ഒരു പിഞ്ചുകുഞ്ഞിന്റെ മരണം, തകർന്ന ഹസ്നയുടെ ജീവിതം; നെടുമങ്ങാട് ആശുപത്രിയിലെ 'അശ്രദ്ധ' തുടക്കഥയാവുന്നു...

ഒരു സാധാരണ പ്രസവം കഴിഞ്ഞു സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങേണ്ട 23 കാരിയായ ഒരു യുവതി. പക്ഷേ അവൾ മടങ്ങിയത് നരകയാതനയിലേക്കായിരുന്നു. സ്വന്തം കുഞ്ഞിന് മുലപ്പാൽ കൊടുക്കാൻ പോലുമാകാതെ, വിസർജ്യം നിയന്ത്രിക്കാനാവാതെ അവൾ ഇന്ന് കണ്ണീർ കുടിക്കുകയാണ്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഒരു ഡോക്ടറുടെ കൈപ്പിഴ ജീവിതം തകർത്തത് ഒരാളുടെയല്ല. ഇപ്പോഴിതാ മറ്റൊരു നവജാത ശിശുവിന്റെ മരണത്തിനും അതേ ഡോക്ടർ കാരണമായി എന്ന് ആരോപണം ഉയരുന്നു. ആരാണ് ഡോക്ടർ ബിന്ദു സുന്ദർ? നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്?"
സർക്കാർ ആശുപത്രികളെ വിശ്വസിച്ചെത്തുന്ന പാവപ്പെട്ട രോഗികളുടെ ജീവൻ പന്താടാൻ ആർക്കാണ് അധികാരം? നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്ന് ഡോക്ടർ ബിന്ദു സുന്ദറിനെ മാറ്റിയത് കൊണ്ട് മാത്രം ഈ പ്രശ്നം അവസാനിക്കുമോ? ഇവർക്കെതിരെ ക്രിമിനൽ നടപടി വേണ്ടേ? ഇത്തരത്തിൽ ഇനിയും എത്ര പേർ ഇരകളാക്കപ്പെടണം അധികൃതർ കണ്ണുതുറക്കാൻ? ഹസ്നയ്ക്കും ആ മരിച്ച കുഞ്ഞിന്റെ കുടുംബത്തിനും നീതി ലഭിക്കുന്നത് വരെ നമ്മൾ ഈ ശബ്ദം ഉയർത്തണം.
https://www.facebook.com/Malayalivartha
























