രണ്ടു തവണ കുറഞ്ഞ വിലയില്‍ തന്നെ തുടരുകയാണ് സ്വർണം.. ഗ്രാം വില 14,135 രൂപയിൽ തന്നെ..പവൻവില 1,13,080 രൂപ..18 കാരറ്റ് സ്വർണവിലയും മാറിയില്ല..

ഒരു പവൻ സ്വർണത്തിന് വില 80,000 രൂപയിൽ താഴേക്ക് വന്നേക്കാമെന്ന വിദഗ്ദർ. കഴിഞ്ഞ കുറേ മാസങ്ങളായി വിപണിയിൽ കണ്ട വലിയ ചാഞ്ചാട്ടങ്ങൾക്ക് ശേഷമാണ് ഈ വിലയിരുത്തൽ. ആഗോള സാമ്പത്തിക സാഹചര്യങ്ങളിലെ മാറ്റങ്ങളും റഷ്യയുടെ വ്യാപാര നയങ്ങളിലെ മലക്കംമറിച്ചിലുമാണ് വില കുറയാൻ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നത് സ്വർണത്തിൻ്റെ ഡിമാൻഡ് കുറയ്ക്കുമെന്ന് വിദഗ്ധർ പറയുന്നു. അമേരിക്കയും റഷ്യയും തമ്മിലുള്ള ഒരു വ്യാപാര കരാർ യാഥാർഥ്യമാകുന്നത് വിലയിടിവിന് കാരണമായേക്കുമെന്നാണ് പ്രവചനങ്ങൾ വരുന്നത്.
ബ്രിക്സ് രാജ്യങ്ങളായ ചൈന, ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവരെല്ലാം ചേർന്നാണ് സമീപ മാസങ്ങളിൽ ആഗോളതലത്തിൽ വാങ്ങിയ സ്വർണത്തിൻ്റെ പകുതിയോളം സ്വന്തമാക്കിയത്. അമേരിക്കയുടെ വ്യാപാര നയങ്ങളോടുള്ള പ്രതികരണമെന്ന നിലയിലായിരുന്നു ഇത്.എന്നാൽ ഇപ്പോൾ ഈ രാജ്യങ്ങൾ സ്വർണം വാങ്ങുന്നത് കുറച്ചേക്കുമെന്നാണ് സൂചനകൾ. ഇതും വില കുറയാൻ കാരണമാകും.സ്വർണവില ഇന്നു രാവിലത്തെ വിലനിർണയത്തിൽ കേരളത്തിൽ മാറ്റമില്ലാതെ നിന്നെങ്കിലും വൈകാതെ കൂടാൻ സാധ്യത. രാവിലെ കേരളത്തിൽ വില നിർണയിക്കുമ്പോൾ ഔൺസിന് 4,900 ഡോളറിന് താഴെയായിരുന്ന രാജ്യാന്തരവില,
ഇപ്പോൾ (ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണി) 4,940 ഡോളറിലേക്ക് ഉയർന്നിട്ടുണ്ട്. വിലകുറഞ്ഞത് മുതലെടുത്തുള്ള വാങ്ങൽ താൽപ്പര്യം (ഡിപ്പ് ബയിങ്) വർധിച്ചത് വില കൂടാൻ ഇടയാക്കുകയായിരുന്നു.ഇന്ന് രാവിലെ കേരളത്തിൽ ഗ്രാം വില 14,135 രൂപയിൽ തന്നെ നിലനിർത്താൻ വ്യാപാരികൾ തീരുമാനിച്ചിരുന്നു. പവൻവില 1,13,080 രൂപ. 18 കാരറ്റ് സ്വർണവിലയും മാറിയില്ല. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) കീഴിലെ ജ്വല്ലറികളിൽ വില 11,680 രൂപ.
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) കീഴിലെ ജ്വല്ലറികളിൽ വില 11,615 രൂപ. വെള്ളിക്ക് ഇരു അസോസിയേഷനുകളും നൽകിയ വില ഗ്രാമിന് 5 രൂപ കുറച്ച് 255 രൂപയാണ്.യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പണനയത്തെ സംബന്ധിച്ച അവ്യക്തതകൾ, ഇറാൻ-യുഎസ്, റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകളുടെ തീരുമാനം സംബന്ധിച്ച അനിശ്ചിതത്വം എന്നിവയും സ്വർണവിലയെ സ്വാധീനിക്കും.
https://www.facebook.com/Malayalivartha
























