സിനിമ നടി പായെല്‍ ചക്രവര്‍ത്തിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു... ഭര്‍ത്താവുമായി പിരിഞ്ഞു കഴിഞ്ഞിരുന്നെങ്കിലും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു; ചൊവ്വാഴ്ച വൈകുന്നേരം ഒറ്റാലിൽ മുറിയെടുത്ത നടി ബുധനാഴ്ച പുലര്‍ച്ചെ പറഞ്ഞ സമയം കഴിഞ്ഞിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ പോലീസിൽ അറിയിച്ചതോടെയാണ് നടിയുടെ ആത്മഹത്യ പുറംലോകം അറിഞ്ഞത്

ബംഗാളി സിനിമ നടി പായല്‍ ചക്രബര്‍ത്തിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി കണ്ടെത്തിയ സംഭവത്തില്‍ ദുരുഹതയേറുന്നു. വടക്കന്‍ ബംഗാളിലെ സിലിഗുഡിയിലെ ഹോട്ടല്‍ മുറിയില്‍ ബുധനാഴ്ച രാവിലെയാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. 36 കാരിയായ പായെല്‍ വിവാഹമോചിതയാണ്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും നടിയുടെ മാതാപിതാക്കളുടെ മൊഴിയാണ് ദുരൂഹതയേറ്റുന്നത്. താരത്തിന്റെ സിലിഗുഡി യാത്രയെക്കുറിച്ച് തങ്ങള്‍ക്കൊന്നും അറിയില്ലെന്നും, പായെല്‍ റാഞ്ചിയിലേക്ക് പോകുന്നുവെന്നാണ് പറഞ്ഞിരുന്നതെന്നുമാണ് നടിയുടെ ബന്ധുക്കള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
നടിയുടെ മരണവാര്‍ത്ത അറിഞ്ഞ് പിതാവും ബന്ധുക്കളും, വ്യാഴാഴ്ച ഉച്ചയോടെയാണ് സിലിഗുഡിയിലെത്തിയത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിഞ്ഞിരുന്ന നടി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് പിതാവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരമാണ് പായെല്‍ ഹോട്ടലില്‍ മുറി എടുത്തത്.
ബുധനാഴ്ച രാവിലെ ഗാങ്‌ടോക്കിലേക്ക് പോകുമെന്ന് ഹോട്ടല്‍ ജീവനക്കാരോട് പറഞ്ഞിരുന്നു. എന്നാല്‍ പുലര്‍ച്ചെ പറഞ്ഞ സമയം കഴിഞ്ഞിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ തട്ടിവിളിച്ചപ്പോള്‍ അകത്ത് നിന്ന് പൂട്ടിയിരുന്നു.
തുടര്‍ന്ന് സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha