Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുടിയൻ എന്ന ആളെ ഡ്രഗ് കേസിൽ അകപെടുത്തി: സംവിധായകന്റെ കടുത്ത ടോർച്ചറിങ്; ഇനിയും മിണ്ടാതെ ഇരിക്കാൻ ആകില്ല: പൊട്ടിക്കരഞ്ഞ് ഋഷിയുടെ വെളിപ്പെടുത്തൽ

07 JULY 2023 03:29 PM IST
മലയാളി വാര്‍ത്ത

കടുത്ത സീരിയൽ വിരോധികളെ പോലും ആരാധകരാക്കി മാറ്റിയ കഥയാണ് ‘ഉപ്പും മുളകും’ എന്ന പരമ്പരയ്ക്ക് പറയാനുള്ളത്. 1200 എപ്പിസോഡുകൾ പൂർത്തിയാക്കി ഒരു സുപ്രഭാതത്തിൽ പരമ്പര നിർത്തിയപ്പോൾ കുറച്ചൊന്നുമല്ല ഉപ്പും മുളകും പ്രേക്ഷകർ നിരാശരായത്. സോഷ്യല്‍ മീഡിയേയും യൂത്തിനേയും സമീപകാലത്ത് ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു പരമ്പരയുണ്ടാകില്ല. ബാലുവും നീലവും മക്കളുമൊക്കെ മലയാളികളെ സംബന്ധിച്ച് തങ്ങളുടെ ബന്ധുക്കളും അയല്‍ക്കാരുമൊക്കെയാണ്.

സ്വാഭാവികമായ അഭിനയവും അതിനാടകയീതയില്ലാത്ത സന്ദര്‍ഭങ്ങളുമൊക്കെയാണ് ഇത്രയും നാളായിട്ടും ഉപ്പും മുളകിനേയും പ്രേക്ഷകരുടെ പ്രിയ പരമ്പരയാക്കുന്നത്. ഇടയ്ക്ക് ഒന്ന് നിര്‍ത്തിയെങ്കിലും പ്രേക്ഷകരുടെ നിരന്തരമുള്ള അഭ്യര്‍ത്ഥനകള്‍ മൂലം പരമ്പര വീണ്ടും ആരംഭിക്കുകയായിരുന്നു. ഇതിനിടെ പരമ്പരയില്‍ മുടിയനായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മുടിയനെ പരമ്പരയിൽ കാണാതെയായി. ഇപ്പോഴിതാ അതിന്റെ സത്യാവസ്ഥ ഒരു യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഋഷി.

കരിയറിൽ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് പൊട്ടിക്കരഞ്ഞുകൊണ്ടാണ് റിഷി വെളിപ്പെടുത്തിയത്. ആദ്യമായാണ് ഒരു അഭിമുഖത്തിൽ വന്നിരുന്ന് റിഷി കരയുന്നത് പ്രേക്ഷകരും കാണുന്നത്. സീരിയൽ സംവിധായകൻ കാരണം താൻ വളരെ അധികം ടോർച്ചർ അനുഭവിക്കുന്നുവെന്നാണ് റിഷി വെളിപ്പെടുത്തിയത്. ഉപ്പും മുളകിലെ കഥാപാത്രമായ മുടിയൻ ബാംഗ്ലൂരിൽ എത്തി എന്നുപറഞ്ഞുകൊണ്ടാണ് ഇപ്പോൾ കഥ പുരോഗമിക്കുന്നത്. എന്നാൽ ഞാൻ പോലും അറിയാതെ ആണ് കഥാഗതി മാറ്റിയത് മുടിയൻ പറയുന്നു. കഴിഞ്ഞ നാല് മാസമായി എനിക്ക് ഷൂട്ടില്ല.

ഞാൻ പോകുന്നില്ല. ഈ തുറന്നുപറച്ചിൽ ഇപ്പോൾ അനിവാര്യമാണെന്ന് തോന്നി അതാണ് ഇപ്പോൾ സംസാരിക്കാം എന്ന് തീരുമാനിക്കുന്നത്- മുടിയൻ പറഞ്ഞു. ഞാൻ പരമ്പരയിൽ ഇല്ലെങ്കിലും കഥ പോകുന്നുണ്ട്. മുടിയൻ ഇപ്പോൾ ഡ്രഗ് കേസിൽ ബാംഗ്ലൂർ ജയിലിലായി എന്ന രീതിയിലാണ് ഷൂട്ടിങ് നടന്നിരിക്കുന്നത്. എനിക്ക് അത്രയും വിശ്വസിക്കാൻ പറ്റുന്ന ആളുകൾ പറഞ്ഞുള്ള അറിവാണ്. ഞാൻ ഇത് തുറന്നുപറഞ്ഞുകഴിഞ്ഞാൽ ചിലപ്പോ ആ എപ്പിസോഡ് തന്നെ വിടാതെ ആകും. എനിക്ക് പേരുപറയാൻ ആകാത്തതുകൊണ്ടാണ് പറയാത്തത്. ആ ഷൂട്ട് കഴിഞ്ഞതായും പറഞ്ഞു. കഴിഞ്ഞനാല് മാസമായി ഞാൻ ആ ഷൂട്ടിൽ ഇല്ല. എന്റെ അമ്മായപ്പൻ അതിലുണ്ട്, ഭാര്യ ഉണ്ട്. അടിപൊളിയായിട്ടാണ് നടക്കുന്നത്. ഞാൻ ഒന്നും അറിയുന്നില്ല. ഉണ്ണിസാർ അറിയാലോ ക്രിയേറ്റർ.

 

ഇപ്പോൾ ഉപ്പും മുളകും വന്നിട്ട് ഗ്യാപ്പ് വരാൻ തുടങ്ങിയിട്ട് മൂന്നോ നാലോ വട്ടമായി. അതൊക്കെ തീർത്തും പേഴ്സണൽ ആയിരുന്നു. ഇപ്പോൾ ഇത് പറയേണ്ട അവസ്ഥ ആയതുകൊണ്ടാണ് ഞാൻ സംസാരിക്കുന്നത്. ഇപ്പോൾ മുടിയൻ എന്ന ആളെ ഡ്രഗ് കേസിൽ അകപെടുത്തി എന്നതുകേട്ടപ്പോഴാണ് ഇനിയും മിണ്ടാതെ ഇരിക്കാൻ ആകില്ല എന്ന് മനസിലായത്. കല്യാണം കഴിഞ്ഞു ബാക്കിയുള്ള കഥാപാത്രങ്ങൾ ഒക്കെയും ഉണ്ട് പക്ഷെ എന്റെ കഥാപാത്രം മാത്രമില്ല മുടിയാണ് പറഞ്ഞു.

ഇത് സിറ്റ്കോം പരിപാടി ആയിരുന്നു. അതിനെ സീരിയൽ ആക്കി മാറ്റി. ഞങ്ങൾ ഒരിക്കലും സീരിയലിനു വേണ്ടി സൈൻ ചെയ്യുകയില്ല. കല്യാണം വരെ നോർമൽ ആയിരുന്നു. എന്നാൽ സീരിയൽ ആക്കി തെറി കമന്റുകൾ വരാൻ തുടങ്ങി.നമ്മൾ റിയാക്ട് ചെയ്തപ്പോൾ പറഞ്ഞു സീരിയൽ ആക്കുന്നില്ല എന്ന്. ഉണ്ണിസാർ ആണ് പറഞ്ഞത്. മുൻപും ഇഷ്യൂ ഉണ്ടായതാണ്. ഉണ്ണിസാറിന്റെ ചില നേരത്തെ പ്രവൃത്തികൾ കണ്ടാൽ പേടിയാകും. അമ്മയുടെ കാര്യം തന്നെ എടുത്തുനോക്കിയാൽ മനസിലാകും എന്തുകൊണ്ടാണ് അന്ന് എന്തിനാണ് കരഞ്ഞതെന്ന്. മനസ്സ് തുറന്നു ചിരിക്കുന്ന പരിപാടി ആയിരുന്നു. ഇപ്പോൾ ചിരിക്കണോ കരയണോ എന്ന അവസ്ഥ ആയി., നമ്മൾ അത് ചോദ്യം ചെയ്തു.

