Widgets Magazine
06
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണിപ്പൂരിൽ വൻ സംഘർഷം...കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിൽ സുരക്ഷാസേന


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം


എലിശല്യം രൂക്ഷമായതിനെ തുടർന്ന് എലിവിഷം വയ്ക്കുന്നതിനിടെ തെറിച്ച് ഗ്ലാസില്‍ വീണു; പിന്നാലെ മരണം എത്തിയത് ആ ചെറിയ പിഴവിൽ...


സംസ്ഥാന സര്‍ക്കാര്‍, കൈവിട്ടു കളയുന്നത് കൊല്ലത്തിന് ലഭിക്കേണ്ടിയിരുന്ന 600 കോടിയുടെ മെഡിക്കല്‍ കോളേജ് പദ്ധതി...പ്രേമചന്ദ്രനോടുള്ള രാഷ്ട്രീയ പകപോക്കല്‍..ആരോഗ്യ മന്ത്രി കീറിയെറിഞ്ഞു..

ഡോക്ടർമാരും, കയ്യൊഴിയുന്നു! സംസാരിക്കുന്നില്ല...ബാലചന്ദ്രകുമാറിന്റെ അവസ്ഥ ഇങ്ങനെ....

01 JUNE 2023 03:49 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിൽ ഏറ്റവും നിർണായകമായ സാക്ഷികളിൽ ഒരാളായ ബാലചന്ദ്രകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് സംവിധായകന്‍ ബൈജു കൊട്ടാരക്കര തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇടുക്കിയില്‍ നിന്ന് പിടിച്ച അരിക്കൊമ്പനും പാലക്കാട് നിന്ന് പിടിച്ച പിടി സെവനും തെരുവില്‍ അലയുന്ന നായകള്‍ക്ക് പോലും ഈ നാട്ടില്‍ ചോദിക്കാന്‍ ആളുകളുണ്ട്. എന്നാല്‍ അങ്ങ് തിരുവനന്തപുരത്ത് എസ് ഇ ടി ആശുപത്രിയില്‍ മരണത്തോട് മല്ലടിച്ചുകൊണ്ട് കിടക്കുന്ന ഒരു മനുഷ്യനുണ്ട്.

ഒരു കേസില്‍ സാക്ഷി പറഞ്ഞു എന്ന ഒരേയൊരു കുറ്റം മാത്രം പറഞ്ഞ ബാലചന്ദ്രകുമാർ. സത്യാവസ്ഥ വെളിയില്‍ കൊണ്ടുവരാന്‍ കോടതിയില്‍ കയറിയിട്ട് 30 ദിനങ്ങള്‍ പിന്നിടുന്നുവെന്നും ബൈജു കൊട്ടാരക്കര പറയുന്നു. രണ്ട് കിഡ്നിക്കും ഗുരുതരമായ അസുഖം ബാധിച്ച് കിടക്കുന്ന ബാലചന്ദ്രകുമാറിന് ആന്റി ബയോട്ടിക്കുകള്‍ കൊടുത്ത് ആശുപത്രികള്‍ പോലും ഒഴിഞ്ഞു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ആന്റിബയോട്ടിക്കുകള്‍ തുടർച്ചയായി കഴിക്കുമ്പോള്‍ അത് ശർദ്ധിക്കുകയും സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ നാക്ക് കുഴഞ്ഞ് പോവുകയും ചെയ്യുന്ന രീതിയിലാണ് ഇപ്പോള്‍ ജീവിക്കുന്നത്.

