Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..


വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ‌ സർക്കാർ..


ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്... എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം...


ഇത് കേസാക്കിയാൽ നാറും! ജിജി മാരിയോ മദ്യ ലഹരിയിൽ ഭർത്താവിനെ കുത്തി കൊല്ലാൻ ശ്രമിച്ചുവെന്ന് മാധ്യമങ്ങളിൽ വാർത്ത വരും: കുട്ടികളെ ഓർത്ത് കേസാക്കണ്ട എന്നവർ പറഞ്ഞു: ജിജിയുടെ വഴിവിട്ട ജീവിതവും, സാമ്പത്തിക തട്ടിപ്പുകളും: ആ വീഡിയോ പുറത്ത് വിട്ട് മാരിയോ ജോസഫ്...

ഡോ.എസ്‌.രാധാകൃഷ്‌ണന്‍

05 NOVEMBER 2012 05:21 AM IST
മലയാളി വാര്‍ത്ത.

More Stories...

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍.... അവസാന അലോട്ട്‌മെന്റ് കഴിഞ്ഞാല്‍ ഒരു കുട്ടിക്കും പുറത്ത് നില്‍ക്കേണ്ടി വരില്ലെന്ന് മന്ത്രി

സംസ്ഥാനത്ത് സര്‍വകലാശാലാ അടിസ്ഥാനത്തില്‍ തൊഴില്‍ മേളകള്‍... ഉന്നതവിദ്യാഭ്യാസം നേടുന്നവര്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

ഉത്സവ കാലത്ത് ഇടപാടുകാർക്ക് കൂടുതൽ സേവനങ്ങളുമായി ഇന്ഡസ്‌ഇന്ഡ് ബാങ്ക്; ഡെബിറ്റ് കാർഡ് ഇഎംഐ സേവനം തുടങ്ങി

പഠിച്ചിറങ്ങിയവർക്ക് ജോലിയില്ല.... കോവിഡ് ശരിക്കും വെട്ടിലാക്കിയിരിക്കുന്നത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന ഉദ്യോഗാർത്ഥികളെ.. ഇനി തൊഴിൽ കാഴ്ചപ്പാടുകൾ മാറിയേ തീരു..

ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 24 %

തത്ത്വചിന്തകന്‍ രാജാവാകണം എന്നു നിര്‍ദേശിച്ചതു പ്ലേറ്റോയാണ്‌. ചരിത്രത്തില്‍ പക്ഷേ, ഈ നിര്‍ദേശം വളരെ ചുരുക്കം സന്ദര്‍ഭങ്ങളിലേ പ്രായോഗികമായിട്ടുള്ളു. ആധുനികഭാരതം ഒരിക്കല്‍ പ്ലേറ്റോയുടെ അഭിലാഷം സാക്ഷാത്‌കരിക്കുകയുണ്ടായി-1962ല്‍. ഡോ.എസ്‌.രാധാകൃഷ്‌ണന്‍ രാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ സാരഥിയായി രാധാകൃഷ്‌ണന്‍ അവരോധിക്കപ്പെട്ടപ്പോള്‍ `ഒരു ദാര്‍ശനികന്‍ രാജാവായിരിക്കുന്നു' എന്ന നിലയിലാണ്‌ ലോകം മുഴുവന്‍ പ്രതികരിച്ചത്‌. നിരവധി രാജ്യങ്ങളില്‍ നടത്തിയ പ്രഭാഷണ പര്യടനങ്ങളിലൂടെ വൈജ്ഞാനികമായ ഒരു ദിഗ്വിജയം തന്നെ കൈവരിക്കാന്‍ രാധാകൃഷ്‌ണനു സാധിച്ചു. പരിചയപ്പെട്ടവരൊക്കെ `ഇതാ, `ഒരു ദാര്‍ശനികന്‍' എന്നദ്ദേഹത്തെ ആദരപൂര്‍വം നോക്കിക്കണ്ടു. 

