ആരോ എന്റെ സ്വകാര്യ ഭാഗങ്ങളില്‍ തൊടുന്ന പോലെ തോന്നിയപ്പോഴാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്; ഒരിക്കല്‍ ആയാള്‍ തന്നെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും പിറകില്‍ നിന്ന് കെട്ടിപിടിക്കുകയും ചെയ്തു; തനിക്ക് നേരെ ഉണ്ടായ ലൈംഗീക അതിക്രമങ്ങൾ തുറന്നുപറഞ്ഞ് ഗായിക ചിന്മയി

ഹോളിവുഡിൽ ആരംഭിച്ച മീ ടൂ ക്യാമ്പയിൻ വളരെ പെട്ടന്നാണ് ലോകമെമ്പാടും വ്യാപിച്ചത്. സ്ത്രീകൾ അവർക്ക് നേരെ നടന്ന ലൈംഗീക അതിക്രമങ്ങളെ പൊതുമധ്യത്തിലും സാമൂഹിക മാധ്യമങ്ങളിലൂടയും തുറന്നു പറഞ്ഞപ്പോൾ അക്ഷരാർഥത്തിൽ പുതിയ ഒരു സ്ത്രീശാക്തീകരണത്തിന്റെ നാളുകളാണ് ആരംഭിച്ചത്. ഇന്ത്യയിലും സ്ഥിതി മറിച്ചായിരുന്നില്ല തനുശ്രീ മുതൽ ശ്രീ റെഡി വരെ തങ്ങൾക്ക് നേരിടേണ്ടിവന്ന അതിക്രമങ്ങളെ തുറന്നടിച്ചു. എന്നാൽ സിനിമാ മേഖലയുടെ പിന്നാമ്പുറങ്ങളിൽ നടക്കുന്ന ലൈംഗീക അതിക്രമങ്ങളുടെ കഥകൾ അവസാനിക്കുന്നില്ല. ഒടുവിൽ തെന്നിന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിച്ച് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ഗായിക ചിന്മയി ശ്രീപാദയും. തനിക്ക് നേരിടേണ്ടിവന്ന രണ്ട് സാഹചര്യങ്ങളാണ് ചിന്മയി തുറന്നു പറഞ്ഞത്. പേരുവെളിപ്പെടുത്താതെയുള്ള തുറന്നുപറച്ചിലിൽ ഒരാൾ സമൂഹത്തിൽ ഏറെ ബഹുമാനിക്കപ്പെടുന്ന ഒരാളാണെന്നും ചിന്മയി പറയുന്നു.
ചിന്മയിയുടെ വാക്കുകൾ ഇങ്ങനെ
സ്ത്രീകളെ സംബന്ധിച്ച് ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ ഓര്‍ത്തെടുക്കുന്നത് വളരെയേറെ വിഷമകരമായ കാര്യമാണെന്ന മുഖവുരയോടെയാണ് ചിന്‍മയി ആരംഭിക്കുന്നത്.’എനിക്ക് എട്ട്, അല്ലെങ്കില്‍ ഒന്‍പത് വയസ്സ് മാത്രമേ അന്ന് പ്രായം ഉണ്ടായിരുന്നുള്ളൂ. ഞാന്‍ ഉറങ്ങുകയായിരുന്നു. എന്റെ അമ്മ ഒരു ഡോക്യുമെന്ററി റെക്കോഡ് ചെയ്യുന്നതിന്റെ മേല്‍നോട്ടം വഹിക്കുന്ന തിരക്കിലായിരുന്നു. ആരോ എന്റെ സ്വകാര്യ ഭാഗങ്ങളില്‍ തൊടുന്ന പോലെ തോന്നിയപ്പോഴാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്. അമ്മയോട് ഞാന്‍ പറഞ്ഞു, ഈ അങ്കിള്‍ ചീത്തയാണ്. സാന്തോം കമ്മ്യൂണിക്കേഷന്‍ സ്റ്റുഡിയോയില്‍ വെച്ചാണ് ആ സംഭവം.’
സമൂഹത്തില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു പ്രായം ചെന്ന വ്യക്തിയില്‍ നിന്നും തനിക്ക് മറ്റൊരു അനുഭവം ഉണ്ടായതായും ചിന്‍മയി പറഞ്ഞു. ‘ഒരിക്കല്‍ ആയാള്‍ തന്നെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും പിറകില്‍ നിന്ന് കെട്ടിപിടിക്കുകയും ചെയ്തു. ഇതേക്കുറിച്ച് തുറന്ന് പറഞ്ഞപ്പോള്‍ പലരും നിശബ്ദയാക്കാന്‍ ശ്രമിച്ചു.’
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെ ആക്രമിച്ചവര്‍ക്കു നേരേ പരാതി നല്‍കാന്‍ പോയപ്പോളും തനിക്ക് നീതി കിട്ടിയില്ലെന്ന് ചിന്‍മയി വ്യക്തമാക്കുന്നു.’മയ്യാ മയ്യാ എന്ന പാട്ട് (രാവണന്‍ എന്ന ചിത്രത്തിലെ ഗാനം, ചിന്‍മയിയാണ് ആലപിച്ചിരിക്കുന്നത്) പാടുന്ന സ്ത്രീക്ക് പീഡനത്തിന്റെ പേരില്‍ പരാതി നല്‍കാന്‍ സാധിക്കില്ലെന്ന് പ്രശസ്തരായ സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയും പറഞ്ഞു. എനിക്ക് നേരെ ആസിഡ് ആക്രമണം നടത്തുമെന്നും എന്നെ ബലാത്സംഗം ചെയ്യുമെന്നും പറഞ്ഞവര്‍ക്കുള്ള പിന്തുണയായിരുന്നു അത്- ചിന്‍മയി വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha