Widgets Magazine
31
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും അവസരം ശമ്പളം 65000 വരെ!! ഉടന്‍ അപേക്ഷിക്കൂ...


വിദേശത്ത് ജീവിക്കുന്ന മലയാളികൾ വരെ നാട്ടിലെത്തിയാൽ കേരളത്തിലെ റോഡുകൾ കണ്ട് അത്ഭുതപ്പെടുന്നു: ന്യൂയോർക്കിൽ നിന്നെത്തിയ കുട്ടി കേരളത്തിലെ റോഡുകൾ കണ്ട് ഞെട്ടിയ കഥ പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ: ഖത്തറിൽ തള്ളോട് തള്ള്...


5 ലക്ഷം കുടുംബങ്ങളുടെ കഞ്ഞികുടി മുട്ടിക്കുന്നു: ചെറിയാൻ ഫിലിപ്പ്


ഉണ്ണികൃഷ്ണൻ പോറ്റിയെ പോലുള്ള തട്ടിപ്പുകാർ ഇനി ഉണ്ടാകരുത്: ശബരിമല മേൽശാന്തിമാർക്ക് നേരിട്ട് സഹായികളെ നൽകാനുള്ള നീക്കവുമായി തിരുവിതാംകൂർ ദേവസ്വം ബാേർഡ്: തന്നെ അറസ്റ്റ് ചെയ്യും മുമ്പ്, മുകളിലുള്ള മറ്റുപ്രതികളെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് മുരാരി ബാബു...


'മോന്ത' നാശം വിതച്ച് തെലങ്കാന;ചുഴലിക്കാറ്റിനെ തുടർന്ന് മൂന്ന് പേർ മരിച്ചു..മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു..

ഡോ.എസ്‌.രാധാകൃഷ്‌ണന്‍

05 NOVEMBER 2012 05:21 AM IST
മലയാളി വാര്‍ത്ത.

More Stories...

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍.... അവസാന അലോട്ട്‌മെന്റ് കഴിഞ്ഞാല്‍ ഒരു കുട്ടിക്കും പുറത്ത് നില്‍ക്കേണ്ടി വരില്ലെന്ന് മന്ത്രി

സംസ്ഥാനത്ത് സര്‍വകലാശാലാ അടിസ്ഥാനത്തില്‍ തൊഴില്‍ മേളകള്‍... ഉന്നതവിദ്യാഭ്യാസം നേടുന്നവര്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

ഉത്സവ കാലത്ത് ഇടപാടുകാർക്ക് കൂടുതൽ സേവനങ്ങളുമായി ഇന്ഡസ്‌ഇന്ഡ് ബാങ്ക്; ഡെബിറ്റ് കാർഡ് ഇഎംഐ സേവനം തുടങ്ങി

പഠിച്ചിറങ്ങിയവർക്ക് ജോലിയില്ല.... കോവിഡ് ശരിക്കും വെട്ടിലാക്കിയിരിക്കുന്നത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന ഉദ്യോഗാർത്ഥികളെ.. ഇനി തൊഴിൽ കാഴ്ചപ്പാടുകൾ മാറിയേ തീരു..

ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 24 %

തത്ത്വചിന്തകന്‍ രാജാവാകണം എന്നു നിര്‍ദേശിച്ചതു പ്ലേറ്റോയാണ്‌. ചരിത്രത്തില്‍ പക്ഷേ, ഈ നിര്‍ദേശം വളരെ ചുരുക്കം സന്ദര്‍ഭങ്ങളിലേ പ്രായോഗികമായിട്ടുള്ളു. ആധുനികഭാരതം ഒരിക്കല്‍ പ്ലേറ്റോയുടെ അഭിലാഷം സാക്ഷാത്‌കരിക്കുകയുണ്ടായി-1962ല്‍. ഡോ.എസ്‌.രാധാകൃഷ്‌ണന്‍ രാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ സാരഥിയായി രാധാകൃഷ്‌ണന്‍ അവരോധിക്കപ്പെട്ടപ്പോള്‍ `ഒരു ദാര്‍ശനികന്‍ രാജാവായിരിക്കുന്നു' എന്ന നിലയിലാണ്‌ ലോകം മുഴുവന്‍ പ്രതികരിച്ചത്‌. നിരവധി രാജ്യങ്ങളില്‍ നടത്തിയ പ്രഭാഷണ പര്യടനങ്ങളിലൂടെ വൈജ്ഞാനികമായ ഒരു ദിഗ്വിജയം തന്നെ കൈവരിക്കാന്‍ രാധാകൃഷ്‌ണനു സാധിച്ചു. പരിചയപ്പെട്ടവരൊക്കെ `ഇതാ, `ഒരു ദാര്‍ശനികന്‍' എന്നദ്ദേഹത്തെ ആദരപൂര്‍വം നോക്കിക്കണ്ടു. 

