Widgets Magazine
27
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍: അഭിമാനത്തോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി


ഉഭയകക്ഷി സമ്മതപ്രകാരം നടന്ന ബന്ധത്തെ ബലാത്സംഗമാക്കി മാറ്റിയതിൽ നടന്ന ഗൂഢാലോചനകൾ ഓരോന്നായി പുറത്ത് വരും: രാഹുൽ എംഎൽഎയ്ക്കെതിരെ വന്ന മൂന്നാമത്തെ പരാതിക്കാരിയെ റിനി 2025 ഓഗസ്റ്റിൽ അങ്ങോട്ട് ബന്ധപ്പെട്ടു; റിനിക്ക് നിഷേധിക്കാൻ ആവില്ല.. തെളിവുകളുമായി ഫെന്നി നൈനാന്‍


തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കാൻ താൻ മദ്ധ്യസ്ഥത വഹിച്ചു എന്ന വാർത്തകൾ തള്ളി വ്യവസായി എംഎ യൂസഫലി: പിണറായി വിജയൻ മൂന്നാമതും അധികാരത്തിൽ തിരിച്ചെത്താനുള്ള സാഹചര്യമുണ്ട്...


ബന്ധം വീട്ടിൽ അറിഞ്ഞു: ഒരുമിച്ച് ജീവിക്കാനാവില്ല; ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന വ്യാജേന യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി: കഴുത്തിൽ കുരുക്കിട്ട് നിന്ന യുവതിയുടെ സ്റ്റൂൾ തള്ളിമാറ്റി കൊലപാതകം: പിന്നാലെ ബലാത്സംഗം; എലത്തൂരിനെ ഞെട്ടിച്ച കൊലപതകം സിസിടിവിയിൽ...


പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.. പാര്‍ട്ടിക്ക് ഇതില്‍ വിയോജിപ്പില്ലെന്നും ഗോവിന്ദന്‍..

ഡോക്ടർമാരും, കയ്യൊഴിയുന്നു! സംസാരിക്കുന്നില്ല...ബാലചന്ദ്രകുമാറിന്റെ അവസ്ഥ ഇങ്ങനെ....

01 JUNE 2023 03:49 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിൽ ഏറ്റവും നിർണായകമായ സാക്ഷികളിൽ ഒരാളായ ബാലചന്ദ്രകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് സംവിധായകന്‍ ബൈജു കൊട്ടാരക്കര തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇടുക്കിയില്‍ നിന്ന് പിടിച്ച അരിക്കൊമ്പനും പാലക്കാട് നിന്ന് പിടിച്ച പിടി സെവനും തെരുവില്‍ അലയുന്ന നായകള്‍ക്ക് പോലും ഈ നാട്ടില്‍ ചോദിക്കാന്‍ ആളുകളുണ്ട്. എന്നാല്‍ അങ്ങ് തിരുവനന്തപുരത്ത് എസ് ഇ ടി ആശുപത്രിയില്‍ മരണത്തോട് മല്ലടിച്ചുകൊണ്ട് കിടക്കുന്ന ഒരു മനുഷ്യനുണ്ട്.

ഒരു കേസില്‍ സാക്ഷി പറഞ്ഞു എന്ന ഒരേയൊരു കുറ്റം മാത്രം പറഞ്ഞ ബാലചന്ദ്രകുമാർ. സത്യാവസ്ഥ വെളിയില്‍ കൊണ്ടുവരാന്‍ കോടതിയില്‍ കയറിയിട്ട് 30 ദിനങ്ങള്‍ പിന്നിടുന്നുവെന്നും ബൈജു കൊട്ടാരക്കര പറയുന്നു. രണ്ട് കിഡ്നിക്കും ഗുരുതരമായ അസുഖം ബാധിച്ച് കിടക്കുന്ന ബാലചന്ദ്രകുമാറിന് ആന്റി ബയോട്ടിക്കുകള്‍ കൊടുത്ത് ആശുപത്രികള്‍ പോലും ഒഴിഞ്ഞു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ആന്റിബയോട്ടിക്കുകള്‍ തുടർച്ചയായി കഴിക്കുമ്പോള്‍ അത് ശർദ്ധിക്കുകയും സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ നാക്ക് കുഴഞ്ഞ് പോവുകയും ചെയ്യുന്ന രീതിയിലാണ് ഇപ്പോള്‍ ജീവിക്കുന്നത്.

