വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തസ്തികയുടെ അപേക്ഷകൾ അസാധുവാക്കി; അഞ്ച് ജില്ലകളിലെ അപേക്ഷകളില്‍ നിന്നും അസാധുവാക്കിയത് 1,20,393 അപേക്ഷകൾ
വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തസ്തികയുടെ അപേക്ഷകൾ അസാധുവാക്കി. ഗ്രാമ വികസന വകുപ്പില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തസ്തികയുടെ അഞ്ച് ജില്ലകളിലെ അപേക്ഷകളില്‍ നിന്നുമാണ് 1,20,393 എണ്ണം അസാധുവാക്കിയിരിക്കുന്നത്. ഇവര്‍ പരീക്ഷയെഴുതുമെന്ന് ഉറപ്പ് നല്‍കിയില്ല എന്നതിനാലാണ് ഇങ്ങനെ. ബാക്കിയുള്ള 3,96,853 പേര്‍ ഒക്ടോബറില്‍ നടക്കുന്ന പരീക്ഷകള്‍ എഴുതും. രണ്ട് ഘട്ടമായിട്ടാണ് ഒക്ടോബറിൽ പരീക്ഷ നടക്കുന്നത്. ആദ്യ ഘട്ടത്തിൽ ഒക്ടോബര്‍ 12-നാണ് പരീക്ഷ നടക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് ഇത് നടക്കുക. രണ്ടാം ഘട്ടം ഒക്ടോബര്‍ 26-ന് കൊല്ലം, ഇടുക്കി, കണ്ണൂര്‍ ജില്ലകളിൽ പരീക്ഷ നടത്തും. ശേഷിക്കുന്ന ഒമ്പത് ജില്ലക്കാരുടെ പരീക്ഷ നവംബറിലാണ് നടക്കുക. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലേക്ക് അപേക്ഷിച്ചിട്ടുള്ളവർ പരീക്ഷയെഴുതുന്ന കാര്യത്തിൽ ഓഗസ്റ്റ് 11-ന് മുന്‍പ് ഉറപ്പ് നല്‍കണം. അന്നു വരെ പരീക്ഷ എഴുതുമെന്ന് ഉറപ്പ് നല്‍കിയവര്‍ക്കാണ് പരീക്ഷാസൗകര്യം ഒരുക്കുക.
പ്രൊഫൈലില്‍ ഉറപ്പ് നല്‍കാത്തവരുടെ അപേക്ഷകള്‍ അസാധുവായി. ഒക്ടോബര്‍ 12-ന് നിശ്ചയിച്ച ആദ്യ പരീക്ഷയ്ക്ക് 2,65,775 അപേക്ഷകരും ഒക്ടോബര്‍ 26-നുള്ള രണ്ടാമത്തെ പരീക്ഷയ്ക്ക് 2,51,471 അപേക്ഷകരുമാണുണ്ടായിരുന്നത്. 14 ജില്ലകളിലുമായി മൊത്തം 12,54,961 അപേക്ഷകരാണുള്ളത്.
ഇനി വില്ലജ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷ എഴുതുന്നവരുടെ എണ്ണമാണ് പറയുന്നത്. പരീക്ഷയെഴുതുന്നവര്‍(അപേക്ഷകരുടെ എണ്ണം ബ്രാക്കറ്റില്‍)
ആദ്യഘട്ടം (ഒക്ടോബര്‍ 12)
തിരുവനന്തപുരം- 1,24,162 (1,56,610)
കോഴിക്കോട് - 80,282 (1,09,165)
ആകെ- 2,04,444 (2,65,775)
രണ്ടാം ഘട്ടം (ഒക്ടോബര്‍ 26)
കൊല്ലം - 83,904 (1,09,253)
ഇടുക്കി - 43,865 (56,652)
കണ്ണൂര്‍ - 64,640 (85,566)
ആകെ - 1,92,409 (2,51,471)
https://www.facebook.com/Malayalivartha