ്മയ്ക്ക് വധശിക്ഷ... നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്... വിധി കേട്ട് പ്രതികരണമൊന്നുമില്ലാതെ ഗ്രീഷ്മ, അമ്മാവന്‍ നിര്‍മല്‍ കുമാറിന് മൂന്നു വര്‍ഷം തടവ്, അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കേസെന്ന് കോടതി


ഹമാസ് ഇസ്രായേൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു; ഇന്ന് മോചിപ്പിക്കുന്നവരുടെ പേരുകൾ ഹമാസ് കൈമാറി...

നാളെ മുതൽ കേരളത്തിലെ വിവിധ ജില്ലകളിൽ വ്യാപക മഴയ്ക്ക് സാധ്യത: മുംബൈയിൽ പെയ്ത കനത്ത മഴയിൽ നാല് മരണം...

27 SEPTEMBER 2024 03:21 PM IST
മലയാളി വാര്‍ത്ത

നാളെ മുതൽ കേരളത്തിന്റെ കിഴക്കൻ മേഖലകളിൽ വ്യാപകമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് റിപ്പോർട്ടുകൾ. ഇന്ന് കിഴക്കൻ ശ്രീലങ്കൻ തീരത്ത് ഒരു ചക്രവാത ചുഴി രൂപപ്പെടാൻ സാധ്യത ഉണ്ട്. ഇതിന്റെ സ്വാധീന ഫലമായി മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും തെക്കൻ കർണാടകയിലും കേരളത്തിലും സെപ്റ്റംബർ 28 മുതൽ ഒക്ടോബർ ഒന്നു വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് ആണ് സാധ്യതയുള്ളത്.

നാളെ നാലു ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്. ഞായറാഴ്ച്ചയും തിങ്കളാഴ്ചയും പത്തനംതിട്ട, എറണാകുളം, ഇടുക്കി തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ചക്രവാതചുഴിയുടെ സ്വാധീനഫലമായാണ് വീണ്ടും മഴ കനക്കുന്നത്. നാളെ മുതൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെ തുടർന്ന് ആരംഭിച്ച മഴ, ചെന്നൈ അടക്കമുള്ള ജില്ലകളിൽ 2 ദിവസം കൂടി തുടർന്നേക്കുമെന്ന് മേഖല കാലാവസ്ഥ കേന്ദ്രം അറിയിച്ചു. നഗരത്തിൽ രാത്രി ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. ചെങ്കൽപെട്ട്, തിരുവള്ളൂർ തുടങ്ങിയ സമീപജില്ലകളിലും കോയമ്പത്തൂർ, തേനി, നീലഗിരി, ഡിണ്ടിഗൽ, തിരുപ്പൂർ, തിരുനെൽവേലി, തെങ്കാശി എന്നിവിടങ്ങളിലും കനത്ത മഴ പെയ്തേക്കും. ബുധനാഴ്ച രാത്രി മിന്നലോടു കൂടി ശക്തമായ മഴ പെയ്തതിനെ തുടർന്ന് ചൂട് കുറഞ്ഞു. ഇന്നലെ പകൽപോലും കാര്യമായ ചൂട് അനുഭവപ്പെട്ടില്ല. ആവഡി അടക്കമുള്ള ചില മേഖലകളിൽ ഒറ്റ മണിക്കൂറിൽ തന്നെ 80–100 മില്ലിമീറ്റർ മഴ ലഭിച്ചു. കനത്ത മഴ പെയ്തിട്ടും വ്യാപകമായ വെള്ളക്കെട്ട് ഉണ്ടായില്ലെന്നത് നഗരവാസികൾക്ക് ആശ്വാസമായി. എന്നാൽ, ചില അടിപ്പാതകളിൽ വെള്ളക്കെട്ട് ഉണ്ടായതു യാത്രക്കാരെ വലച്ചു.

 

 

അതേസമയം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 11.30 മുതൽ നാളെ രാത്രി 11.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അതിനാൽ ഈ പ്രദേശങ്ങളിലെ മത്സ്യ തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

 

 

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

 

അതേ സമയം മുംബൈയിൽ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴ, നഗരജീവിതത്തെ പൂർണമായും താളം തെറ്റിച്ചു. മഴ കാരണമുണ്ടായ അപകടങ്ങളില്‍ നാലുപേരാണ് മരിച്ചത്. മഴയെ തുടർന്ന് സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ബ്രിഹൻ മുംബൈ മുനിസിപ്പല്‍ കോർപ്പറേഷൻ അവധി പ്രഖ്യാപിച്ചു. ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ്, വിസ്‌താര തുടങ്ങിയ എയർലൈനുകളുടെ 14 സർവീസുകള്‍ വഴിതിരിച്ചുവിട്ടു. ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ശക്തമായ മഴയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും, പ്രതീക്ഷിച്ചതിലും കൂടുതൽ ശക്തിയോടെ പെയ്ത മഴ നഗരത്തെ വെള്ളത്തിൽ മുക്കി. മിന്നലോടുകൂടിയ കനത്ത മഴ ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെ ആരംഭിച്ചു.

