ആനക്കൊമ്പ് കേസ് മോഹന്‍ലാലിന്കുരുക്കാകുന്നു; രൂക്ഷവിമര്ശനവുമായി ഹൈക്കോടതി

മോഹന്‍ലാലിന്റെ ആനക്കൊമ്പു കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനം മൂന്ന് വര്‍ഷത്തിലധികമായി കേസ് നീട്ടിക്കോണ്ടാ പോകുന്നതിനെയാണ് കോടതിയുടെ വിമര്‍ശനം. ഇന്നലെയാണ് കേസ് പരിഗണനക്കെടുത്തത് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ആനക്കൊമ്പു കേസ് തീര്‍ന്നില്ലേയെന്നായിരുന്നു കോടതിയുടെ ചോദ്യം.
തന്റെ മുമ്പില്‍ത്തന്നെ ഈ കേസ് വന്നിട്ടുള്ളതാണെന്നും അന്നും കേസ് നീട്ടിക്കൊണ്ടുപോവുകയായിരുന്നെന്നും ജസ്റ്റിസ് രാമകൃഷ്ണന്‍ പറഞ്ഞു. കേസ് ഇനി ഇങ്ങനെ നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും ജസ്റ്റിസ് അറിയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി കേസ് വിളിക്കുമ്പോള്‍ അഡ്വക്കേറ്റ് ജനറലോ മോഹന്‍ലാലിന്റെ വക്കീല്‍ കെ ദാമോദരനോ കേസുമായി ബന്ധപ്പെട്ട മറ്റുള്ളവരോ ഹാജരാകാതെ കേസ് നീട്ടിക്കോണ്ട് പോവുകയായിരുന്നു.ഇനിയിങ്ങനെ നടക്കില്ല എന്നും കേസ്സിന്റെ അന്തിമ വാദം ഡിസംബര്‍ ഒമ്പതിന് കേള്‍ക്കുമെന്നും കേസുമായി ബന്ധപ്പെട്ട എല്ലാവരും അന്ന് ഹാജരാകണമെന്നും ഇനി അവധി നല്‍കില്ലെന്നും ജസ്റ്റിസ് രാമകൃഷ്ണന്റെ ബെഞ്ച് നിര്‍ദ്ദേശിച്ചു. ഈ കേസ് നിലവിലുള്ളതു കാരണം സര്‍ക്കാര്‍ ശ്രമിച്ചിട്ടും പത്മഭൂഷണ്‍ പട്ടികയില്‍നിന്ന് മോഹന്‍ലാല്‍ പുറത്താവുകയും ചെയ്തു. ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഐസക് വര്‍ഗീസാണ് ഹൈക്കോടതിയില്‍ മോഹന്‍ലാലിനെതിരെ കേസ് നല്‍കിയിട്ടുള്ളത്.
2012 ലാണ് ആദായ വകുപ്പ് അധികൃതര്‍ മോഹന്‍ലാലിന്റെ തേവരയിലുള്ള വിസ്മയ എന്ന വീട് റെയ്ഡ് ചെയ്തത്, അന്ന് നധികൃതമായി സൂക്ഷിച്ചിരുന്ന നാല് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തിരുന്നു. വനം വകുപ്പിന്റെ അനുമതിയോ പ്രത്യേക ലൈസന്‍സുകളോ ഇല്ലാത്ത ആനക്കൊമ്പ് കൈവശം വച്ചാല്‍ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം ഉടന്‍ അറസ്റ്റ് ചെയ്യേണ്ടതും കൊമ്പുകള്‍ പിടിച്ചെടുക്കേണ്ടതുമാണ്. മൂന്ന് വര്‍ഷം മുതല്‍ 7 വര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റം കൂടിയാണത്. എന്നാല്‍ പ്രതി സിനിമാതാരം ആയതിനാല്‍ അറസ്റ്റ് ചെയ്തില്ലെന്നു മാത്രമല്ല, ആനക്കൊമ്പ് വീട്ടില്‍ തന്നെ സൂക്ഷിക്കാന്‍ വനം വകുപ്പ് അനുമതി നല്‍കുകയും ചെയ്തു.
കേസ് നടക്കുമ്പോഴും തൊണ്ടി മുതല്‍ വീട്ടില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. എറണാകുളം ജില്ല പാളനാട് റെയ്ഞ്ച് ഓഫീസില്‍ മോഹന്‍ലാലിനെതിരെ ഒആര്‍ 14/2012 കേസ് നിലവിലുണ്ട്. എന്നാല്‍ തൃശൂര്‍, ചെന്നൈ എന്നിവിടങ്ങളിലുള്ള സ്വകാര്യവ്യക്തികളില്‍ നിന്നാണ് ക്കൊമ്പുകള്‍ വാങ്ങിയതെന്നും അവര്‍ക്ക് ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഉണ്ടായിരുന്നുവെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്.
പക്ഷെ രണ്ട് ആനക്കൊമ്പുകള്‍ മോഹന്‍ലാല്‍ ഷൂട്ടിംഗിനായി വന്നപ്പോള്‍ ഒറ്റപ്പാലത്തെ ഒരു വീട്ടില്‍ നിന്ന് വാങ്ങിയതാണെന്നും സൂചനയുണ്ടായിരുന്നു. ലൈസന്‍സുള്ളവരില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ വാങ്ങിയാലും ലൈസന്‍സ് ഇല്ലാതെ ആനക്കൊമ്പ് കൈവശം വച്ചാല്‍ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമുള്ള അറസ്‌റ്റോ മറ്റുനടപടികളോയെടുക്കണമെന്നിരിക്കവെ, മോഹന്‍ലാലിന്റെ കാര്യത്തില്‍ അതൊന്നുമുണ്ടായില്ല കേസില്‍ പ്രതിയായിരിക്കെയും മോഹന്‍ലാലിന്റെ വീട്ടില്‍ സൂക്ഷിച്ചിട്ടുള്ള ആനക്കൊമ്പുകള്‍ പിടിച്ചെടുക്കണം, ആനക്കൊമ്പ് എവിടെ നിന്നു കിട്ടി തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കണമെന്നും ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹുമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നു. കേസിലെ തൊണ്ടി മുതലായ യഥാര്‍ത്ഥ ആനക്കൊമ്പുകള്‍ മോഹന്‍ലാല്‍ വീട്ടില്‍ നിന്ന് മാറ്റി വനം വകുപ്പ് പിടിച്ചെടുത്തത് മെഴുകിന്റേയോ പ്ലാസ്റ്റിക്കിന്റേയോ കൊമ്പാണെന്ന് പറഞ്ഞാല്‍ കേസ് എന്തായി തീരുമെന്നും ഈ സംഘടന ചോദിക്കുന്നു.
എന്നാല്‍ ഇതു സംബന്ധിച്ച് കൃത്യമായ രേഖകള്‍ സൂക്ഷിക്കുന്നുണ്ടെന്നാണ് വനംവകുപ്പിന്റെ വാദം. ഇതിനെതിരെ ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹുമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി കൊടുത്തെങ്കിലും മൂന്ന് വര്‍ഷം മുമ്പ് തള്ളിയിരുന്നു. വനം വകുപ്പും മോഹന്‍ലാലും തമ്മിലുള്ള കേസില്‍ എന്തു തന്നെയായാലും മൂന്നാമതൊരാള്‍ക്ക് ഇടപെടേണ്ട കാര്യമില്ലെന്നും ഇതില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നിലനില്‍ക്കില്ലെന്നും പറഞ്ഞാണ് കോടതി കേസ് തള്ളിയത്. ഇതിനെതിരെയാണ് സംഘടന ഹെക്കോടതിയെ സമീപിച്ചത്.ഹൈക്കോടതിയിലും കേസ് നീണ്ടു പോകുന്നതിലെ അതൃപ്തിയാണ് ഇന്നലെ കോടതി നടത്തിയത്. ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സിലിനു വേണ്ടി സീനിയര്‍ അഡ്വക്കേറ്റായ ഷാജിയും ബി.എച്ച്.മന്‍സൂറും കോടതിയില്‍ ഹാജരായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























