Widgets Magazine
14
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...


അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...


തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്; കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...


ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ? വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചു; “പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റി ശാപ്പാട് കഴിച്ചവര്‍ നല്ല ഭംഗിയായി നമുക്കിട്ട് വെച്ചു; എം.എം. മണിയെ പച്ചയ്ക്ക് പറഞ്ഞ് ജനം...

എല്‍.ഡി.സി. എന്ന അങ്ക തട്ടിലേക്ക് ചുവടുറപ്പോടെ

02 DECEMBER 2016 01:21 PM IST
മലയാളി വാര്‍ത്ത

More Stories...

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ എൻഡിഎ എൻഎ തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി

കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് 2026 പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് പ്രസിദ്ധീകരിക്കും

രണ്ടാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു....

  തമിഴ്നാട് മെഡിക്കൽ സർവീസസ് റിക്രൂട്ട്മെന്റ് ബോർഡ് അസിസ്റ്റന്റ് സർജൻ തസ്‌തികയിൽ നിയമനം

അര്‍ധവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു...ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ പരീക്ഷകള്‍ 23- ന് അവസാനിക്കും, ഹയര്‍ സെക്കന്‍ഡറി വിഭാഗം പരീക്ഷ രണ്ട് ഘട്ടമായാണ് നടത്തുക

എല്‍.ഡി.സി. പരീക്ഷയിലേക്കുള്ള ഓരോ ചുവടും കരുതലോടെയാവണം. എന്ത് പഠിക്കണം, എങ്ങനെ പഠിക്കണം തുടങ്ങിയവയെല്ലാം തീരുമാനിക്കേണ്ട സമയമാണിത്. കരുതലോടെ പ്ലാന്‍ ചെയ്‌താൽ വിജയം സുനിശ്ചയം.കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷകളില്‍ ഉദ്യോഗാര്‍ഥികള്‍ ഏറ്റവും വീറും വാശിയും പ്രകടിപ്പിക്കുന്നതാണ് ക്ലര്‍ക്ക് പരീക്ഷ. വര്‍ഷങ്ങളായി ശ്രമം തുടരുന്നവരും ആദ്യമായി പരീക്ഷയെഴുതുന്നവരും ഒരേ അങ്കത്തട്ടിലാണ് മാറ്റുരക്കുന്നത്.
സ്വന്തം ജില്ലയില്‍ ജോലി നേടാനാവും എല്ലാവരുടെയും ആഗ്രഹം. എന്നാല്‍, ഉന്നതമായ പഠനനിലവാരത്തില്‍ എത്തിയാലേ നിയമനനിലവാരം കുറഞ്ഞ ജില്ലകളില്‍ ജോലി നേടാനാവൂ. അതിനാൽ അപേക്ഷ അയക്കുമ്പോൾ മുതൽ കരുക്കൾ നീക്കിത്തുടങ്ങണമെന്നർത്ഥം .ആസ്ഥാന കാര്യാലയങ്ങളും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും ധാരാളമായുള്ള തിരുവനന്തപുരം ജില്ലയിലാണ് ക്ലര്‍ക്ക് തസ്തികയില്‍ കൂടുതല്‍ നിയമനം നടക്കുന്നത്. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളും നിയമനത്തില്‍ മുന്നിലാണ്.
കൃത്യമായ പഠനം
അടുത്തകാലത്തായി നടന്ന പി.എസ്.സി.യുടെ പരീക്ഷകളില്‍ മിക്കതും സിലബസിനുള്ളില്‍ ഒതുങ്ങിയുള്ളവയായിരുന്നു.അതുകൊണ്ടു തന്നെ ഇവിടെയും അങ്ങിനെതന്നെ ആയിരിക്കാനാണ് സാധ്യത. അതുകൊണ്ടു തന്നെ സിലബസ് നന്നായി മനസ്സിലാക്കുക എന്നത് പരമ പ്രധാനമാണ്. സിലബസില്‍ പറയുന്ന വിവിധ വിഷയങ്ങളിൽ നിങ്ങൾക്ക് എത്രമാത്രം അവഗാഹമുണ്ടെന്നു സ്വയം പരിശോധിക്കണം. അതിനനുസരിച്ച് ഓരോ വിഷയത്തിനും നൽകേണ്ട സമയം വിഭജിച്ച് കൃത്യമായ ഒരു പഠനപദ്ധതി ഉണ്ടാക്കിയെടുക്കണം. കൂടുതല്‍ ചോദ്യങ്ങള്‍ വരുന്ന മേഖലകള്‍ മനസ്സിലാക്കി കൂടുതല്‍ സമയം ചെലവഴിക്കണം.ക്ലര്‍ക്ക് പരീക്ഷകളെ സംബന്ധിച്ചിടത്തോളം 80 മാര്‍ക്ക് എന്നത് വളരെ സുരക്ഷിതമായ ഒരു സ്‌കോര്‍ ആണ്. ഇത്തരമൊരു ലക്ഷ്യം മുന്നില്‍ കണ്ടുവേണം പഠനത്തില്‍ മുന്നേറാൻ .