ഒരുദാഹരണം: ഓക്‌സ്‌ഫോര്‍ഡ്‌ സര്‍വകലാശാലയിലെ പ്രൊഫസര്‍ സ്ഥാനത്തു നിന്നു വിരമിച്ചപ്പോള്‍ സര്‍വകലാശാലാധികൃതര്‍ രാധാകൃഷ്‌ണനു ഹൃദ്യമായ യാത്രയയപ്പു നല്‌കി. ആ സന്ദര്‍ഭത്തില്‍ രജിസ്‌ട്രാര്‍ തെല്ലൊരമ്പരപ്പോടെ പറഞ്ഞു: ``എന്തൊരസാധാരണമായ ജീവിതമാണ്‌ താങ്കളുടേത്‌. ഒരു ഇന്ത്യന്‍ പ്രൊഫസര്‍ അന്തര്‍ദേശീയ പ്രതിഭാസമായിത്തീരുക! താങ്കളെ പരിചയപ്പെടാന്‍ കഴിഞ്ഞതോര്‍ത്തു ഞാന്‍ അഭിമാനം കൊള്ളുന്നു.''
ആര്‍ഷചിന്തയുടെ ധൈഷണികമായ ഔന്നത്യം ആധുനിക ഇന്ത്യയില്‍ രാധാകൃഷ്‌ണനിലെന്നതുപോലെ മറ്റാരിലും പ്രത്യക്ഷപ്പെട്ടിട്ടില്ല. ഭാരതീയ പൈതൃകത്തില്‍ അഭിമാനം കൊണ്ടിരുന്ന അദ്ദേഹം താന്‍ അതിന്റെ പ്രചാരകനും വ്യാഖ്യാതാവുമായിരിക്കാന്‍ കടപ്പെട്ടവനാണെന്നു സ്വയം കണ്ടെത്തി.
മഹാത്മാഗാന്ധിയോടും ജവഹര്‍ലാല്‍ നെഹ്‌റുവിനോടും ഒപ്പം നിന്നുകൊണ്ട്‌, പക്ഷേ, തെല്ലു വ്യത്യസ്‌തമായ രീതിയില്‍, ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിനു രാധാകൃഷ്‌ണന്‍ ആവേശപൂര്‍വം തന്റെ സംഭാവനകള്‍ നല്‌കി. ഔദ്യോഗികജീവിതത്തിന്റെ പരിമിതികള്‍ മൂലം ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും അനുവാദത്തോടു കൂടിത്തന്നെ അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ അംഗമായില്ല; അറസ്റ്റുവരിച്ചില്ല; ജയില്‍വാസം അനുഭവിച്ചുമില്ല. എന്നാല്‍, ഓക്‌സ്‌ഫോര്‍ഡ്‌ സര്‍വകലാശാലയില്‍ പ്രൊഫസറായിരുന്നുകൊണ്ട്‌ ഇംഗ്ലണ്ടില്‍ നടത്തിയ നിരവധി പ്രഭാഷണങ്ങളില്‍ അദ്ദേഹം ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെയും മഹാത്മാഗാന്ധിയുടെ അക്രമരഹിത പ്രക്ഷോഭത്തിന്റെയും മഹത്തായ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ലോകത്തിനു മുമ്പില്‍ സമര്‍ത്ഥമായി അവതരിപ്പിച്ചു.
മഹാത്മാഗാന്ധിയുടെ അഹിംസാധിഷ്‌ഠിതമായ സമരപരിപാടിയുടെ ചരിത്രപരവും താത്ത്വികവുമായ പശ്ചാത്തലവും പ്രസക്തിയും സ്വദേശത്തും വിദേശത്തുമുള്ള ബുദ്ധിജീവികള്‍ക്കും, സ്വാതന്ത്ര്യപ്രസ്ഥാനത്തെ സംശയത്തോടെ നോക്കിക്കാണാന്‍ ശ്രമിച്ച രാഷ്‌ട്രനേതാക്കള്‍ക്കും വ്യാഖ്യാനിച്ചുകൊടുത്തതു രാധാകൃഷ്‌ണനായിരുന്നു.
