കസ്തൂരി മാന്‍ എന്ന സിനിമയില്‍ ചാക്കോച്ചന്റെ ചെറിയ വില്ലത്തിയാണെങ്കിലും ജീവിതത്തിലും അതുപോലെ തന്നെയാണ്... ചാക്കോച്ചൻ അന്ന് ചീത്ത പറഞ്ഞതോടെ ഞാന്‍ സീനുണ്ടാക്കി; കസ്തൂരിമാൻ സിനിമയ്ക്ക് ശേഷം ചാക്കോച്ചനോട് മിണ്ടിയിട്ടേയില്ല; മനസ് തുറന്ന് സാന്ദ്ര
കസ്തൂരി മാന്‍ എന്ന സിനിമയില്‍ചാക്കോച്ചന്റെ ചെറിയ വില്ലത്തിയാണ് സാന്ദ്ര. ജീവിതത്തിലും അതുപോലെ തന്നെയാണെന്നാണ് ഇപ്പോൾ സാന്ദ്ര പറയുന്നു. ഞാന്‍ ആ സമയത്ത് ഭയങ്കര സെന്‍സിറ്റീവായിരുന്നു. ചെറിയ കാര്യങ്ങള്‍ക്കു പോലും വല്ലാതെ കരയും.
ഒരിക്കല്‍ ചാക്കോച്ചന്‍ എന്നെ ചീത്ത പറഞ്ഞു എന്ന് പറഞ്ഞ് ഞാന്‍ സീനുണ്ടാക്കി. വണ്‍ പ്ലസ് വണ്‍ എന്ന പാട്ട് ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. എന്നിട്ട് ഞാന്‍ ചാക്കോച്ചനോട് മിണ്ടാതെ നടന്നു. സിനിമയുടെ വിജയാഘോഷ പരിപാടിയില്‍ കണ്ടപ്പോഴും മിണ്ടിയില്ല. മീര ചേച്ചി നല്ല പക്വതയുള്ളയാളാണ്. എല്ലാ ലാഘവത്തോടെ കൈകാര്യം ചെയ്യും.
പിന്നീട് സ്വപ്നക്കൂടിലും ഞങ്ങളെല്ലാം ഒന്നിച്ചഭിനയിച്ചു. അന്നും ജാട കാണിച്ച് ചാക്കോച്ചനോട് മിണ്ടാതെ നടന്നു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എന്ത് സില്ലിയായിരുന്നു എന്ന് മനസ്സിലാകുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഞാന്‍ ചാക്കോച്ചനെ ഫോളോ ചെയ്യുന്നുണ്ട്. ചമ്മല്‍ കാരണമാണ് ഇതുവരെ മിണ്ടാതിരുന്നത്. ഇനി പിണക്കം മാറ്റണം.'
കസ്തൂരി മാന്‍ എന്ന സിനിമയില്‍ ഷീലാ ചാക്കോ എന്ന വളരെ ശ്രദ്ധയമായ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് സാന്ദ്ര. കുഞ്ചാക്കോ ബോബനവതരിപ്പിച്ച സാജന്‍ ആലുക്കയെ പ്രണയിക്കുകയും പിന്നീട് അത് തകര്‍ന്ന് ചെറിയ വില്ലത്തിയാവുകയും ചെയ്ത ഷീല. ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീട് അധികം സിനിമകളില്‍ സാന്ദ്രയെ കണ്ടില്ല. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സാന്ദ്ര മനസ്സു തുറന്നത്.
https://www.facebook.com/Malayalivartha