ശ്രീദേവിയുടെ മരണത്തിന്റെ യഥാർത്ഥ കാരണമെന്ത്; നടിയുടെ ജീവിതം ആസ്പദമാക്കിയുള്ള പുസ്തകം ചർച്ചയാകുന്നു
ബോളിവുഡിന്റെ സൂപ്പർ നടി ശ്രീദേവി അന്തരിച്ചിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. 2018 ഫെബ്രുവരി 24 നായിരുന്നു ദുബായിലെ ഹോട്ടലില്‍ വെച്ച് നടിയെ മരിച്ച നിലയിൽ കാണപ്പെട്ടത് . നടിയുടെ മരണത്തിന്റെ പേരില്‍ പല ദൂരുഹതകളും പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ശ്രീദേവിയുടെ ജീവിതകഥ ആസ്പദമാക്കി സത്യാര്‍ഥ് നായക് എഴുതിയ പുസ്തകം ആണ് ചർച്ചകളിൽ നിറയുന്നത്. ശ്രീദേവിയ്ക്ക് ഇടയ്ക്കിടെ രക്തസമ്മര്‍ദ്ധം കുറയുന്നതിനെ തുടര്‍ന്ന് ബോധക്ഷയം ഉണ്ടാകാറുണ്ടായിരുന്നു എന്നും ശ്രീദേവിയുടെ സഹപ്രവര്‍ത്തകര്‍ ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ടെന്നും സത്യാര്‍ഥ് പറയുന്നു. അഭിനയിച്ച് കൊണ്ടിരിക്കുന്ന കാലത്ത് പലപ്പോഴും ശ്രീദേവി കുഴഞ്ഞ് വീണിട്ടുണ്ടെന്നു സംവിധായകന്‍ പങ്കശ് പരാശറും നടന്‍ നാഗാര്‍ജുനയും തന്നോട് പറഞ്ഞിട്ടുണ്ട്.രക്തസമ്മര്‍ദ്ധം കുറയുന്നതാണ് അതിന് കാരണം. അവര്‍ സിനിമാ സെറ്റിലും ശുചിമുറിയിലും സമാനമായി വീണിട്ടുണ്ട്. ശ്രീദേവിയുടെ അനന്തിരവള്‍ മഹേശ്വരി ഒരിക്കല്‍ പറഞ്ഞു, കുഴഞ്ഞ് വീണ് മൂക്കില്‍ നിന്ന് വായില്‍ നിന്നുമെല്ലാം രക്തം ഒഴുകുന്ന അവസ്ഥയില്‍ ഒരിക്കല്‍ ശ്രീദേവിയെ ശുചിമുറിയില്‍ നിന്നും കണ്ടിട്ടുണ്ടെന്ന്. നടക്കുന്നതിനിടയില്‍ പെട്ടെന്ന് ബോധക്ഷയം സംഭവിക്കുന്നതും പതിവായിരുന്നു. സത്യാര്‍ഥ് നായക് തന്റെ പുസ്തകത്തിൽ പറയുന്നു.
ഇന്ത്യൻ സിനിമയിൽ പകരം വയ്ക്കനില്ലാത്ത താരസാന്നിധ്യമായിരുന്നു നടി ശ്രീദേവി. ചമയങ്ങളില്ലാത്ത ലോകത്ത് നിന്ന് താരം യാത്രയായിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും ഇന്നുംപലരും താരത്തിന്റെ വിയോഗം പൂർണ്ണമായി ഉൾക്കൊണ്ടിട്ടില്ല. കരൺ ജോഹറാണ് പുസ്തകത്തിന് പിന്നിൽ പ്രവർത്തിച്ചത് . ശ്രീദേവി-ദി എറ്റേണൽ സ്ക്രീൻ എന്നാണ് പുസ്തകത്തിന് പേര് നൽകിയിരിക്കുന്നത്. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ആണ് പ്രസാധകർ.
https://www.facebook.com/Malayalivartha