 

 

 

താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങിയതോടെ മദ്ധ്യ റെയിൽവേയിലെ പ്രധാന ലൈനിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. മറ്റ് റെയിൽവേ ലൈനുകളിലും ലോക്കൽ ട്രെയിനുകൾ വൈകി. നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. മുളുണ്ട്, ഭാണ്ഡൂപ് തുടങ്ങിയ പ്രദേശങ്ങളിൽ വൻ വെള്ളക്കെട്ട് രൂപപ്പെട്ടു. അന്ധേരി സബ്‌വേയും ദീർഘനേരം അടച്ചിട്ടു. താനെ, നവി മുംബൈ, വസായ് തുടങ്ങിയ പ്രദേശങ്ങളിലും കനത്ത മഴ പെയ്തു. പൂനെ, താനെ, റായ്‌ഗഡ്, രത്നാഗിരി എന്നീ ജില്ലകളിൽ റെഡ് അലർട്ടും പാല്‍ഘറിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സിന്ധുദുർഗ്, പാല്‍ഘർ, രത്നാഗിരി എന്നീ പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദങ്ങള്‍ക്കൊടുവില്‍ അതീവസുന്ദരിയായി ഉദ്ഘാടന വേദിയില്‍ തിളങ്ങി ഹണി റോസ്  (7 hours ago)

ഇത് അമേരിക്കയുടെ സുവര്‍ണ കാലത്തിന്റെ തുടക്കമെന്ന് ഡോണള്‍ഡ് ട്രംപ്; എബ്രഹാം ലിങ്കണ്‍ ഉപയോഗിച്ച ബൈബിള്‍ കൈയ്യില്‍ കരുതിയാണ് ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തത്  (7 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍  (8 hours ago)

നടന്‍ വിനായകന്‍ വീണ്ടും വിവാദത്തില്‍: ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് വസ്ത്രം അഴിച്ച് നഗ്‌നത പ്രദര്‍ശിപ്പിച്ച വിനായകന്റെ ദൃശ്യങ്ങള്‍ പുറത്ത്  (8 hours ago)

യുഎസില്‍ രണ്ടാം ഡോണള്‍ഡ് ട്രംപ് സര്‍ക്കാര്‍ അധികാരമേറ്റു; ഇന്ത്യന്‍ സമയം രാത്രി 10.30നായിരുന്നു സത്യപ്രതിജ്ഞ  (8 hours ago)

നിറത്തിന്റെ പേരില്‍ അവഹേളനത്തിന് ഇരയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍  (8 hours ago)

വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയ സംഭവം; സിപിഎം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയില്‍  (8 hours ago)

നടന്‍ വിജയ രംഗ രാജു അന്തരിച്ചു  (8 hours ago)

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; ആഡംബരക്കാറിന്റെ ഉടമയെ കണ്ടെത്തി പോലീസ്  (10 hours ago)

ബേസിലിനെ നായകനാക്കി ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'പൊന്‍മാന്‍' ടീസര്‍ പുറത്തിറങ്ങി  (10 hours ago)

ആദ്യ ഭര്‍ത്താവ് മരണപ്പെടുമെന്ന് ജ്യോത്സ്യന്റെ പ്രവചനം; പട്ടാളക്കാരനുമായുള്ള വിവാഹം ഉറപ്പിച്ചതിന് ശേഷമാണ് ഗ്രീഷ്മയെ ഷാരോണ്‍ താലികെട്ടിയത്; ഒടുവില്‍ ആസൂത്രിത കൊലപാതകം  (10 hours ago)

ഗര്‍ഭിണിയായ പശുവിന് ആക്രമിച്ച് ഇറച്ചിക്കായി കൊണ്ട് പോയതായാണ് പരാതി  (10 hours ago)

ജനുവരി 22ലെ പണിമുടക്കിന് ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍  (11 hours ago)

കണ്ണൂരില്‍നിന്നു മോഷണം പോയ ക്രെയിന്‍ കോട്ടയത്ത് കണ്ടെത്തി  (11 hours ago)

സെയ്ഫ് അലി ഖാനെ വീട്ടില്‍ കയറി അക്രമിച്ച പ്രതിയെ പിടികൂടാന്‍ മുംബൈ പൊലീസിനെ സഹായിച്ചത് പ്രതി നടത്തിയ ഗൂഗിള്‍ പേ ഇടപാട്  (11 hours ago)

Malayali Vartha Recommends