 

അറിയേണ്ടതെല്ലാം
ക്ലര്‍ക്ക് പരീക്ഷകളിലെ പൊതുവിജ്ഞാനം മേഖലയിലെ ആകെ ചോദ്യങ്ങളുടെ 15 ശതമാനത്തിലേറെ ചരിത്രവുമായി ബന്ധപ്പെട്ടവയാണ്. ചരിത്രത്തെ ലോകചരിത്രം, ഇന്ത്യാചരിത്രം, കേരളചരിത്രം എന്നിങ്ങനെ തിരിക്കാമെങ്കിലും, ചരിത്രത്തിന്റെ കൂടുതല്‍ ചോദ്യം വരിക കേരളചരിത്രത്തില്‍ നിന്നുമാണ്. അതുകൊണ്ടു തന്നെ കേരള ചരിത്രവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകേണ്ടതുണ്ട്.
ഇന്ത്യാചരിത്രത്തില്‍ ആധുനിക ഇന്ത്യ, ദേശീയപ്രസ്ഥാനം എന്നീ മേഖലകളിലെ ചോദ്യങ്ങളെ ഇപ്പോള്‍ പി.എസ്.സി. പരീക്ഷയ്ക്കു കണ്ടുവരുന്നുള്ളൂ. മധ്യകാലചരിത്രത്തില്‍ നിന്നും അപൂര്‍വമായി ചില ചോദ്യങ്ങള്‍ വരുന്നുണ്ട്. ലോകചരിത്രത്തില്‍ ആഴത്തിലൊരു പഠനം ആവശ്യമില്ല. പ്രധാന ലോകസംഭവങ്ങളെയും നേതാക്കളെയും അറിഞ്ഞിരിക്കുക എന്നതാണ് പ്രധാനം. ഇപ്പോൾ കേരള നവോത്ഥാനത്തെ കുറിച്ചുള്ള ചോദ്യങ്ങൾ കൂടുതലായി ചോദിച്ചു കാണുന്നുണ്ട്. ഈ വിഷയത്തിൽ പരന്ന വായന ഉള്ളവർക്ക് മാത്രമേ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയു. കേരള നവോത്ഥാനവുമായി ബന്ധപ്പെട്ടുള്ള കൃതികള്‍ വായിക്കുന്നത് ഉദ്യോഗാര്‍ഥികള്‍ക്ക് ഗുണംചെയ്യും. പരമാവധി മാര്‍ക്കുകള്‍ സ്‌കോര്‍ ചെയ്യാന്‍ കഴിയും എന്നതിനാല്‍ അവധാനതയോടെ വേണം ഈ മേഖല കൈകാര്യം ചെയ്യാന്‍.
ഭൂമിശാസ്ത്രമാണ് ഏറെ പ്രാധാന്യമുള്ള മറ്റൊരു മേഖല. ഇന്ത്യ, കേരളം എന്നീ ഭാഗങ്ങളിലെ ഭൂമിശാസ്ത്രം സാമാന്യം നല്ലരീതിയില്‍ മനസ്സിലാക്കിയിരിക്കണം. 15 മുതല്‍ 20 വരെ ശതമാനം ചോദ്യങ്ങള്‍ ഭൂമിശാസ്ത്രത്തിൽ നിന്ന് പ്രതീക്ഷിക്കാം.
കേരളരാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയം, ഭരണഘടന എന്നീ മേഖലകളില്‍ ആഴത്തിലുള്ള ചോദ്യങ്ങള്‍ പി എസ് സി ചോദിക്കാറുണ്ട്. ഭരണഘടനയിലെ പ്രധാനപ്പെട്ട അനുച്ഛേദങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രമുഖ നേതാക്കളുമായി ബന്ധപ്പെട്ട വിവരങ്ങൾ ,സമീപകാലത്തെ രാഷ്ട്രീയസംഭവവികാസങ്ങള്‍, പ്രധാന വർഷങ്ങൾ എന്നിവ ഹൃദ്യസ്ഥമാക്കി വേണം പരീക്ഷയെ അഭിമുഖീകരിക്കേണ്ടത്.