ഒരു സവിശേഷവീക്ഷണമനുസരിച്ചു വ്യക്തികളെ രണ്ടു വിഭാഗത്തില്‍പെടുത്താം. ചിന്തിക്കുന്നവ (ങമി ീള ഠവീൗഴവ)േ രും പ്രവര്‍ത്തിക്കുന്നവ (ങമി ീള അരശേീി) രും. ഏതു പ്രസ്ഥാനത്തിന്റെയും വിജയത്തിന്‌ ഇവരുടെ സംഘടിതപ്രവര്‍ത്തനം കൂടിയേ തീരു. ന്യൂനപക്ഷമായ ആദ്യ വിഭാഗത്തിന്റെ പ്രതിനിധിയായി നിന്നുകൊണ്ടു നമ്മുടെ ദേശീയപ്രസ്ഥാനത്തിനനുകൂലമായി ദേശീയ വിദേശീയശക്തികളുടെ അഭിപ്രായസമാഹരണം സാധിക്കുന്നതിലാണു രാധാകൃഷ്‌ണന്‍ അനന്യമായ വിജയം കൈവരിച്ചത്‌.
ഭൗതിക സ്വാതന്ത്ര്യത്തോടൊപ്പമോ അതിലധികമോ വിലപ്പെട്ടതാണ്‌ ആധ്യാത്മികസ്വാതന്ത്ര്യമെന്നദ്ദേഹം കരുതി. അതു കൈവരിച്ചുകൊണ്ടു സ്വാതന്ത്ര്യത്തിന്റെ പുതിയ സ്വര്‍ഗത്തിലേക്കുണരാന്‍ അദ്ദേഹം ഇന്ത്യന്‍ ജനതയെ നിരന്തരം ഉദ്‌ബോധിപ്പിച്ചു. സമകാലിക രാഷ്‌ട്രീയവ്യക്തിത്വങ്ങളില്‍ നിന്നു രാധാകൃഷ്‌ണനെ വ്യതിരിക്തനാക്കുന്ന ഈ വസ്‌തുത നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.
പ്രഗല്‌ഭനായ അധ്യാപകന്‍, ഉജ്ജ്വലനായ പ്രഭാഷകന്‍, തന്ത്രശാലിയായ അമ്പാസിഡര്‍, രാഷ്‌ട്രത്തിന്റെ ക്ഷേമൈശ്വര്യങ്ങളില്‍ ദത്താവധാനനായ ഭരണാധികാരി, ഉന്നതനായ ചിന്തകന്‍, അസാധാരണമായ വ്യക്തിപ്രഭാവത്തിന്റെ ഉടമ എന്നിങ്ങനെ ഒരു കാലഘട്ടം മുഴുവന്‍ അദ്ദേഹം ചരിത്രത്തില്‍ നിറഞ്ഞുനിന്നു. ശബളാഭമായ ആ ജീവിതത്തിന്റെ ഏടുകള്‍ നമ്മുടെ വരുംതലമുറകള്‍ പരിചയപ്പെടണം. എങ്കിലേ ഒരു രാഷ്‌ട്രം കൈവരിച്ച മഹത്തരമായ സ്വാതന്ത്ര്യത്തിന്റെ കഥാപഠനം പൂര്‍ത്തിയാകൂ.
രാധാകൃഷ്‌ണന്റെ ഏക മകന്‍ ഡോ. ഗോപാല്‍ എഴുതി, 1989ല്‍ ഓക്‌സ്‌ഫോര്‍ഡ്‌ യൂണിവേഴ്‌സിറ്റി പ്രസ്‌ ആദ്യപതിപ്പു പ്രസിദ്ധപ്പെടുത്തിയ ഞമറവമസൃശവെിമി അ ആശീഴൃമുവ്യ എന്ന ഗ്രന്ഥമാണ്‌ ഈ രചനയ്‌ക്ക്‌ ആധാരമായി സ്വീകരിച്ചിരിക്കുന്നത്‌.
(ആമുഖത്തില്‍ നിന്ന്‌)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓടുന്ന സ്‌കൂട്ടറില്‍ നിന്നും പാമ്പിന്റെ കടിയേല്‍ക്കാതെ അദ്ധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (25 minutes ago)

