ലിപ്‌സ്‌ലോക്ക് ചെയ്തതിന്റെ പേരിൽ നായികയെ അഴിഞ്ഞാട്ടക്കാരി എന്ന് വിളിക്കുന്നവരെ ഫാൻസ് എന്ന് വിളിക്കാനാവില്ല, ഞരമ്പ് രോഗികൾ എന്നെ വിളിക്കാനാവൂ ;മൈ സ്റ്റോറി ഒരു മോശം ചിത്രമാണെങ്കിൽ ആ തരത്തിലുള്ള വിമർശനമാണ്ഉന്നയിക്കേണ്ടത് ;റോഷിനി ദിനകരന് പിന്തുണയുമായി സംവിധായകൻ വി .സി അഭിലാഷ്
മൈ സ്റ്റോറിയുടെ സംവിധായക റോഷിനി ദിനകരന് പിന്തുണയുമായി സംവിധായകൻ വി .സി അഭിലാഷ് രംഗത്ത്.മൈ സ്റ്റോറിയ്‌ക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ധേഹം.ഫേസ്ബുക്കിലൂടെയാണ് അഭിലാഷ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത് .സൂപ്പർതാരങ്ങളുടെ ഫാൻസ് അസോസിയേഷനുകളെ കടുത്ത ഭാഷയിലാണ് സംവിധായകൻ വിമർശിച്ചത് .18 കോടി മുതല്‍ മുടക്കിലെടുത്ത ചിത്രം വലിയ രീതിയില്‍ സൈബര്‍ ആക്രമണത്തിന് ഇരയായെന്നും മൈ സ്റ്റോറി ഒരു മോശം ചിത്രമാണെങ്കില്‍ ആ തരത്തിലുള്ള വിമര്‍ശനമാണ് ഉന്നയിക്കേണ്ടതെന്നും വിസി അഭിലാഷ് പറയുന്നു .ലിപ് ലോക്ക് ചെയ്തതിന്റെ പേരില്‍ നായികയെ അഴിഞ്ഞാട്ടക്കാരി എന്ന് വിളിക്കുന്നവരെ ഫാന്‍സ് എന്ന് വിളിക്കാനാകില്ല. ഞരമ്പ് രോഗികള്‍ എന്നെ വിളിക്കാനാവൂ. എന്നും അദ്ധേഹം പറഞ്ഞു .
വി.സി.അഭിലാഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
സൂപ്പർ താരങ്ങളുടെ ഫാൻസ് അസോസിയേഷനുകൾ ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. പക്ഷെ അത്തരം ചാരിറ്റി പ്രവർത്തനങ്ങളുടെ പേരിലാണോ അവർ ഇന്നറിയപ്പെടുന്നത് ? അതിന്റെ എന്തെങ്കിലും ക്രെഡിറ്റ് അവർക്ക് ഇന്ന് കിട്ടുന്നുണ്ടോ? എന്റെ അറിവിൽ, വിദ്യാ സമ്പന്നരും സംസ്കാര സമ്പന്നരുമായ ഒട്ടേറെപ്പേർ ഈ സംഘടനകളിലുണ്ട്. പക്ഷെ പൊതു സമൂഹത്തിൽ ഈ ഫാൻസ് അസോസിയേഷനുകളുടെ മുഖമെന്താണ്?
മൈ സ്റ്റോറി എന്ന ചലച്ചിത്രത്തിന്റെ സംവിധായിക തന്റെ സിനിമയ്ക്ക് നേരിടേണ്ടി വന്ന ദുര്യോഗമോർത്ത് സങ്കടപ്പെടുകയാണ്.പതിനെട്ട് കോടി മുടക്കിയ ഒരു സിനിമയാണത്. വലിയ രീതിയിൽ സൈബർ ആക്രമണമാണ് അവർ നേരിടുന്നത്.അതിന്റെ പിന്നിലെ കാരണങ്ങൾ ഫാൻസ് അസോസിയേഷനുകളുടെ നേതാക്കൾ ചർച്ച ചെയ്യേണ്ടതല്ലേ?
മൈ സ്റ്റോറി ഒരു മോശം ചിത്രമാണെങ്കിൽ ആ തരത്തിലുള്ള വിമർശനമാണ്ഉന്നയിക്കേണ്ടത്. അല്ലാതെ ലിപ്‌സ്‌ലോക്ക് ചെയ്തതിന്റെ പേരിൽ നായികയെ അഴിഞ്ഞാട്ടക്കാരി എന്ന് വിളിക്കുന്നവരെ ഫാൻസ് എന്ന് വിളിക്കാനാവില്ല. ഞരമ്പ് രോഗികൾ എന്നെ വിളിക്കാനാവൂ. അക്കൂട്ടർ സിനിമാ വ്യവസായത്തെ തകർക്കുകയെ ഉള്ളൂ. ഈ ഞരമ്പ് രോഗികൾ വിജയിപ്പിച്ച ഏതെങ്കിലും ഒരു സിനിമ ഇന്നോളമുണ്ടായിട്ടുണ്ടോ?
ഫാൻസ് അസോസിയേഷനുകളുടെ നേതാക്കൾ കൂട്ടം തെറ്റി നടക്കുന്ന തങ്ങളുടെ ഈ അംഗങ്ങളെ തിരുത്താൻ മുൻകൈയെടുക്കണം.
https://www.facebook.com/Malayalivartha