കാസ്റ്റിംഗ് കൗച്ചിനെ അന്ന് നേരിട്ടതിങ്ങനെ: വെല്ലുവിളിയായിരുന്നു..... രേവതിയുടെ വാക്കുകൾ...

സിനിമാസ്വാദകർക്ക് മറക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണ് രേവതി. എൺപതുകളിൽ തെന്നിന്ത്യൻ സിനിമാ ലോകത്തേക്ക് കടന്ന് വന്ന നായിക നടിമാരിൽ ഏറ്റവും ജനപ്രീതി നേടിയവരിൽ ഒരാളാണ് രേവതി. വർഷങ്ങൾക്കിപ്പുറവും രേവതി ചെയ്ത കഥാപാത്രങ്ങൾ സിനിമാ ലോകത്ത് ഇന്നും ചർച്ചയാകുന്നു. കിലുക്കം, കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ തുടങ്ങിയ മലയാള സിനിമകൾ ഇതിന് ഉദാഹരണമാണ്. ഭരതൻ ചിത്രമായ കാറ്റത്തെ കിളിക്കൂടിലൂടെയാണ് രേവതി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. തമിഴിൽ രേവതി ചെയ്ത സിനിമകളിൽ പലതും വൻ ജനപ്രീതി നേടി. മൗനരാഗം, പുന്നഗൈ മന്നൻ, കിഴക്ക് വാസൽ തുടങ്ങിയ സിനിമകൾ രേവതിയെ തമിഴകത്തിന്റെ ജനപ്രിയ നായികയാക്കി. ഇടക്കാലത്ത് സിനിമയില്‍ നിന്ന് മാറി നിന്ന നടി പിന്നീട് മടങ്ങി വന്നത് പാട്ടിന്റെ പാലാഴി, പെണ്‍പട്ടണം, ഇന്ത്യന്‍ റുപ്പി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തായിരുന്നു. സിനിമാ രംഗത്ത് രേവതി ഇന്നും സജീവമാണ്. കഴിഞ്ഞ വർഷം ഭൂതകാലം എന്ന മലയാള സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം രേവതിക്ക് ലഭിച്ചു.
തെന്നിന്ത്യൻ ഭാഷകളിലെല്ലാമായി അഭിനയിച്ച താരം സംവിധായികയുടെ കുപ്പായവും അണിഞ്ഞു. സലാം വെങ്കി എന്ന ബോളിവുഡ് ചിത്രമാണ് രേവതി അടുത്തിടെ സംവിധാനം ചെയ്ത ചിത്രം. കജോളായിരുന്നു സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയത്.
നടി രേവതി അടുത്തിടെ ഇമോജി സംസ്‌കാരവും സിനിമാ വ്യവസായത്തിലെ കാസ്റ്റിംഗ് കൗച്ചും തമ്മിലുള്ള ബന്ധം സ്ഥാപിച്ചുകൊണ്ടുള്ള എബിപി ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വിവിധ ഇമോജികളുടെ അർത്ഥം മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ രേവതി, ആളുകൾ, പ്രത്യേകിച്ച് സ്ത്രീകൾ, തെറ്റായ സന്ദേശങ്ങൾ കൈമാറുന്നത് ഒഴിവാക്കണമെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു.
"ഒരു പ്രൊഫഷണൽ സംഭാഷണത്തിൽ ഏർപ്പെടുമ്പോൾ, ഇമോജികൾ ഉപയോഗിക്കരുത്," ABP സതേൺ റൈസിംഗ് സമ്മിറ്റ് 2023-ൽ അവർ കുറിച്ചു. അത് വളരെ കഠിനമായ ഒരു കാലഘട്ടമാണ്. ഞാൻ ഇതുവരെ അനുഭവിച്ചതിലും കൂടുതൽ അവർ കടന്നുപോകുന്നു, ”അവർ കൂട്ടിച്ചേർത്തു. മൊബൈൽ ഫോണുകളും സന്ദേശമയയ്‌ക്കലുമാണ് ഒട്ടനവധി പ്രശ്‌നങ്ങളുടെ മൂലകാരണമെന്ന് ഊന്നിപ്പറഞ്ഞ രേവതി, മുൻകാലങ്ങളിൽ ആളുകൾ നിർദ്ദേശങ്ങളുമായി മറ്റുള്ളവരെ സമീപിക്കാൻ അൽപ്പം മടിച്ചുനിന്നിരുന്നു.