കമ്പനിയിലെ ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ വ്യവസായി അറസ്റ്റില്‍  (35 minutes ago)

താമരശ്ശേരി ഫ്രഷ് കട്ട് സംഘര്‍ഷ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ്  (1 hour ago)

രഞ്ജി ട്രോഫിയില്‍ കേരളം നാളെ കര്‍ണ്ണാടകയെ നേരിടും  (1 hour ago)

വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു  (1 hour ago)

ചലച്ചിത്ര അക്കാഡമിയില്‍ പുതിയ ഭരണ സമിതി  (1 hour ago)

തലസ്ഥാനം വര്‍ഷങ്ങളായി നേരിടുന്ന പ്രശ്‌നത്തിന് പരിഹാരമാകുന്നു  (2 hours ago)

ശബരിമല സ്വര്‍ണപാളിക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറെ ചോദ്യം ചെയ്യുന്നു  (2 hours ago)

റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും അവസരം ശമ്പളം 65000 വരെ!! ഉടന്‍ അപേക്ഷിക്കൂ...  (4 hours ago)

കുവൈത്തില്‍ വെങ്കലയുഗത്തിലെ ക്ഷേത്രം കണ്ടെത്തി...!! നാലായിരം വര്‍ഷം മുമ്പുള്ള ദില്‍മണ്‍ നാഗരികതയുടെ ശേഷിപ്പുകള്‍ വിസ്മയിപ്പിക്കുന്നു; ഫൈലക ദ്വീപില്‍ ഇതിന് മുന്‍പും മറ്റൊരു ക്ഷേത്ര ശേഷിപ്പുകള്‍ കണ്ടെത്  (4 hours ago)

മകള്‍ ആണ്‍ സുഹൃത്തിനെ വീട്ടില്‍ കൊണ്ട് വരുന്നത് വിലക്കി : മകള്‍ അമ്മയെ കൊന്ന് കെട്ടിത്തൂക്കി  (4 hours ago)

ഇസ്രയേലിന്റെ ആണവായുധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് !! ഇറാന്‍ ചാനലുകള്‍ പുറത്തുവിട്ട ആ വീഡിയോ വെറുതെയല്ല; ടെഹ്‌റാനില്‍ ചാരന്മാരെ ഇറക്കി ഇസ്രയേല്‍ കളത്തില്‍ ! ഖമനേയിയുടെ കൊട്ടാരത്തില്‍ വലവിരിച്ച് മൊസാദ്!!  (4 hours ago)

ഭാര്യയെ കാണാന്‍ ആശുപത്രിയിലെത്തിയ അമ്മാവനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്  (4 hours ago)

കേരളത്തെ ഏറ്റവും സുരക്ഷിതമായ ടൂറിസം ഡെസ്റ്റിനേഷനായി വിലയിരുത്തി വനിതാ സഞ്ചാരികള്‍...  (6 hours ago)

ബെൻസേലം സെന്റ് ഗ്രീഗോറിയോസ് പള്ളി പെരുന്നാൾ ഒക്ടോബർ 31, നവംബർ 1, 2, (വെള്ളി, ശനി, ഞായർ) തീയ്യതികളിൽ...  (6 hours ago)

Malayali Vartha Recommends