Widgets Magazine
18
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയും തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയും തള്ളാനാവില്ലെന്ന് കോടതി: ജാമ്യം നൽകിയാൽ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ സാധ്യത; ഉഭയസമ്മതമുള്ള ബന്ധമായിരുന്നു എന്നതിന് തെളിവില്ല: ബലാത്സംഗക്കുറ്റത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി: എംഎല്‍എയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിപ്പകര്‍പ്പ് പുറത്ത്...


ഒരാൾ കൂടി അഴിക്കുള്ളിലേക്കോ..? ശബരിമല തന്ത്രി മഹേഷ് മോഹനരരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും..ഈ മാസം 20-ന് നട അടച്ച ശേഷമായിരിക്കും ചോദ്യം ചെയ്യല്‍..


അരുണാചൽ പ്രദേശിലെ തവാങ്ങിൽ മലയാളി യുവാവ് തടാകത്തിൽ മുങ്ങിമരിച്ചു...ഇറങ്ങരുതെന്ന് ബോർഡ് കണ്ടിട്ടും ഇറങ്ങി..ഒരാളെ കാണാതായി..ഏഴംഗ സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇരുവരും..


അപ്രതീക്ഷിതമായുണ്ടായ മിന്നൽ പ്രളയം കനത്ത ഭീതി പടർത്തുന്നു..ഓസ്‌ട്രേലിയ മുങ്ങുന്നു..പേടിച്ച് വിറച്ച് ജനങ്ങൾ..റോഡുകൾ പുഴകളായി മാറിയതോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു..


ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം, സാമ്പത്തിക ചൂഷണം അടക്കമുള്ള ഗുരുതര ആരോപണങ്ങൾ ഉയർത്തി പരാതിക്കാരി: രണ്ട് മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ പ്രോസിക്യൂഷൻ ഇറക്കിയ തുറുപ്പുചീട്ട് കൊളുത്തി: മൂന്നാം ബലാത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; സെഷന്‍സ് കോടതിയെ തിങ്കളാഴ്ച സമീപിക്കും...

കൊച്ചി ബിനാലെ ഫൗണ്ടേഷന് പ്ലാറ്റിനം ബെനഫാക്ടറായി ഷെഫാലി വര്‍മ്മ

26 SEPTEMBER 2025 05:30 PM IST
മലയാളി വാര്‍ത്ത
പ്രമുഖ സമകാലീന കലാസ്വാദകയും സംരംഭകയുമായ ഷെഫാലി വര്‍മ്മ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍റെ (കെബിഎഫ്) പുതിയ പ്ലാറ്റിനം ബെനഫാക്ടറായി. ദി ആര്‍ഡീ ഫൗണ്ടേഷന്‍, സെന്‍റര്‍ ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്ട് (സിസിഎ) എന്നിവയുടെ ചെയര്‍പേഴ്സണ്‍ ആണ് ഷെഫാലി വര്‍മ്മ.


റിയല്‍ എസ്റ്റേറ്റ്, വിദ്യാഭ്യാസം, കായികം, കല എന്നിങ്ങനെ വിവിധ മേഖലകളില്‍ നേതൃത്വപാടവം തെളിയിച്ച സംരംഭകയാണ് ഷെഫാലി വര്‍മ്മ. കിരണ്‍ നാടാര്‍, മറിയം റാം, ഷബാന ഫൈസല്‍, സംഗീത ജിന്‍ഡാല്‍, അദീബ് അഹമ്മദ് എന്നിവര്‍ ഉള്‍പ്പെടുന്ന പ്രമുഖരായ കെബിഎഫ് പ്ലാറ്റിനം ബെനഫാക്ടര്‍മാരുടെ നിരയിലേക്കാണ് ഷെഫാലി വര്‍മ്മ എത്തുന്നത്.

വിദ്യാഭ്യാസം, കായികം, കല, റിയല്‍ എസ്റ്റേറ്റ് എന്നിവയിലൂടെ രാജ്യത്തിന്‍റെ വളര്‍ച്ചയില്‍ വലിയ സ്വാധീനം ചെലുത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ദി ആര്‍ഡീ ഗ്രൂപ്പ്, ദി ആര്‍ഡീ സ്കൂള്‍സ് എന്നിവയുടെ ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍, പാരമ്പര്യ ബിസിനസിനെ വിവിധ മേഖലകളിലേക്ക് അവര്‍ വളര്‍ത്തി. പുതിയ നഗരങ്ങളെയും പുരോഗമനപരമായ സ്കൂളുകളെയും കായിക കേന്ദ്രങ്ങളെയും രൂപപ്പെടുത്തിയ അവര്‍ വിവിധ സാംസ്കാരിക വേദികള്‍ക്കും തുടക്കം കുറിച്ചു.

