Widgets Magazine
22
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദുബായിൽ നടന്നത് ഗൂഡാലോചനയോ..? രാജ്യത്തിന് വലിയ നഷ്ടം വരുത്തിവെച്ച ഈ ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ചു..കാരണം എന്താണ്..? ദുരൂഹത മറനീക്കി പുറത്തു വരും..


സുപ്രീം കോടതിയിൽ പോയ കേരള സർക്കാർ ഇതാ ഗവർണറുടെ കാലിൽ പിടിക്കാൻ വഴിതേടുന്നു.. ഉടക്കാൻ നിന്നാൽ തന്റെ കൈയിലുള്ള ബില്ലുകളെല്ലാം അദ്ദേഹം രാഷ്ട്രപതിക്ക് അയയ്ക്കും..


സ്വന്തംകൈപ്പടയിൽ പിത്തള എന്നത് വെട്ടി ചെമ്പ് എന്നെഴുതി..ബോര്‍ഡിലെ മറ്റംഗങ്ങളായ കെ.ടി. ശങ്കര്‍ദാസ്, പാലവിള വിജയകുമാര്‍ എന്നിവര്‍ യോജിക്കുകയുംചെയ്തു..അടുത്ത ഏത് ഉന്നതന്റെ വീട്..?


സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്


വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..

കുഞ്ഞു ഷൈനിനോട് ഒരു വാക്ക് കൂടി ഉള്ളില്‍ തീയുള്ള കലാകാരനെ ഒരു സംഘടനക്കും വിലക്കാനാവില്ല; ജോയ് മാത്യു

01 DECEMBER 2019 05:16 PM IST
മലയാളി വാര്‍ത്ത

മലയാളസിനിമ ലോകത്ത് വ്യക്തമായ നിലപാടുള്ള വ്യക്തിത്യത്തിന് ഉടമയാണ് ജോയ് മാത്യു എന്ന കലാകാരൻ .'അന്നയും റസൂലും' എന്ന ചിത്രത്തില്‍ തന്റെ മകനായി അഭിനയിച്ച് കരിയര്‍ ആരംഭിച്ച ഷെയ്ന്‍ നിഗത്തിന്‍റെ കഴിവിനെ പ്രശംസിച്ചും സിനിമ എന്ന വ്യവസായത്തിന്‍റെ ഭാഗമാകുമ്പോഴുള്ള ഉത്തരവാദിത്വം ഓര്‍മിപ്പിച്ചും ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിലാണ് ജോയ് മാത്യു ഷെയിൻ നിഗമിന് പിന്തുണയുമായി എത്തിയത്. മാറ്റത്തിന്‍റെ കാറ്റിനൊപ്പം ഒരു തൂവലിന്‍റെ ലാഘവത്തോടെയാണ് ഷൈൻ പറന്നിറങ്ങിയതെന്നും ജോയ് മാത്യു പറഞ്ഞു. ഉള്ളിൽ തീയുള്ള കലാകാരനെ ഒരു സംഘടനക്കും വിലക്കാനാകില്ലെന്നും ജോയ് മാത്യു പറഞ്ഞു.

ജോയ് മാത്യുവിന്റെ കുറിപ്പ്

മരിക്കാനോ കൊല്ലപ്പെടാനോ തയ്യാറില്ലാത്ത നായകന്മാരുടെ ഇടയിലടക്കാണ് ചാകാനും വേണ്ടിവന്നാല്‍ കൊല്ലപ്പെടാനും തയ്യാറുള്ള നായകനായി ഷൈന്‍ നിഗം എത്തുന്നത്.ഇടക്കെവിടെയോ വെച്ചു സര്‍വ്വ വിജ്ഞാനികളും വിജയിക്കാന്‍ മാത്രം പിറന്നവരുമായ നായക സങ്കല്പങ്ങളില്‍ കുറ്റിയടിച്ചു നിന്നുപോയ മലയാള സിനിമയിലേക്ക് മാറ്റത്തിന്റെ കാറ്റിനൊപ്പം ഒരു തൂവലിന്റെ ലാഘവത്തോടെ ഷൈന്‍ പറന്നിറങ്ങിയത്. അകാലത്തില്‍ അന്തരിച്ച അബി എന്ന നടനോടുള്ള സഹതാപ തരംഗം ആയിരുന്നില്ല ഈ കുട്ടിയുടെ കൈമുതല്‍.അങ്ങനെയായിരുന്നെങ്കില്‍ അന്തരിച്ച പല നടന്മാരുടെയും മക്കള്‍ തിരശീലയില്‍ തിളങ്ങേണ്ടതായിരുന്നില്ലേ?

ഷൈന്‍ നിഗം അടിമുടി ഒരു കലാകാരനാണ്.അയാള്‍ ആദ്യമായി അഭിനയിച്ചത് 'അന്നയും റസൂലും' എന്ന രാജീവ് രവിയുടെ ചിത്രത്തില്‍ എന്റെ മകനായിട്ടാണ്. പിന്നീട് എന്നെ ഷൈന്‍ വിളിക്കുന്നത് അയാളും കൂട്ടുകാരും ചേര്‍ന്നു ചെയ്യുന്ന, ഷൈന്‍ തന്നെ സംവിധാനം ചെയ്യുന്ന ഒരു ഷോട്ട് ഫിലിമില്‍ അഭിനയിക്കാനാണ്. അന്നവന് ഇരുപത് വയസ്സ് തികഞ്ഞിട്ടുണ്ടോ എന്ന് സംശയം. ലഘു ചിത്രം എന്നതില്‍ നിന്നും ഞാന്‍ ഒഴിയാന്‍ നോക്കിയെങ്കിലും അവന്‍ എന്നെ വിടാതെ വിളിച്ചു കൊണ്ടിരുന്നു.ഒടുവില്‍ ഞാന്‍ രണ്ടു ദിവസം അവനുവേണ്ടി മാറ്റിവെച്ചു. അപ്പോഴാണ്അബി വിളിക്കുന്നത്. ഞങ്ങള്‍ തമ്മില്‍ നേരിട്ട് കണ്ടിട്ടില്ല, ഷൈനിന്റെ പടത്തില്‍ ഇപ്പോള്‍ അഭിനയിക്കരുത്.അവന്റ പരീക്ഷ അടുത്തിരിക്കയാണ്. പഠിത്തം ഉഴപ്പിപ്പോകും, താങ്കളും ഒരച്ഛനല്ലേ എന്റെ വിഷമം മനസ്സിലാകുമല്ലോ എന്നൊക്കെ പറഞ്ഞപ്പോള്‍ ഞാനും ഒരച്ഛനായി. ഷൈന്‍ വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, മോനെ ഞാന്‍ വന്നു അഭിനയിക്കാം. പരീക്ഷ കഴിഞ്ഞിട്ട് പോരെ?

പിന്നെ ഷൈന്‍ വിളിച്ചില്ല, പക്ഷെ തിരശീലയില്‍ സജീവമായി. പറഞ്ഞുവന്നത്, നായകനായി ജീവിച്ചു കളയാം എന്ന മോഹവുമായി സിനിമയെ സമീപിക്കുന്ന ആയിരങ്ങളില്‍ ഒരാളായിട്ടല്ല ഷൈനിനെ ഞാന്‍ കാണുന്നത്. അതുകൊണ്ടാണ് അയാളുടെ രീതികള്‍, എടുത്തു ചാട്ടങ്ങള്‍, എല്ലാം അച്ചടക്കമില്ലായ്മയായി നാം വിലയിരുത്തിപ്പോകുന്നത്. സിനിമ ഒരു വ്യവസായം എന്ന നിലയില്‍ തന്നെയാണ് കാണേണ്ടത്. മുടക്കുമുതലും ലാഭവും ലക്ഷ്യമാക്കുന്ന എന്തും വ്യവസായം തന്നെ. അത് ലാഭം മാത്രം പ്രതീക്ഷിക്കുന്നു. അതിനാല്‍ അച്ചടക്കവും പ്രതീക്ഷിക്കുന്നു. ഓരോ മണിക്കൂറിനും പണമാണ് നഷ്ടം. അതുകൊണ്ടാണ് അഭിനേതാക്കള്‍ക്ക് അസുഖം വരാതെ നോക്കാന്‍ നിര്‍മ്മാതാക്കള്‍ ജാഗ്രത പുലര്‍ത്തുന്നത്. അല്ലാതെ അവരോടുള്ള സ്‌നേഹം കൊണ്ടല്ല. സാങ്കേതിക വിദഗ്ധര്‍ക്ക് പകരക്കാരുണ്ടാവാം എന്നാല്‍ അഭിനേതാക്കള്‍ക്ക് പകരക്കാര്‍ ഉണ്ടാവില്ല.അച്ചടക്കത്തിന്റെയും പൊരുത്തപ്പെടലുകളുടെയും ലോകത്തേക്ക് ചുരുങ്ങുക ശരിയായ കലാകാരന്മാര്‍ക്ക് വലിയ വെല്ലുവിളിയാണ്. ഒരു ഭാഗത്തു സാമ്പത്തികമായ സൗഭാഗ്യങ്ങള്‍. മറുഭാഗത്ത് പൊരുത്തപ്പെടലുകളുടെ മാനസിക സംഘര്‍ഷം.

