Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

ഡോക്ടർമാരും, കയ്യൊഴിയുന്നു! സംസാരിക്കുന്നില്ല...ബാലചന്ദ്രകുമാറിന്റെ അവസ്ഥ ഇങ്ങനെ....

01 JUNE 2023 03:49 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിൽ ഏറ്റവും നിർണായകമായ സാക്ഷികളിൽ ഒരാളായ ബാലചന്ദ്രകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് സംവിധായകന്‍ ബൈജു കൊട്ടാരക്കര തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇടുക്കിയില്‍ നിന്ന് പിടിച്ച അരിക്കൊമ്പനും പാലക്കാട് നിന്ന് പിടിച്ച പിടി സെവനും തെരുവില്‍ അലയുന്ന നായകള്‍ക്ക് പോലും ഈ നാട്ടില്‍ ചോദിക്കാന്‍ ആളുകളുണ്ട്. എന്നാല്‍ അങ്ങ് തിരുവനന്തപുരത്ത് എസ് ഇ ടി ആശുപത്രിയില്‍ മരണത്തോട് മല്ലടിച്ചുകൊണ്ട് കിടക്കുന്ന ഒരു മനുഷ്യനുണ്ട്.

ഒരു കേസില്‍ സാക്ഷി പറഞ്ഞു എന്ന ഒരേയൊരു കുറ്റം മാത്രം പറഞ്ഞ ബാലചന്ദ്രകുമാർ. സത്യാവസ്ഥ വെളിയില്‍ കൊണ്ടുവരാന്‍ കോടതിയില്‍ കയറിയിട്ട് 30 ദിനങ്ങള്‍ പിന്നിടുന്നുവെന്നും ബൈജു കൊട്ടാരക്കര പറയുന്നു. രണ്ട് കിഡ്നിക്കും ഗുരുതരമായ അസുഖം ബാധിച്ച് കിടക്കുന്ന ബാലചന്ദ്രകുമാറിന് ആന്റി ബയോട്ടിക്കുകള്‍ കൊടുത്ത് ആശുപത്രികള്‍ പോലും ഒഴിഞ്ഞു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ആന്റിബയോട്ടിക്കുകള്‍ തുടർച്ചയായി കഴിക്കുമ്പോള്‍ അത് ശർദ്ധിക്കുകയും സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ നാക്ക് കുഴഞ്ഞ് പോവുകയും ചെയ്യുന്ന രീതിയിലാണ് ഇപ്പോള്‍ ജീവിക്കുന്നത്.

ആ ബാലചന്ദ്രകുമാറിനെ ഏത് നിയമത്തിന്റെ പേരിലാണെങ്കിലും ശരി, സുപ്രീംകോടതി പറഞ്ഞ അഞ്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും പിന്നെയും വിചാരണ നീട്ടിക്കൊണ്ട് പോവുന്നത് കടുത്ത അനീതിയാണ് എന്നുള്ളത് വളരെ ശക്തമായി തന്നെ പ്രതികരിക്കുന്നു. നമ്മുടെ സമൂഹം ഇത് കണ്ടില്ലെന്ന് നടിച്ചാല്‍ കോടതിയില്‍ സാക്ഷി പറയാന്‍ പോവുന്ന ഒരു മനുഷ്യന് ഉണ്ടാവുന്ന ദുർഗതി ആവർത്തിക്കപ്പെട്ടേക്കാമെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു. മാറാട് കേസില്‍ പോലും പ്രധാന സാക്ഷിയെ 15 ദിവസമാണ് വിസ്തരിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസായതുകൊണ്ട്, അല്ലെങ്കില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് പ്രബലന്മാരായതുകൊണ്ട് സാക്ഷി പറയാന്‍ വന്ന ബാലചന്ദ്രകുമാറിന്റെ വിസ്താരം മുപ്പത് ദിവസത്തില്‍ അധികം നീണ്ടുപോയി. വീണ്ടും വിചാരണയുടെ തീയതികള്‍ അറിയിച്ചുകൊണ്ടിരിക്കുന്നു. കടുത്ത അനീതിയാണ് ബാലചന്ദ്രകുമാറിനോട് കാണിക്കുന്നതെന്ന് പറയാതിരിക്കാന്‍ വയ്യ. ഇതോടൊപ്പം തന്നെ ബാലചന്ദ്രകുമാറിനെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുന്ന ചില ‘വിവരംകെട്ടവന്‍മാർ’ നമ്മുടെ നാട്ടിലുണ്ട്.

സമൂഹമാധ്യമങ്ങളില്‍ ആരെങ്കിലും എന്തെങ്കിലുമൊരു പോസ്റ്റ് പങ്കുവെച്ചാല്‍ കമന്റായി തെറിവിളിയായി. ബാലചന്ദ്രകുമാറിന്റെ രോഗാവസ്ഥ സംബന്ധിച്ച് ഒരു ചാനല്‍ പങ്കുവെച്ച വാർത്ത പിന്നീട് പിന്‍വലിക്കുകയുണ്ടായി. കോടികള്‍ കയ്യിലുള്ള ഒരു പ്രതിക്ക് എന്തും സാധിക്കും. അത് എങ്ങനെയൊക്കെയാണെന്ന് ഞാന്‍ പറയുന്നില്ലെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇരുപതോളം സാക്ഷികള്‍ കൂറുമാറി. ഏറ്റവും ഒടുവില്‍ കൂറുമാറിയ സാഗർ എന്ന സാക്ഷി കോടതിയില്‍ തിരിച്ച് വന്ന് കാര്യങ്ങള്‍ പറഞ്ഞു എന്നാണ് അറിയാന്‍ സാധിച്ചത്. അഞ്ച് ഫോണുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മൂന്ന് ഫോണുകള്‍ മാത്രം കൊടുത്തിട്ട് രണ്ടെണ്ണം കളഞ്ഞുപോയി എന്ന് പറഞ്ഞപ്പോള്‍ കോടതി അത് ശരിവെച്ചു. ആ മൂന്ന് ഫോണുകള്‍ കിട്ടാന്‍ വേണ്ടി കോടതിയില്‍ നിന്ന് എന്തുമാത്രം സമ്മർദ്ദമുണ്ടായി എന്നുകൂടി അറിയണം. അന്വേഷണം ഉദ്യോഗസ്ഥർ ആ ഫോണിലെ വിവരങ്ങള്‍ മുഴുവന്‍ മുംബൈയിലെ ലാബില്‍ നിന്നും എടുത്ത് കൊണ്ടുവന്നില്ലായിരിക്കുന്നെങ്കില്‍ ഈ കേസിന്റെ ഗതി വീണ്ടും പഴയത് പോലെയായി മാറിയേനെ.

ഈ നാട്ടില്‍ മനുഷ്യാവകാശം പ്രവർത്തിക്കുന്നവരും സംസ്കാരിക പ്രവർത്തകരും ബാലചന്ദ്രകുമാറിന്റെ ഇപ്പോഴത്ത് അവസ്ഥയില്‍ പ്രതികരിക്കുന്നില്ല. രാവിലെ നാല് മണിക്ക് വീട്ടില്‍ നിന്നും എഴുന്നേറ്റ് വന്ന് ഡയാലിസ് കഴിഞ്ഞ്, പത്ത് മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെ കോടതിയില്‍ ഇരിക്കേണ്ട ഗതികേടാണുള്ളത്. ഇങ്ങനെ ഒരു അവസ്ഥയില്‍ ബാലചന്ദ്രകുമാറിന് വേണ്ടി സംസാരിക്കാന്‍ ആരും ഇല്ലെങ്കില്‍ സത്യത്തില്‍ കടുത്ത അനീതിയാണ് ഒരു കേസിലെ സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒരു മനുഷ്യനോട് ചെയ്യുന്നതെന്ന് മാത്രം പറയുന്നുവെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (1 hour ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (2 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (2 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (2 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (3 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (4 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (4 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (4 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (5 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (5 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (6 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (7 hours ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (7 hours ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (7 hours ago)

ഇതാണ് D മണി,ദിണ്ടിഗൽ വളഞ്ഞ്... SIT-യുടെ മുന്നിൽ കസേര വലിച്ചിട്ടിരുന്നു ദാവൂദ് മണി..ദൃശ്യങ്ങൾ  (8 hours ago)

Malayali Vartha Recommends