Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

നിസ്‌ക്കാരപ്പായക്ക് പകരം പറയും നിലവിളക്കും;കതിർമണ്ഡപം ഒരുങ്ങിയത് മുസ്ലിം ജമാ അത്തിൽ; ഇത് കേരള ചരിത്രത്തിലെ ആദ്യ മതസൗഹാർദ്ദ വിവാഹം

19 JANUARY 2020 04:53 PM IST
മലയാളി വാര്‍ത്ത

മതസൗഹാർദ്ദത്തിന് വേദിയായി കായംകുളം ചേരാവള്ളിയിലെ മുസ്‌ലിം പള്ളി. കേരള ചരിത്രത്തിൽ തന്നെ ആദ്യമെന്ന് വിശേഷിപ്പിക്കാവുന്ന കല്യാണം ആണ് ഇപ്പൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലുമൊക്കെ ചർച്ചയാകുന്നത്. മതമല്ല മനുഷ്യനാണ് വലുതെന്ന് തെളിയിച്ച നിമിഷങ്ങൾക്കാണ് നാട് സാക്ഷിയായിരിക്കുന്നത്. മനുഷ്യന്റെ നന്മയാണ്‌ ഏത് മതത്തിനും മുകളിലെന്ന് തെളിയിച്ച നിമിഷങ്ങൾ. മതസാഹോദര്യത്തിന്റെ മനോഹരമായ മാതൃകകള്‍ എക്കാലത്തും ഉയര്‍ത്തിപ്പിടിച്ച നാടാണ് കേരളം. ആ ചരിത്രത്തിലെ പുതിയൊരേടാണ് ഇന്ന് ചേരാവള്ളിയില്‍ എഴുതി ചേർക്കപ്പെട്ടത്. കേരള ചരിത്രത്തിലെ ആദ്യ മതസൗഹാർദ്ദ വിവാഹം. മഹാപ്രളയത്തിൽ മതം നോക്കാതെ ഒറ്റക്കെട്ടായി നിന്ന കേരളം വീണ്ടും ചരിത്രത്തിൽ ഒരധ്യായം കൂടി കുറിക്കുകയായിരുന്നു. ഒറ്റക്കെട്ടായി നിൽക്കാൻ കേരളത്തിന് കഴിയുമെന്നതിന്റെ ഒരു തെളിവ് കുടി ലഭിക്കുകയാണ് ഈ വിവാഹത്തിലൂടെ.

അച്ഛനെ നഷ്ട്ടമായ കായംകുളം സ്വദേശിനിയായ അഞ്ജുവിനായി ആണ് ചേരാവള്ളി മുസ്ലീം ജമാ അത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പള്ളിയില്‍ പന്തലും സദ്യയുമൊരുങ്ങിയത്. മതവിത്യാസങ്ങള്‍ മാറിനിന്ന് മനുഷ്യമനസുകള്‍ ഒന്നിച്ചപ്പോള്‍ നൂറുകണക്കിനാളുകളുടെ അനുഗ്രഹവും ആശിർവാദവും ഏറ്റുവാങ്ങി അഞ്ജുവിനെ താലിചാർത്തിയത്കൃഷ്ണപുരം സ്വദേശി ശരത്ത് ആണ്. ചേരാവള്ളി മുസ്ലീം ജമായത്ത് പള്ളിയില്‍ തയ്യാറാക്കിയ കതിര്‍ മണ്ഡപത്തില്‍ ചേരാവള്ളി അമൃതാഞ്ജലിയില്‍ ബിന്ദുവിന്റേയും പരേതനായ അശോകന്റേയും മകള്‍ അഞ്ജുവും കൃഷ്ണപുരം കാപ്പില്‍ കിഴക്ക് തോട്ടേതെക്കടത്ത് തറയില്‍ ശശിധരന്റേയും മിനിയുടേയും മകന്‍ ശരത്തും വിവാഹിതരായി ചരിത്രം രചിക്കുകയായിരുന്നു. ഹൈന്ദാവാചാരപ്രാകരം ആയിരുന്നു വിവാഹ കർമ്മങ്ങൾ നടന്നത്. ജമാഅത്ത് കമ്മിറ്റി സെക്രട്ടറി നുജുമുദ്ദീന്‍ ആലുംമൂട്ടിലിന്റെ നേതൃത്വത്തില്‍ ഭാരവാഹികള്‍ ഒത്തുചേര്‍ന്നാണ് അഞ്ജുവിന്റെ വിവാഹം നടത്തുന്ന ചുമതല ഏറ്റെടുത്ത് നിർവഹിച്ചത്.

