Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

ബോളിവുഡിലെ കിടമത്സരം, ലോബികളുടെ കൈകടത്തല്‍, സ്വജനപക്ഷപാതം, നടന്റെ വിഷാദരോഗം... ഇവയെല്ലാം കടന്ന് റിയയിലേക്ക്, ബോളിവുഡ് ക്രൈം ത്രില്ലറിനു സമാനമായ ട്വിസ്റ്റ്.

09 SEPTEMBER 2020 06:00 AM IST
മലയാളി വാര്‍ത്ത

സുശാന്തിന്റെ മരണത്തിന്റെ അടുത്ത ദിവസങ്ങളൊന്നില്‍ നടന്റെ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എഴുതിയ കത്തിലെ വരികള്‍ ഇങ്ങനെയാണ്; 'എന്നെ കൊലപാതകിയെന്നു വരെ വിളിച്ച് ആക്ഷേപിക്കുന്നു. ജീവനൊടുക്കിയില്ലെങ്കില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തുമെന്നാണ് ഒടുവില്‍ ലഭിച്ച ഭീഷണി' - നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണം സംബന്ധിച്ച കേസന്വേഷണം സിബിഐയെ ഏല്‍പിക്കണമെന്നായിരുന്നു ആവശ്യം. ഇപ്പോള്‍ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിയ ചക്രവര്‍ത്തി അറസ്റ്റിലാകുമ്പോള്‍ അതു ബോളിവുഡ് ക്രൈം ത്രില്ലറിനു സമാനമായ ട്വിസ്റ്റ്.

മൂന്നു ദിവസം നീണ്ട ചോദ്യം ചെയ്യലില്‍ സുശാന്തിന് ലഹരിമരുന്ന് നല്‍കിയതായും ഒപ്പമിരുന്നു ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും റിയ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. ലഹരി മരുന്ന് ഉപയോഗം, കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് റിയയുടെ ഫോണില്‍ നിന്നു വാട്‌സാപ് ചാറ്റ് കണ്ടെടുത്തെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചതിനെത്തുടര്‍ന്നാണ് എന്‍സിബി റിയക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. ചോദ്യംചെയ്യലിന് ഒടുവില്‍ ചൊവ്വാഴ്ചയാണ് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) റിയ ചക്രവര്‍ത്തിയെ അറസ്റ്റ് ചെയ്തത്.

ബോളിവുഡിലെ കിടമത്സരവും ലോബികളുടെ കൈകടത്തലും സ്വജനപക്ഷപാതവും നടന്റെ വിഷാദരോഗവും ആത്മഹത്യയിലേക്കു നയിച്ചെന്ന നിഗമനത്തില്‍ മുംബൈ പൊലീസിന്റെ അന്വേഷണം നീങ്ങവെ റിയ തന്നെയാണ് സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ട് കത്തെഴുതിയത്. എന്നാല്‍ റിയ ചക്രവര്‍ത്തിക്കെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടു സുശാന്തിന്റെ പിതാവ് ബിഹാര്‍ പൊലീസിനു പരാതി നല്‍കിയതു മുതലാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്.

റിയ ചക്രവര്‍ത്തി തന്നെ സമ്മര്‍ദത്തിലാക്കുന്നതായി സുശാന്ത് സിങ് രാജ്പുത്ത് പറഞ്ഞിട്ടുണ്ടെന്ന സൂചനകള്‍ നടന്റെ മുന്‍ കാമുകി അങ്കിത ലോഖണ്ഡെയും പുറത്തുവിട്ടതോടെ റിയക്കെതിരെ കുരുക്ക് മുറുകി. റിയയില്‍ നിന്നു ഭീഷണിയുണ്ടെന്നു ഭയപ്പെട്ടിരുന്നതായും ഇക്കാര്യം കുടുംബാംഗങ്ങള്‍ ഫെബ്രുവരിയില്‍ ബാന്ദ്ര പൊലീസിനെ അറിയിച്ചിരുന്നതായും സുശാന്തിന്റെ അച്ഛന്റെ അഭിഭാഷകനും വെളിപ്പെടുത്തി.പിന്നാലെ സുശാന്തിന്റെ ബാങ്ക് അക്കൗണ്ട്, സാമ്പത്തിക ഇടപാടുകള്‍ എന്നിവ കേന്ദ്രീകരിച്ചു ബിഹാര്‍ പൊലീസ് അന്വേഷണം തുടങ്ങി. അക്കൗണ്ടില്‍ നിന്ന് 15 കോടിയോളം രൂപ റിയ തട്ടിയെടുത്തെന്നായിരുന്നു മാതാപിതാക്കളുടെ പരാതി. എന്നാല്‍ ഇതിനു തെളിവില്ലെന്നു മുംബൈ പൊലീസ് പറഞ്ഞു. സുശാന്തിന്റെ അറിവോടെ 5 ലക്ഷം രൂപ വിമാനയാത്രാച്ചെലവിനായി റിയ ഉപയോഗിച്ചതല്ലാതെ മറ്റു കൈമാറ്റങ്ങളില്ലെന്നും ബാങ്ക് രേഖകള്‍ കോടതി ആവശ്യപ്പെട്ടാല്‍ സമര്‍പ്പിക്കാമെന്നും മുംബൈ പൊലീസ് വ്യക്തമാക്കി.

സംഭവം മഹാരാഷ്ട്ര, ബിഹാര്‍ സര്‍ക്കാരുകള്‍ തമ്മിലുള്ള ഉരസലിനും കാരണമായി. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ബിഹാറില്‍ നിന്നുള്ള നാലംഗ പൊലീസ് സംഘം മുംബൈയിലെത്തിയതെന്നായിരുന്നു മഹാരാഷ്ട്ര സര്‍ക്കാരിന്റെ ആരോപണം. സുശാന്ത് സിങ്ങിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തനിക്കെതിരെ പട്‌നയിലുള്ള എഫ്‌ഐആര്‍ മുംബൈയിലേക്കു മാറ്റണണമെന്ന് ആവശ്യപ്പെട്ട് റിയയും സുപ്രീം കോടതിയെ സമീപിച്ചു. കേസ് സിബിഐയ്ക്ക് കൈമാറണമെന്ന ആവശ്യം സുശാന്തിന്റെ അച്ഛന്‍ കെ.െക. സിങ് സുപ്രീം കോടതിയില്‍ ഉന്നയിച്ചു. സിബിഐ അന്വേഷണം ആദ്യം ആവശ്യപ്പെട്ട റിയ, പിന്നീട് അതില്‍ നിന്നു പിന്മാറിയത് സംശയമുനകള്‍ ശക്തമാകാന്‍ കാരണമായി. ഒടുവില്‍ ഓഗസ്റ്റ് 19ന് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടു സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് (ഇഡി) റിയയ്‌ക്കെതിരെയുള്ള സാമ്പത്തിക കുറ്റകൃത്യക്കേസ് അന്വേഷിക്കവെ ലഹരി ഇടപാടു സംശയങ്ങള്‍ സിബിഐയെയും നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയെയും അറിയിച്ചത്. ഇതാണ് ഇപ്പോള്‍ അറസ്റ്റിലേക്ക് വരെ എത്തിച്ചത്. റിയയുടെ വാട്‌സാപ് ചാറ്റില്‍ നിന്ന് ലഹരി ഉപയോഗം, കടത്ത് എന്നിവയെക്കുറിച്ച് സൂചന ലഭിച്ചതോടെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കേസെടുത്തു. മുംബൈ ഫിലിം സിറ്റി ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ എന്‍സിബി റെയ്ഡ് നടത്തി. ലഹരി മരുന്ന് ഇടപാടുകാരന്‍ സഈദ് വിലാത്ര, ബാസിത് പരിഹാര്‍ എന്നിവര്‍ അറസ്റ്റിലായതോടെ റിയയുടെ സഹോദരന്‍ ഷോവിക്കിലേക്ക് അന്വേഷണമെത്തി.