ആ ബാലചന്ദ്രകുമാറിനെ ഏത് നിയമത്തിന്റെ പേരിലാണെങ്കിലും ശരി, സുപ്രീംകോടതി പറഞ്ഞ അഞ്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും പിന്നെയും വിചാരണ നീട്ടിക്കൊണ്ട് പോവുന്നത് കടുത്ത അനീതിയാണ് എന്നുള്ളത് വളരെ ശക്തമായി തന്നെ പ്രതികരിക്കുന്നു. നമ്മുടെ സമൂഹം ഇത് കണ്ടില്ലെന്ന് നടിച്ചാല്‍ കോടതിയില്‍ സാക്ഷി പറയാന്‍ പോവുന്ന ഒരു മനുഷ്യന് ഉണ്ടാവുന്ന ദുർഗതി ആവർത്തിക്കപ്പെട്ടേക്കാമെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു. മാറാട് കേസില്‍ പോലും പ്രധാന സാക്ഷിയെ 15 ദിവസമാണ് വിസ്തരിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസായതുകൊണ്ട്, അല്ലെങ്കില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് പ്രബലന്മാരായതുകൊണ്ട് സാക്ഷി പറയാന്‍ വന്ന ബാലചന്ദ്രകുമാറിന്റെ വിസ്താരം മുപ്പത് ദിവസത്തില്‍ അധികം നീണ്ടുപോയി. വീണ്ടും വിചാരണയുടെ തീയതികള്‍ അറിയിച്ചുകൊണ്ടിരിക്കുന്നു. കടുത്ത അനീതിയാണ് ബാലചന്ദ്രകുമാറിനോട് കാണിക്കുന്നതെന്ന് പറയാതിരിക്കാന്‍ വയ്യ. ഇതോടൊപ്പം തന്നെ ബാലചന്ദ്രകുമാറിനെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുന്ന ചില ‘വിവരംകെട്ടവന്‍മാർ’ നമ്മുടെ നാട്ടിലുണ്ട്.

സമൂഹമാധ്യമങ്ങളില്‍ ആരെങ്കിലും എന്തെങ്കിലുമൊരു പോസ്റ്റ് പങ്കുവെച്ചാല്‍ കമന്റായി തെറിവിളിയായി. ബാലചന്ദ്രകുമാറിന്റെ രോഗാവസ്ഥ സംബന്ധിച്ച് ഒരു ചാനല്‍ പങ്കുവെച്ച വാർത്ത പിന്നീട് പിന്‍വലിക്കുകയുണ്ടായി. കോടികള്‍ കയ്യിലുള്ള ഒരു പ്രതിക്ക് എന്തും സാധിക്കും. അത് എങ്ങനെയൊക്കെയാണെന്ന് ഞാന്‍ പറയുന്നില്ലെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇരുപതോളം സാക്ഷികള്‍ കൂറുമാറി. ഏറ്റവും ഒടുവില്‍ കൂറുമാറിയ സാഗർ എന്ന സാക്ഷി കോടതിയില്‍ തിരിച്ച് വന്ന് കാര്യങ്ങള്‍ പറഞ്ഞു എന്നാണ് അറിയാന്‍ സാധിച്ചത്. അഞ്ച് ഫോണുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മൂന്ന് ഫോണുകള്‍ മാത്രം കൊടുത്തിട്ട് രണ്ടെണ്ണം കളഞ്ഞുപോയി എന്ന് പറഞ്ഞപ്പോള്‍ കോടതി അത് ശരിവെച്ചു. ആ മൂന്ന് ഫോണുകള്‍ കിട്ടാന്‍ വേണ്ടി കോടതിയില്‍ നിന്ന് എന്തുമാത്രം സമ്മർദ്ദമുണ്ടായി എന്നുകൂടി അറിയണം. അന്വേഷണം ഉദ്യോഗസ്ഥർ ആ ഫോണിലെ വിവരങ്ങള്‍ മുഴുവന്‍ മുംബൈയിലെ ലാബില്‍ നിന്നും എടുത്ത് കൊണ്ടുവന്നില്ലായിരിക്കുന്നെങ്കില്‍ ഈ കേസിന്റെ ഗതി വീണ്ടും പഴയത് പോലെയായി മാറിയേനെ.