“ഒരു വ്യക്തിയുടെ കണ്ണുകളിലേക്ക് നോക്കി അവരോട്, 'എനിക്ക് നിങ്ങളോടൊപ്പം ഉണ്ടായിരിക്കണം' എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇക്കാലത്ത്, നിങ്ങൾ അത്തരം കാര്യങ്ങൾ SMS വഴി പറയുന്നു. മുൻകാലങ്ങളിൽ, ഇത് കൂടുതൽ വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നിരുന്നാലും, പുരുഷന്മാരും സ്ത്രീകളും തമ്മിൽ അൽപ്പം ഫ്ലർട്ടിംഗ് നിലനിന്നിരുന്നു, അത് കൊള്ളാം. പക്ഷേ, നിങ്ങൾ ഒരു നിശ്ചിത മാന്യമായ മാനദണ്ഡത്തിനപ്പുറം പോകുമ്പോൾ, സമ്മതം ഉണ്ടായിരിക്കണം. അക്കാലത്ത് ഞങ്ങൾക്ക് 'സമ്മതം' എന്നൊരു പ്രയോഗം ഇല്ലായിരുന്നു, ”അവർ കൂട്ടിച്ചേർത്തു. അത് അന്ന് കൺസന്റിനെക്കുറിച്ചൊന്നും അറിയില്ല. ഡിപ്ലോമാറ്റിക്കായി നോ എന്ന് പറയും. സിനിമാ രംഗത്ത് ഇത്തരം കാര്യങ്ങൾ പറയാൻ ബുദ്ധിമുട്ടാണ്. കാരണം അത് എല്ലായിടത്തും പ്രചരിക്കും. എന്റെ അമ്മ എന്നോട് വളരെ ഓപ്പൺ ആയിരുന്നു. മോശം സ്പർശനവും ശരിയായ സ്പർശനവും എനിക്ക് പറഞ്ഞു തന്നു. എനിക്ക് എന്തും തുറന്ന് പറയാൻ പറ്റുന്ന സാഹചര്യത്തിലാണ് ഞാൻ വളർന്നത്.
പക്ഷെ അപ്പോൾ പോലും ഞാൻ ഡിപ്ലോമാറ്റിക്കായാണ് നോ പറഞ്ഞതെന്ന് ഇന്ന് തോന്നുന്നുണ്ട്. ഇന്നാണെങ്കിൽ "സോറി, എനിക്ക് താൽപര്യമില്ലെന്ന് കൃത്യമായി പറഞ്ഞേനെ". ഇന്ന് ഇത്തരം ചോദ്യങ്ങൾ മെസേജുകളായി വരുന്നു. ഡബ്ല്യുസിസിയിൽ ഇതേക്കുറിച്ച് ചർച്ച നടന്നിരുന്നു. ഇമോജികൾ എന്താണ് അർത്ഥമാക്കുന്നതെന്ന് നമ്മൾ മനസിലാക്കണം. ഇമോജികളിലൂടെ തെറ്റായ സൂചനയാണ് നിങ്ങൾ നൽകുന്നത്. ഒരു പ്രൊഫഷണൽ സംഭാഷണത്തിൽ ഏർപ്പെടുമ്പോൾ ഇമോജികൾ ഉപയോഗിക്കരുത്. എന്താണോ പറയാനുള്ളത് അത് പറയുക. പക്ഷെ എന്തെങ്കിലും പറഞ്ഞാൽ വർക്ക് ലഭിക്കില്ല. കുട്ടികൾ എപ്പോഴും ബാലൻസ് ചെയ്ത് കൊണ്ടിരിക്കുകയാണ്. ഇത് കഠിനകരമായ സമയമാണ്. ഞാനൊരിക്കലും കടന്ന് പോകാത്ത സാഹചര്യങ്ങളിലൂടെ അവർ പോകുന്നുണ്ട്' രേവതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha