കാലില്‍ വീണ് യാചനയുമായി പെണ്‍കുട്ടി; സോഷ്യൽ മീഡിയയിൽ വിമർശങ്ങൾ ഏറ്റുവാങ്ങി ബോളിവുഡ് നടി കരീന കപൂർ
സോഷ്യൽ മീഡിയയിൽ വിമർശങ്ങൾ ഏറ്റുവാങ്ങി ബോളിവുഡ് നടി കരീന കപൂർ. ക്രിസ്മസ്ദിനത്തില്‍ മകന്‍ തൈമൂര്‍ ആലിഖാനോടൊപ്പം കരീന ബാന്ദ്രയിലെ മൗണ്ട് മേരി ദേവാലയത്തില്‍ എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ നടിയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. പള്ളിയില്‍ നിന്ന് മടങ്ങി വരവെ ഒരു ചെറിയ പെണ്‍കുട്ടി കരീനയുടെ കാലുകളില്‍ വീണ് യാചിക്കുന്നുണ്ടായിരുന്നു. കരീനയുടെ കാലിൽ പിടിച്ച് യാചിച്ച പെൺകുട്ടിയെ ശ്രദ്ധിക്കാതെയാണ് താരം കടന്നുപോയത്. മകൻ തൈമൂർ അലി ഖാനും കരീനയ്ക്ക് ഒപ്പമുണ്ടായിരുന്നു. ഇതിന്റെ ദ്യശ്യങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് നടിയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നത്.
തിരക്കുള്ള സമയത്തായിരുന്നു കരീനയും മകനും പള്ളിയില്‍ നിന്ന് പുറത്തു വന്നത്. ജനതിരക്ക് കൂടുന്നതിനു മുന്‍പ് കാറിനടുത്തേയ്ക്ക് തിടുക്കത്തില്‍ തീങ്ങുന്നതിനിടെയാണ് ഒരു ചെറിയ പെണ്‍കുട്ടി താരത്തിന്റെ കാലുകളില്‍ പിടിച്ച് ഭിക്ഷ യാചിച്ചത്. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ നടി കാറിന് അരുകിലേയ്ക്ക് പോകുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥ കുട്ടിയെ പിടിച്ച് മാറ്റുന്നുണ്ടായിരുന്നു.
ഈ വീഡിയോ പുറത്തു വന്നതോടെ താരത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. തൈമൂറിനെ പോലയൊരു കുട്ടിയല്ലേ അതും. ഇങ്ങനെയാണോ മകന് മാത്യക കാണിച്ചു കൊടുക്കുന്നത്. താരത്തിന് മനുഷ്യത്വമുണ്ടോ എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ഉയരുന്നത്.
എന്നാൽ കരീന പെൺകുട്ടിയെ കണ്ടിരുന്നില്ലെന്ന വാദവുമായി ഒരു വിഭാഗം രംഗത്തെത്തി. അമ്മയെന്ന നിലയിൽ മകനെ സംരക്ഷിക്കാനാണ് കരീന ശ്രമിച്ചതെന്ന് ആരാധകർ പറയുന്നു.
https://www.facebook.com/Malayalivartha