പി എസ് സി ഉദ്യോഗാര്‍ഥികളുടെ ശ്രദ്ധയ്ക്ക്; ഇനി മുതൽ നിയമന ശുപാര്‍ശ ഓഫീസില്‍ നേരിട്ടെത്തി കൈപ്പറ്റണം; പരിഷ്‌ക്കാരം നടപ്പിലാക്കാൻ ഒരുങ്ങി പി എസ് സി
ജോലിക്കുള്ള നിയമന ശുപാര്‍ശ ഉദ്യോഗാര്‍ഥിക്ക് കൈമാറുന്നതിൽ പുതിയ രീതികളുമായി പി.എസ്. സി. ഇനി മുതൽ ഉദ്യോഗാര്‍ഥികൾ പി.എസ്.സി. ഓഫീസില്‍ നേരിട്ടെത്തി ശുപാര്‍ശ കൈപ്പറ്റണം. ഇതിൻറെ ഓദ്യോഗികമായ ഉദ്ഘാടനം ഓഗസ്റ്റ് അഞ്ചിന് തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസില്‍ വച്ച് നടത്താനാണ് തീരുമാനം. ഇപ്പോൾ തപാലിലാണ് നിയമന ശുപാര്‍ശ ഉദ്യോഗാര്‍ഥികൾക്ക് അയയ്ക്കുന്നത്. എന്നാൽ പലര്‍ക്കും ഇത് കിട്ടുന്നില്ലെന്ന പരാതി ഉയരുന്നുണ്ട്.എന്നാൽ നിയമനത്തിന്റെ ഡ്യൂപ്ലിക്കേറ്റ് നല്‍കുന്നതിന് ചട്ടത്തില്‍ വ്യവസ്ഥയില്ല. ഇത് സംബന്ധിച്ച പരാതിയുമായെത്തുന്നവര്‍ക്ക് നിയമന ശുപാര്‍ശ നടത്തിയെന്ന അറിയിപ്പ് നല്‍കുകയാണ് ഇപ്പോള്‍ ചെയ്തു വരുന്നത്. ജോലിയില്‍ പ്രവേശിക്കുന്നതിനും പിന്നീട് നിയമന പരിശോധന നടക്കുന്നവേളയിലും അത്യാവശ്യം വേണ്ടുന്ന രേഖയാണ് നിയമനശുപാര്‍ശ രേഖ . അയക്കുന്നതിനു പകരം ഉദ്യോഗാര്‍ഥിക്ക് നിയമന ശുപാർശ നേരിട്ട് കൈമാറുന്നതിലൂടെ പരാതികള്‍ക്ക് പരിഹാരമാകുമെന്ന് കമ്മിഷന്‍ കരുതുന്നു. ഇപ്പോള്‍ എന്‍.ജെ.ഡി. ഒഴിവുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാത്രമാണ് പി.എസ്.സി. അറിയുന്നത്. അതിനും ഏറെ കാലതാമസമുണ്ടാകുന്നു. എന്‍.ജെ.ഡി. ഒഴിവുകള്‍ മുന്‍കൂട്ടി അറിയാനും അവ ക്രമീകരിക്കാനും സമയബന്ധിതമായി നികത്താനും ഇപ്പോഴത്തെ പരിഷ്‌കാരത്തിലൂടെ സാധിക്കും. യഥാര്‍ഥ ഉദ്യോഗാര്‍ഥിക്കുതന്നെ നിയമനശുപാര്‍ശ നല്‍കിയെന്ന് ഉറപ്പാക്കുകയും ചെയ്യാം എന്നതും ഈ പരിഷ്‌ക്കാരത്തിന്റെ ഗുണങ്ങളാണ്.
വിതരണം ചെയ്യുന്ന തീയതി ഉൾപ്പെടെയുള്ള വിവരം തപാല്‍, പ്രൊഫൈല്‍, മൊബൈല്‍ സന്ദേശങ്ങളിലൂടെ ഉദ്യോഗാര്‍ഥിക്ക് കിട്ടും. നിശ്ചിത ദിവസം കൈപ്പറ്റാത്തവര്‍ക്ക് പിന്നീടും പി.എസ്.സി. ഓഫീസില്‍നിന്ന് ഇവ വാങ്ങാവുന്നതാണ്. സംസ്ഥാനതലത്തിലുള്ള നിയമനങ്ങള്‍ക്ക് തിരുവനന്തപുരം ആസ്ഥാന ഓഫീസിലും മറ്റുള്ളവയ്ക്ക് ജില്ലാ ഓഫീസുകളിലും നിന്നായിരിക്കും ശുപാര്‍ശ രേഖ നൽകുന്നത്. എന്നാൽ നിയമനശുപാര്‍ശ വിതരണം ചെയ്യുന്ന കാര്യത്തിൽ പി.എസ്.സി. നടപ്പാക്കുന്ന പരിഷ്‌കാരത്തില്‍ സർക്കാരിൽ നിന്നും പ്രതിപക്ഷ കക്ഷികളില്‍ നിന്നും ചില എതിര്‍പ്പുകൾ വരുന്നുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് പുതിയ രീതിയെന്ന തരത്തിൽ വിമർശനം ഉയരുന്നുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് ഏറെ ഗുണകരമായ പരിഷ്‌കാരമാണ് നടപ്പാക്കുന്നത്. സംസ്ഥാനത്തെവിടെയും ജോലി ചെയ്യാന്‍ തയ്യാറായി അപേക്ഷിക്കുന്നവര്‍ക്ക് നിയമനശുപാര്‍ശ വാങ്ങാന്‍ തിരുവനന്തപുരത്തെത്തുകയെ വേണ്ടൂ. നിയമനശുപാര്‍ശാരേഖ വിലപ്പെട്ടതാണ്. സര്‍വീസില്‍നിന്ന് വിരമിക്കുന്നതുവരെ അത് സംരക്ഷിച്ചുവെക്കുന്നവരുണ്ട്. അതിന്റെതായ ഗൗരവത്തിൽ തന്നെയാണ് അത് വിതരണം ചെയ്യുന്നതും. കൈപ്പറ്റാത്ത നിയമനശുപാര്‍ശകളില്‍നിന്ന് നിയമനം ഉപേക്ഷിക്കുന്നവരുടെ കണക്കെടുക്കാന്‍ സാധിക്കും. അതിനാല്‍ എന്‍.ജെ.ഡി.
https://www.facebook.com/Malayalivartha