ന്യൂഡല്‍ഹിയില്‍ യശ:ശരീരനായ പിതാവ് ശ്രീ. അശോക് വര്‍മ്മയോടൊപ്പമാണ് ഷെഫാലി വര്‍മ്മ സംരംഭകത്വ മേഖലയിലേക്ക് കടന്നുവരുന്നത്. ഡല്‍ഹിയിലും പിന്നീട് ന്യൂയോര്‍ക്കിലെ പാര്‍സണ്‍സ് സ്കൂള്‍ ഓഫ് ഡിസൈനിലും പഠനം നടത്തിയ അവര്‍ തന്‍റേതായ കാഴ്ചപ്പാടുകളും വാണിജ്യതന്ത്രങ്ങളും വികസിപ്പിച്ചെടുത്തു. ഡല്‍ഹിയില്‍ ദി ആര്‍ഡീ സ്കൂള്‍സിന്‍റെ സ്ഥാപനത്തോടെ 2003 ല്‍ അവര്‍ വിദ്യാഭ്യാസ മേഖലയിലേക്ക് ചുവടുവെച്ചു. ഡല്‍ഹി, ഗുരുഗ്രാം, നോയിഡ, ഗോവ എന്നിവിടങ്ങളിലായി മോണ്ടിസ്സോറി, കെ-12 പഠനരീതികളില്‍ ശ്രദ്ധേയമായ കാമ്പസുകളായി ഇവ വളര്‍ന്നു. ആര്‍ഡീ റാക്കറ്റ് ക്ലബ്ബും ആര്‍ഡീ ആക്റ്റീവും സ്ഥാപിച്ച് കായിക മേഖലയിലേക്കും അവര്‍ കടന്നു.


കലയോടുള്ള അഭിനിവേശമുള്ള ആര്‍ട് കളക്ടറും വിവിധ സമകാലീന കലാ ഉദ്യമങ്ങളുടെ രക്ഷാധികാരിയുമാണ് ഷെഫാലി വര്‍മ്മ. പിതാവിന്‍റെ ഓര്‍മ്മയ്ക്കായി ന്യൂഡല്‍ഹിയില്‍ സെന്‍റര്‍ ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്ട് സ്ഥാപിച്ചു. സമകാലീന കലയിലെ നേതൃനിരയിലുള്ള വ്യക്തികള്‍, ആര്‍ട്ട് കളക്ടര്‍മാര്‍, രക്ഷാധികാരികള്‍ തുടങ്ങിയ സമൂഹത്തെ ഒരുമിപ്പിക്കുന്ന കൂട്ടായ്മയായാണ് ഇത് വിഭാവനം ചെയ്യുന്നത്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളം സിഎഎ കേന്ദ്രങ്ങള്‍ വ്യാപിപ്പിച്ച്, കലയുടെ ഭാവിയെ രൂപപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധമായ സമൂഹത്തെ കെട്ടിപ്പടുക്കാനാണ് ലക്ഷ്യമിടുന്നത്. കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് നല്‍കുന്ന പിന്തുണയുലൂടെ കലാപഠനം, സര്‍ഗ്ഗാത്മകത, സാംസ്കാരിക കൈമാറ്റം എന്നിവയുടെ തുടര്‍ച്ച ഉറപ്പാക്കാന്‍ സാധിക്കും.

ആര്‍ഡി ഫൗണ്ടേഷന്‍റെ ഭാഗമായി സാമൂഹിക പ്രതിബദ്ധതയിലും മുന്‍പന്തിയിലുള്ള ഷെഫാലി വര്‍മ്മ, നിര്‍മ്മാണ തൊഴിലാളികളുടെ കുട്ടികള്‍ക്കായി ക്രഷുകള്‍ ആരംഭിക്കുകയും സ്ത്രീകളെയും കുട്ടികളെയും ശാക്തീകരിക്കുന്നതിനായി എന്‍ജിഒകളുമായി സഹകരിക്കുകയും ചെയ്തു വരുന്നു. പരിസ്ഥിതി അവബോധത്തിനായി അറ്റ് മൈ റൈറ്റ് ടു ബ്രീത്ത് എന്ന പ്രചാരണത്തിന്‍റെ സഹസ്ഥാപക കൂടിയാണ് അവര്‍. അശോക് ആര്‍ഡീ അച്ചീവ്മെന്‍റ് അവാര്‍ഡ്, നിര്‍മ്മല്‍ ഹെം ബാല്‍ ശിക്ഷ ഇനിഷ്യേറ്റീവ് എന്നിവയിലൂടെ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവസരങ്ങള്‍ തുറന്നു നല്‍കാനും ഷെഫാലി വര്‍മ്മ ശ്രമിക്കുന്നുണ്ട്.