ഷൈന്‍ നിഗം എന്ന കലാകാരനെ അറിയുന്ന സംവിധായകര്‍ അയാളുടെ പ്രതിഭ മനസ്സിലാക്കി സിനിമയുണ്ടാക്കുവാന്‍ ശ്രമിക്കുമ്പോള്‍ ഷൈന്‍ നിഗം എന്ന കച്ചവട ചരക്കിനെ വിറ്റു ലാഭമുണ്ടാക്കുവാന്‍ നിര്‍മ്മാതാക്കളും ശ്രമിക്കുന്നു.സ്വാഭാവികമായും ഇത് അവര്‍ക്കിടയില്‍ പ്രതിസന്ധി സൃഷിക്കുന്നു.
ലോകം കണ്ട എക്കാലത്തെയും മികച്ച നടനായ Klaus Kinsky യും ലോകത്തിലെതന്നെ മികച്ച സംവിധായകനായ Werner Heroz ഉം തമ്മില്‍ വഴക്കടിക്കുന്നതും പിന്നീട് സഹകരിക്കുന്നതും പോലുള്ള നിരവധി സംഭവങ്ങള്‍ സിനിമയുടെ ചരിത്രം അറിയാനാഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടതാണ്.ഇത്തരം സര്‍ഗ്ഗാത്മക വിസ്‌ഫോടനങ്ങള്‍ മികച്ച കലാസൃഷ്ടിയുടെ പിറവിക്ക് പിന്നില്‍ ധാരാളം ഉണ്ട്. ദൗര്‍ഭാഗ്യവശാല്‍ ഇവിടെ കലാമൂല്യത്തേക്കാള്‍ മൂലധനവും താരമൂല്യവും തമ്മിലാണ്പ്രശ്‌നം.

സമയബന്ധിതമാണ് എല്ലാ വ്യാപാരങ്ങളും. അതിന്റേതായ സംഘര്‍ഷങ്ങള്‍ ഓരോ നിര്‍മ്മാതാവിനുമുണ്ടാവും. അത്തരം വ്യാപാരങ്ങളില്‍ പങ്ക് കൊള്ളുന്നവരെല്ലാം തന്നെ സമയത്തെ അനുസരിക്കാന്‍ നിര്ബന്ധിതരാണ്. സിനിമയില്‍ സമയം എന്നാല്‍ പണമാണ്. അപ്പോള്‍ അതില്‍ പങ്കെടുക്കുന്നവര്‍ എല്ലാവരും തങ്ങളുടെ അന്തഃസംഘര്ഷങ്ങളെ അടക്കിവെക്കാനും പൊരുത്തപ്പെടാനും തയ്യാറാവണം.ഒരാള്‍ സമയം തെറ്റിച്ചാല്‍ ഒരുപാട് പേരുടെ സമയം തെറ്റും, ലോകത്തിന്റെ തന്നെ സമയം തെറ്റും എന്ന് എല്ലാവരുംമനസ്സിലാക്കിയാല്‍ നന്ന്. പ്രത്യേകിച്ചും താരകേന്ദ്രീകൃതമായ ഒരു വ്യവസായത്തില്‍. പ്രത്യേകിച്ചും ഷൈന്‍ നിഗം സിനിമ എന്നതാവുമ്പോള്‍ ഉത്തരവാദിത്വം കൂടുകയാണ്. നായകനായി നടിക്കുന്നര്‍ക്ക് ഉള്ളത് പോലെ മനസ്സംഘര്‍ഷങ്ങള്‍ മറ്റുള്ളവര്‍ക്കും ഉണ്ട് എന്ന് മനസ്സിലാക്കുമ്പോള്‍ നമ്മള്‍ മണ്ണിലേക്ക് വരും.., വരണം.

കച്ചവടം എന്ന നിലക്കല്ലാതെ, സമയബന്ധിതമല്ലാത്ത ഒരു കലാപ്രവര്‍ത്തനത്തിനു ഇതൊന്നും ഭാഗമല്ല തന്നെ. എന്നാല്‍ കച്ചവടത്തിന്കൂട്ട് നില്‍ക്കുമ്പോള്‍ അനുരഞ്ജനത്തിന്റെ കുരിശ് സ്വയം ചുമക്കുക അതേ വഴിയുള്ളൂ.ഷൈനിനെപ്പോലെ ലാഭക്കൊതിയെഇഷ്ടപ്പെടാതിരിക്കുകയും എന്നാല്‍ അതിന്റെ ഭാഗഭാക്കുകയും ചെയ്യേണ്ടിവരുന്ന നിരവധി പേരുണ്ട്. അവര്‍ക്കും ഇതേ സംഘര്‍ഷങ്ങള്‍ ഉള്ളിലുണ്ട്. പക്ഷെ അടക്കിവെച്ചേപറ്റൂ, അതാണീ രംഗം. അതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കുക. പണിതീരാത്ത വീടുകള്‍ ദുശ്ശകുനക്കാഴ്ചകളാണ്, സങ്കടങ്ങളാണ്, ഒരുപാട് പേരുടെ കണ്ണീരാണ്.
മറ്റുള്ളവരുടെ കണ്ണുനീര്‍ തുടക്കുവാന്‍ കഴിയില്ലെങ്കിലും താന്‍ കാരണം മറ്റുള്ളവരെ കരയിക്കാതിരിക്കാനെങ്കിലും കലാകാരന് കഴിയണ്ടേ?
കുഞ്ഞു ഷൈനിനോട് ഒരു വാക്ക് കൂടി ഉള്ളില്‍ തീയുള്ള കലാകാരനെ ഒരു സംഘടനക്കും വിലക്കാനാവില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡ്രൈവർ ക്യാബിനിലെ വ്ലോഗ് ചിത്രീകരണം, കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളുടെ ഉപയോഗം, നിയമം ലംഘിച്ച് രൂപമാറ്റം എന്നിവയ്ക്കെതിരെ നടപടികൾ  (59 minutes ago)

പ്രസിഡന്റിന്റെ മുൻകൂർ അനുവാദമില്ലാതെ ഒരു വിഷയവും യോഗത്തിന്റെ പരിഗണനയ്ക്ക് വിടേണ്ടതില്ലെന്ന ഉത്തരവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്  (1 hour ago)

ഒറ്റദിവസം 93 പൈസയുടെ നഷ്ടം...  (1 hour ago)

ജോർജ് ഹോംനഴ്‌സായി ജോലിചെയ്തിരുന്നയാൾ; മകൻ യുകെയിൽ, മകൾ പാലായിൽ; ഭാര്യ വീട്ടിലില്ലാത്ത സമയം ലൈംഗീക തൊഴിലാളിയെ കൊലപ്പെടുത്തി; ഹരിത കർമ സേനാംഗങ്ങൾ വഴിയിൽ കണ്ടത് മൃതദേഹത്തിനരികിലിരിക്കുന്ന ജോർജിനെ...!!!!  (1 hour ago)

ഓട്ടോയ്ക്ക് മുന്നിലേക്ക് കാട്ടുപന്നി ചാടി അപകടം....  (1 hour ago)

.ബഹളംകേട്ട് സമീപവാസികൾ ഓടിയെത്തി, പോലീസെത്തി അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു  (1 hour ago)

പൊട്ടിക്കരഞ്ഞ്ഷെയ്ഖ് മഖ്തൂം മോദിയെ വിളിച്ച് പൊട്ടിക്കരഞ്ഞു തേജസിൽ വിറച്ച് ദുബായി ഞെട്ടി പ്രവാസികൾ..!  (1 hour ago)

വീട്ടുവളപ്പിൽ ഒരു പട്ടി ചത്തു കിടക്കുന്നു, അതിനെ മൂടാൻ ചാക്കുണ്ടോ? വീട്ടു മുറ്റത്ത് ചാക്ക് ചോദിച്ച് ജോർജ്ജ്; മണിക്കൂറുകൾക്കകം കൊലപാതകം!!!! മരിച്ച സ്ത്രീയുടെ മുഖം കണ്ട് ഭയന്ന് നാട്ടുകാർ, ഞെട്ടി ഭാര്യ  (1 hour ago)

ലൈംഗിക തൊഴിലാളിയുമായി 'ആ കാര്യത്തിൽ' തർക്കം; പിന്നാലെ വീട്ടിനുള്ളിൽ അതിക്രൂരമായ കൊലപാതകം; മൃതദേഹം ഉപേക്ഷിക്കാൻ പോകുന്നതിനിടെ സംഭവിച്ചത് മറ്റൊന്ന്...! കൊച്ചി തേവരയിൽ സംഭവിച്ചത്  (2 hours ago)

തേജസ് തകർത്തത് പാക്..?! ദുബായിൽ പാകിസ്താന്റെ പണി..? സര്‍ക്കുലര്‍ ലൂപ്പ്-ന് പിന്നിൽ ആ ഞെട്ടൽ  (2 hours ago)

ട്രാക്റ്റർ ട്രോളി മറിഞ്ഞ് മൂന്നു തൊഴിലാളികൾക്ക് ദാരുണാന്ത്യം.... ഒരാൾക്ക് പരുക്ക്  (2 hours ago)

വൈദ്യുതാഘാതമേറ്റ് തയ്യൽത്തൊഴിലാളിക്ക്  (2 hours ago)

. ടോസ് നേടി ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ്....  (2 hours ago)

അനിത കൊലക്കേസിൽ വിധി ഇന്ന്.....  (3 hours ago)

തെളിവുകൾ പൂട്ടി SIT കടകംപള്ളിയെ അറസ്റ്റ് ..?  (3 hours ago)

Malayali Vartha Recommends