ജനറല്‍ സയന്‍സ് ഒഴിച്ചുകൂടാനാവാത്ത വിഭാഗമാണ്. ക്ലര്‍ക്ക് പരീക്ഷയിലെ പത്തോളം ചോദ്യങ്ങള്‍ ജനറല്‍ സയന്‍സ് വിഭാഗത്തില്‍ വരുന്നുണ്ട്. മനുഷ്യശരീരം, വൈദ്യശാസ്ത്രം മേഖലകള്‍ക്കാണ് കൂടുതല്‍ ഊന്നല്‍നല്‍കേണ്ടത്. നിത്യജീവിതവുമായി ബന്ധപ്പെട്ട രാസവസ്തുക്കളും യന്ത്രങ്ങളുടെ പ്രവര്‍ത്തനവുമെല്ലാം ഇതുപോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നു.
ഭാഷ നൈപുണ്യം വളരെ അത്യാവശ്യമാണ്. ഇപ്പോൾ മലയാളത്തിന്റെ പ്രാധാന്യം ഏറിക്കൊണ്ടിരിക്കുകയാണെന്നു അറിയാമല്ലോ. മലയാളം ഭാഗത്തെ പത്തുചോദ്യങ്ങള്‍ക്ക് റാങ്ക് നിര്‍ണയിക്കുന്നതില്‍ വലിയ പങ്കുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് ഉറപ്പായും ചോദ്യങ്ങള്‍ പ്രതീക്ഷിക്കാവുന്ന ചില ഉപവിഭാഗങ്ങള്‍ മലയാളത്തിലുണ്ട്.
മലയാളം പോലെത്തന്നെ പ്രധാനമാണ് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും. കുറഞ്ഞത് ആറു മാര്‍ക്കെങ്കിലും ഇംഗ്ലീഷില്‍ നിന്നും നേടേണ്ടത് ഉയര്‍ന്ന റാങ്കിന് അനിവാര്യമാണ്.പരമ്പരാഗതമായ ചോദ്യമേഖലകളില്‍ നിന്നുമാണ് ഇംഗ്ലീഷിലെ ചോദ്യങ്ങള്‍ കൂടുതലായും വരുന്നത്. അതുകൊണ്ടുതന്നെ അടിസ്ഥാനപരമായ തയ്യാറെടുപ്പിലൂടെ തന്നെ മാർക്ക് നേടാവുന്നതേ ഉള്ളു.
ക്ലര്‍ക്ക് പരീക്ഷയില്‍ മികച്ച വിജയം നേടാന്‍ കണക്ക് /മെന്റല്‍ എബിലിറ്റി ഭാഗത്തു നിന്നും പരമാവധി മാര്‍ക്കുകള്‍ നേടേണ്ടതുണ്ട്. ഈ ഭാഗത്തു നിന്നുള്ള ആകെ 20ചോദ്യങ്ങളില്‍ 15 മാര്‍ക്കെങ്കിലും ലക്ഷ്യമിടണം. പി.എസ്.സി. ചോദ്യപ്പേപ്പറുകളില്‍ വര്‍ഷങ്ങളായി മാറ്റങ്ങളൊന്നുമില്ലാതെ തുടരുന്ന ചോദ്യമാതൃകകളാണ് കണക്ക്/മെന്റല്‍ എബിലിറ്റി ഭാഗത്തെത്. കണക്കിലെ 12 ഓളം വരുന്ന അടിസ്ഥാനക്രിയകളാണ് ഇവിടെ പ്രധാന ചോദ്യങ്ങള്‍. പ്രത്യേക താത്പര്യത്തോടെ ഈ വിഭാഗത്തിലെ വിവിധ രീതികള്‍ നന്നായി മനസ്സിലാക്കണം.


ചിട്ടയായ പഠനത്തിനും വിജയ കുതിപ്പിന് വേഗം പകരാനും മികച്ച വഴികാട്ടികള്‍ കൂടിയേ തീരൂ.ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ നേടിക്കൊടുത്ത പാരമ്പര്യമാണ് കോറിന് അവകാശപ്പെടാനുള്ളത്‌.ചിട്ടയായ പരിശീലനം കോറിന്റെ മുഖമുദ്രയാണ്. വര്‍ഷങ്ങളുടെ അറിവിലൂടെ ശാസ്ത്രീയമായി തയ്യാറാക്കുന്ന ചോദ്യങ്ങള്‍ ഉൾപ്പെടുത്തിയ കോർ റാങ്ക് ഫയലുകൾ ഉദ്യോഗാര്‍ഥികളുടെ നിലവാരം അവരറിയാതെതന്നെ ഉയര്‍ത്തുന്നു.
വരൂ ഈ പ്രാവശ്യത്തെ എൽ ഡി സി പരീക്ഷ എന്ന കടമ്പ കടക്കാൻ നിങ്ങൾക്കൊപ്പം ഞങ്ങളുമുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ബൗളിംഗില്‍ മികച്ച പ്രകടനം  (13 minutes ago)

നാളെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ ഒരറിയിപ്പും കിട്ടിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (26 minutes ago)

കെഎസ്ആര്‍ടിസി ബസില്‍ ദിലീപിന്റെ സിനിമ പ്രദര്‍ശനം നിര്‍ത്തിവയ്പ്പിച്ച് യാത്രക്കാരി  (1 hour ago)

സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ നടന്ന വെടിവെയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു  (2 hours ago)

കാര്‍ കനാലിലേക്ക് വീണ് അധ്യാപക ദമ്പതികള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ബിജെപിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി  (2 hours ago)

അതിജീവിതയ്ക്ക് പിന്തുണയുമായി താരങ്ങള്‍  (2 hours ago)

നാല് വയസുള്ള മകനെ കൊലപ്പെടുത്തി; 37കാരിക്ക് ശിക്ഷയല്ല ചികിത്സയാണ് വേണ്ടതെന്ന് കോടതി  (3 hours ago)

ട്രോളന്മാര്‍ക്ക് മറുപടിയുമായി മായാ വി  (4 hours ago)

അധികം നമ്മളെ ചൂഷണം ചെയ്യാതെ നല്ലൊരു മാറ്റം വരണം; അതേത് വഴിയെങ്കിലും ഏത് പാര്‍ട്ടി വഴിയെങ്കിലും ഉണ്ടായാല്‍ മതിയായിരുന്നു; ബിജെപി വിജയത്തില്‍ പ്രതികരിച്ച് ഗോകുല്‍ സുരേഷ്  (4 hours ago)

വിസി നിയമനത്തില്‍ സുപ്രീംകോടതിക്കെതിരെ ഗവര്‍ണര്‍  (5 hours ago)

ഇന്ത്യൻ പ്രവാസികൾക്ക് കനത്ത തിരിച്ചടി; യുഎഇയിൽ ജോലി തേടുന്നതോ ഉപരിപഠനത്തിന് ആഗ്രഹിക്കുന്നതോ ആയ ആയിരക്കണക്കിന് പ്രവാസികളെ നേരിട്ട് ബാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം  (5 hours ago)

ഭാഗ്യം പരീക്ഷിക്കുന്ന പ്രവാസി മലയാളികൾക്ക് ആവേശം പകരുന്ന മാറ്റങ്ങൾ; ഭാഗ്യക്കുറികളിൽ പ്രതീക്ഷ അർപ്പിച്ച് പ്രവാസികൾ  (5 hours ago)

അന്നും ഇന്നും എന്നും അവള്‍ക്കൊപ്പം; സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച് മഞ്ജു വാര്യര്‍  (5 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസില്‍ അന്വേഷണ സംഘത്തിനുമുന്നില്‍ മൊഴി നല്‍കാനെത്തി രമേശ് ചെന്നിത്തല  (5 hours ago)

Malayali Vartha Recommends