ദര്‍ശനവും നടപടികളും വിജയത്തെ സമ്മാനിക്കുന്നു എന്ന ഷെഫാലി വര്‍മ്മയുടെ മാര്‍ഗ്ഗനിര്‍ദ്ദേശ തത്വം അവരുടെ ഓരോ സംരംഭത്തിലും വ്യക്തമാണ്. സമൂഹങ്ങളെ കെട്ടിപ്പടുക്കുന്നതിലും വിദ്യാര്‍ത്ഥികളെ ശാക്തീകരിക്കുന്നതിലും പാരമ്പര്യം സംരക്ഷിക്കുന്നതിലുമാണ് അവരുടെ ശ്രദ്ധ. എഫ്ഓആര്‍ഇ സ്കൂള്‍ ഓഫ് മാനേജ്മെന്‍റ്, ഐഐഎം ലഖ്നൗ, ഫിക്കി എറൈസ്, എഫ്ഐസിഎ തുടങ്ങിയ സ്ഥാപനങ്ങളിലും സജീവമായ പങ്കാളിത്തം അവര്‍ക്കുണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസ്: അതിവേഗം വിചാരണ പൂര്‍ത്തിയാക്കിയ കോടതി 40ാം ദിവസം വധശിക്ഷ വിധിച്ചു  (3 hours ago)

തിരുവനന്തപുരം കോര്‍പ്പറേഷന്‍ വിജയത്തെ ആയുധമാക്കി ബംഗാളിലും ബി.ജെ.പി തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കുമെന്ന് മോദി  (3 hours ago)

ബൈക്കില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ ഉപദ്രവിക്കുന്ന രണ്ട് പേര്‍ അറസ്റ്റില്‍  (4 hours ago)

കേരള കോണ്‍ഗ്രസ് നിലപാടുകള്‍ യുഡിഎഫിനെ ബാധിക്കില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി  (4 hours ago)

അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം  (4 hours ago)

യുഡിഎഫിലേക്ക് കൂടുതല്‍ പേര്‍ എത്തുമെന്ന് ആവര്‍ത്തിച്ച് വി ഡി സതീശന്‍  (4 hours ago)

ഉടമ തൊട്ടടുത്ത് നില്‍ക്കെ സ്‌കൂട്ടര്‍ മോഷ്ടിച്ച് കടന്ന കള്ളനെ പൊക്കി പൊലീസ്  (5 hours ago)

മയക്കുമരുന്ന് കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്ന സ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഭാര്യയുടെ മൊബൈല്‍ നമ്പര്‍ ബന്ധുവിന്റെ ഫോണില്‍ കണ്ടതിന് പിന്നാലെ വീട്ടില്‍ കയറി ആക്രമിച്ച് യുവാവ്  (5 hours ago)

14 കാരിയെ കൊല്ലപ്പെട്ടത് ശ്വാസം മുട്ടിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്  (6 hours ago)

അരുണാചലിലെ തടാകത്തില്‍ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

ജെല്ലിക്കെട്ടില്‍ വിജയിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് എം കെ സ്റ്റാലിന്‍  (6 hours ago)

മുണ്ടക്കൈ ചൂരല്‍മല ദുരിത ബാധിതര്‍ക്കുള്ള പ്രതിമാസ ധനസഹായ വിതരണം തുടരുമെന്ന് മന്ത്രി കെ.രാജന്‍  (6 hours ago)

മലപ്പുറത്ത് 9 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 80 വര്‍ഷം കഠിന തടവും 1.6 ലക്ഷം രൂപ പിഴയും  (8 hours ago)

വാജി വാഹനം തന്ത്രിക്ക് കൈമാറിയത് പാരമ്പര്യ വിധി പ്രകാരമെന്ന് റിപ്പോര്‍ട്ട്  (8 hours ago)

Malayali Vartha Recommends