റിയ ചക്രവര്‍ത്തിയും സഹോദരന്‍ ഷോവിക്കും തമ്മില്‍ ലഹരിമരുന്നുകളെക്കുറിച്ചു നടത്തിയതെന്നു സംശയിക്കുന്ന ചാറ്റ് വിവരങ്ങളും പുറത്തായി. സുശാന്തിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിറാന്‍ഡ, നടന്റെ ജോലിക്കാരന്‍ ദീപക് സാവന്ത് എന്നിവരും അംഗങ്ങളായ വാട്‌സാപ് ഗ്രൂപ്പില്‍ മാര്‍ച്ച് 15നു നടന്ന ചാറ്റ് ആണ് പുറത്തായത്. ,സുശാന്ത്, റിയയ്‌ക്കൊപ്പം ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി നടന്റെ മുന്‍ മാനേജര്‍ ശ്രുതി മോദി സിബിഐക്കു മൊഴി നല്‍കുകയും ചെയ്തു.

സെപ്റ്റംബര്‍ 4-ന് റിയ ചക്രവര്‍ത്തിയുടെ സഹോദരന്‍ ഷോവിക് (24), സുശാന്തിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിറാന്‍ഡ (30) എന്നിവരെ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തു. ഇരുവരുടേയും ഫ്‌ലാറ്റില്‍ നടത്തിയ റെയ്ഡിനു പിന്നാലെയായിരുന്നു അറസ്റ്റ്. താന്‍ ലഹരി ഇടപാടു നടത്തിയത് ഷോവിക്കിനു വേണ്ടിയാണെന്ന് ബാസിത് പരിഹാര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതോടെയാണ്, എന്‍സിബി പിടിമുറുക്കിയത്. തൊട്ടടുത്ത ദിവസം സുശാന്ത് സിങ്ങിന്റെ വീട്ടുജോലിക്കാന്‍ ദീപേഷ് സാവന്തിനെയും എന്‍സിബി അറസ്റ്റ് ചെയ്തു. 2019 സെപ്റ്റംബര്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെ സുശാന്തിന് താന്‍ ലഹരിമരുന്ന് എത്തിച്ചിരുന്നതായി സാമുവല്‍ മിറാന്‍ഡ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണു വിവരം. പലപ്പോഴും ഷോവിക് നിര്‍ദേശിക്കുന്ന ആളുകളില്‍ നിന്ന് ലഹരി മരുന്നു വാങ്ങുകയായിരുന്നത്രേ. ഷോവിക്കിന് ഒപ്പമിരുത്തിയുള്ള ചോദ്യം ചെയ്യലിനു പിന്നാലെയാണ് സെപ്റ്റംബര്‍ 8-ന് റിയയും അറസ്റ്റിലാകുന്നത്.

സിബിഐ : റിയയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ആത്മഹത്യാപ്രരണക്കുറ്റം ആരോപിച്ച് സുശാന്തിന്റെ അച്ഛന്‍ നല്‍കിയ പരാതി.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്: സുശാന്തിന്റെ പക്കല്‍ നിന്ന് റിയയും കുടുംബവും 15 കോടിയോളം രൂപ തട്ടിയെടുത്തെന്ന അച്ഛന്റെ പരാതി.
നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ: റിയയുടെ അറസ്റ്റും തുടര്‍ നടപടികളും... എന്നിവയൊക്കെയാണ് നിലവില്‍ അന്വേഷിക്കുന്നത്.

മുന്‍ മാനേജര്‍ ദിഷയുടെ ആത്മഹത്യയുമായി സുശാന്തിന്റെ മരണത്തിനു ബന്ധമുണ്ടോ?, ബോളിവുഡിലെ പ്രമുഖരുടെ പേരുകള്‍ ആദ്യഘട്ടത്തില്‍ ഉയര്‍ന്നതിനു ശേഷം കേള്‍ക്കാതായതിനു പിന്നിലെ കാരണം?, സുശാന്തിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നെന്നു പറയപ്പെടുന്ന കോടികള്‍ എവിടെ എന്നീ ചോദ്യങ്ങളും ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (25 minutes ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (29 minutes ago)

ന്യൂനമർദ്ധം ചതിച്ചു..  (34 minutes ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (1 hour ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (1 hour ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (1 hour ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (1 hour ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (2 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (2 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (3 hours ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (3 hours ago)

Malayali Vartha Recommends