കഴിഞ്ഞ വർഷം ഹൃദയാഘാതം വന്നാണ് അഞ്ജുവിന്റെ അച്ഛൻ അശോകൻ മൂന്നുമക്കളെയും ഭാര്യ ബിന്ദുവിനെയും വിട്ട് ലോകത്തോട് വിദ് പറയുന്നത്. പിന്നീട്‌ കൂലിവേല ചെയ്താണ് 'അമ്മ മക്കളെ വളർത്തിയത്. ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട ബിന്ദു മകളുടെ വിവാഹത്തിനായി പള്ളിക്കമ്മിറ്റിയുടെ സഹായം തേടുകയായിരുന്നു. മൂത്തമകളായ അഞ്ജുവിന്റെ വിവാഹം നടത്താൻ മറ്റ് വഴികളൊന്നുമില്ലാതെ വന്നപ്പോഴാണ് വീടിന് സമീപത്തുള്ള മുസ്ലീം ജമാ അത്ത് പള്ളിക്കമ്മറ്റിയെ ബിന്ദു സമീപിച്ചത്. മകളുടെ വിവാഹം നടത്തണം എന്നതു മാത്രമായിരുന്നു ആ അമ്മയുടെ ആവശ്യം. സഹായിക്കണമെന്നായിരുന്നു അപേക്ഷിച്ചത്. മറ്റു മാർഗ്ഗങ്ങളൊന്നും തെളിഞ്ഞുവന്നില്ല . മതം നോക്കാതെ ആ അമ്മയുടെ ആവശ്യം പള്ളികമ്മറ്റി ഏറ്റെടുക്കുകയായിരുന്നു. വിവാഹത്തിന്റെ എല്ലാ ചെലവുമുൾപ്പെടെ ആഘോഷപൂർവ്വം നടത്തിത്തരാമെന്ന വാക്കാണ് പള്ളിക്കമ്മിറ്റി അഞ്ജുവിന്റെ മാക് നൽകിയത്. ക്ഷണക്കത്ത് മുതൽ ഭക്ഷണവും ആഭരണങ്ങളും ഉൾപ്പെടെ ഒരുക്കി ജമാ അത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവാഹ ഒരുക്കങ്ങള്‍ക്കായി നാടൊരുമിച്ച് തന്നെ നിന്നു. പത്ത് പവന്‍ സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും ഭക്ഷണവും തുടങ്ങി വിവാഹത്തിന് വേണ്ട മുഴുവന്‍ ചെലവുകളും വഹിച്ചതും പള്ളി കമ്മിറ്റിയായിരുന്നു.

വീട്ടുകാര്‍ക്കൊപ്പം ജമാഅത്ത് കമ്മറ്റിയും അഞ്ജുവിന്റെയും ശരത്തിന്റെയും വിവാഹക്ഷണപത്രം വിതരണം ചെയ്തു . 2500 പേർക്കായി ജമാഅത്ത് കമ്മിറ്റി ഭക്ഷണമൊരുക്കിയിരുന്നു. വിവാഹവേദിയിൽ 200 പേർക്ക് ഇരിക്കാൻ സൗകര്യവും പള്ളി കമ്മിറ്റി തന്നെ ഒരുക്കി. പുറത്തു വിശാലമായ പന്തലും ഒരുങ്ങി. നിറപറയും നിലവിളക്കും ഒരുക്കിവെച്ചു. നേരിട്ടു ക്ഷണിച്ചതിനെക്കാൾ ആളുകൾ ഈ മതസൗഹാർദ്ദ വിവാഹത്തിൽ പങ്കെടുക്കൻ കേട്ടറിഞ്ഞു എത്തിയിരുന്നു. ആഘോഷമായി തന്നെ അഞ്ചുവിന്റെയും ശരത്തിന്റെയും വിവാഹം പള്ളിയിൽ നടന്നു.

ചേരാവള്ളി മുസ്ലീം ജമാഅത്ത് പളളി മുറ്റത്തൊരുക്കിയ കതിര്‍മണ്ഡപത്തില്‍ വിവാഹിതരായ അഞ്ജുവിനും ശരത്തിനും മുഖ്യമന്ത്രി പിണറായി വിജയനും ആശംസകൾ അറിയിച്ചു . മതസാഹോദര്യത്തിന്റെ മനോഹരമായ മാതൃകയാണിത്, കേരളം ഒന്നാണ്, നമ്മള്‍ ഒറ്റക്കെട്ടാണ് എന്ന് കൂടുതല്‍ ഉച്ചത്തില്‍ നമുക്ക് പറയാമെന്ന് ഫെയ്‌സ്ബുക്കില്‍ മുഖ്യമന്ത്രി കുറിച്ചു.

മതസൗഹാർദ്ദ വിവാഹത്തോടെ ദൈവത്തിന്റെ സ്വന്തം നാട് വീണ്ടും ഉയരങ്ങളിലേക്ക് എത്തിയിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (5 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (5 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (5 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (6 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (6 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (6 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (7 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (7 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (9 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (9 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (10 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (10 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends