യാഥാര്‍ഥ്യങ്ങളോട് പൊരുത്തപ്പെട്ടു വരുന്ന ലക്ഷ്മി ജീവിതത്തിലേക്ക്... സംസാരിക്കാന്‍ തുടങ്ങിയ ലക്ഷ്മിയെ മുറിയിലേയ്ക്കു മാറ്റി

ലക്ഷ്മിയെ തനിച്ചാക്കി ബാലുവും ജാനിയും യാത്രയായപ്പോൾ എല്ലാവരുടെയും ഉള്ളിൽ കനലായി മാറിയത് തനിച്ചായ ലക്ഷ്മിയെ കുറിച്ചായിരുന്നു. ഗുരുത പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ലക്ഷ്മി ഇപ്പോള്‍ സംസാരിക്കാന്‍ തുടങ്ങിയതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. അപകടത്തില്‍ ഗുരുതര പരിക്കേറ്റിരുന്ന ലക്ഷ്മിയുടെ നിലയില്‍ നല്ല പുരോഗതിയുണ്ട്. തിരുവനന്തപുരത്തെ ആശുപത്രിയിലാണ് ലക്ഷ്മി ചികിത്സയില്‍ കഴിയുന്നത്.
തുടര്‍ന്ന് ഐസിയുവില്‍ നിന്ന് മുറിയിലേയ്ക്ക് മാറ്റി. പക്ഷേ പരിക്കുകള്‍ ഭേദമാകാനും മുറിവുണങ്ങാനും സമയമെടുക്കും. ലക്ഷ്മിയെ കാണാന്‍ നിരവധി പേര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ എത്തുന്നുണ്ട്. എന്നാല്‍, സന്ദര്‍ശനം ചിക്ത്‌സയ്ക്കു ബുദ്ധമുട്ടുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ആരെയും കാണാന്‍ അനുവദിക്കില്ല. ലക്ഷ്മിക്ക് ആരെയെങ്കിലും കാണുകയോ സംസാരിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടാല്‍ അനുവദിക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ആരോഗ്യനില പൂര്‍ണമായും വീണ്ടെടുക്കുന്ന സാഹചര്യത്തില്‍ ലക്ഷ്മിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യും. ചികിത്സയില്‍ കഴിയുന്ന ലക്ഷ്മിയുടെ ആരോഗ്യനില അന്വേഷിച്ചു നിരവധി ഫോണ്‍കോളുകള്‍ ഇപ്പോഴും ആശുപത്രിയില്‍ എത്തുന്നുണ്ട്.
അന്ന് അബോധാവസ്ഥയ്ക്കിടയില്‍ ഇടയ്ക്ക് ബോധം വന്നപ്പോള്‍ ലക്ഷ്മി അന്വേഷിച്ചത് മകളെയായിരുന്നു. പിന്നീട് ബാലു എവിടെയെന്നും അവര്‍ തിരക്കിയിരുന്നു. ലക്ഷ്മിയുടെ അമ്മയായിരുന്നു ആ വാര്‍ത്ത അറിയിച്ചത്. പ്രത്യേകിച്ച് പ്രതികരണമില്ലാത്ത അവസ്ഥയിലായിരുന്നു ലക്ഷ്മി. ഇതായിരുന്നു ഡോക്ടര്‍മാരെ ഭയപ്പെടുത്തിയതും. വെന്റിലേറ്റര്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളെല്ലാം സജ്ജമാക്കിയതിന് ശേഷമായിരുന്നു ആ ദുരന്തവാര്‍ത്തയെക്കുറിച്ച് ലക്ഷ്മിയെ അറിയിച്ചത്. യാഥാര്‍ഥ്യങ്ങളോട് ഇപ്പോള്‍ പൊരുത്തപ്പെട്ടു വരികയാണു ലക്ഷ്മി.
അപകടത്തില്‍പ്പെട്ട് ഒരാഴ്ചയോളം ചികില്‍സയില്‍ കഴിഞ്ഞ ശേഷമായിരുന്നു ബാലഭാസ്കർ മരണത്തിന് കീഴടങ്ങിയത്. സെപ്റ്റംബര്‍ ഇരുപ്പത്തിയഞ്ചാം തീയതി തിരുവനന്തപുരം പളളിപ്പുറത്ത് വച്ചായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം. തൃശ്ശൂരിൽനിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. നിയന്ത്രണം വിട്ട ഇന്നോവ മരത്തിൽ ഇടിക്കുകയായിരുന്നു.
ഏക മകൾ രണ്ട് വയസുകാരി തേജസ്വിനി അപകട ദിവസം തന്നെ മരിച്ചിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ലക്ഷ്മി ഏറെ നാള്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.
https://www.facebook.com/Malayalivartha