ആ ബാലചന്ദ്രകുമാറിനെ ഏത് നിയമത്തിന്റെ പേരിലാണെങ്കിലും ശരി, സുപ്രീംകോടതി പറഞ്ഞ അഞ്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും പിന്നെയും വിചാരണ നീട്ടിക്കൊണ്ട് പോവുന്നത് കടുത്ത അനീതിയാണ് എന്നുള്ളത് വളരെ ശക്തമായി തന്നെ പ്രതികരിക്കുന്നു. നമ്മുടെ സമൂഹം ഇത് കണ്ടില്ലെന്ന് നടിച്ചാല്‍ കോടതിയില്‍ സാക്ഷി പറയാന്‍ പോവുന്ന ഒരു മനുഷ്യന് ഉണ്ടാവുന്ന ദുർഗതി ആവർത്തിക്കപ്പെട്ടേക്കാമെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു. മാറാട് കേസില്‍ പോലും പ്രധാന സാക്ഷിയെ 15 ദിവസമാണ് വിസ്തരിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസായതുകൊണ്ട്, അല്ലെങ്കില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് പ്രബലന്മാരായതുകൊണ്ട് സാക്ഷി പറയാന്‍ വന്ന ബാലചന്ദ്രകുമാറിന്റെ വിസ്താരം മുപ്പത് ദിവസത്തില്‍ അധികം നീണ്ടുപോയി. വീണ്ടും വിചാരണയുടെ തീയതികള്‍ അറിയിച്ചുകൊണ്ടിരിക്കുന്നു. കടുത്ത അനീതിയാണ് ബാലചന്ദ്രകുമാറിനോട് കാണിക്കുന്നതെന്ന് പറയാതിരിക്കാന്‍ വയ്യ. ഇതോടൊപ്പം തന്നെ ബാലചന്ദ്രകുമാറിനെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുന്ന ചില ‘വിവരംകെട്ടവന്‍മാർ’ നമ്മുടെ നാട്ടിലുണ്ട്.

സമൂഹമാധ്യമങ്ങളില്‍ ആരെങ്കിലും എന്തെങ്കിലുമൊരു പോസ്റ്റ് പങ്കുവെച്ചാല്‍ കമന്റായി തെറിവിളിയായി. ബാലചന്ദ്രകുമാറിന്റെ രോഗാവസ്ഥ സംബന്ധിച്ച് ഒരു ചാനല്‍ പങ്കുവെച്ച വാർത്ത പിന്നീട് പിന്‍വലിക്കുകയുണ്ടായി. കോടികള്‍ കയ്യിലുള്ള ഒരു പ്രതിക്ക് എന്തും സാധിക്കും. അത് എങ്ങനെയൊക്കെയാണെന്ന് ഞാന്‍ പറയുന്നില്ലെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇരുപതോളം സാക്ഷികള്‍ കൂറുമാറി. ഏറ്റവും ഒടുവില്‍ കൂറുമാറിയ സാഗർ എന്ന സാക്ഷി കോടതിയില്‍ തിരിച്ച് വന്ന് കാര്യങ്ങള്‍ പറഞ്ഞു എന്നാണ് അറിയാന്‍ സാധിച്ചത്. അഞ്ച് ഫോണുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മൂന്ന് ഫോണുകള്‍ മാത്രം കൊടുത്തിട്ട് രണ്ടെണ്ണം കളഞ്ഞുപോയി എന്ന് പറഞ്ഞപ്പോള്‍ കോടതി അത് ശരിവെച്ചു. ആ മൂന്ന് ഫോണുകള്‍ കിട്ടാന്‍ വേണ്ടി കോടതിയില്‍ നിന്ന് എന്തുമാത്രം സമ്മർദ്ദമുണ്ടായി എന്നുകൂടി അറിയണം. അന്വേഷണം ഉദ്യോഗസ്ഥർ ആ ഫോണിലെ വിവരങ്ങള്‍ മുഴുവന്‍ മുംബൈയിലെ ലാബില്‍ നിന്നും എടുത്ത് കൊണ്ടുവന്നില്ലായിരിക്കുന്നെങ്കില്‍ ഈ കേസിന്റെ ഗതി വീണ്ടും പഴയത് പോലെയായി മാറിയേനെ.