ഈ നാട്ടില്‍ മനുഷ്യാവകാശം പ്രവർത്തിക്കുന്നവരും സംസ്കാരിക പ്രവർത്തകരും ബാലചന്ദ്രകുമാറിന്റെ ഇപ്പോഴത്ത് അവസ്ഥയില്‍ പ്രതികരിക്കുന്നില്ല. രാവിലെ നാല് മണിക്ക് വീട്ടില്‍ നിന്നും എഴുന്നേറ്റ് വന്ന് ഡയാലിസ് കഴിഞ്ഞ്, പത്ത് മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെ കോടതിയില്‍ ഇരിക്കേണ്ട ഗതികേടാണുള്ളത്. ഇങ്ങനെ ഒരു അവസ്ഥയില്‍ ബാലചന്ദ്രകുമാറിന് വേണ്ടി സംസാരിക്കാന്‍ ആരും ഇല്ലെങ്കില്‍ സത്യത്തില്‍ കടുത്ത അനീതിയാണ് ഒരു കേസിലെ സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒരു മനുഷ്യനോട് ചെയ്യുന്നതെന്ന് മാത്രം പറയുന്നുവെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുലിന്റെ ശക്തി ഫെനികും ദേ ക്യാനഡക്കാരി ഡൽഹിൽ പരാതി കൂട്ടിയിട്ട് കത്തിച്ചു..! രാഹുൽ കോൺഗ്രസിലേക്ക് ..!  (3 hours ago)

ഖമേനി പേടിക്കണം.... ട്രംപിന്റെ അന്ത്യശാസനം രണ്ടാം യുദ്ധത്തിന് മണിക്കൂറുകൾ..? അമേരിക്ക V/S ഇറാൻ ഉറ്റുനോക്കി ലോകം  (3 hours ago)

കാറിന് തീപിടിച്ച് ഒരു മരണം... നാല് പേർ പൊള്ളേറ്റ് ആശുപത്രിയിൽ  (5 hours ago)

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൺ ട്രാൻസ്പ്ലാന്റേഷൻ യാഥാർത്ഥ്യമാകുന്നു....  (5 hours ago)

താമസസ്ഥലത്ത് ഉറക്കത്തിനിടെ നെഞ്ച് വേദന ...  (5 hours ago)

ഇടതുമുന്നണിയുടെ മധ്യമേഖലാ ജാഥയ്ക്ക് ഇന്ന് ആരംഭം...കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി നയിക്കുന്ന വികസന മുന്നേറ്റ യാത്ര ഇന്ന് പത്തനംതിട്ടയില്‍ നിന്ന് ആരംഭി  (5 hours ago)

പ്രതിയായ മുസ്ലീം ലീഗ് നേതാവ് ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും....  (5 hours ago)

വിഡി സതീശൻ നയിക്കുന്ന കേരള പര്യടനത്തിന് ഇന്ന് തുടക്കം...  (6 hours ago)

അപ്രതീക്ഷിത സ്ഥാനമാനങ്ങൾ, ധനനേട്ടം! മേടം രാശിക്കാർക്ക് ഇന്ന് സർവ്വകാര്യ വിജയം!  (6 hours ago)

ആര്‍സിബിയുടെ രണ്ടാം കിരീട നേട്ടം....  (7 hours ago)

ആഡംബര കാർ ബൈക്കിലിടിച്ച് രണ്ട് പേർക്ക് പരുക്ക്..  (7 hours ago)

ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും...  (7 hours ago)

മണിപ്പൂരിൽ സ്ഥിതിഗതികള്‍ കൂടുതൽ സങ്കീര്‍ണമാവുന്നു  (7 hours ago)

വയനാട്ടില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു, യുവാവിന് ദാരുണാന്ത്യം  (13 hours ago)

നമ്മുടെ ജീവിതത്തിന് ഒരു ഗ്യാരന്റിയും ഇല്ല; പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അത് നേരിടാനുള്ള മനക്കരുത്താണ് നമുക്ക് വേണ്ടത്: എനിക്കതിന് സാധിക്കുമെങ്കില്‍ ആര്‍ക്കും അതിന് സാധിക്കുമെന്ന് മംമ്ത മോഹന്‍ദാസ്  (13 hours ago)

Malayali Vartha Recommends