രണ്ട് മാസത്തിനുള്ളിൽ അമ്മയെ സംബന്ധിക്കുന്ന ഓല കണ്ടെത്തി; 'അമ്മയ്ക്ക് വന്ന അതേ പേരിലുള്ള രോഗം മകള്‍ക്കും വരും' എന്ന് കേട്ടതോടെ ടേപ്പ് റെക്കോര്‍ഡര്‍ ഓഫ് ചെയ്ത് 'അമ്മ കരച്ചില്‍ തുടങ്ങി... വെളിപ്പെടുത്തലുമായി മമ്ത

വൈത്തീശ്വരന്‍ കോവിലിലെ നാഡീജ്യോതിഷത്തിന്റെ അനുഭവം തുറന്ന് പറഞ്ഞ് നടി മമ്ത . 'ചെന്നൈയിലുള്ള ബന്ധുവാണ് കുംഭ കോണത്തെ വൈത്തീശ്വരന്‍ കോവിലിനെക്കുറിച്ച് പറഞ്ഞത്. അവിടെ നാഡീജ്യോതിഷം നോക്കിയാല്‍ ജന്മരഹസ്യങ്ങള്‍ അറിയാന്‍ കഴിയുമെന്ന് കേട്ടപ്പോള്‍ വിശ്വാസമുണ്ടായിരുന്നില്ല. എങ്കിലും കൈരേഖ അയച്ചുകൊടുത്തു. രണ്ടുമാസത്തിനുള്ളില്‍ അമ്മയെ സംബന്ധിക്കുന്ന ഓല കണ്ടെത്തി, പ്രവചനങ്ങളെല്ലാം മൂന്നു കാസറ്റുകളിലായി റിക്കോര്‍ഡ് ചെയ്ത് അയച്ചുതന്നു. ആദ്യ കാസറ്റില്‍ അമ്മയുടെ മുന്‍ജന്മത്തെക്കുറിച്ചായിരുന്നു. ഈ ജന്മത്തെക്കുറിച്ചു പറയുന്ന രണ്ടാമത്തെ കാസെറ്റിന്റെ തുടക്കത്തില്‍ തന്നെയുണ്ട് ഒരു നദിയുടെ പേരാകും അമ്മയ്ക്ക് എന്ന്.
പിന്നെ, പറഞ്ഞിട്ടുള്ളതെല്ലാം അന്നുവരെ ജീവിച്ച ജീവിതം വിഡിയോയില്‍ കാണുന്നതു പോലെ. കാസറ്റില്‍ മക്കളെ കുറിച്ച് പറയുന്നത് 'അമ്മ വളരെ ശ്രദ്ധയോടെയും ആകാംക്ഷയോടെയും കേട്ട് കൊണ്ടിരുന്നു. പക്ഷേ, 'അമ്മയ്ക്ക് വന്ന അതേ പേരിലുള്ള രോഗം മകള്‍ക്കും വരും' എന്ന് കേട്ടതോടെ ടേപ്പ് റെക്കോര്‍ഡര്‍ ഓഫ് ചെയ്ത് 'അമ്മ കരച്ചില്‍ തുടങ്ങി. . ബന്ധുക്കള്‍ ഒരുപാടു സാന്ത്വനിപ്പിച്ച ശേഷമാണ് ബാക്കി കേട്ടത്. മകള്‍ സുന്ദരി ആയിരിക്കുമെന്നും പഠിച്ചു കൊണ്ടിരിക്കുന്ന വിഷയത്തില്‍ നിന്ന് അപ്രതീക്ഷിതമായി മാറി മറ്റൊരു മേഖലയില്‍ കീര്‍ത്തി നേടുമെന്നും അതില്‍ പറഞ്ഞിരുന്നു.
അന്ന് തമാശയായി കേട്ട് കൊണ്ടിരുന്ന ആകാര്യവും സത്യമായി. നാട്ടില്‍ അവധിക്കു വന്ന ഞാന്‍ കൗതുകത്തിനാണ് 'മയൂഖ'ത്തിന്റെ ഓഡിഷനില്‍ പങ്കെടുത്തതും അഭിനയിച്ചു തുടങ്ങിയതും. അങ്ങനെ സിനിമാ നടിയായതും മമത ഓര്‍മ്മിച്ചു.- പ്രമുഖ വാരികയ്ക്ക് നൽകിയ അഭിമുഖത്തിലെ പ്രസക്ത ഭാഗം.
https://www.facebook.com/Malayalivartha