ഒരുദാഹരണം: ഓക്‌സ്‌ഫോര്‍ഡ്‌ സര്‍വകലാശാലയിലെ പ്രൊഫസര്‍ സ്ഥാനത്തു നിന്നു വിരമിച്ചപ്പോള്‍ സര്‍വകലാശാലാധികൃതര്‍ രാധാകൃഷ്‌ണനു ഹൃദ്യമായ യാത്രയയപ്പു നല്‌കി. ആ സന്ദര്‍ഭത്തില്‍ രജിസ്‌ട്രാര്‍ തെല്ലൊരമ്പരപ്പോടെ പറഞ്ഞു: ``എന്തൊരസാധാരണമായ ജീവിതമാണ്‌ താങ്കളുടേത്‌. ഒരു ഇന്ത്യന്‍ പ്രൊഫസര്‍ അന്തര്‍ദേശീയ പ്രതിഭാസമായിത്തീരുക! താങ്കളെ പരിചയപ്പെടാന്‍ കഴിഞ്ഞതോര്‍ത്തു ഞാന്‍ അഭിമാനം കൊള്ളുന്നു.''
ആര്‍ഷചിന്തയുടെ ധൈഷണികമായ ഔന്നത്യം ആധുനിക ഇന്ത്യയില്‍ രാധാകൃഷ്‌ണനിലെന്നതുപോലെ മറ്റാരിലും പ്രത്യക്ഷപ്പെട്ടിട്ടില്ല. ഭാരതീയ പൈതൃകത്തില്‍ അഭിമാനം കൊണ്ടിരുന്ന അദ്ദേഹം താന്‍ അതിന്റെ പ്രചാരകനും വ്യാഖ്യാതാവുമായിരിക്കാന്‍ കടപ്പെട്ടവനാണെന്നു സ്വയം കണ്ടെത്തി.
മഹാത്മാഗാന്ധിയോടും ജവഹര്‍ലാല്‍ നെഹ്‌റുവിനോടും ഒപ്പം നിന്നുകൊണ്ട്‌, പക്ഷേ, തെല്ലു വ്യത്യസ്‌തമായ രീതിയില്‍, ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിനു രാധാകൃഷ്‌ണന്‍ ആവേശപൂര്‍വം തന്റെ സംഭാവനകള്‍ നല്‌കി. ഔദ്യോഗികജീവിതത്തിന്റെ പരിമിതികള്‍ മൂലം ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും അനുവാദത്തോടു കൂടിത്തന്നെ അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ അംഗമായില്ല; അറസ്റ്റുവരിച്ചില്ല; ജയില്‍വാസം അനുഭവിച്ചുമില്ല. എന്നാല്‍, ഓക്‌സ്‌ഫോര്‍ഡ്‌ സര്‍വകലാശാലയില്‍ പ്രൊഫസറായിരുന്നുകൊണ്ട്‌ ഇംഗ്ലണ്ടില്‍ നടത്തിയ നിരവധി പ്രഭാഷണങ്ങളില്‍ അദ്ദേഹം ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെയും മഹാത്മാഗാന്ധിയുടെ അക്രമരഹിത പ്രക്ഷോഭത്തിന്റെയും മഹത്തായ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ലോകത്തിനു മുമ്പില്‍ സമര്‍ത്ഥമായി അവതരിപ്പിച്ചു.
മഹാത്മാഗാന്ധിയുടെ അഹിംസാധിഷ്‌ഠിതമായ സമരപരിപാടിയുടെ ചരിത്രപരവും താത്ത്വികവുമായ പശ്ചാത്തലവും പ്രസക്തിയും സ്വദേശത്തും വിദേശത്തുമുള്ള ബുദ്ധിജീവികള്‍ക്കും, സ്വാതന്ത്ര്യപ്രസ്ഥാനത്തെ സംശയത്തോടെ നോക്കിക്കാണാന്‍ ശ്രമിച്ച രാഷ്‌ട്രനേതാക്കള്‍ക്കും വ്യാഖ്യാനിച്ചുകൊടുത്തതു രാധാകൃഷ്‌ണനായിരുന്നു.
ഒരു സവിശേഷവീക്ഷണമനുസരിച്ചു വ്യക്തികളെ രണ്ടു വിഭാഗത്തില്‍പെടുത്താം. ചിന്തിക്കുന്നവ (ങമി ീള ഠവീൗഴവ)േ രും പ്രവര്‍ത്തിക്കുന്നവ (ങമി ീള അരശേീി) രും. ഏതു പ്രസ്ഥാനത്തിന്റെയും വിജയത്തിന്‌ ഇവരുടെ സംഘടിതപ്രവര്‍ത്തനം കൂടിയേ തീരു. ന്യൂനപക്ഷമായ ആദ്യ വിഭാഗത്തിന്റെ പ്രതിനിധിയായി നിന്നുകൊണ്ടു നമ്മുടെ ദേശീയപ്രസ്ഥാനത്തിനനുകൂലമായി ദേശീയ വിദേശീയശക്തികളുടെ അഭിപ്രായസമാഹരണം സാധിക്കുന്നതിലാണു രാധാകൃഷ്‌ണന്‍ അനന്യമായ വിജയം കൈവരിച്ചത്‌.
ഭൗതിക സ്വാതന്ത്ര്യത്തോടൊപ്പമോ അതിലധികമോ വിലപ്പെട്ടതാണ്‌ ആധ്യാത്മികസ്വാതന്ത്ര്യമെന്നദ്ദേഹം കരുതി. അതു കൈവരിച്ചുകൊണ്ടു സ്വാതന്ത്ര്യത്തിന്റെ പുതിയ സ്വര്‍ഗത്തിലേക്കുണരാന്‍ അദ്ദേഹം ഇന്ത്യന്‍ ജനതയെ നിരന്തരം ഉദ്‌ബോധിപ്പിച്ചു. സമകാലിക രാഷ്‌ട്രീയവ്യക്തിത്വങ്ങളില്‍ നിന്നു രാധാകൃഷ്‌ണനെ വ്യതിരിക്തനാക്കുന്ന ഈ വസ്‌തുത നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.
പ്രഗല്‌ഭനായ അധ്യാപകന്‍, ഉജ്ജ്വലനായ പ്രഭാഷകന്‍, തന്ത്രശാലിയായ അമ്പാസിഡര്‍, രാഷ്‌ട്രത്തിന്റെ ക്ഷേമൈശ്വര്യങ്ങളില്‍ ദത്താവധാനനായ ഭരണാധികാരി, ഉന്നതനായ ചിന്തകന്‍, അസാധാരണമായ വ്യക്തിപ്രഭാവത്തിന്റെ ഉടമ എന്നിങ്ങനെ ഒരു കാലഘട്ടം മുഴുവന്‍ അദ്ദേഹം ചരിത്രത്തില്‍ നിറഞ്ഞുനിന്നു. ശബളാഭമായ ആ ജീവിതത്തിന്റെ ഏടുകള്‍ നമ്മുടെ വരുംതലമുറകള്‍ പരിചയപ്പെടണം. എങ്കിലേ ഒരു രാഷ്‌ട്രം കൈവരിച്ച മഹത്തരമായ സ്വാതന്ത്ര്യത്തിന്റെ കഥാപഠനം പൂര്‍ത്തിയാകൂ.
രാധാകൃഷ്‌ണന്റെ ഏക മകന്‍ ഡോ. ഗോപാല്‍ എഴുതി, 1989ല്‍ ഓക്‌സ്‌ഫോര്‍ഡ്‌ യൂണിവേഴ്‌സിറ്റി പ്രസ്‌ ആദ്യപതിപ്പു പ്രസിദ്ധപ്പെടുത്തിയ ഞമറവമസൃശവെിമി അ ആശീഴൃമുവ്യ എന്ന ഗ്രന്ഥമാണ്‌ ഈ രചനയ്‌ക്ക്‌ ആധാരമായി സ്വീകരിച്ചിരിക്കുന്നത്‌.
(ആമുഖത്തില്‍ നിന്ന്‌)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഹാറില്‍ എന്താണ് പാര്‍ട്ടിയ്ക്ക് പറ്റിയതെന്ന് അന്വേഷിക്കണമെന്ന് ശശി തരൂര്‍  (11 minutes ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ കേരളത്തില്‍ അറസ്റ്റിലായത് 71 പേര്‍  (25 minutes ago)

ബിഹാറിലെ തോല്‍വിയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി  (40 minutes ago)

ബിഹാര്‍ ജനതയ്ക്ക് ഇനി ഭയമില്ലാതെ മുന്നേറാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (48 minutes ago)

വര്‍ക്കലയില്‍ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു  (1 hour ago)

മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (2 hours ago)

ബിഹാറിലെ പ്രായം കുറഞ്ഞ എംഎല്‍എയായി മൈഥിലി താക്കൂര്‍  (3 hours ago)

ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (3 hours ago)

Bihar-gold-jackpot ഖനി തുറന്നാൽ ഭരണകക്ഷിക്ക് കോളടിക്കും!  (4 hours ago)

പിഎം കിസാന്‍ പദ്ധതിയുടെ 21ാം ഗഡു ഉടന്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കും  (4 hours ago)

എല്ലാം അഡ്ജസ്റ്റ്മെന്റാണ്; ഭയങ്കര പ്രശ്നത്തിലാണിപ്പോൾ; അദ്ദേഹവുമായി ഞാൻ സെറ്റാകില്ലെന്ന് മനസിലായി; തുറന്നുപറഞ്ഞ് സുമ ജയറാം!!  (4 hours ago)

ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി, ബിആര്‍എസ് സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്ത് കോണ്‍ഗ്രസ്  (4 hours ago)

പ്രമുഖ പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ പുരസ്കാര ജേതാവുമായ സാലുമരദ തിമ്മക്ക (114) അന്തരിച്ചു  (4 hours ago)

Bihar-election-results നിതീഷ് ദ റിയൽ ക്യാപ്റ്റൻ  (5 hours ago)

കേരളത്തില്‍ വീണ്ടും അതിശക്ത മഴയ്ക്ക് സാധ്യത  (5 hours ago)

Malayali Vartha Recommends