അമ്മ-ഡബ്ല്യൂസിസി പ്രശ്‌നത്തില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ച് നടന്‍ മഹേഷ്... ഞങ്ങളുടെ സംഘടനയ്ക്ക് അഞ്ചര കോടി തന്ന ഒരാളോട് ഞങ്ങള്‍ക്ക് വിധേയത്വം തോന്നുന്നതില്‍ നിങ്ങള്‍ക്ക് തെറ്റ് പറയാന്‍ പറ്റുമോ? ചാനല്‍ ചര്‍ച്ചയ്ക്കിടയിൽ മഹേഷിന്റെ പ്രസ്താവന വൈറലാകുന്നു
ചാനല്‍ ചര്‍ച്ചയ്ക്കിടയിൽ ദിലീപിന് അനുകൂലമായി തുറന്നടിച്ച് മഹേഷിന്റെ പ്രസ്‍താവന വീണ്ടും വിവാദത്തിലേക്ക്. അമ്മ-ഡബ്ല്യൂസിസി പ്രശ്‌നത്തില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ച് നടന്‍ മഹേഷ്. ഡബ്ല്യൂസിസി പ്രവര്‍ത്തകരുടെ കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തെക്കുറിച്ച് നടന്ന ചാനല്‍ ചര്‍ച്ചയിലാണ് മഹേഷിന്റെ പ്രസ്താവന. 'ഞങ്ങളുടെ സംഘടനയ്ക്ക് അഞ്ചരക്കോടി തന്നു രക്ഷിച്ചയാളോടു വിധേയത്വം തോന്നുന്നതില്‍ നിങ്ങള്‍ക്ക് തെറ്റു പറയാന്‍ പറ്റുമോ?' എന്ന ചോദ്യമാണ് വിവാദത്തിനിടയാക്കിയിരിക്കുന്നത്. ഇതിനെ ചര്‍ച്ചയ്‌ക്കെത്തിയ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.
അമ്മയില്‍ നിന്ന് ആക്രമിക്കപ്പെട്ട നടിക്ക് നീതി നിഷേധിക്കപ്പെടുന്നുണ്ടോയെന്നതായിരുന്നു ചര്‍ച്ച. ഡബ്ല്യസിസിക്കു വേണ്ടി നടി പാര്‍വ്വതിയും എത്തിയിരുന്നു. ഇന്നലെ വാര്‍ത്താസമ്മേളനം നടത്തിയ ഡബ്ല്യു സിസി അംഗങ്ങള്‍ താരസംഘടനയായ എഎംഎംഎയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാറില്ലെന്ന് മഹേഷ് കുറ്റപ്പെടുത്തി. എന്നാല്‍ സംഘടനയുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാത്തതിനാല്‍ തങ്ങള്‍ ചോദ്യം ചോദിക്കാന്‍ പാടില്ലെന്നാണോയെന്ന് പാര്‍വ്വതി തിരിച്ച് ചോദിച്ചു.
ഡബ്ല്യുസിസി വാര്‍ത്ത സമ്മേളനം നടത്തിയ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് എഎംഎംഎ ഭാരവാഹികള്‍ മറുപടി നല്‍കണമെന്ന് പാര്‍വ്വതി ആവശ്യപ്പെട്ടു. എന്നാല്‍ മറുപടി പത്രസമ്മേളനം നടത്തിയല്ല ചോദിക്കേണ്ടതെന്നും സംഘനയ്ക്ക് അകത്താണ് പറയേണ്ടതെന്നും മഹേഷിന്റെ നിലപാട്. ഒരേ കാര്യം തന്നെ ആവര്‍ത്തിച്ച് പറയാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി നടി പാര്‍വ്വതി ചര്‍ച്ചയില്‍ നിന്ന് പിന്മാറി. ഇതിന് ശേഷമായിരുന്നു മഹേഷിന്റെ വിവാദ പ്രസ്താവന. ആരോപണം ഉന്നയിക്കുന്ന നടിമാരാരും സംഘടനയ്ക്ക് വേണ്ടി നില്‍ക്കുകയോ സഹകരിക്കുകയോ ചെയ്തിട്ടുളളവരല്ല.
സംഘടനയുടെ ധനസമാഹരണ പ്രവര്‍ത്തനങ്ങളില്‍ പോലും ഇവരാരും ഭാഗമായിട്ടില്ല. മാറിനിന്ന് കുറ്റംപറയുക മാത്രമല്ല വേണ്ടത്. ഞങ്ങളുടെ സംഘടനയ്ക്ക് അഞ്ചര കോടി തന്ന ഒരാളോട് ഞങ്ങള്‍ക്ക് വിധേയത്വം തോന്നുന്നതില്‍ നിങ്ങള്‍ക്ക് തെറ്റ് പറയാന്‍ പറ്റുമോ? എന്നാണ് മഹേഷ് ചോദിച്ചത്. ഇത് കേട്ടയുടന്‍ അവതാരകന്‍ ആരോടാണ് വിധേയത്വമെന്ന് ചോദിച്ചു. ഒരു സിനിമ നിര്‍മ്മിച്ച്, അതിന്റെ ലാഭം വഴി, ഞങ്ങളുടെ സംഘടനയ്ക്ക് ഇത്രയധികം രൂപം തന്ന ഒരു മനുഷ്യനോട് ഞങ്ങള്‍ക്ക് വിധേയത്വം തോന്നും. എന്നാണ് മഹേഷ് വ്യക്തത വരുത്തിയത്.
https://www.facebook.com/Malayalivartha