ഈ നാട്ടില്‍ മനുഷ്യാവകാശം പ്രവർത്തിക്കുന്നവരും സംസ്കാരിക പ്രവർത്തകരും ബാലചന്ദ്രകുമാറിന്റെ ഇപ്പോഴത്ത് അവസ്ഥയില്‍ പ്രതികരിക്കുന്നില്ല. രാവിലെ നാല് മണിക്ക് വീട്ടില്‍ നിന്നും എഴുന്നേറ്റ് വന്ന് ഡയാലിസ് കഴിഞ്ഞ്, പത്ത് മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെ കോടതിയില്‍ ഇരിക്കേണ്ട ഗതികേടാണുള്ളത്. ഇങ്ങനെ ഒരു അവസ്ഥയില്‍ ബാലചന്ദ്രകുമാറിന് വേണ്ടി സംസാരിക്കാന്‍ ആരും ഇല്ലെങ്കില്‍ സത്യത്തില്‍ കടുത്ത അനീതിയാണ് ഒരു കേസിലെ സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒരു മനുഷ്യനോട് ചെയ്യുന്നതെന്ന് മാത്രം പറയുന്നുവെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശശി തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കാൻ താൻ ചർച്ച നടത്തിയെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് വ്യവസായി എം എ യൂസഫലി  (5 minutes ago)

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആവർത്തിച്ച് ഫെനി നൈനാൻ  (11 minutes ago)

ഹൈ സ്‌കൂളിലേക്ക് അഡ്മിഷനായി ചെന്നപ്പോള്‍ പ്രധാനാധ്യാപകന്‍ പറഞ്ഞ വാക്കുകള്‍ എന്റെ അമ്മയെ കരയിപ്പിച്ചു  (19 minutes ago)

ശ്രീകാര്യത്തെ എ1 ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 50ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ  (1 hour ago)

പേരാവൂരില്‍ 15 കാരി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍  (1 hour ago)

അമ്മേ, അച്ഛാ, നിങ്ങളുടെ മകള്‍ തോറ്റുപോയി, ക്ഷമിക്കണം;അധ്യാപികയെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (1 hour ago)

മുണ്ടക്കൈപുനരധിവാസം വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം  (1 hour ago)

പുതുയുഗത്തിന് തുടക്കമെന്ന് മോഡി: സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും  (1 hour ago)

വിവാഹ ചടങ്ങിനിടെ വധുവിന് വയറുവേദന|: ആശുപത്രിയില്‍ എത്തിച്ച വധു പെണ്‍കുഞ്ഞിന് ജന്മം നല്‍കി  (2 hours ago)

ദേശീയപാത ഉപരോധത്തില്‍ ഷാഫി പറമ്പിലിന് ശിക്ഷ വിധിച്ച് കോടതി  (2 hours ago)

പാറമടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി  (2 hours ago)

ലൈംഗികാതിക്രമക്കേസില്‍ മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാറെ വെറുതെ വിട്ടു  (3 hours ago)

ചെന്നൈ വിമാനത്താവളത്തില്‍ തീപിടിത്തം  (3 hours ago)

കറുകച്ചാലില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്  (3 hours ago)

പ്രവാസിയുടെ ബാഗ് മോഷ്ടിച്ച കള്ളന്‍ സിസിടിവിയില്‍ കുടുങ്ങി  (3 hours ago)

Malayali Vartha Recommends