 

ആദ്യം അച്ഛൻ ചോദ്യം ചെയ്തു. ഇപ്പോൾ ബാംഗ്ലൂരിൽ ഞാൻ അകത്തായ സാധനമാണ് പുറത്തുവിടാൻ ഒരുങ്ങുന്നത്. കഞ്ഞിയിൽ വിഷം ഇട്ടുതന്നാൽ ഞാൻ കുടിക്കില്ല. കാരണം നമ്മൾ മരിച്ചുപോകും. ഇതിനെ ചോദ്യം ചെയ്ത അമ്മയും അച്ഛനും ഉൾപ്പെടെ അവിടെ സൈലന്റ് ആണ്. മുൻപത്തെ പോലെയല്ല. അതുകഴിഞ്ഞു ഇത് ഷൂട്ട് ചെയ്ത സമയത്ത് ഇത് ഇടരുത് എന്ന് പറഞ്ഞതാണ്. ഹരാസിങ് ആണ്.

ഞാൻ അവിടെ ഇല്ലല്ലോ. പിന്നെന്തിനാണ് ദ്രോഹിക്കുന്നത്. നമ്മൾ അത് സ്വന്തം കുടുംബം പോലെ കണ്ടതാണ് അവിടം. ഉണ്ണിസാറിന്റെ പ്ലാൻ ആയിരുന്നു ഇതെല്ലാം. അങ്ങനെ പറ്റാതെ വന്നപ്പോഴാണ് ഞാൻ ഇറങ്ങുന്നത്. എന്ത് രീതിയിൽ ആണ് കഥ ഇങ്ങനെ മാറ്റുന്നത്. വല്ലാത്ത ഹരാസിങ് ആണ് ഇപ്പോൾ നടക്കുന്നത്. അമ്മയുടെ പ്രശ്നം കാരണം ഉണ്ണിസാർ പുറത്തുപോയതാണ്. ഇപ്പോൾ വീണ്ടും വന്നു.

ആളുടെ സൈഡിൽ നിന്നും ഒരു പ്രശ്നവും ഉണ്ടാകില്ല എന്ന് പറഞ്ഞിട്ടാണ് പുള്ളി കയറിയത്. ഇങ്ങനെ ആയിരുന്നോ ഉപ്പും മുളകും. ആളുകൾ എന്നോട് കാണിക്കുന്ന സ്നേഹം കാണുന്നതുകൊണ്ടാണ് ഇപ്പോൾ പറഞ്ഞുപോകുന്നത്. മുടിയന്റെ ഡ്രഗ് കേസ് കൂടി വരുന്നു എന്ന് കേട്ടപ്പോഴാണ് ഞാൻ പ്രതികരിക്കാം എന്ന് കരുതിയത്. എന്റെ വിഷമംകൊണ്ട് ഞാൻ പറഞ്ഞുപോവുകയാണ് (കരയുന്നു). എല്ലാവർക്കും പറയുന്നതിന് ലിമിറ്റ് ഉണ്ട്. ഞാൻ നാല് മാസം മിണ്ടാതെ നിന്നു. അവർക്ക് എന്നെ ഒഴിവാക്കാൻ ആണേൽ എന്തൊക്കെ ചെയ്യാം. ദുബായിൽ കയറ്റിവിടാം, എന്തൊക്കെ ചെയ്യാം.

ഇത് ഉണ്ണിസാർ ആണ് വിഷയം. എന്നെ കുറിച്ച് മിണ്ടാതെ ഇരുന്നാൽ പോരെ. ഇതൊക്കെ എത്തിക്കേണ്ട ആവശ്യം ഉണ്ടോ. സാഡിസ്റ്റ് ആണ് ഉണ്ണി സാർ. അവിടെ ജോലി ഇല്ലെന്ന് പറഞ്ഞു എനിക്ക് വേറെ എങ്ങും കിട്ടാതെ അല്ല. പക്ഷെ ഇത്തരം ഒരു രീതി വേണോ- മുടിയൻ ചോദിക്കുന്നു. ഉപ്പും മുളകും സീരിയലിന്റെ ഭാഗമായ ശേഷം താൻ ചില ദുരിതങ്ങൾ അനുഭവിച്ചതായി നാളുകൾക്ക മുമ്പ് നീലുവായി അഭിനയിക്കുന്ന നിഷ സാരംഗും വെളിപ്പെടുത്തിയിരുന്നു. റിഷിയുടെ വീഡിയോ വൈറലായതോടെ നിരവധി പേർ താരത്തെ അനുകൂലിച്ച് എത്തി. ഉപ്പും മുളകും കാണാനുള്ള താൽപര്യം ഇപ്പോഴില്ലെന്നും കമന്റുകളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (9 minutes ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (2 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (2 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (2 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (2 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (2 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (3 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (3 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (3 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (3 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (4 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (4 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (5 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

Malayali Vartha Recommends